നാളത്തെ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും; ജെഡിഎസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും; രണ്ട് ദിവസമായി എംഎൽഎമാർക്ക് യാത്രാ സൗകര്യം ഒരുക്കിയത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡി പി ശർമ്മയുടെ 'ശർമ്മ ട്രാവൽസ്'; എല്ലാം തീരുമാനിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട 'ഡി. കെ'
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: രാഷ്ട്രീയ ബലാബലത്തിനൊടുവിൽ കർണാടകത്തിൽ ആരാണ് അന്തിമ വിജയം നേടുക? വിട്ടുവീഴ്ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും തുറന്ന യുദ്ധത്തിലാണ്. ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് ബി എസ് യെദ്യൂരപ്പ അധികാരമേറ്റെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. നാളെ സുപ്രീകോടതി യെദ്യൂരപ്പ ഗവർണർക്ക് നൽകിയ പിന്തുണ കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഈ സാഹചര്യം കോൺഗ്രസിന് പ്രതീക്ഷക്ക് വക നൽകുന്നു. 15 ദിവസം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം അനുവദിച്ച നടപടിയെയും കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ എന്തിനാണ് ഇത്രയും സമയം വേണ്ടതെന്നും കോടതി ചോദിക്കുകയുണ്ടായി. ഇതോടെ നാളത്തെ കോടതി നടപടിയെ കോൺഗ്രസ് പ്രതീക്ഷയോടെ കാണുകയാണ്.
ഇനി നാളെ അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപി ഓഫറിൽ വീഴാതിരിക്കാതെ സൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ റിസോർട്ട് രാഷ്ട്രീയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ അധികാരമുള്ള ബിജെപി പല കളികളും കളിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോൾ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിൾ ടൺ റിസോർട്ട് സുരക്ഷിതമാണോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്.
റിസോർട്ട് സുരക്ഷിതമല്ലെന്ന് തോന്നുന്ന ഘട്ടത്തിൽ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കോൺഗ്രസ് ഭരണത്തിൽ അല്ലെങ്കിൽ കൂടി കേരളത്തിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കും എന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാൻ ശ്രമം ശക്തമാക്കിയത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടും മറ്റും അധികാര പ്രയോഗങ്ങളും യെദ്യൂരപ്പ നടത്തി തുടങ്ങി. ഒറ്റയാൻ കളികളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്ക് എംഎൽഎമാരെ മാറ്റാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.
കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനാണ് എംഎൽഎമാരുടെ സംരക്ഷണ ചുമതല. ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. അവർ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാൽ ഒട്ടും ഭയമില്ലാതെ തങ്ങൾ പുറത്തുവരും. എംഎൽഎമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് തനിക്കറിയാമെന്നും ശിവകുമാർ പറഞ്ഞു. യെദിയൂരപ്പയുടെത് ഹ്രസ്വകാല സർക്കാറാണ്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ ആത്മവിശ്വാസമുണ്ട്. നീതിക്കുവേണ്ടി തങ്ങൾ പോരാടും. മുഴവൻ എംഎൽഎമാരും തങ്ങളോടൊപ്പമുണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
അതിനിടെ അതിനിടെ ജെ.ഡി.എസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എംഎൽഎമാർക്ക് അഭയം നൽകാമെന്ന് ജെ.ഡി.എസിനെ അറിയിച്ചു. തുടർന്ന് കൊഴിഞ്ഞു പോക്ക് തടയുന്നതിനായി എംഎൽഎമാരെ വിസാഗിലേക്കും ഹൈദരാബാദിലേക്ക് മാറ്റിയേക്കും.
ഇതിനവിടെ കർണാടകയിൽ 78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാമ്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ എത്തിയതെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീൽ ഈഗൾട്ടൻ റിസോർട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.
അതേസമയം ഇന്ന് കോൺഗ്രസും ജെഡിഎസും എംഎൽഎമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം ഇന്ന് നടത്തുകയുണ്ടായി. വിധാൻസൗധയിലെ പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് എംഎൽഎമാരെ തിരികെ റിസോർട്ടകളിലേക്ക് മാറ്റിയിരുന്നു. എംഎൽഎമാരെ 'സുരക്ഷിതരായി' റിസോർട്ടുകളിലെത്തിക്കാൻ കോൺഗ്രസും ജെ ഡി എസും ആശ്രയിച്ചത് ശർമ്മ എന്ന ബോർഡുള്ള ബസുകളിലാണ്. ശർമ ട്രാവൽസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഇതിന് മുമ്പും റിസോർട്ട് രാഷ് ട്രീയം കർണാടകത്തിൽ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എംഎൽഎമാരുടെ യാത്ര.
കോൺഗ്രസ് അനുഭാവിയായിരുന്ന ഡി പി ശർമയാണ് ശർമ ട്രാവൽസിന്റെ ഉടമ. രാജസ്ഥാനിൽ നിന്നാണ് ശർമ ബെംഗളൂരുവിലെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് 1980 കളിൽ പാർട്ടിയിൽ ശർമ സജീവമായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ 1998 ൽ സൗത്ത് ബെംഗളൂരുവിൽനിന്ന് ലോക്സഭയിൽനിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. മുൻപ്രധാനമന്ത്രിമാരായ നരസിംഹറാവു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായും ശർമയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2001 ൽ ശർമ അന്തരിച്ചു ശർമയുടെ മകൻ സുനിൽകുമാർ ശർമയാണ് ഇപ്പോൾ സ്ഥാപനത്തിന്റെ തലപ്പത്ത്. ബെംഗളൂരുവിൽനിന്ന് മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ഗോവ എറണാകുളം എന്നിവിടങ്ങളിലേക്കാണ് ശർമ ട്രാവൽസിന്റെ സർവീസുകൾ.
ഈഗിൾടൺ റിസോർട്ടിന്റെ വിശേഷങ്ങൾ
എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്സ, ലെജൻ്ഡ്സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്‍കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.
എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍