അൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ
മറുനാടൻ ഡെസ്ക്
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ ചടങ്ങുകൾ. തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി എത്തിയ മേഗനെ കണ്ട ഉടൻ അവളുടെ കരം ഗ്രഹിച്ച് യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നാണ് പറഞ്ഞത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കൈമുത്തി താങ്ക് യൂ പാ എന്നു സ്നേഹം പകർന്നാണ് മേഹൻ മറുപടി നൽകിയത്. ചാപ്പലിനു മുന്നിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം പേർ ഒത്തുകൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ലൈവ് ടെലികാസ്റ്റിങ് വഴി ലോകം മുഴുവൻ വീക്ഷിക്കുകുയം ചെയ്തു.
രാവിലെ ഒൻപതു മണി മുതൽക്കു തന്നെ ക്ഷണിക്കപ്പെട്ട പൊതുജനങ്ങൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ദേവാലയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 9.30 മുതൽക്കു വിവാഹ വേദിയായ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് അതിഥികൾ എത്തിത്തുടങ്ങി സീറ്റുകളിൽ ഇടംപിടിച്ചു. 11 മണി വരെ അതിഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് ആയിരുന്നു. തുടർന്ന് 11.20 മുതൽക്കാണ് രാജ കുടുംബം എത്തിത്തുടങ്ങിയത്. ഗെയ്ലി പോർച്ചിലൂടെ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് എല്ലാവരും കടക്കുകയായിരുന്നു.
11.45 ഓടെ വരൻ ഹാരിയും സഹോദരനും ഡ്യൂക്ക് ഓഫ് കാംബ്രിഡ്ജുമായ പ്രിൻസ് വില്യമിനൊപ്പം ചാപ്പലിലേക്ക് എത്തി. ദേവാലയ മുറ്റത്ത് എത്തിയ വൈദികൻ സ്വീകരിച്ച് ആനയിച്ച ഇരുവരും ചാപ്പലിന്റെ ഇരുവശത്തുമായി കൂടിയ അതിഥികൾക്കു നടുവിലൂടെയാണ് ചാപ്പലിലേക്ക് പ്രവേശിച്ചത്. അകമ്പടിയും സംഗീതവും ഉണ്ടായിരുന്നു. ചാപ്പലിൽ രാജ കുടുംബാംഗങ്ങളെ ഇരുവശങ്ങളിലുമായി ഇരുത്തിയിട്ടുണ്ടായിരുന്നു.
ദേവാലയത്തിലേക്കുള്ള വഴിയിൽ ഇരുവശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് എത്തിയ മേഗനൊപ്പം ചാപ്പലിൽ എത്തുന്നതു വരെ മാതാവ് ആണ് ഉണ്ടായിരുന്നത്. ഇരുവരും റോൾസ് റോയ്സ് ഫാന്റം കഢ ലാണ് മേഗനും മാതാവും എത്തിയത്.
ദേവാലയത്തിൽ എത്തിയ ശേഷം മേഗനൊപ്പമുള്ള സ്ഥാനം ബ്രൈഡ്സ്മെയ്ഡ്സും പേജ് ബോയ്സും ഏറ്റെടുത്തു. ഗെയ്ലീ പോർച്ച് വഴി മേഗന്റെ മാതാവ് ഡോറിയ റാഗ്ലന്റ് ചാപ്പലിലേക്ക് പ്രവേശിച്ചു. 11.59 ഓടെയാണ് വധു മേഗൻ മെർക്കൽ ചാപ്പലിന്റെ വെസ്റ്റ് സ്റ്റെപ് വഴി രണ്ട് ബോയ്സിനും ഒപ്പം എത്തിയത്. ചാപ്പലിലേക്ക് തനിയെ ആണ് മേഗൻ പ്രവേശിച്ചത്. തുടർന്ന് ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണ് പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.
വധുവിന്റെ പിതാവിന്റെയോ സഹോദരന്റെയോ അവകാശമാണിത്. എന്നാൽ അവരുടെ അസാന്നിധ്യത്തിൽ ഈ ചുമതല ഏറ്റെടുക്കാൻ ചാൾസ് രാജകുമാരൻ തന്നെ തീരുമാനിക്കുകയായിരുന്നു. സെന്റ് ജോർജ്ജ് ചാപ്പലിൽ ഒത്തു കൂടിയ അതിഥികൾക്കു മുന്നിലൂടെ പ്രിൻസ് ചാൾസ് ആണ് വധുവിനെ കൈപിടിച്ച് ദേവാലയത്തിലേക്ക് എത്തിച്ചത്.
മേഗന്റെ പിതാവ് തോമസ് മെർക്കലിന് ഹൃദയാഘാതം സംഭവിച്ചതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ചാണ് പ്രിൻസ് ചാൾസിന് അങ്ങനെയൊരു അവസരം ലഭിച്ചത്. അവസാനമായാണ് എലിസബത്ത് രാജ്ഞി എത്തിയത്.
വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നിന് നാലു മിനിറ്റ് മുൻപേ അതായത് 11.45നും 59 നും ഇടയിൽ അവസാനമായാണ് പ്രോട്ടോക്കോൾ അനുസരിച്ച് എലിസബത്ത് രാജ്ഞി ചാപ്പലിലേക്ക് എത്തിയത്. എലിസബത്ത് രാജ്ഞിക്കൊപ്പം ഭർത്താവും ഡ്യൂക്ക് ഓഫ് എഡിൻബറോയുമായ ഫിലിപ് രാജകുമാരനും ഉണ്ടായിരുന്നു.
കണ്ട ഉടൻ ഹാരി മേഗന്റൈ കരം ഗ്രഹിക്കുകയും യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നു പറയുകയുമായിരുന്നു. 'താങ്ക് യൂ പാ' എന്ന് മറുപടി നൽകിയ മേഗന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആയിരുന്നു ഹാരിയുടെ നിൽപ്. കൃത്യം 12 മണിയോടെ തന്നെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറിയാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ഒരു മണിക്കൂറോളമാണ് വിവാഹ ചടങ്ങുകൾ നീണ്ടു നിന്നത്. ചടങ്ങുകൾക്കു ശേഷം പുറത്തിറങ്ങിയ വധൂവരന്മാർ വെസ്റ്റ് സ്റ്റെപ്സ് വഴി പുറത്തിറങ്ങുകയും ഇരുവരുടെയും കുടുംബാംഗങ്ങളെ കൈവീശി കാണിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണ സമയം ആയിരുന്നു.
കൊട്ടാരത്തിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ എണ്ണൂറു പേർക്കു മാത്രമാണു വിവാഹച്ചടങ്ങുകൾ നേരിട്ടുകാണാൻ അവസരമുണ്ടായിരുന്നത്. ഇതിൽ 600 പേർ ക്ഷണിതാക്കളും ഇരുന്നൂറോളം പേർ രാജകുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ചാപ്പലിലേക്കു പ്രവേശനമില്ലെങ്കിലും പൊതുസമൂഹത്തിന്റെ പ്രതിനിധികളായി 2,600 പേർക്കു വിവാഹത്തിനു പ്രത്യേകം ക്ഷണമുണ്ട്.
ഏതാണ്ട് രണ്ടായിരത്തോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയത്. ലോകത്തിലെ തന്നെ എ ലിസ്റ്റ് അതിഥികളായ അമേരിക്കൻ നടനും സംവിധായകനും ബിസിനസുകാരനുമെല്ലാമായ ജോർജ്ജ് ക്ലൂണി, ഭാര്യയും ഹ്യൂമൺ റൈറ്റ്സ് ലോയറുമായ അമാൽ ക്ലൂണി, ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷൻ ഡിസൈനറുമായ വിക്ടോറിയാ ബെക്കാം, സിംഗർ ജെയിംസ് ബ്ലന്റ്, ഭാര്യ സോഫിയാ വെല്ലെസ്ലി, ഫിലിം സ്റ്റാർ ഇഡ്രിസ് എൽബയും പ്രതിശ്രുത വധുവായ സബ്രീനാ ദോവ്റെ, യുഎസ് ടിവി ഹോസ്റ്റ് ഒപ്രാ വിൻഫ്രേ എന്നിവരെല്ലാം ഹോളിവുഡ് റെഡ് കാർപെറ്റിലൂടെ ചാപ്പലിൽ എത്തിയിരുന്നു. കൂടാതെ, നടൻ ടോം ഹാർഡി, കറെ മുള്ളിഗൻ, ടെന്നീസ് താരം സെറീനാ വില്യംസും ഭർത്താവും, നടി പ്രിയങ്കാ ചോപ്രാ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തി. ഹാരിയുടെ മുൻ കാമുകി ചെൽസി ഡേവി, ക്രെസിഡ ബൊനാസ് എന്നിവരും എത്തിയിരുന്നു.
ബ്രിട്ടീഷ് ഡിസൈനറായ ക്ലെയർ കെല്ലർ ആണ് മേഗന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. ചരിത്രത്തിൽ ഇടം നേടിയ ഫ്രഞ്ച് ഫാഷൻ ഹൗസ് ഗിവെഞ്ചിയിലെ ആദ്യ വനിതാ അർട്ടിസ്റ്റിക് ഡിസൈനറാണ് ക്ലെയർ കെല്ലർ. ആറു മാസം നീണ്ട ബന്ധത്തിനു ശേഷമാണ് ഇരുവരും പൊതു ജനങ്ങൾക്ക് മുന്നിലെത്തുകയും നവംബറിൽ വിവാഹ നിശ്ചയം നടത്തുകയും ചെയ്തത്.
ഹാരി കിരീടാവകാശത്തിൽ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടത്തിയത്.
ഇന്നലെ മുതൽക്കു തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ വിവാഹരംഗങ്ങൾ വീക്ഷിക്കാനായി തമ്പടിച്ചിരുന്നു. ഇന്ന് ഏകദേശം ഒരുലക്ഷത്തിലധികം പേരാണ് കൊട്ടാരത്തിനു സമീപം എത്തിയത്. ഇതിനുള്ള ഒരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളും ഗതാഗത നിയന്ത്രണങ്ങളുമെല്ലാം സർക്കാർ ക്രമീകരിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം പരസ്യമാക്കിയത്.
Stories you may Like
- ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് തുടരുന്നു
- മേഗൻ മെർക്കൽ പ്രസിദ്ധീകരിക്കുന്ന ബുക്കിൽ പേരുണ്ടോയെന്ന് ഉറ്റുനോക്കി ആരാധകർ
- പ്ലെയിനുകളുടെ ട്രെയ്ഡ് സീക്രട്ടുകൾ വിവരിച്ചുകൊണ്ട് ട്രാവൽ എക്സ്പർട്ട്
- കോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ
- എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്