നേരം വെളുക്കും മുമ്പേ ദേശീയ നേതാക്കൾ വെളുക്കെ ചിരിച്ച് തിരുമേനിയുടെ മുറിക്ക് മുമ്പിൽ കാവലിരിക്കും; ഉമ്മൻ ചാണ്ടിയും ഹസനും ചെന്നിത്തലയും ഇറങ്ങിയാലുടൻ കുമ്മനവും അൽഫോൻസും എത്തും; കോടിയേരിയും കുമ്മനവും ഉമ്മൻ ചാണ്ടിയും എൻഎസ്എസ് താലൂക്ക് സെക്രട്ടറിയുടെ വീട്ടിലും നിത്യസന്ദർശകർ; നേതാക്കന്മാരെ പേടിച്ചു മുറിയുടെ വാതിൽ തുറക്കാൻ ഭയന്ന് ചെങ്ങന്നൂരിലെ ഓർത്തഡോക്സ് തിരുമേനിയും എൻഎസ്എസ് നേതാക്കളും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സമുദായ രാഷ്ട്രീയം കൊഴുക്കുന്നതോടെ പണികിട്ടിയത് മതനേതാക്കൾക്കാണ്. നേതാക്കളെ കണ്ടാൽ വോട്ടു പെട്ടിയിലാക്കാമെന്ന് മോഹിച്ച് രാഷ്ട്രീയക്കാർ അരമനകളും കരയോഗം ഓഫീസുകളും കയറിയിറങ്ങുകയാണ്. അതുകൊണ്ട് വാതിൽ അടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് മണ്ഡലത്തിലെ സമുദായ നേതാക്കൾ. നേരം വെളുക്കും മുമ്പ് തന്നെ വെളുക്കെ ചിരിച്ചു കൊണ്ട് രംഗത്തിറങ്ങുകയാണ് നേതാക്കൾ. സഭാ-സമുദായനേതാക്കളെ കാണാനുള്ള നെട്ടോട്ടത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ നേതാക്കൾ. ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ബിഷപ്പ് തോമസ് മാർ അത്താനാസിയോസിനെ കെപിസിസി. അധ്യക്ഷൻ എം.എം.ഹസൻ നേരത്തെ അരമനയിലെത്തി പിന്തുണ തേടിയിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഓതറ ദയറായിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ബിഷപ്പിനെ അരമനയിൽ എത്തി കാണാൻ സമയം ചോദിച്ചിരിക്കുകയാണ്. നേരത്തെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അരമനയിൽ ബിഷപ്പിനെ കണ്ട് ബിജെപി.ക്ക് പിന്തുണ തേടിയിരുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഓഫീസുകളിലേക്കും നേതാക്കളുടെ പ്രവാഹമാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, ബിജെപി. അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ചെങ്ങന്നൂർ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിലെത്തി പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കരുമായി കൂടിക്കാഴ്ച നടത്തി.
സംഘടനയുടെ സമദൂരനിലപാട് അദ്ദേഹം ആവർത്തിച്ചു. എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിലും കോടിയേരി ബാലകൃഷ്ണനും, എം.എം. ഹസനും, കുമ്മനം രാജശേഖരനും എത്തിയിരുന്നു. അവരുടെ നിലപാട് ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് ചെയർമാൻ അനിൽ പി.ശ്രീരംഗം അറിയിച്ചത്. മാർത്തോമ്മാ സഭയുടെ പിന്തുണ തേടി നേതാക്കൾ തിരുവല്ലയിലുള്ള പുലാത്തീനിലും സന്ദർശനം നടത്തി. വിശ്വകർമ സഭകൾ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിനാൽ അവരുടെ പിന്നാലെ മറ്റ് മുന്നണിനേതാക്കൾ പായുന്നില്ല. പെന്തക്കോസ്തു സഭകൾ ഉള്ളിലിരിപ്പ് പുറത്തുപറയാത്തതിനാൽ അവരുടെ പിന്നാലെയും നേതാക്കളുടെ പടയുണ്ട്. സംസ്ഥാന നേതാക്കളല്ലെന്നു മാത്രം.
അതേസമയം ചെങ്ങന്നൂരിലെ വോട്ട് ഇടതു പക്ഷത്തിന് നൽകണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിശബ്ദസന്ദേശം ഓർത്തഡോക്സ് ഭദ്രാസനം അവഗണിച്ചതായാണ് പുറത്തുവരുന്ന വിവരം. സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാൻ സഹായിച്ചതിനോടുള്ള നന്ദി പ്രകടനം വോട്ടിലൂടെ നടത്തണം എന്നതായിരുന്നു സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയന്റെ നിലപാട്. എന്നാൽ, ബാവയുടെ നിശബ്ദ സന്ദേശത്തെ ചെങ്ങന്നൂർ ഭദ്രാസനം പരസ്യമായി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ചെങ്ങന്നൂർ ഭദ്രാസനിധിപൻ തോമസ് മാർ അത്താനാസിയോസ് നിഷേധിച്ചത് സഭാംഗങ്ങൾക്ക് നിലപാട് വ്യക്തമാക്കാൻ തന്നെയാണ്. മുഖ്യമന്ത്രി ചെങ്ങന്നൂരിൽ താമസിക്കുന്നിടത്ത് ചെന്നു കാണാനായിരുന്നു ക്ഷണം വേണമെങ്കിൽ ഭദ്രാസനത്തിൽ വന്ന് പിണറായിക്ക് കാണാം എന്ന നിലപാട് സഭ അറിയിച്ചു.
ഉമ്മൻ ചാണ്ടിയാവട്ടെ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. സഭാംഗങ്ങളുടെ വീടുകളിൽ നേരിട്ട് എത്തുന്നില്ലെങ്കിലും പ്രധാനപ്പെട്ട എല്ലാ കുടുംബങ്ങളിലും ഫോൺ വഴി പലതവണ അദ്ദേഹം ബന്ധപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസനത്തിന് ബാവയെ തള്ളി ഉമ്മൻ ചാണ്ടിയുടെ നിലപാടെടുക്കാൻ ഏറെ ആലോചിക്കേണ്ടിയും വന്നില്ല. നിലവിൽ ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായിയുമായി ബാവ നീക്കം നടത്തി എന്ന നിലയ്ക്കുള്ള ആരോപണം വരുന്ന ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ കലാപമുയർത്തും.
എൽഡിഎഫ് സ്ഥാനാർത്ഥി ഓർത്തഡോക്സ് സഭാംഗമല്ലാത്തത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ജാതി തിരിഞ്ഞുള്ള ധ്രുവീകരണത്തിൽ പ്രതിസന്ധിയുണ്ടാക്കും എന്ന സംശയം ഉയർന്നിരുന്നതാണ്. വിജയകുമാറിനല്ല, ഓർത്തഡോക്സ് സഭാംഗങ്ങൾ അവരിലൊരാളായ ഉമ്മൻ ചാണ്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്ന വൈകാരികതയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതേസമയം കെ.എം മാണിയെ മുന്നണിയിലേയ്ക്ക് മടക്കി കൊണ്ടുവരുവാൻ സാധിച്ചതും ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളുടെ മിടുക്കായി. ഒപ്പം, പി.സി വിഷ്ണുനാഥ് ശക്തമായാണ് രംഗത്തുള്ളത്. അദ്ദേഹം ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ രംഗത്തുണ്ട്. ഓർത്തഡോക്സ് സഭാംഗവും മുൻഎംഎൽഎയുമായ ശോഭനാ ജോർജ്ജ് സജി ചെറിയാനായി വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സ്വതന്ത്രയായി മത്സരിച്ചപ്പോൾ ചില്ലറ വോട്ട് നേടിയ വ്യക്തിയാണ് ശോഭന. ശോഭനായണ് ഇടതുപക്ഷത്തിന്റെ ഓർത്തഡോക്സ് തുറപ്പുചീട്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍