ഒരുവശത്ത് സമരങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരിക്കൊണ്ടപ്പോഴും വിജയിച്ചത് പിണറായിയുടെ നിശ്ചയദാർഢ്യം തന്നെ; അധികാരമേറ്റതിന് പിന്നാലെ ആദ്യ സന്ദർശനത്തിൽ തന്നെ ഗെയിൽ പൈപ്പ് ലൈനിന് സ്ഥലമേറ്റെടുത്ത് നൽകുമെന്ന് മോദിക്ക് നൽകിയ വാക്കുപാലിച്ച് കേരള മുഖ്യൻ; ആദ്യഘട്ടത്തിലെ കൊച്ചി-കൂറ്റനാട് പൈപ്പ് ലൈൻ ജൂൺ 30ന് കമ്മിഷൻ ചെയ്യും
ജാസിം മൊയ്തീൻ
കോഴിക്കോട്: കേരളത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെ ഉൾപ്പെടെ കടന്നുപോകുന്ന ഗെയ്ൽ പൈപ്പ് ലൈനിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഏറെക്കാലം മുമ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രതിരോധവുമായി ജനങ്ങൾ രംഗത്തെത്തി. പൈപ്പ് ലൈനിനെതിരെ വ്യാജ പ്രചരണങ്ങളും ഉണ്ടായതോടെ കേരളത്തിന്റെ വികസനത്തിൽ വലിയ നാഴികക്കല്ലാകുമെന്ന് സർക്കാരുകൾ ആവർത്തിച്ചു പറഞ്ഞ ഗെയിൽ പദ്ധതി പരാജയപ്പെടുമെന്ന നിലപോലും ഉണ്ടായി. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിക്കാൻ കമ്പനി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടതുമില്ല.
അധികാരമേറ്റതിന് പിന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കേരളത്തിൽ ഗെയിൽ പൈപ്പ് ലൈനിന് സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിൽ ഉണ്ടാകുന്ന കാലതാമസം ചർച്ചയായി. എന്നാൽ എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് കൈമാറുമെന്ന് അന്ന് പ്രധാനമന്ത്രിക്ക് സംസ്ഥാന മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു. എന്നാലും അടുത്തകാലത്തുൾപ്പെടെ വലിയ എതിർപ്പുകൾ പലയിടത്തും ഉണ്ടായി. പക്ഷേ, ഭൂമിക്ക് വില നൽകുന്നകാര്യത്തിലും നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ജനങ്ങളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഇപ്പോൾ കേരളത്തിലെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി.
ഇതോടെ വൈകാതെ തന്നെ പദ്ധതി യാഥാർത്ഥ്യമാകും. പൈപ്പ് ലൈൻ കടന്നുപോകുന്ന മേഖലകളിൽ വൻ വ്യവസായ വികസനത്തിന് ഇത് വഴിവയ്ക്കുകയും ചെയ്യും. കുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുമെന്നതാണ് വലിയ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വന്നത് മലബാർ മേഖലയിലെ ജില്ലകളിലാണ്. കേരളത്തിലും കർണ്ണാടകയിലുമായി ആകെ 438 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ 302 കിലോമീറ്റർ ദൂരവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ്.
കേരള അതിർത്തിയിൽ നിന്ന് മംഗലാപുരത്തെ ഗെയിൽ പ്ലാന്റ് വരെ കർണാടക സംസ്ഥാനത്ത് 35 കിലോമീറ്റർ ദൂരമാണ് ഏറ്റെടുത്തത്. കൊച്ചി മുതൽ കാസർകോട് വരെ 403 കിലോമീറ്ററും. ജില്ല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരം. എറണാകുളം 16 കിലോമീറ്റർ, തൃശൂർ 72 കിലോമീറ്റർ, പാലക്കാട് 13 കിലോമീറ്റർ, മലപ്പുറം 58 കിലോമീറ്റർ, കോഴിക്കോട് 80 കിലോമീറ്റർ, കണ്ണൂർ 83 കിലോമീറ്റർ, കാസർകോഡ് 81 കിലോമീറ്റർ എന്നിങ്ങനെയാണ്.
കോഴിക്കോട് ഉൾപ്പെടെയുള്ള ഈ ജില്ലകളിൽ നിന്ന് തന്നെയാണ് പദ്ധതിക്കെതിരെ കൂടുതൽ പ്രതിഷേധങ്ങളും ഉണ്ടായത്. ഏറ്റവുമൊടുവിൽ ഗെയിൽ പുറത്ത് വിടുന്ന കണക്കുകളനുസരിച്ച് കേരളത്തിലും കർണാടകയിലുമായി ആകെ ഏറ്റെടുത്ത 438 കിലോമീറ്റർ ദൂരത്തിൽ 369 കിലോമീറ്റർ ഭൂമിയും പൈപ്പിടാൻ പാകത്തിൽ സമനിരപ്പാക്കിക്കഴിഞ്ഞു. ഇതിൽ 330 കിലോമീറ്റർ ദൂരം പൈപ്പുകൾ കൂട്ടിയോജിപ്പിക്കുകയും 247 കിലോമീറ്റർ ദൂരം പൈപ്പുകൾ മണ്ണിനടിയിലാക്കുകയും ചെയ്തു കഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ 91 കിലോമീറ്റർ ദൂരത്തിൽ കൊച്ചി-കൂറ്റനാട് പൈപ്പ്ലൈൻ (ഫേസ് രണ്ട്) ആയിരിക്കും കമ്മീഷൻ ചെയ്യുക. ഇത് ജൂൺ 30ന് ഉണ്ടാകും. അതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് ഇപ്പോൾ അതിവേഗം നടക്കുന്നത്. ഈ ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ മാളയുൾപെടെയുള്ള സ്ഥലങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പദ്ധതിയുടെ ഗണം ലഭിച്ചുതുടങ്ങും. കൂറ്റനാട് മുതൽ മംഗലാപുരം വരെയുള്ളത് ഒക്ടോബർ 31നും കമ്മീഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൊച്ചി മുതൽ കൂറ്റനാട് വരെയുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ജോലികൾ കൂടുതൽ ദുർഘടമാണ്. ദൂരം കൂടുതലുമാണ്. എന്നാലും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായ സാഹചര്യത്തിൽ പണി വേഗം നീങ്ങും.
കൊച്ചി കൂറ്റനാട് പാതയിലുള്ളതിനേക്കാളേറെ കൂടുതൽ വെള്ളക്കെട്ടുകൾ മുറിച്ച് കടക്കേണ്ടതും തുരങ്കങ്ങൾ നിർമ്മിക്കേണ്ടതും കൂറ്റനാട് മുതൽ മംഗലാപുരം വരെയുള്ള മേഖലയിലാണ്. ഇതുകൊണ്ടൊക്കെയാണ് ഈ ഭാഗങ്ങളിലെ ജോലികൾ പൂർത്തിയാകാൻ വൈകുന്നത്. പദ്ധതിക്കെതിരെ കൂടതൽ പ്രതിഷേധങ്ങൾ നടന്നതും ഈ മേഖലകളിലാണ്. പ്രത്യേകിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിൽ. ഇതും കൂടി ജോലികൾ തുടങ്ങുന്നത് വൈകാൻ കാരണമാവുകയും ചെയ്തെങ്കിലും ഇപ്പോൾ സ്ഥിതി മാറി.
പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കും മറ്റുമായി 25 എസ്വിഐപി സ്റ്റേഷനുകളാണ് ആകെയുള്ള 438 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 23 എണ്ണത്തിന് വേണ്ട സ്ഥലമേറ്റെടുപ്പും പൂർത്തിയായി. കണ്ണൂർ ജില്ലയിലെ കടവത്തൂരിലും, കാസർകോഡ് ജില്ലയിലെ കോടലമൊഗരുവിലുമാണ് ഇനി എസ് വി ഐ പി സ്റ്റേഷനുകൾക്കുള്ള സ്ഥലം ഏറ്റെടുക്കാൻ ബാക്കിയുള്ളത്. ഇവ രണ്ടും ഉടൻ തന്നെ ഏറ്റെടുക്കാനാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ കൊച്ചി മംഗലാപുരം ഗെയിൽ വാതക പൈപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ പൂർണ്ണമാകും. നിരവധിയായ പ്രതിഷേധങ്ങളെ മറികടന്നാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. പ്രതിഷേധക്കാരെ നേരിടുന്നതിൽ സർക്കാറിന് ഏറെ പഴികേൾക്കേണ്ടിയും വന്നിരുന്നു. എന്നാൽ അതെല്ലാം മറികടന്ന് പിണറായി സർക്കാർ കാര്യങ്ങൾ വേഗത്തിൽ നീക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍