ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് ഇതാണോ സർ പ്രതിഫലം? മുന്നിൽ പോയ കാർ സഡൻബ്രേക്കിട്ടപ്പോൾ വെട്ടിമാറ്റുന്നതിനിടെ പിന്നിലൊന്ന് തട്ടി; ആംബുലൻസ് തടഞ്ഞ് ക്രൂരത കാട്ടിയപ്പോൾ നഷ്ടമായത് ഉമൈബാന്റെ ജീവൻ; ആംബുലൻസ് ഡ്രൈവർക്കും മെയിൽ നഴ്സിനുമെതിരെ കേസെടുത്തും വാഹനം തടഞ്ഞുവച്ചും കണ്ണിൽ ചോരയില്ലാതെ പൊലീസും; ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തടഞ്ഞപ്പോൾ നഷ്ടമായ മിനിറ്റുകൾക്ക് ആരുസമാധാനം പറയും?
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കൊടുംമഴയത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ കാഴ്ച മറയുമ്പോൾ അപകടങ്ങൾക്ക് സാധ്യതകളേറെയാണ്. എന്നാൽ, അങ്ങനെയുണ്ടായ നിസാരമായ ആർക്കും പരിക്കുപോലും സംഭവിക്കാത്ത അപകടത്തിന്റെ പേരിൽ അത്യാസന്ന നിലയിലുള്ള രോഗിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്താലോ? സന്ദർഭത്തിനനുസരിച്ച് വിവേകപൂർവം പെരുമാറാത്ത ആപത്തിൽ പരസ്പരം സഹായിക്കാത്ത മലയാളിയുടെ സ്വാഭാവത്തിന് മറ്റൊരു ഉദാഹരണം കൂടി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാർ യാത്രികർ തടഞ്ഞതിനെ തുടർന്ന് ചികിൽസ വൈകി രോഗി മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ആംബുലൻസ് ഡ്രൈവർക്കെതിരെയും മെയിൽ നഴ്സിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അമ്പലപ്പുഴ പൊലീസ് മിടുക്ക് കാട്ടിയത് എന്നതാണ്.
താമരക്കുളം പാറയിൽ ഉമൈബാനാണ്(75)ബുധനാഴ്ച പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി ഉമൈബാന്‍ അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താമരക്കുളംനീലാംബരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയിൽ ആംബുലൻസ് തടഞ്ഞത്. അത്യാസന്നനിലയിലായ രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള പാച്ചിലിനിടെ, ആംബുലൻസിനു മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്കിട്ടു.
അപകടം ഒഴിവാക്കാൻ ആംബുലൻസ് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ പിന്നിൽത്തട്ടി. ഇതേത്തുടർന്നാണു കാർ യാത്രികർ ആംബുലൻസ് തടഞ്ഞത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചശേഷം തിരികെവരാമെന്നു പറഞ്ഞെങ്കിലും കാർ യാത്രികർ സമ്മതിച്ചില്ല. പൊലീസ് എത്തിയിട്ടും രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. തുടർന്ന് ഒരുമണിക്കൂർ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്ക് ഉമൈബാൻ മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു.
അപകടശേഷം അമ്പലപ്പുഴ പൊലീസ് ആംബുലൻസ് കസ്റ്റഡിയിലെടുത്തെങ്കിലും കാർ വിട്ടുകൊടുത്തു. സംഭവത്തിൽ കാർ യാത്രികർക്കെതിരേ സ്നേഹതീരം ആംബുലൻസ് സർവീസ് അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. അതിശക്തമായ മഴ പെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ആംബുലൻസിന് മുമ്പിലുണ്ടായിരുന്ന കാർ പെട്ടെന്ന് സഡൻ ബ്രേക്ക് ഇടുകയും കൂട്ടയിടി ഒഴിവാക്കാനുള്ള ആംബുലൻസ് ഡ്രൈവറുടെ പരിശ്രമത്തിനിടെ കാറിന്റെ പിൻഭാഗത്ത് വശത്തായി തട്ടുകയുമായിരുന്നു.കാറിന്റെ മുമ്പിൽ സഞ്ചരിക്കുകയായിരുന്ന ലോറിയിൽ തട്ടിയതിനെ തുടർന്നാണ് അവർ സഡൻബ്രേക്കിട്ടതെന്നും, ഇതിനെ തുടർന്നാണ് ആംബലൻസുമായി ഇടിച്ചതെന്നുമാണ് ഡ്രൈവർ ഹാഷിം പറയുന്നത്.ആംബുലൻസിനും കാറിനും നിസ്സാര കേടുപാടുകൾ മാത്രമാണുണ്ടായത്. ആർക്കും പരിക്കേറ്റുമില്ല.
എന്നാൽ, കാർ യാത്രികരെ സമീപിച്ചപ്പോൾ അസഭ്യവർഷത്തോടെ തട്ടിക്കയറുകയായിരുന്നുവെന്നാണ് ഹാഷിമിന്റെ ഭാഷ്യം.ആലപ്പുഴ സ്വദേശികളും തിരുവനന്തപുരത്ത് താമസക്കാരുമായ രമീഷും ഭാര്യയും,രണ്ടുകുട്ടികളും, മുതിർന്ന സ്ത്രീയുമാണ് മാരുതി സിസുക്കി സെൻ എസ്റ്റിലോ കാറിൽ ഉണ്ടായിരുന്നത്. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ആംബലുലൻസാണെന്നും അത്യാസന്ന നിലയിലുള്ള രോഗിയാണ് ഉള്ളിലുള്ളതെന്നും കണക്കാക്കാതെയുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്നാണ് ഹാഷിമിന്റെ പരാതി. ഇതിന് പുറമേ പരുക്കുണ്ടോയെന്ന് അന്വേഷിക്കാൻ ചെന്ന മെയിൽ നഴ്സിനോടും ഇവർ തട്ടിക്കയറി.
ആംബുലൻസ് തടഞ്ഞത് മൂലം നഷ്ടം വന്നത് നാൽപത്തി അഞ്ച് മിനിറ്റോളമാണ്.നഷ്ട്പരിഹാരം നൽകാതെ വിടില്ലെന്നായിരുന്നു കാർ യാത്രികരുടെ വാശി. ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം തിരികെയെത്താമെന്ന് പറഞ്ഞെങ്കിലും അവർ കേട്ടില്ല. തുടർന്ന് മറ്റൊരു ആംബുലൻസ വിളിച്ചുവരുത്തുകയും രോഗിയെ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ 15 മിനിറ്റെങ്കിലും മുമ്പ് രോഗിയെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ബന്ധുക്കൾക്ക് കരയാനല്ലാതെ മറ്റൊന്നിനും ആവതില്ലായിരുന്നു.
തോട്ടപ്പള്ളിയിൽ വച്ച് നടന്നത് എന്താണെന്ന് എവിടെ വേണമെങ്കിലും മൊഴി നൽകാൻ തയ്യാറാണ് മരിച്ച ഉമൈബാനിന്റെ ബന്ധുക്കൾ.ആംബുലൻസ് ഡ്രൈവർക്കെതിരെയും മെയിൽ നഴ്സിനെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് കാർ യാത്രികരുടെ പരാതി അനുസരിച്ചത്. തുടർന്ന് ആംബുലൻസ് ഡ്രൈവറും മെയിൽ നഴ്സ് ്അഭിനന്ദും അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അമ്പലപ്പുഴ സിഐ അറിയിച്ചു. അതേസമയം സംഭവത്തിൽ പൊലീസ് ആദ്യം കാർ യാത്രികരുടെ പക്ഷം പിടിച്ചുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്.
കാർ വിട്ടുകൊടുത്തെങ്കിലും ആംബുലൻസ് ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഒരുജീവൻ രക്ഷിക്കാനുള്ള ആംബുലൻസിന്റെ പാച്ചിലിനിടെ വന്ന ചെറിയ പിഴയായി കരുതാതെ,ജാമ്യമില്ലാ വകുപ്പ പ്രകാരവും മറ്റും ധൃതഗതിയിൽ കേസെടുത്തതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുന്നു.ഏതായാലും റോഡിൽ വാഹനമോടിക്കുമ്പോൾ സന്ദർഭാനുസരണം പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. ഹൃദ്രോഗിയായ ഒരാളെ അത്യാസന്ന നിലയിൽ കൊണ്ടുപോകുമ്പോൾ,എങ്ങനെയാണ് അവരെ കരുതലോടെ കാണേണ്ടതെന്നും പഠിക്കേണ്ടിയിരിക്കുന്നു. താൽകാലിക അസൗകര്യങ്ങൾ ഉണ്ടായാലും മനുഷ്യജീവനാണ് വിലയെന്നതാണ് ഓർക്കേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍