ബിജെപിയുടെ വലയിൽ വീഴാതിരിക്കാൻ രാത്രി തന്നെ പ്രത്യേക ബസുകളിൽ ഹൈദരാബാദിലേക്ക് പോയി; എട്ടു മണിക്കൂർ യാത്ര ചെയ്തു ഹോട്ടലിൽ എത്തി ഉറക്കം പിടിക്കും മുമ്പ് സുപ്രീംകോടതി തീരുമാനം; ഒട്ടും സമയം കളയാതെ അതേ ബസുകളിൽ ബംഗളൂരുവിലേക്ക് മടക്കം; എംഎൽഎമാർ മുങ്ങുമെന്ന് പേടിച്ച് അകമ്പടി സേവിച്ച് ഇരുന്നോറോളം കാറുകൾ; വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കി കോടതി രക്ഷിച്ചത് ദള്ളിനേയും കോൺഗ്രസിനേയും
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: 500 കിലോമീറ്ററിലേറെ ബസ് യാത്ര-കർണാടകയിലെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെത്തിയത് റോഡുമാർഗ്ഗമായിരുന്നു. ശതകോടീശ്വരന്മാരായിരുന്നു ബസിലെ പല എംഎൽഎമാരും. ചാർട്ടേഡ് വിമാനം കിട്ടില്ലെന്നുറപ്പായതോടെയായിരുന്നു രണ്ടു ബസുകളിലായി എംഎൽഎമാരെ കുമാരസ്വാമി ഹൈദരാബാദിലെത്തിച്ചത്. ഒരു മണിക്കൂറിനുശേഷം ഒരു സ്ലീപ്പർ ബസ് കൂടിയെത്തി. യാത്ര എട്ടു മണിക്കൂർ. അവിടെ എത്തിയപ്പോൾ തന്നെ സുപ്രീംകോടതി വിധിയെത്തി. പിന്നെ ഒന്നും ആലോചിച്ചില്ല. ബംഗളുരൂവിലേക്ക് തിരിച്ചു മടങ്ങി.
അതും 200 കാറുകളുടെ അകമ്പടിയോടെ. ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനുള്ള അടുപ്പം മൂലമാണ് എംഎൽഎമാരെ ഇവിടെയെത്തിച്ചത്. മുഖ്യ പ്രതിപക്ഷകക്ഷി കോൺഗ്രസ് ആയതിനാൽ രാഷ്ട്രീയസാഹചര്യം അനുകൂലം. ജെഡിഎസ് പക്ഷത്തുനിന്നു കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എംഎൽഎമാരെ നോവോടെൽ ഹോട്ടലിലും കോൺഗ്രസ് എംഎൽഎമാർ, കെപിജെപി അംഗം ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുൾപ്പെടെയുള്ളരെ താജ് കൃഷ്ണ ഹോട്ടലിലുമാണു പാർപ്പിച്ചത്.
വൈകിട്ടെത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹോട്ടലിൽ വച്ചു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. കർശന സുരക്ഷയാണ് എംഎൽഎമാർക്ക് ഒരുക്കിയത്. ചില തെലങ്കാന നേതാക്കളൊഴികെ ആർക്കും പ്രവേശനം അനുവദിച്ചില്ല. എംഎൽഎമാർ കാര്യമായി പുറത്തിറങ്ങിയതുമില്ല. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്നായിരുന്നു ഇത്. ദൾ അംഗങ്ങൾ തങ്ങിയ ഹോട്ടലിലേക്കു കാര്യമായ മാധ്യമശ്രദ്ധ എത്തിയില്ല. ഇവിടെ സുരക്ഷയ്ക്കു ബൗൺസർമാരെ അണിനിരത്തിയിരുന്നു. എല്ലാം ബിജെപിയിൽ നിന്നും എംഎൽഎമാരെ അകറ്റി നിർത്താനുള്ള തന്ത്രം. ഇത് വിജയിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് വിശ്വാസ വോട്ടെടുപ്പിനായി എംഎൽഎമാരുടെ തിരിച്ചു മടക്കം.
എംഎൽഎമാരിൽ ആനന്ദ് സിങ് മാത്രമാണു തങ്ങൾക്കൊപ്പമില്ലാത്തതെന്നു കോൺഗ്രസ് പറയുന്നു. ഇദ്ദേഹത്തെ ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നു സിദ്ധരാമയ്യയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആരോപിച്ചു. ഇതിന് സമാനമായി പതിനഞ്ചോളം പേരെ അടർത്തിയെടുക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. വിശ്വാസ വോട്ടെടുപ്പിന് ഇന്ന് തീയതി നിശ്ചയിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ബിജെപിക്ക് എംഎൽഎമാരെ സ്വാധീനിക്കാൻ മതിയായ സമയം ഇല്ലാതെ പോയി. ഇത് കോൺഗ്രസിനും ദള്ളിനും കരുത്തായി മാറി.
കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ 14 അംഗങ്ങൾ രാജിവയ്ക്കുകയോ വിപ് ലംഘിച്ച് അയോഗ്യരാവുകയോ ചെയ്യുകയാണെങ്കിൽ മാത്രമേ വിശ്വാസ വോട്ടെടുപ്പിൽ ബിജെപി ജയിക്കൂ. വോട്ടെടുപ്പിൽ നിന്ന് ഇവർ വിട്ടു നിൽക്കുന്നു. അപ്പോൾ അംഗബലം 107 ആവും . 104 കേവലഭൂരിപക്ഷമാകും. യദ്യൂരപ്പയ്ക്ക് വിജയിക്കാം. രണ്ടു സ്വതന്ത്രരും ബിജെപിക്ക് ഒപ്പം നിൽക്കുന്നു. ബിജെപിയുടെ ബലം 106 ആവുന്നു. പിന്നെ എതിരാളികളിൽ 12 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നു. അപ്പോൾ പത്തു പേർ വിട്ടു നിന്നാൽ മതിയാവും. യദ്യൂരപ്പയ്ക്ക് തുടരാം. എന്നാൽ ഇതെല്ലാം സ്വപ്നത്തിലെ കണക്കുകൾ മാത്രമാണെന്ന് വിലയിരുത്തുന്നു. എതിരാളികളിൽ 14 പേർ സത്യപ്രതിജ്ഞ ചെയ്യാതിരിക്കുന്നത്. അപ്പോഴും ബിജെപിക്ക് കേവലഭൂരിപക്ഷമാകും.
എല്ലാ സാധ്യതകളും എല്ലാവരും പരിഗണിക്കുന്നുണ്ട്. പ്രവർത്തകരോട് വൈകിട്ട് ആഹ്ളാദപ്രകടനത്തിന് ഒരുങ്ങിക്കൊള്ളാനാണ് യെദ്യൂരപ്പയുടെ നിർദ്ദേശം. തികഞ്ഞ ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. ചേരിമാറാമെന്ന് ആരും കരുതരുതെന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും എംഎൽഎമാരെ ഓർമ്മിപ്പിക്കുന്നു. അഭിമാനത്തിന്റെ പ്രശ്നമാണെന്ന് എച്ച് ഡി കുമാരസ്വാമിയും പറയുന്നു. അങ്ങനെ കർണ്ണാടകയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. അപ്പോഴും സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ബിജെപിയുടെ സാധ്യതകൾ കുറഞ്ഞുവെന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അതിനിടെ കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാൻ സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ രാത്രി 12 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്. കർണാടകയിൽ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി തിരഞ്ഞെടുത്ത ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബൊപ്പയ്യയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതിയിൽ ഹാജരായത്. ഹർജി ശനിയാഴ്ച രാവിലെ 10.30 ന് പരിഗണിക്കും.
പ്രോടേം സ്പീക്കറായി മുതിർന്ന എംഎൽഎയെ ആണ് നിയമിക്കേണ്ടതെന്നും മുതിർന്ന എംഎൽഎ കോൺഗ്രസ് പാർട്ടിയിലാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യെദ്യൂരപ്പയുടെ വലം കൈയും ആർഎസ്എസ് പ്രവർത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് നാളത്തെ വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോൺഗ്രസും-ജെ.ഡി.എസും ഹർജിയിൽ ആരോപിച്ചു. രാത്രിയിലെത്തിയ ചില അഭിഭാഷകർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചതിൽ പ്രതഷേധിച്ച് കോടതി പരസിരത്ത് അധികൃതരുമായി വാക്കേറ്റവുമുണ്ടായി. നാളെ വൈകുന്നേരം നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് യെദ്യൂരപ്പയുടെ താത്കാലിക സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു മുൻ സ്പീക്കറും വീരാജ്പേട്ട് എംഎൽഎയുമായ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍