ഈ ബിടെക്കിന് വെറും പാസ് മാർക്കുമാത്രം; ഒരു ശക്തമായ പ്രമേയം ഫോക്കസില്ലാതെ കുളമാക്കുന്നു; ഇത് നിരപരാധികളെ തീവ്രവാദികളാക്കുന്ന 'ടെറർ പൊളിറ്റിക്സ്' പച്ചക്ക് ചർച്ച ചെയ്യുന്ന ചിത്രം; മാസ് നായകനിലേക്ക് ഉയർന്ന് ആസിഫലി; മനസ്സുകവർന്ന് അലൻസിയറും
എം മാധവദാസ്
തുടർച്ചയായി അറുബോറൻ പടങ്ങൾ കാണണ്ടി വന്നതുകൊണ്ടുതന്നെ, ഒരു ആസിഫലി പടത്തിന് ടിക്കറ്റെടുക്കുക എന്നത് ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന കാര്യമായിരുന്നു. ഒപ്പം ബിടെക്ക് എന്ന പേരുകൂടിയായതോടെ ഉറപ്പിച്ചു.പതിവുപോലെ വെള്ളമടി, , അടിപിടി, കഞ്ചാവടി,അശ്ളീല തമാശ, ദ്വയാർഥപ്രയോഗം തുടങ്ങിയ കലാപരിപാടികൾ ആയിരക്കുമെന്നാണ്. പക്ഷേ ചിത്രത്തിന്റെ രണ്ടാം പകുതി കണ്ടപ്പോൾ അമ്പരന്നുപോയി. നിരപരാധികളെ തീവ്രവാദികളാക്കുകയും, ജനിച്ച സമുദായം നോക്കി കേസ് എടുക്കുയും ചെയ്യുന്ന സമകാലീന ഇന്ത്യൻ ടെറർ പൊളിറ്റിക്സും അതിനെതിരെ കാമ്പസുകൾ നടത്തുന്ന പ്രതിഷേധവും കൃത്യമായി അടയാളപ്പെടുത്താൻ നവാഗത സംവിധായകൻ മൃദുൽ നായർക്ക് കഴിഞ്ഞിട്ടുണ്ട്.
യാതൊരു കോമ്പ്രമൈസുമില്ലാതെ, മുസ്ലീങ്ങൾ ആയതുകൊണ്ട് മാത്രമാണ് ഈ ചെറുപ്പക്കാർ തീവ്രവാദികളായി പിടിക്കപ്പെട്ടതെന്ന് ചിത്രം പറയുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇതും വലിയ ധീരതതന്നെയാണ്.(ഈ ഒരൊറ്റക്കാരണത്താൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കേറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുണ്ടായിരുന്നു!) പക്ഷേ ചിത്രത്തിന്റെ ടോട്ടാലിറ്റിയെടുക്കുമ്പോൾ നിരാശയാണ് ബാക്കി. പ്രസക്തമായ ഒരു തീമിനെ യുക്തിഭദ്രമായി വികസിപ്പിക്കാൻ എഴുത്തുകാരൻ കൂടിയായ സംവിധായകന് കഴിഞ്ഞില്ല. പതിവ് കാമ്പസ് ചിത്രങ്ങളിലെ മസാലകളും ആസിഫലിയെ ഒരു മാസ് നായകനാക്കി മാറ്റാനുള്ള ബോധപൂർവമായ രംഗങ്ങളും ചേർന്ന് ബിടെക്കിന്റെ വിജയം വെറും പാസ് മാർക്കിൽ ഒതുക്കുന്നു.
അതേസമയം ആസിഫലി പതിവ് വെറുപ്പിക്കലുകൾ ഒഴിവാക്കി ഒരു പ്രിതിനായക സ്വഭാവമുള്ള ഹീറോയുടെ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.ടൈപ്പ് കഥാപാത്രങ്ങളെ ഒഴിവാക്കിയാൽ കയറിവരാനുള്ള സ്കോപ്പ് ഇപ്പോഴും ഈ നടനിൽ അവശേഷിക്കുന്നുണ്ട്.തിലകന്റെ ഗ്യാപ്പ് നികത്തികൊണ്ട് അലൻസിയർ ലോപ്പസ് എന്ന നടന്റെ ഒന്നാനതരം പ്രകടനവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.
ഒരു സംവിധായകൻ എന്ന നിലയൽ മൃദുൽ നായർ പൂർണമായും നിരാശപ്പെടേണ്ട സിനിമയല്ല ഇത്.മനോഹരമായ ചില ഫ്രെയിമുകളിലൂടെ കൈയിൽ മരുന്നുള്ള സംവിധായകൻ തന്നെയാണ് താൻ എന്ന് അദ്ദേഹം തെളിയിക്കുന്നു.പക്ഷേ ആ മികവ് തിരക്കഥയിലും അനാവശ്യരംഗങ്ങൾ വെട്ടിയൊതുക്കുന്നതിലും കൂടി പ്രകടിപ്പിച്ചിരുന്നെങ്കിൽ ബിടെക്ക് ഫസ്റ്റ് ക്ളാസിൽ പാസാകുമായിരുന്നു.
അവർ തീവ്രാദികൾ ആവുമ്പോൾ!
എതൊരു പതിവ് കാമ്പസ് കഥയെയും പോലെയാണ് ബിടെക്കും തുടങ്ങുന്നത്.ബംഗലൂരുവിലെ ഒരു എഞ്ചീനീയറിങ്ങ് കോളജിലെ വിദ്യാർത്ഥികളാണ് ആസിഫലിയുടെ ആനന്ദ് എന്ന് നായകനും കൂട്ടുകാരും. എട്ടുവർഷം ബിടെക്ക് പഠിച്ചിട്ടും കിട്ടാൻ പേപ്പറുകൾ ബാക്കിയായി ഇയർഔട്ടായ വിദ്യാർത്ഥിയാണ് ആനന്ദ്.ഒറ്റനോട്ടത്തിൽ തന്നെ തികഞ്ഞ റെബൽ. ജോജോയും (ശ്രീനാഥ് ഭാസി), നിസാറും (ദീപക്) അടക്കുന്നതാണ് അയാളുടെ സംഘം. കോളജിന് തൊട്ടടുത്ത് ഹോട്ടൽ നടത്തുന്ന അലൻസിയറുടെ കഥാപാത്രവും ജാഫർ ഇടുക്കിയുമൊക്കെ ചേരുന്നതോടെ ഒരു ടിപ്പിക്കൽ കാമ്പസ് ചിത്രത്തിനുള്ള വകുപ്പായി.
പതിവുപോലെ അടിയും ഇടിയും തമാശയും മദ്യപാനവുമൊക്കെയായി നീങ്ങുന്ന അവരുടെ ജീവിതത്തിലേക്കാണ് ആദ്യവർഷ വിദ്യാർത്ഥിയായ തനി നാട്ടിൻപുറത്തുകാരനും എന്നാൽ സാങ്കേതികവിദ്യകളിലടക്കം മിടുക്കനുമായ ആസാദ് മുഹമ്മദ് ( അർജുൻ അശോക്) എത്തിപ്പെടുന്നത്. അതോടെ കഥ മാറുകയാണ്.
ആദ്യ പകുതിയങ്ങനെ പോകവെ ഒരു ഞെട്ടലായാണ് രണ്ടാം പകുതി പ്രേക്ഷനെ സ്വീകരിക്കുന്നത്.ഒരു ദിവസം തന്റെ കൂട്ടുകാരിയെ കൂട്ടാൻ ഷോപ്പിങ്ങ് മാളിലേക്ക്പോയ ആസാദ് മുഹമ്മിന്റെ സ്കൂട്ടർ പൊട്ടിത്തെറിച്ച് അയാൾ അടക്കം നിരവധി പേർ മരിക്കുന്നു. ഈ രംഗങ്ങളൊക്കെ നടുക്കമുണ്ടാക്കുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.അതിലും ഭീകരമായ വിഷയങ്ങളായിരുന്നു ആ സുഹൃത്തുക്കൾക്ക് പിന്നീട് നേരിടേണ്ടി വന്നത്.ആസാദ് ഒരു ചാവേർ ബോംബ് ആയിരുന്നെന്നും തീവ്രാവാദിയാണെന്നുമുള്ള നിഗമനത്തിലാണ് ബംഗലൂരു പൊലീസ് എത്തിച്ചേർന്നത്.അതിന്റെ ഭാഗമായി അവർ ആസാദിന്റെ മുഴുവൻ സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.ഇതിനൊടുവിലാണ് കളി.മുസ്ലിം നാമധാരികളായ മുഴുവൻപേരെയും അറസ്റ്റ്ചെയ്ത് മറ്റുള്ളവരെ പൊലീസ് വെറുതെ വിടുന്നു!
അഴിക്കുള്ളിലായ കൂട്ടുകാരെ രക്ഷപ്പെടുത്താനും ആസാദിന് നീതികിട്ടാനുമുള്ള ആനന്ദിന്റെയും കൂട്ടരുടെയും സമരവും പോരാട്ടവുമാണ് പിന്നീടുള്ള സിനിമ.ജെ.എൻ.യുവിലടക്കം നിരവധി കാമ്പസുകളിൽ കണ്ട അതേ അവസ്ഥ പിന്നീട് നമുക്ക് കാണാം.ഒരുഘട്ടത്തിൽ സമരം നയിച്ച് ആനന്ദ് പറയുന്നുണ്ട്.അവരെ അറസ്റ്റ് ചെയ്തത് അവർ ആ പേരിൽ അറിയപ്പെട്ടതുകൊണ്ട് മാത്രമാണെന്ന്!
ഇത്രയും ശക്തമായ ഒരു പൊളിറ്റിക്കൽ തീമിനെ പ്രധാനഭാഗമാക്കി കഥവികസിപ്പിക്കാതെ രണ്ടാം പകുതിവരെ സമയം കളഞ്ഞതാണ് ഈ ചിത്രത്തിന്റെ അണിയറക്കാർ ചെയ്ത ഏറ്റവും വലിയ പാതകം.തുടർന്നങ്ങോട്ടുള്ള നിയമപോരാട്ടവും തെളിവ് ശേഖരണവും പൂർണമായും യുക്തിഭദ്രമായി എടുക്കാൻ സംവിധായകന് ആയിട്ടില്ല.കാശുണ്ടാക്കാൻ വേണ്ടി വിദ്യാർത്ഥികൾ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതുപോലുള്ള കടുത്ത പ്രയോഗങ്ങളും പടത്തിൽ മുഴച്ചു നിൽക്കുന്നു.
അതുപോലെതന്നെ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെയും എൻജിനീയറിങ്ങ് കച്ചവടത്തിന്റെയും ദൂഷ്യവശങ്ങൾ ചിത്രം ചർച്ചചെയ്യുന്നുണ്ടെങ്കിലും അത് പ്രധാന പ്രമേയമായി വരുന്നില്ല.മായാനദിയിലെ മാത്തന്റെ അവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഇവിടെയും ഉണ്ടായിരുന്നു.ആയിരക്കണക്കിന് എഞ്ചിനീയറിങ്ങ് കോളജുകളും അവിടെനിന്ന് കോപ്പിയടിച്ചും മറ്റുമായി ഒരു കണക്കിന് ജയിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികളുമൊക്കെയായുള്ള പുതിയ തൊഴിൽ രഹിത സമൂഹത്തെയും, ചിത്രം എടുത്തുകാണിക്കുന്നുണ്ട്.പക്ഷേ ഈ പുതുമകളിലേക്ക് ഊന്നൽ കൊടുക്കാതെ കാമ്പസ് ചിത്രത്തിന്റെ മസാലക്കൂട്ടുകളിലുടെയാണ് ചിത്രം ഭൂരിഭാഗം സമയവും കടുന്നുപോവുന്നതും.
ആസിഫലിയും അലൻസിയറും പിന്നെ നിരഞ്ജനയും
ആസിഫലിക്ക് താരപരിവേഷം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള രംഗങ്ങളാൽ സമൃദ്ധമാണ് ഈ പടം.പക്ഷേ കെട്ടിലും മട്ടിലും നിഷേധിയായ ഈ ഫ്രീക്കനെ ആസിഫ് ഉൾക്കൊണ്ടിട്ടുണ്ട്.സ്വഭാവ നടന്മാരിൽ ഇന്ന് തന്നെ വെല്ലാൻ മലയാളത്തിൽ ആരുമില്ളെന്ന് അലൻസിയർ ലോപ്പസ് ഒരിക്കൽ കൂടി തെളിയിക്കുന്നു.കോടതിയിൽ തന്റെ നിരപരാധിത്വം കരഞ്ഞ് പറയുന്നിടത്തൊക്കെയുണ്ട് ആ നടന മികവിന്റെ ക്ളാസ്.നിരഞ്ജന അനൂപ് എന്ന യുവനടിയുടെ കരിയർ ബെസ്റ്റാണ് ഈ പടം.ആസാദിന്റെ ജോടിയായി വരുന്ന നിരഞ്ജനയുടെ പ്രസരിപ്പ് ചിത്രത്തെ മൊത്തത്തിൽ ഉഷാറാക്കുന്നുണ്ട്.
അതേസമയം നായകന് ജോഡിയൊപ്പിക്കണം എന്ന നിർബന്ധത്തോടെ കൊണ്ടവന്ന അപർണ ബാലമുരളിക്ക് യാതൊന്നും ചെയ്യാനുമില്ല.അത് അപർണയുടെ കുഴപ്പമല്ല സംവിധായകന്റെത് മാത്രമാണ്.അതുപോലെ അനാവശ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നതാണ് അജുവർഗീസിന്റെ കഥാപാത്രവും.ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, അനൂപ്മേനോൻ, ജാഫർ ഇടുക്കി തുടങ്ങിയവരും മോശമാക്കിയിട്ടില്ല.എടുത്തുപറയേണ്ടത് ആസാദ് എന്ന വിദ്യാർത്ഥിയായി എത്തിയ അർജുൻ അശോകിന്റെ പ്രകടനമാണ്.ഭാവിയുള്ള നടൻ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറഞ്ഞുപോവും.മികച്ച ക്യാമറ ചിത്രത്തിന് മുതൽക്കൂട്ടാവുമ്പോൾ,രാഹുൽരാജിന്റെ സംഗീതം 'കുഴപ്പമില്ല' എന്ന ഒഴപ്പൻ കമന്റിനപ്പുറം പോവില്ല.
വാൽക്കഷ്ണം: ഈ സിനിമയുടെ ടൈറ്റിലുകൾ കണ്ടപ്പോഴും അമ്പരപ്പുണ്ടായി.മമ്മൂട്ടി ഫാൻസിനും മോഹൻലാൽ ഫാൻസിനും മാത്രമല്ല സകല മലയാളത്തിലെ നടന്മാരുടെ ഫാൻസിനും നന്ദി പറയുന്നുണ്ട്.ഇതിലും ഭേദം ലോകത്തിലെ മുഴവൻ നടീ നടന്മാരുടെ ഫാൻസിനും നന്ദി അറിയിക്കയായിരുന്നു.കൂവിത്തോൽപ്പിക്കലും നെഗറ്റീവ് പബ്ളിസ്റ്റിയടക്കിലുമായി ഏതെങ്കിലും ഫാൻസുകാർ കളിച്ചാലോ എന്ന് ഭയന്നാവണം, സകല ദൈവങ്ങൾക്കും നന്ദി പറയുന്നപോലുള്ള ഈ പരിപാടി.ഫാൻസുകാരെ നിർമ്മാതാക്കൾ ഭയക്കുന്നുണ്ടെന്ന് വ്യക്തം.
Stories you may Like
- ടെക്നോപാർക്കിൽ യുകെ പ്രതിനിധി
- ചലച്ചിത്ര നിരൂപണം സിനിമയെ മോശമായി ബാധിക്കില്ല: അജു വർഗീസ്
- കഴക്കൂട്ടത്തെ പ്രതിസന്ധിയായി തെറ്റിയാർ; ഇത് ഫേസ് ത്രീ പ്രതിസന്ധിയോ?
- ടെക്നോപാർക്കിന്റെ നവീകരിച്ച വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി
- രഞ്ജിത്തിനെതിരെ അതൃപ്തിയിൽ സിപിഎം; ചലച്ചിത്ര അക്കാഡമിയിൽ പിണറായി മനസ്സ് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്