ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവർക്ക് ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
പ്രേമത്തെ മുക്കിക്കൊല്ലുമ്പോൾ...
ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വോട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ?
പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവരെ ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി
പ്രേമത്തെ മുക്കിക്കൊല്ലുമ്പോൾ...
പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് യുവാവിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയെന്നുമുള്ള വാർത്തയാണ് ജനീവയിൽ വിമാനമിറങ്ങിയ എന്നെ വരവേറ്റത്. എന്റെ ആദ്യത്തെ ചിന്ത മുഴുവൻ ആ പെൺകുട്ടിയെയും ആ യുവാവിന്റെ കുടുംബത്തെപ്പറ്റിയും ആയിരുന്നു. ഇത്രമാത്രം അതിക്രമം നടത്തുന്ന ബന്ധുക്കളാണ് കുട്ടിക്കുള്ളതെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുന്നതിന് മുൻപ് എന്തൊക്കെ ആ കുട്ടി അനുഭവിച്ചു കാണും? മരിക്കുന്നതിന് മുൻപ് എന്തൊക്കെ അക്രമങ്ങൾ ആ യുവാവ് നേരിടേണ്ടി വന്നു? ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എത്ര ദുരിതപൂർണ്ണമായ ജീവിതമാണ് ആ കുട്ടിക്ക് ഇനി ഉണ്ടാവാൻ പോകുന്നത്. ഇതൊക്കെ തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. ഈ അക്രമികളെ ഏറ്റവും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, പരമാവധി ശിക്ഷ കൊടുക്കണം, പറ്റിയാൽ പതിറ്റാണ്ടുകളോളം ജയിലിന് പുറം ലോകം കാണുകയും അരുത്. പൊലീസിന്റെ തുടക്കത്തിലുള്ള ഇടപെടൽ കാണുമ്പോൾ കഷ്ടം തോന്നുന്നു. എത്ര ലാഘവത്തോടെയാണ് ഈ പ്രശ്നത്തിൽ ഇടപെട്ടത്. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇവരൊക്കെ വിചാരിച്ചാൽ സാധിക്കുമോ? ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വോട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ?
പക്ഷെ ഇതൊരു വ്യക്തിയുടെ കാര്യം മാത്രമല്ലല്ലോ. പ്രേമ വിവാഹത്തിന്റെ പേരിൽ ബന്ധുക്കൾ കുട്ടികളെ കൊല്ലുന്ന സംഭവം ആദ്യമായിട്ടല്ല നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത്. ഈ വർഷം പകുതിയാകുന്നതിന് മുൻപ് തന്നെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇതാകട്ടെ അവസാനത്തേതല്ല എന്നും എനിക്കുറപ്പുണ്ട്. ഇതിനൊരറുതി വരണം. ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയെന്നും, ലോകത്തിലെ ബഹുഭൂരിപക്ഷം യുവാക്കളും യുവതികളും പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തുകയാണെന്നും ഒക്കെ ഇവരൊന്നും അറിഞ്ഞിട്ടില്ലേ? നൂറു വർഷം മുൻപ് പോലും അറേൻജ്ഡ് വിവാഹങ്ങൾ ധാരാളമുണ്ടായിരുന്ന ചൈനയിൽ, സ്ത്രീകളും പുരുഷന്മാരും വിവാഹത്തിന് മുൻപ് പരിചയപ്പെടാൻ ഏറെ നിയന്ത്രണങ്ങൾ ഇപ്പോഴും ഉള്ള മധ്യേഷ്യയിൽ, വിദ്യാഭ്യാസപരമായി കേരളത്തേക്കാൾ പിന്നോട്ട് നിൽക്കുന്ന ആഫ്രിക്കയിൽ, എല്ലാം യുവാക്കൾ സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നതിലേക്ക് കാലം മാറിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും 'അറേൻജ്ഡ് മാര്യേജ്' എന്ന സാമൂഹിക അനാചാരത്തെപ്പറ്റി അവിടുത്തെ കുട്ടികൾ പുസ്തകത്തിൽ വായിക്കുന്നതേ ഉള്ളൂ. എന്നിട്ടും നമ്മൾ ഇപ്പോഴും ജാതിയും മതവും ജാതകവും നോക്കി വിവാഹം കഴിക്കുന്നു എന്നത് പോകട്ടെ, എല്ലാ തരത്തിലും യോജിച്ചതാണെങ്കിൽ പോലും കുട്ടികൾ സ്വയം തീരുമാനമെടുത്തു എന്ന ഒറ്റ കാരണത്താൽ അവരെ വെട്ടിക്കൊല്ലുന്നു. ഏത് നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്, ഏതു നൂറ്റാണ്ടിലേക്കാണ് നാം പുരോഗമിക്കുന്നത് ?
മൂന്നു കാര്യങ്ങളാണ് ഈ അവസരത്തിൽ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.
1. പ്രായപൂർത്തിയായ കുട്ടികൾ സ്വയം പങ്കാളിയെ കണ്ടെത്തുന്നത് ഒരു 'തെറ്റായി' നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നു. മകളെ കൊല്ലുന്നവരും സഹോദരിയുടെ ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിടുന്നവരും കുറവായിരിക്കും. എന്നാൽ പ്രേമിച്ച് വിവാഹിതരാകാൻ ശ്രമിക്കുന്നവരെ കുറ്റപ്പെടുത്തുന്നവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവരും ഏറെയുണ്ട്. ഇന്നും, ഈ ദിവസവും കേരളത്തിൽ എത്രയോ വീടുകളിൽ ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടാകും. ഇതും അവസാനിക്കണം. ഈ മരണത്തിന് അത്രെയെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയണം. രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ടോ പത്തു പേരെ കുറച്ചു നാൾ ജയിലിലിട്ടതുകൊണ്ടോ ഈ സംഭവം അവസാനിച്ചാൽ അതാണ് യഥാർത്ഥ ദുരന്തം.
2. ഓരോ മരണവും കഴിയുമ്പോൾ കൊലയെ ന്യായീകരിച്ചു മക്കളെ 'വളർത്തി വലുതാക്കി' എന്ന സെന്റിമെന്റ് പറഞ്ഞ് പിന്തുണക്കുന്നവർ ഏറെയുണ്ട്, ഇത്തവണയും ഉണ്ടാകും. ഇത് ശുദ്ധ ഭോഷ്കാണ്. യഥാർത്ഥത്തിൽ വളർത്തി വലുതാക്കുക എന്നാൽ സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് അർത്ഥം. അല്ലാതെ മാടിനെ പോലെ തീറ്റ കൊടുത്തു വളർത്തി വേണ്ട വലുപ്പം ആകുമ്പോൾ ഉടമസ്ഥന് തോന്നുന്നത് പോലെ വിൽക്കുകയോ കൊല്ലുകയോ വളർത്തുകയോ ചെയ്യാം എന്നതല്ല. കുട്ടികളെ സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിവില്ലാതെ വളർത്തുന്നവരും, കുട്ടികളുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തവരും കുട്ടികളെ വളർത്തിയിട്ടേ ഉള്ളു, വലുതാക്കിയിട്ടില്ല.
3. വിവാഹം കഴിച്ചതിനു ശേഷമോ വിവാഹം കഴിക്കാനോ സംരക്ഷണം ആവശ്യപ്പെടുന്നവരെ 'നല്ല കുട്ടികളായി' മാതാപിതാക്കളുടെ കൂടെ പറഞ്ഞുവിടാൻ ശ്രമിക്കുന്ന പൊലീസുകാർ ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നു. ഇതിൽ അതിശയമില്ല. കാരണം പൊതുസമൂഹത്തിന്റെ പരിച്ഛേദമാണല്ലോ പൊലീസ്. എന്നാൽ പൊതുസമൂഹത്തിന്റെ സദാചാര ചിന്തകൾ നടപ്പാക്കുകയല്ല പൊലീസിന്റെ കടമ, ഈ നാട്ടിലെ നിയമം നടപ്പിലാക്കുകയാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കാൻ അർഹതയുണ്ടെന്ന് നിയമവും കോടതികളും എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. അപ്പോൾ മാതാപിതാക്കളുടെ കൂടെ പോകണമെന്ന് പറയാൻ പൊലീസിന് ഒരു അധികാരവുമില്ല.
ഒരു കാര്യം നാം അറിയണം. കേരളം ലോകത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ കുട്ടികൾ വിദ്യാഭ്യാസം കഴിഞ്ഞു ലോകമെമ്പാടും പോയി ജീവിക്കുകയാണ്. ലോകത്തെങ്ങും നടക്കുന്ന കാര്യങ്ങൾ കേരളത്തിൽ ഇരുന്നേ അവർ അറിയുന്നുണ്ട്. അങ്ങനെ നമ്മുടെ സമൂഹം മാറുകയാണ്, കുട്ടികളും. കൂടുതൽ കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ കണ്ടുപിടിക്കുന്നുവെങ്കിൽ അതൊരു വലിയ സാമൂഹ്യ പുരോഗതിയായി കരുതാതെ അതിനെതിര് നിൽക്കുന്നത് തെറ്റായ പ്രവണതയാണ്. മാതാപിതാക്കൾ ജാതിയും മതവും ജാതകവും നോക്കി ഇണയെ കണ്ടെത്തുന്ന രീതി അമ്പത് വർഷത്തിൽ കൂടുതൽ ലോകത്തൊരിടത്തും നിലനിൽക്കില്ല. അങ്ങനൊരു ലോകത്ത് സാംസ്കാരിക ദിനോസറുകളായി ജീവിക്കണോ എന്ന് ഓരോ കുടുംബവും തീരുമാനിക്കണം. എന്നാൽ ഇക്കാര്യം ഒരു കുടുംബ വിഷയം മാത്രമല്ല. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ അതിന് അനുവദിക്കേണ്ടത് പൗര ധർമ്മമാണ്. അത് അറിയാത്തവർക്ക് മനസ്സിലാക്കി കൊടുക്കണം. എതിര് നിൽക്കുന്നവർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും.
ആളുകൾ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും അസ്വസ്ഥമാകുന്നത് ജാതിയും മതവും ഒക്കെയാണ്. കാരണം കുട്ടികൾ ജാതിക്കും മതത്തിനും അതീതമായി പങ്കാളികളെ തിരഞ്ഞെടുത്താൽ പിന്നെ ഏറെ നാൾ ജാതിയും മതവും ഒന്നും ഉണ്ടാവില്ല. അതോടെ ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടാക്കി അതിന്റെ ചെലവിൽ ജീവിക്കുന്നവരുടെ കഞ്ഞികുടി മുട്ടും. അതൊഴിവാക്കാനാണ് 'സമുദായം' എന്നും 'കുടുംബമഹിമ' എന്നും ഒക്കെപ്പറഞ്ഞു പ്രേമവിവാഹങ്ങൾക്ക് തടയിടാൻ നോക്കുന്നത്. അക്രമം പലപ്പോഴും നേതൃത്വം അണികളോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. തലമുറകളായി അവരുടെ ചിന്തകളിലേക്ക് ഇത്തരം ജാതി മത ബോധങ്ങൾ കുത്തിക്കയറ്റിയിരിക്കുകയാണ്. അതിന് വേണ്ടി മക്കളെ കൊല്ലാനും ബന്ധുക്കളെ കൊല്ലിക്കാനും പറ്റുന്ന തരത്തിൽ അന്ധവും ആഴത്തിലുള്ളതുമാണ് ഇത്തരം മിഥ്യാവിശ്വാസങ്ങൾ.
ജാതി മത സമ്പ്രദായങ്ങളോട് അധികം മമത കാണിക്കാത്ത ഒരു സർക്കാർ ആണ് നമുക്കിപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ അവർ ഈ മരണം ഈ വിഷയത്തിൽ കാതലായ മാറ്റം ഉണ്ടാക്കാനുള്ള അവസരമാക്കി എടുക്കണം. എന്റെ അഭിപ്രായത്തിൽ താഴെ പറയുന്ന കാര്യങ്ങൾ നാം എങ്ങനെയും നടപ്പിലാക്കണം.
1. പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശത്തെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം സമൂഹത്തിൽ നടത്തണം. സ്വജാതിയിൽ നിന്നോ മതത്തിൽ നിന്നോ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവർക്കെതിരെയോ അവരുടെ കുടുംബങ്ങൾക്കെതിരെയോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ നടത്തുന്നതിനെ പിന്തുണക്കുന്നില്ല എന്ന് എല്ലാ സമുദായ നേതൃത്വവും പബ്ലിക്ക് ആയി പറയണം.
2. ഇഷ്ടമുള്ളവരെ സ്നേഹിക്കാനും വിവാഹം കഴിക്കാനുമുള്ള അർഹതയെപ്പറ്റി, നിയമപരമായ സംരക്ഷണത്തെപ്പറ്റി, എല്ലാ യുവജനങ്ങൾക്കും സ്റ്റഡി ക്ലാസ്സ് നൽകുക. ഓരോ പഞ്ചായത്തിലും ഇങ്ങനെയുള്ളവരെ സഹായിക്കാൻ ലീഗൽ സെല്ലുകൾ സ്ഥാപിക്കുക.
3. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ശ്രമിക്കുന്നവരെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാൻ കർശനമായ വകുപ്പുകൾ ഉണ്ടാക്കുക. അവ നടപ്പിലാക്കുക.
4. പ്രേമവിവാഹത്തിന് മുൻപോ ശേഷമോ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ആക്രമണ ഭീഷണി നേരിടുന്നവർക്ക് സംരക്ഷണം നൽകാൻ നടപടിക്രമങ്ങൾ ഉണ്ടാക്കുക. ആവശ്യമുള്ളവർക്ക് സുരക്ഷിതമായി താമസിക്കാൻ സർക്കാർ ഷെൽട്ടറുകൾ ഉണ്ടാക്കുക.
5. പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവരെ ജാമ്യമില്ലാതെ, വിചാരണ കഴിയും വരെ തടവിലിടുക. ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.
6. ഇക്കാര്യത്തിൽ രാഷ്ട്രീയ വൈര്യം മറന്നു നമ്മുടെ യുവാക്കൾ മുന്നോട്ടിറങ്ങണം. നമ്മുടെ യുവജന കമ്മീഷനൊക്കെ ഇത്തരം മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകണം. ഈ മരണം പാഴായി പോകരുത്. ഈ മരണത്തെ ചൂണ്ടിക്കാട്ടി അച്ഛനും സഹോദരങ്ങളും ബന്ധുക്കളും പ്രേമ വിവാഹങ്ങൾ മുടക്കുന്ന കാലമല്ല ഉണ്ടാകേണ്ടത്. മറിച്ച് ഈ അക്രമങ്ങൾ നടത്തിയപ്പോൾ അതിനെതിരെ സമൂഹം നടത്തിയ ഇടപെടലുകളും പ്രതികൾക്ക് കിട്ടിയ ശിക്ഷയും ആയിരിക്കണം സമൂഹം ഓർത്തിരിക്കേണ്ടത്. അത് കൂടുതൽ പ്രേമ വിവാഹങ്ങളിലേക്കും ദുരഭിമാനം ഇല്ലാത്ത ഒരു ലോകത്തിലേക്കും നമ്മുടെ സമൂഹത്തെ നയിക്കണം. നമ്മുടെ കുട്ടികളിലെ പ്രേമത്തെ, നമ്മുടെ സമൂഹത്തിലെ സ്നേഹത്തെ നമ്മൾ മുക്കിക്കൊല്ലരുത്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്