മരണസംഖ്യ ഉയരുമ്പോഴും നിപ ബാധിച്ചു തന്നെ എന്നു സ്ഥിരീകരിച്ചത് നാലു പേരുടെ മരണം മാത്രം; ഡോക്ടർമാർ വൻ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവർത്തകരും നഴ്സുമാരും; നിപ പേടിയിൽ ആയിരങ്ങൾ ആശുപത്രിയിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കും: മലബാറിൽ ആകെ ആശങ്ക പടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മലബാറിൽ പനിബാധിച്ച് ഇതിനോടകം പത്തിലേറെ ആളുകൾ മരിച്ചു കഴിഞ്ഞു. എന്നാൽ, നിപ വൈറസ് ബാധിച്ചു മരിച്ചു എന്ന സ്ഥിരീകരിച്ചത് നാലു പേരുടേത് മാത്രമാണ്. ഇന്നലെ പുലർച്ചെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനിയാണ് നിപ ബാധിച്ചു ഒടുവിൽ മരിച്ചത്. അതേസമയം നിപ വായുവിലൂടെയും പകരാം എന്ന് വ്യക്തമായതോടെ കടുത്ത ആശങ്ക എങ്ങും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ വൈറസിനെ നേരിടാൻ ദ്രുതഗതിയിലുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർ്ക്കാറുകൾ സ്വീകരിച്ചു. കേന്ദ്ര സംഘം പേരാമ്പ്ര ചങ്ങാരോത്തെത്തി പരിശോധന നടത്തി 60 പേരുടെ രക്തസാംപിളുകൾ ശേഖരിച്ചു.
അതിനിടെ, വായുവിലൂടെയും വൈറസ് പകരാമെന്നും കേന്ദ്രസംഘം അറിയിച്ചു. ഒരു മീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ വൈറസിനു കഴിയില്ല. പ്രതിരോധശേഷി കൂടിയവർക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. ഡൽഹി എയിംസിലെ വിദഗ്ധസംഘം നാളെ കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. ആവശ്യമെങ്കിൽ ലോകാരോഗ്യ സംഘടനയെയും സമീപിക്കാനാണ് സർക്കാറിന്റെ നീക്കം. അതേസമയം പേരാമ്പ്രയിൽ മരിച്ച ജാനകിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ, രണ്ടു നഴ്സുമാർ ഉൾപ്പെടെ മൂന്നു പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിപാ വൈറസ് ലക്ഷണങ്ങളോടെ ഒരാൾകൂടി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത് പരിഭ്രാന്തി പരത്തി. രണ്ടു നഴ്സുമാരടക്കം ഒൻപതുപേർ ആണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്.
അതിനിടെ ചികിത്സക്കിടെ വൈറസ് ബാധിച്ചു മരിച്ച ലിനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചു. നിപ്പ വൈറസിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്രസംഘം വൈറസ് എവിടെ നിന്നാണ് പകടർന്നതെന്ന കാര്യത്തിൽ വ്യക്തത കൈവരേണ്ടതുണ്ടെന്ന് വ്യക്താക്കി. വവ്വാലിൽനിന്നാകാം വൈറസ് പകർന്നതെന്നാണു നിഗമനം. എങ്കിലും മറ്റു സസ്തനികളിൽനിന്നും അണുക്കൾ പകരാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽനിന്നും ആകാം. ഇതു തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണ്. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നു ആരോഗ്യമന്ത്രി ആവർത്തിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ആരോഗ്യപ്രവർത്തകരെയും അലട്ടുന്നു
ഇതിനിടെ നിപ്പ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആവശ്യത്തിന് സുരക്ഷ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാർക്ക് അത്യാവശ്യം വേണ്ട മാസ്ക് പോലും വിതരണം ചെയ്തില്ലെന്നാണ് പരാതിയുണ്ട്. ഡോക്ടർമാർ ദേഹാസകലം മൂടുന്ന വിധത്തിൽ വസ്ത്രവും മാസ്കും ധരിക്കുന്നുണ്ടെങ്കിലും നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ഈ സംവിധാനങ്ങൾ മുഴുവനായും ലഭിച്ചിട്ടില്ല. നിപ്പ വൈറസ് ബാധയാൽ മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സഹോദരങ്ങളായ സാലിഹ്, സാമ്പിത്ത് എന്നിവുരടെ വീട്ടിൽ ആരോഗ്യപ്രവർത്തകരെത്തി ബന്ധുക്കളെ പരിശോധിച്ചത് മാസ്ക് ഇല്ലാതെയാണ്. വായുവിലൂടെ വൈറസ് പടരില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. പ്രദേശത്ത് ബോധവൽക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. എന്നാൽ ആരോഗ്യമന്ത്രിയുടെ അവകാശവാദം മറിച്ചാണ്.
ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ നിപ ബാധയെന്ന് കേന്ദ്രസംഘം
ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാമത്തെ നിപ ബാധ കണ്ടെത്തിയ പേരാമ്പ്രയിലേതെന്ന് കേന്ദ്രസംഘം. അതുകൊണ്ട് അതീവശ്രദ്ധ വേണമെന്നും അധികൃതർ വ്യക്തമാക്കി. സംശയമുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എല്ലാം നിപയാണെന്ന് പറയാനാവില്ല. വവ്വാലിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. കിണറ്റിൽനിന്ന് ലഭിച്ച വവ്വാലിനെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മുയലുകളെയും പ്രാവുകളെയും പരിശോധിക്കും. ജനങ്ങൾ പരിഭ്രാന്തരാണ്. ഉപയോഗിക്കാത്ത കിണറുകൾ മൂടിയിടണമെന്നും നാഷനൽ സെന്റർ ഫോർ ഡിസിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടടർ ഡോ. സുജിത് കുമാർ സിങ് വ്യക്തമാക്കി. വൈറസ് ബാധയുള്ള വീടിന്റെ പരിസരത്ത് പോകാതിരിക്കുന്നതാണ് നല്ലത്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ ഇടപെടണം.
സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസംഘത്തലവൻ അഭിപ്രായപ്പെട്ടു. സാമ്പിൾ ശേഖരിക്കലും പരിശോധനക്ക് അയക്കലുമാണ് പ്രധാനം. രണ്ടുപേർ മരിച്ചയുടൻ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഡോ. സുജിത് കുമാർ പ്രത്യേകം അഭിനന്ദിച്ചു. ഇവിടെ ഐസൊലേഷൻ വാർഡ് തുറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ അറിയിച്ചയുടൻ എത്തിയ കേന്ദ്രസംഘത്തിനോട് ഏറെ നന്ദിയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നിപ വന്നത് കിണറ്റിൽ താമസമാക്കിയ വവ്വാലുകളിൽ നിന്ന്
പേരാമ്പ്രയിൽ നിപ്പ രോഗബാധയുടെ ഉറവിടം മണിപ്പാൽ വൈദ്യസംഘം കണ്ടെത്തി. വൈറസ് പിടിപെട്ടു മരിച്ച മുഹമ്മദ് സാലിഹ്, സാബിത്ത്, ചികിത്സയിലുള്ള പിതാവ് മൂസ എന്നിവർ പുതുതായി വാങ്ങിയ സ്ഥലത്തെ കിണറ്റിൽ താമസമാക്കിയ വവ്വാലുകളിൽനിന്നാകും രോഗം പടർന്നതെന്നു മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുൺകുമാർ പറഞ്ഞു.
മൂസയും കുടുംബവും സൂപ്പിക്കടയിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ പന്തിരിക്കര ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീടിനോടു ചേർന്ന കിണറ്റിലാണു വവ്വാൽക്കൂട്. വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി മൂസയും മക്കളും കിണർ ശുചീകരിച്ചപ്പോൾ വെള്ളത്തിലൂടെയോ മറ്റോ രോഗം പിടിപെട്ടതാകാനാണു സാധ്യത. വെള്ളത്തിൽ രോഗാണുക്കളുണ്ടായിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ തിന്ന മാമ്പഴം ഇവർ കഴിച്ചതായും പറയപ്പെടുന്നു. വവ്വാലുകളെ കണ്ടെത്തിയ കിണർ വലകെട്ടി സംരക്ഷിച്ചതായും അവയെ പിടികൂടാൻ വന്യജീവി, വെറ്ററിനറി വകുപ്പുകളുടെ സഹായം തേടിയതായും ഡോ. അരുൺ പറഞ്ഞു.
വവ്വാലിനെ പിടികൂടി പരിശോധനക്ക് അയച്ചു
നിപ ബാധയുടെ കേന്ദ്രമെന്ന് നിഗമനത്തിൽ എത്തിയ സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടു കിണറ്റിൽനിന്ന് വവ്വാലിനെ പിടിച്ച് പരിശോധനക്കയച്ചു. ഇതിനായി വെറ്ററിനറി അധികൃതരുടെ സംഘം ഇവിടെ എത്തിയിരുന്നു. ബംഗളൂരു വെറ്ററിനറി ലാബ്, തൃശൂരിലെ കേരള വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ദ്ധർ ജില്ല മൃഗസംരക്ഷണ ഓഫിസർ മോഹൻദാസിന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെയാണ് വവ്വാലുകളെ പിടിച്ചത്. ഇവയെ പരിശോധനക്കായി ഭോപാലിലെ വെറ്ററിനറി ലാബിലേക്ക് അയച്ചു.
മരിച്ച യുവാക്കളുടെ കുടുംബം പുതുതായി വാങ്ങിയ വീടിന്റെ കിണറിലായിരുന്നു വവ്വാലുകൾ ഉണ്ടായിരുന്നത്. ഈ കിണറ്റിലിറങ്ങി മരിച്ച സഹോദരങ്ങൾ വെള്ളം വറ്റിച്ചിരുന്നു. ഈ സമയത്താകാം വൈറസ് ബാധയേറ്റതെന്ന് സംശയിക്കുന്നു. താമസം മാറുന്നതിന്റെ മുന്നോടിയായാണ് ഇവർ കിണർ വൃത്തിയാക്കിയത്.
മുയലുകൾ ചത്തത് വൈറസ് കാരണമല്ല
സൂപ്പിക്കടയിൽ നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ മുയലുകൾ ചത്തത് വൈറസ്ബാധ കാരണമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ വീട്ടിലെ നാലു വളർത്തു മുയലുകളിൽ രണ്ടെണ്ണം ചത്തിരുന്നു. ഇതോടെ വൈറസ് ബാധയാണ് കാരണമെന്ന് നാട്ടുകാർ സംശയിച്ചു. തുടർന്ന് വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി. കൂടാതെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ മുയലുകളുടെ സ്രവങ്ങളുടെ സാമ്പിളെടുത്ത് പരിശോധനക്കയക്കുകയും ചെയ്തു. ശേഷിക്കുന്ന മുയലുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, പേരാമ്പ്ര ചേനോളിയിൽ വളർത്തു മുയലുകളെ ഉപേക്ഷിച്ച സംഭവവുമുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്