Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി റിപ്പോർട്ടിങ്; മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന കേസ് കേരള ഹൈക്കോടതി ഫുൾ ബെഞ്ച് വിപുലമായ ബഞ്ചിന് വിട്ടു

കോടതി റിപ്പോർട്ടിങ്; മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന കേസ് കേരള ഹൈക്കോടതി ഫുൾ ബെഞ്ച് വിപുലമായ ബഞ്ചിന് വിട്ടു

കൊച്ചി: മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന കേസ് വിപുലമായ ബെഞ്ചിന് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സുപ്രീം കോടതി മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന കേസിൽ നിലവിലെ ബെഞ്ച് തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ വിപുലമായ ബെഞ്ച് ഉണ്ടാക്കി അഞ്ചംഗ ബെഞ്ച് വിശദമായ വാദം കേൾക്കട്ടെ എന്നാണ് ജസ്റ്റിസ് പി എൻ രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം.

കോടതി റിപ്പോർട്ടിംഗിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന് വേണ്ടി ഡിജോ കാപ്പൻ 2014ൽ കേരള ഹൈക്കോടതയിൽ ഫയൽ ചെയ്ത പൊതു താല്പര്യ ഹർജി പിന്നീടുണ്ടായ അഭിഭാഷക മാധ്യമ തർക്കത്തെ തുടർന്ന് മൂന്ന് അംഗ ഫുൾ ബഞ്ചിലേയ്ക്ക് റഫർ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായി കേരള ഹൈക്കോടതിയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി ഹൈക്കോടതിയിലെത്തുന്ന മാധ്യമ റിപ്പോർട്ടർക്ക് അടിസ്ഥാന യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ കേസാണ് ഇപ്പോൾ വിപുലമായ ബഞ്ചിന് വിട്ടിരിക്കുന്നത്.

സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന് വേണ്ടി കേസ് വാദിച്ചത് അഡ്വ: ജോൺസൺ മനയാനിയും, അഡ്വ. ജീവൻ മാത്യ മനയാനിയുമായിരുന്നു. പിന്നീട് അഭിഭാഷക മാധ്യമ തർക്കം ഹൈക്കോടതി പിക്കറ്റിംഗിലേക്കും സംഘട്ടനത്തിലേയ്ക്കും കോടതി ബഹിഷ്‌ക്കരണത്തിലേയ്ക്കും ഒക്കെ നീണ്ടു. സെന്ററിന്റെ കേസ് വാദിക്കുന്ന ജീവൻ മാത്യു മനയാനിയെ പത്രപ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചെന്നും നിയമ വിരുദ്ധമായി സംഘട്ടനത്തിന്റെ ഫോൺകോൾ ദുരുദ്ദേശപരമായി പ്രചരിപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സിവിൽ ക്രമിനൽ കേസുകൾ കൂടു കൂട്ടിച്ചേർക്കപ്പെട്ട.

ജനവികാരങ്ങളെല്ലാം പരിഗണിക്കാൻ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ പാലായുടെ ഡിവിഷൻ ബെഞ്ച് മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം 160 പേജുള്ള ഒരു വിധിന്യായത്തിലൂടെയാണ് മൂന്ന് അംഗ ഫുൾ ബഞ്ച് ഈ കേസ് അഞ്ച് അംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് ഇന്നത്തെ ഉത്തരവിലൂടെ വിട്ടിരിക്കുന്നത്.

അതീവ ഗൗരവമേറിയ കേസുകൾ മാത്രമാണ് സാധാരണ ഗതിയിൽ അഞ്ച് അംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത്. ജുഡീഷ്യറിയും ഫോർത്ത് എസ്റ്റേറ്റും തമ്മിലുള്ള അതിസങ്കീർണമായ ഒരു നിയമവിധിയായി അഭിഭാഷക മാധ്യമ തർക്കവും കോടതി റിപ്പോർട്ടിഗും മാറിയതിനാലാണ് ഹൈക്കോടതിക്ക് അസാധാരണമായ ഈ നടപടി സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന് വേണ്ടി കേസ് വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP