കർണാടകയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ചങ്ക് പൊട്ടിയലറി ഏഷ്യാനെറ്റ്; എല്ലാ കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിച്ചും പണം ഒഴിക്കിയും നീങ്ങുന്ന രാജീവ് ചന്ദ്രശേഖരന്റെ ചാനലിന് ഇത് ചോദിക്കാൻ എന്ത് ധാർമ്മികതയെന്ന ചർച്ചയുമായി സോഷ്യൽ മീഡിയ; എഷ്യാനെറ്റിന്റെ കർണാടക ചർച്ച വിവാദമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കർണാടക ഇലക്ഷനും തുടർന്ന് അരങ്ങേറുന്ന നാടകങ്ങളിലും എഷ്യാനെറ്റ് ന്യൂസ് ചങ്ക്പൊട്ടി അലമുറയിടുന്നത് ആർക്കുവേണ്ടി..? ഗോവയിലെ സംഭവവികാസങ്ങൾ ഉയർത്തി ബിജെപിയുടെ ധാർമികതയെ ചോദ്യം ചെയ്യുകയാണ് വിനു വി ജോൺ. യെദൂരിയപ്പയും കൂട്ടരും ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ അധാർമികതയാണെന്ന കാര്യത്തിൽ ഏഷ്യാനെറ്റിന് സംശയമില്ല. ഏഷ്യാനെറ്റ് ന്യൂസിൽ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ ഉയർത്തുന്നത് ഈ വികാരമാണ്. എല്ലാ ജനാധിപത്യമൂല്യങ്ങളും തകർത്തെറിഞ്ഞുവെന്ന രാഷ്ട്രീയ വിശകലനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളികളിലേക്ക് എത്തിക്കുന്നത്. ഇവിടെയാണ് സോഷ്യൽ മീഡിയ മറ്റൊരു വിഷയം ചർച്ചയാക്കുന്നത്. യെദൂരിയപ്പയുടെ കളികളിൽ വലംകൈയനാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ്. അപ്പോൾ ഈ കണ്ണീരൊഴുക്കൽ ശരിയാണോ എന്നാണ് ഉയർത്തുന്ന ചോദ്യം.
നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ഒരുക്കുന്ന നിയമവിരുദ്ധമായ സാഹചര്യം. അതിന് ഗവർണ്ണർ കൂട്ടു നിൽക്കുന്നുവെന്നാണ് കർണ്ണാടക വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തുന്ന ചർച്ച. ബിജെപി അധികാരത്തിലെത്തിയതിനെ എല്ലാ അർത്ഥത്തിലും വിമർശിക്കുകയാണ് അവർ. അതിശക്തമായ വിമർശനങ്ങളാണ് ബിജെപിയുടെ നേതാക്കൾ ചർച്ചയിൽ അതിഥികളായെത്തുമ്പോൾ അവതാരകർ ഉയർത്തുന്നത്. ബിജെപിയുടെ അവിശുദ്ധ ഇടപെടലുകളാണെന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി തന്നെയല്ലേ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രസക്തമായ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഔദ്യോഗികമായ പദവികളൊന്നും രാജീവ് ചന്ദ്രശേഖറിനില്ല. അപ്പോഴും ചാനലിന്റെ കൂടുതൽ ഓഹരികളും കൈയാളുന്ന ബിജെപിയുടെ മാധ്യമ ശക്തികേന്ദ്രമാണ് രാജിവ് ചന്ദ്രശേഖർ. കർണ്ണാടകാ ബിജെപിയുടെ കണ്ണിലുണ്ണി. യെദൂരിയപ്പയുടെ പ്രിയപ്പെട്ടവൻ. ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. എന്നാൽ വാർത്തകൾ കേട്ടാൽ അങ്ങനെ തോന്നുകയുമില്ല. അതായത് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണും പറയുന്നതെല്ലാം ചെന്നുകൊള്ളുന്നത് ചാനലിന്റെ എല്ലാമെല്ലാമായ രാജീവ് ചന്ദ്രശേഖറിന്റെ നെഞ്ചത്താണ്. സ്വന്തം ചാനൽ പറയുന്നതാണ് ശരിയെങ്കിൽ രാജീവ് ചന്ദ്രശേഖർ ബിജെപി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.
കർണ്ണാടകയിൽ ബിജെപി നടത്തുന്ന വല്ലാത്ത കളികളാണ്. ഇതെല്ലാം നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസുകാരെ മറുപക്ഷം ചാടിക്കാൻ കരുക്കൾ നീക്കുന്നവരിലും ചന്ദ്രശേഖർ ഉണ്ട്. എങ്ങനേയും കർണ്ണാടകയിൽ ഭരണം സാധ്യമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചവരിൽ പ്രധാനിയാണ് ഈ മലയാളി. ബംഗളൂരുവിൽ വമ്പൻ ബിസിനസ് ബന്ധങ്ങൾ രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി ജെഡിയു-കോൺഗ്രസ് നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന നേതാവ് കൂടിയാണ് രാജീവ്. യെദൂരിയപ്പയ്ക്കും അമിത് ഷായ്ക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നതും രാജീവ് ചന്ദ്രശേഖറാണ്. ഇത്തരത്തിലൊരു നേതാവിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് മുന്നോട്ട് പോകൂന്നത്.
കർണ്ണാടകയിലെ ഈ കളികളിൽ പ്രധാന പങ്കുവഹിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് ഒരു വാക്ക് പോലും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നില്ല. തെരഞ്ഞെടുപ്പുകാലത്തും ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചത് രാജീവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജെപിയുടെ രാജ്യസഭാ അംഗമായതോടെ നേതൃത്വവുമായി കൂടുതൽ അടുത്തു. പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി അദ്ദേഹം മാറി. ഏത് സമയത്തും അദ്ദേഹം മോദി മന്ത്രിസഭയിൽ എത്താനും സാധ്യതയുണ്ട്. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിലെ ഓരോ ജീവനക്കാരനും അറിയാം. അങ്ങനെ മുതലാളി കാട്ടുന്ന അധാർമികതകളെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്. അങ്ങനെ കർണ്ണാടക തെരഞ്ഞെടുപ്പ് പുതിയ തലത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.
ബിജെപിയുടെ രാജ്യസഭാ അംഗമായത് മാസങ്ങൾ മുമ്പാണ്. ഇതോടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രണ്ടു ചാനലുകളിൽ നിന്നും ഓഹരികൾ നിലനിർത്തി സാങ്കേതികമായാണ പദവികൾ രാജിവ് ചന്ദ്രശേഖരൻ രാജി വച്ചു. ഒന്ന് ഏഷ്യാനെറ്റ് ന്യൂസും മറ്റൊന്ന് അർണാബിന്റെ റിപ്പബ്ലിക്കും. കന്നഡയിൽ സുവർണ്ണയും രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷ ഓഹരികളുള്ള ചാനലാണ്. 2006ൽ കർണാടകയിൽ നിന്ന് സ്വതന്ത്ര എംപിയായാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ എത്തിയത്. യെദൂരിയപ്പയായിരുന്നു രാജീവിനെ രാജ്യസഭയിലേക്ക് എത്തിച്ചത്. 2006 മുതൽ ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വതന്ത്രനിൽ നിന്ന് ബിജെപിയുടെ രാജ്യസഭാ അംഗമായപ്പോഴുള്ള രാജീവിന്റെ രാജി.
അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവച്ചതും എആർജി ഔട്ട്ലൈനർ- എഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ്ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചതും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തിയതിനാലാണ്. അപ്പോഴും എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം ഓഹരി നിലനിർത്തി. കരളത്തിലെ ബിജെപിയുടെ മാധ്യമ പിന്തുണയും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചാണ് ചന്ദ്രശേഖരനെ എൻ.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കു നേതൃത്വം നൽകിയവരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിൽ എൻ.ഡി.എ സഖ്യ കക്ഷികളെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയും ഇദ്ദേഹമാണ്.
ബിജെപി കേരള നേതാക്കളുടെ എതിർപ്പ് മറികടന്നാണ് ചന്ദ്രശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. സി.കെ ജാനു ഉൾപ്പെടെയുള്ള മറ്റു ഘടകക്ഷികളേയയും ബിജെപി നേതാക്കളേയും അവഗണിച്ച് ചാനൽ മേധാവിയെ വൈസ് ചെയർമാനാക്കിയതിൽ യോഗത്തിൽ തന്നെ മുറുമുറുപ്പുണ്ടായതായാണ് അറിവ്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചന്ദ്രശേഖരനെ തുണച്ചത്. കേരള ഘടകത്തെ കൂടാതെ അമിത്ഷായും മോദിയും കേരളത്തിലെ വിഷയങ്ങൾ രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് എൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയതെന്ന വാദവും എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍