കുട്ടമ്പുഴ കാട്ടിൽ നിന്ന് ആറുമാസമുള്ളപ്പോൾ കിട്ടിയ കുട്ടിക്കുറുമ്പൻ; എല്ലാ പാപ്പാന്മാരുടേയും അരുമയെങ്കിലും സജിച്ചേട്ടന്റെ പൊന്നോമന; ആകാരവടിവും ആനചന്തവും തികഞ്ഞപ്പോൾ അഭയാരുണ്യത്തിൽ നിന്ന് കടത്താനുള്ള നീക്കത്തിനെതിരെ ആനപ്രേമികൾ; ആനകളെ മെരുക്കാനുള്ള കുങ്കിയാനയാക്കാൻ നീലകണ്ഠനെ കോടനാട്ടുനിന്ന് കടത്തുന്നതിനെതിരെ വലിയ പ്രതിഷേധം
പ്രകാശ് ചന്ദ്രശേഖർ
കാലടി: ആറ് മാസം പ്രയമുള്ളപ്പോൾ കുട്ടമ്പുഴ വനത്തിൽ നിന്നും കിട്ടിയ 'നിധി'. കുറുമ്പുകാട്ടി വളർന്ന് എല്ലാവർക്കും പ്രയങ്കരനായി.ആകാരവടിവ് വിരിഞ്ഞപ്പോൾ ആകർഷീയത പതിന്മടങ്ങായി.പരിശീലനത്തിനെന്ന പേരിൽ നാടുകടത്താനുള്ള നീക്കം സഹിക്കാനാവുന്നില്ല.
കോടനാട് അഭയാരുണ്യത്തിലെ നീലകണ്ഠനെ മുതുമലയ്ക്ക് മാറ്റുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ ആനപ്രമികളുടെ പ്രതിഷേധം ശക്തം. കോടനാട് അഭയാരുണ്യത്തിൽ കഴിയുന്ന നീകണ്ഠന് ഇപ്പോൾ വയസ്സ് 21.ആറ് മാസം പ്രായമുള്ളപ്പോഴാണ് ഇവനെ കുഴിയിൽ വീണ നിലയിൽ കുട്ടമ്പുഴ വനത്തിൽ നാട്ടുകാർ കണ്ടെത്തുന്നത്. വനപാലകർ ഇവിടെ നിന്നും ഇവനെ രക്ഷിച്ച് നേരെ കൊണ്ടുവന്നത് കോടനാട്ടെ പഴയ ആനപരിശീന കേന്ദ്രത്തിലേക്ക്. ഇപ്പോൾ ഇവിടം അറിയപ്പെടുന്നത് അഭയാരുണ്യമെന്ന പേരിലാണ്.
അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന ആനപാപ്പാന്മാരുടെയെല്ലാം അരുമയായിട്ടാണ് ഇവൻ വളർന്നത്. ആദ്യ ദിവസങ്ങളിൽ അധികമാരുമായും ഇവൻ കാര്യമായ അടുപ്പം കാണിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിൽ കളിയും കുട്ടിക്കുറമ്പുമായി ഇവൻ ആനക്കളരിയിൽ പൂണ്ടുവിളിയാടി. പലപ്പോഴായി എത്തിയ അന്തേവാസികളുമായി ചങ്ങാത്തത്തിലാതോടെ ഇവന്റെ കുട്ടിക്കാലം കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി എന്നതാണ് വാസ്തവം. ഇപ്പോൾ സജിച്ചേട്ടന്റെ അരുമയാണിവൻ. ഇവന്റെ വളർച്ച അടുത്തുനിന്ന് കണ്ടറിഞ്ഞവരാണ് നാട്ടിലെ ആനപ്രേമികളിലേറെയും. ഇടക്കാലത്ത് ചില ക്ഷേത്രങ്ങളിൽ എഴുന്നള്ളിച്ചതോടെ ഇവൻ അവിടുത്തുകാരുടെയും പ്രിയങ്കരമായി. ഈ സാഹചര്യത്തിലാണ് നീലകണ്ഠനെ മുതുമലയ്ക്ക് മാറ്റാൻ സർക്കാർ നീക്കം ആരംഭിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആനപ്രേമികൾ.
നീലകണ്ഠനെ തമിഴ്നാട്ടിലെ മുതുമലയിൽ 'കുങ്കി' പരിശീലനത്തിന് അയക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കാട്ടാനകളെ പരിശീപ്പിച്ച് നാട്ടാനകളാക്കി പുറത്തിറക്കുന്നതിന് കുങ്കി ആനകളുടെ (താപ്പാന) സേവനം അത്യവശ്യമാണ്. വളരെ വർഷങ്ങളായി ഇവിടെ താപ്പാനകളില്ലന്നും അതിനാൽ ജനവാസമേഖലയിലെ സ്ഥിരം ശല്യക്കാരായ ആനകളെപോലും പിടികൂടി കൂട്ടിലെത്തിക്കുന്നതിന് കഴിയാത്ത സാഹചര്യമാണെന്നും ഇത് കണക്കിലെടുത്താണ് നീലകണ്ഠനെ പരിശീലനത്തിന് അയക്കുന്നതെന്നുമാണ് ബന്ധപ്പെട്ട അധികൃതരുടെ ന്യായീകരണം.
പശ്ചിമ കേരളത്തിലെ പ്രധാന ഇക്കോടൂറിസം മേഖലയായ അഭയാരുണ്യത്തിന്റെ അഭിമാനമായ നീകണ്ഠനെ ഇവിടെ നിന്നും കൊണ്ടുപോകുന്നത് അവന്റെ ജീവന് ആപത്തുണ്ടാക്കുന്നതാണെന്നും അതിനാൽ ബന്ധപ്പെട്ട അധികൃതർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നാണ് നാട്ടുകാരുടെയും ആന പ്രേമികളുടെയും ആവശ്യം. നാളെ രാവിലെ 10 ന് ഈ ആവശ്യം ഉന്നയിച്ച് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ കോടനാട് അഭയാരുണ്യത്തിന് മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലും ഈ വിഷയത്തിൽ ഇവിടെ വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
പരിചയമില്ലാത്ത ചുറ്റുപാടിലേക്ക് മാറ്റിയാൽ അത് നീലകണ്ഠന്റെ ജീവന് തന്നെ ഭീഷിണിയാവുമെന്നാണ് മുൻകാല അനുഭവങ്ങൾ നിരത്തി ആനപ്രേമികൾ വ്യക്തമാക്കുന്നത്.മുമ്പ് സണ്ണി,കുഞ്ചൻ എന്നീ ആനകളെ തങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ഇവിടെ നിന്നും കൊണ്ടുപോയെന്നും ഇതിൽ സണ്ണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെയും വേണ്ടെത്ര പരിചയം കിട്ടാതെ ജീവൻ വെടിഞ്ഞെന്നുമാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ.
Stories you may Like
- യുവാവിനെ ആക്രമിച്ച് മോഷണം നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ
- മുതുമല കടുവാ സങ്കേതത്തിൽ നിന്നും 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
- ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നു പേർ അറസ്റ്റിൽ
- പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!
- തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍