Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ ആദ്യഗോളടിച്ചതോടെ ഈഗിൾടണിലെ സുഖവാസം മതിയായി; അപകടം മണത്ത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ബെംഗളുരൂവിലെ റിസോർട്ടിൽ നിന്ന് മാറ്റി; ചാക്കിട്ടുപിടുത്തം തടയാൻ എല്ലാ നീക്കവും തടയുമെന്ന് കുമാരസ്വാമി; എംഎൽഎമാരെ ബസ് മാർഗം മാറ്റുന്നത് പുതുച്ചേരിയിലേക്കെന്ന് ജനതാദൾ എസ് നേതാവ് ; വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേരളത്തിലേക്ക് പ്രത്യേക വിമാനമാർഗമുള്ള വരവ് മുടങ്ങി; കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു

സുരക്ഷ പിൻവലിച്ച് യെദ്യൂരപ്പ ആദ്യഗോളടിച്ചതോടെ ഈഗിൾടണിലെ സുഖവാസം മതിയായി; അപകടം മണത്ത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ബെംഗളുരൂവിലെ റിസോർട്ടിൽ നിന്ന് മാറ്റി; ചാക്കിട്ടുപിടുത്തം തടയാൻ എല്ലാ നീക്കവും തടയുമെന്ന് കുമാരസ്വാമി; എംഎൽഎമാരെ ബസ് മാർഗം മാറ്റുന്നത് പുതുച്ചേരിയിലേക്കെന്ന് ജനതാദൾ എസ് നേതാവ് ; വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതോടെ കേരളത്തിലേക്ക് പ്രത്യേക വിമാനമാർഗമുള്ള വരവ് മുടങ്ങി; കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: കർണാടക രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം നാടകത്തിന് കേരളം സാക്ഷിയാകുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി എസ് യെദ്യൂരപ്പ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി കൊണ്ട് ഒറ്റയാൾ സർക്കാറായി അധികാരം ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിൽ കർണാടകത്തിൽ എംഎൽഎമാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് കോൺഗ്രസ്, ജെ.ഡി (എസ്) എംഎൽഎമാരെ കൊച്ചിയിൽ എത്തിക്കാൻ തുടങ്ങി. ഇതോടെ ഇടതു സർക്കാർ ഭരിക്കുന്ന കേരളം കർണാടക രാഷ്ട്രീയത്തിൽ നിർണായക റോൾ വഹിക്കുമെന്ന നിലയായി.

രാത്രി 11.30 നുള്ള പ്രത്യേക വിമാനത്തിൽ 58 കോൺഗ്ഗസ് എംഎൽഎമാരാണ് കൊച്ചിയിലേക്ക് മാറ്റുമെന്നായിരുന്നു അറിയിപ്പ്. ബാക്കി എംഎൽഎമാർ ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽ തന്നെ തങ്ങുമെന്നും അറിയിപ്പ് വന്നു. എന്നാൽ, രാത്രി വിമാന യാത്രയ്ക്ക് സാധ്യതയില്ലെന്നാണ് ജെഡിഎസ് നേതാവ് ജോസ് തെറ്റയിൽ അറിയിച്ചത്.നേരത്തെ അനുമതി വാങ്ങാത്തതുകൊണ്ട് യാത്ര സാധ്യമല്ലെന്ന് ഡിജിസിഎ ഉറച്ച നിലപാടെടുത്തു.എംഎൽഎമാരെ മുഴുവൻ രാത്രി 11.42 ഓടെ ഈഗിൾടൺ റിസോർട്ടിൽ നിന്ന് നീക്കി.തുടർന്ന് പുതുച്ചേരിയിലേക്ക് ബസ് മാർഗം പുറപ്പെട്ടു.

ഇതിന് പിന്നാലെ എംഎൽഎമാരെ മുഴുവൻ ഈഗിൾടണിൽ നിന്ന് മാറ്റുന്നതായും റിപ്പോർട്ട് വന്നു. എംഎൽഎരുടെ താമസം കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഇവിടെ പൊലീസ് ഒരുക്കിയിരിക്കുന്നത്. താമസക്കാരൊഴികെ മറ്റാരെയും കടത്തി വിടുന്നില്ല.

ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന ഈഗിൾ ടെൺ റിസോർട്ടിന് നൽകിവന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതേത്തുടർന്നാണ് എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ച്ത. അധികാരമേറ്റെടുത്ത ഉടൻ ഇന്റലിജൻസ് മേധാവി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. ഈഗിൾ ടെൺ റിസോർട്ട് നിലനിൽക്കുന്ന റിസോർട്ടു വരുന്ന കേന്ദ്രത്തിലെ എസ്‌പിയെ മാറ്റിയിരുന്നു. ഇത് കൂടാതെ കർണാടകത്തിലെ അഡ്വ. ജനറലിനെയും മാറ്റി പുതിയ വ്യക്തിയെ നിയമിച്ചു.

എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നകാര്യം കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വസുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എംഎൽഎമാർക്ക് സുരക്ഷ നൽകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷ നൽകേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, കർണാടകത്തിലെ എംഎൽഎമാർ ആലപ്പുഴയിലെ റിസോർട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങൾ റിസോർട്ട് ഉടമയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകത്തിൽനിന്ന് എംഎൽഎമാർ ആലപ്പുഴയിലേക്ക് വരുന്നുവെന്ന വാർത്തകൾ ചില ടെലിവിഷൻ ചാനലുകളിൽ കണ്ടു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് തോമസ്ചാണ്ടി വ്യക്തമാക്കി.

ആകെ കൈയിലുള്ള എംഎൽഎമാരിൽ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാൾ അനാരോഗ്യത്തിന്റെ പേരിൽ വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇനി നാളെ അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപി ഓഫറിൽ വീഴാതിരിക്കാതെ സൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ റിസോർട്ട് രാഷ്ട്രീയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ അധികാരമുള്ള ബിജെപി പല കളികളും കളിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോൾ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിൾ ടൺ റിസോർട്ട് സുരക്ഷിതമാണോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്.

കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനാണ് എംഎൽഎമാരുടെ സംരക്ഷണ ചുമതല. ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. അതിനിടെ അതിനിടെ ജെ.ഡി.എസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എംഎൽഎമാർക്ക് അഭയം നൽകാമെന്ന് ജെ.ഡി.എസിനെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP