Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി; കുമാരനല്ലൂർ സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയത് വീട്ടിൽ കയറി അക്രമിച്ച ശേഷം; സംഭവത്തിന് പിന്നിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും; പൊലീസിന് അനാസ്ഥയെന്ന് പെൺകുട്ടിയുടെ പരാതിയും

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി; കുമാരനല്ലൂർ സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയത് വീട്ടിൽ കയറി അക്രമിച്ച ശേഷം; സംഭവത്തിന് പിന്നിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും; പൊലീസിന്  അനാസ്ഥയെന്ന് പെൺകുട്ടിയുടെ പരാതിയും

കോട്ടയം: പ്രണയിച്ച് പെൺകുട്ടിയെ രജിസ്റ്റർ വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി. കോട്ടയം കുമാരനല്ലൂർ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടു പോയത്. മാന്നാനത്ത് വീട്ടിൽ കയറി ആക്രമണ നടത്തിയാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് പൊലീസിൽ ബന്ധുക്കൾ നൽകിയിരിക്കുന്ന പരാതി.പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്.

പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. കെവിൻ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെൺകുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളിൽ എത്തിയാണ് വീട്ടിൽ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിനെ കാണാനില്ലെന്നാണ് പറയുന്നത്.ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം വീട്ടുകാർ അറിയുകയും പി്ന്നീട് അതിനെ എതിർക്കുകയും ചെയതിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയിട്ടുണ്ട്.ഇരുവരുടേയും ബന്ധുക്കളേയും ഒപ്പം കെവിനേയും പെൺകുട്ടിയേയും സ്റ്റേഷനിലെത്തിച്ച ശേഷം ബാക്കി തീരുമാനമെടുക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം

എന്നാൽ കെവിനെ കാണാതായി 12 മണിക്കൂർ പിന്നിടുമ്പോഴും കണ്ടെത്താൻ ഫലപ്രദമായ ഒന്നും തന്നെ പൊലീസ് ചെയ്യുന്നില്ലെന്ന ആരോപണവുമായി പെൺകുട്ടി നേരിട്ട് രംഗതെത്തുകയും ചെയ്തിരിക്കുകയാണ്. ഒരാളെ കാണാതായൽ തട്ടിക്കൊണ്ട് പോയത് ആരാണെന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് കണ്ടെത്താൻ ഇത്രയും സമയം എന്നും പെൺകുട്ടി ചോദിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP