പ്രധാനമന്ത്രിയുടെ ഇഫ്താറുകളിൽ: പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് ഒരുക്കിയ ഇഫ്താറിന്റെ അനുഭവ സാക്ഷ്യം; അഡ്വ പി റഹിം എഴുതുന്നു
അഡ്വ പി റഹിം
പരിശുദ്ധ റമളാനിലെ ഇഫ്താറിന്റെ തിരക്കാണ് കേരളത്തിലിന്ന്. മന്ത്രിമാർ മുതൽ ചെറിയ സംഘടനകൾ വരെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുന്ന കാഴ്ച സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ചില മാധ്യമങ്ങളും ഇവിടെ ഇഫ്താർ വേദിയൊരുക്കിക്കഴിഞ്ഞു. ഇഫ്താർ വിരുന്നുകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഞാൻ ഈ വർഷം ഇഫ്താറിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇഫ്താർ പാർട്ടികളെ വീക്ഷിക്കുകയാണ്. മുമ്പ് രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും ഉന്നതന്റെ -സാക്ഷാൽ പ്രധാനമന്ത്രിയുടെ തന്നെ - ഇഫ്താറിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഓർമ്മകളുമായി. പുതു വെളിച്ചത്തിന്റെ പ്രത്യാശയും മൂല്യമാർന്ന സന്ദേശങ്ങളും ചോർന്നുപോയ ഇഫ്താറുകളാണ് നമുക്കിന്ന് കൂടുതലും ദർശിക്കാൻ കഴിയുന്നത്. പകയും വെറുപ്പും എല്ലാം ഉപേക്ഷിച്ച് ശുദ്ധ ഹൃദയത്തോടെ ഒരു പുതുജീവിതത്തിന്റെ ആരംഭം കുറിക്കാനുള്ള വ്രത മാസമാണ് റംസാൻ.
2006-ലെ ഒക്ടോബർ മാസം - തീയതി ഇരുപത് - സമയം 17.45 - അന്നാണ് ഞാൻ ആദ്യതവണ പ്രധാനമന്ത്രി ഒരുക്കിയ ഇഫ്താറിൽ പങ്കെടുക്കുന്നത്. കെപിസിസി -യാണ് എന്നെ ഈ സംഗമത്തിൽ പങ്കെടുക്കുന്നതിന് അയച്ചത്. മന്മോഹൻ സിംഗാണ് അന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വസതിയായ റേസ്കോഴ്സ് റോഡിലെ 7-ാം നമ്പർ വീടിന്റെ പുൽത്തകിടിയിലായിരുന്നു ഇഫ്താർ വിരുന്ന്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ക്ഷണിക്കപ്പെട്ട നൂറ്റി അമ്പതോളം പേരാണ് അന്ന് വിരുന്നിൽ പങ്കെടുത്തത്. ദേശീയ നേതാക്കന്മാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, വിദേശ അമ്പാസഡർമാർ, എംപി.മാർ തുടങ്ങി പ്രത്യേക സുരക്ഷാവലയത്തിലുള്ളവരായിരുന്നു ധാരാളം പേർ. എന്നാൽ ആ വലയമില്ലാതെ ഒറ്റയ്ക്കായിരുന്നു അന്ന് അവർ. ഈ ചടങ്ങളിൽ അവിടെ ആദ്യം എത്തിയവരിൽ ഒരാൾ ഞാനായിരുന്നു.
അപ്പോൾ നേരം സന്ധ്യ ആകുന്നതേയുള്ളൂ. എങ്ങും ശാന്തത. നോമ്പ് തുറക്കാനും നമസ്കരിക്കാനുമുള്ള സംവിധാനങ്ങൾ. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്റെ അതിഥിയായാണ് ഞാൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് എന്നിൽ അഭിമാനം ഉണ്ടാക്കി. അല്പം കഴിഞ്ഞ് ഏ.കെ.ആന്റണി വന്നു. പിന്നീട് സിപിഐ നേതാവ് ഡി. രാജ, സോണിയാഗാന്ധി, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയും പിന്നീട് കേരളാ ഗവർണ്ണറുമായിരുന്ന ഷീലാദീക്ഷിത്, കാശ്മീരിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി, മെഹബൂബ മുഫ്തി, ജ്യോതിരാദിത്യ സിന്ധ്യ ഇങ്ങനെ നിര നീളുകയാണ്. എല്ലാവരുമായും ഞാൻ സംസാരിച്ചു. കശിമീരിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിലും അവിടത്തെ സ്ഥിതികൾ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് എന്ന് മെഹബൂബ മുഫ്തിയോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു
''മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലയൊന്നും അവിടെയില്ല, ധൈര്യമായി വരാം. തീർച്ചയായും വരണം''. സോണിയാഗാന്ധിയുമായി മൂന്നു തവണ അന്നു സംസാരിക്കുവാൻ അവസരം ലഭിച്ചു. ഷീലാദീക്ഷിത്, സിന്ധ്യ തുടങ്ങിയവരുമായി ഏറെ നേരം സംസാരിക്കുവാൻ അവസരമുണ്ടായി. ഡി. രാജയോടൊപ്പമാണ് ആദ്യം ഞാൻ നിന്നിരുന്നത്. അദ്ദേഹവുമായും വർത്തമാനങ്ങൾ പങ്കുവച്ചു. ആറു മണിയോടെ മന്‍മോഹൻസിങ് - ഇന്ത്യയുടെ പ്രധാനമന്ത്രി വന്നു. ഓരോരുത്തർക്കും ആശംസ നേർന്നു. പുൽത്തകിടിയിൽ ചുറ്റി നടന്ന് ധാരാളം നേതാക്കളെ കണ്ട് സംസാരിക്കാനും ചില പഴയ പരിചയങ്ങൾ പുതുക്കാനും എനിക്ക് കഴിഞ്ഞു. ആ ചടങ്ങിനിടയിലും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.
അതിഥികളിൽ ഏവരും ബഹുമാനിച്ച ഒരാളെ. അത് സാക്ഷാൽ ഏ.കെ. ആന്റണി തന്നെ. അന്ന് ആ സായം സന്ധ്യയിൽ ശാന്തത മുറ്റി നിന്ന അന്തരീക്ഷത്തിലെ റംസാൻ നിലാവിൽ, പ്രധാനമന്ത്രി മുതൽ അവിടെ കൂടിയ എല്ലാവരും തുല്യർ. ആർക്കും വലുപ്പചെറുപ്പമില്ല. കേരളത്തിന് പ്രധാനമന്ത്രി ഒരു ഇഫ്താർ സമ്മാനവും തന്നു രണ്ടാം ദിവസം. ആ സമ്മാനമാണ് ഏ.കെ. ആന്റണിയുടെ പ്രതിരോധ മന്ത്രിപദം. സ്വാദിഷ്ടമായ ആഹാരമായിരുന്നു തയ്യാറാക്കിയിരുന്നത്. സസ്യാഹാരവും സസ്യേതരാഹാരവും ബുഫെ ആയിരുന്നു. ഒരു ദേശീയ സംഗമമായിരുന്നു അന്ന് അവിടെ നടന്നത്. 2007 ലെ പ്രധാനമന്ത്രിയുടെ ഇഫ്താറിലും ഞാൻ പങ്കെടുത്തിരുന്നു. ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക വേദി ഒരുക്കികൊടുത്തിരുന്നു. കഴിഞ്ഞ തവണ അതില്ലായിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, അന്നത്തെ കേന്ദ്ര മന്ത്രിമാരായ ഏ.കെ. ആന്റണി, വയലാർ രവി, ലാലു പ്രസാദ് യാദവ്, രാംവിലാസ് പസ്വാൻ, ശിവരാജ് പാട്ടീൽ, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയും അതിനുശേഷം കേരള ഗവർണ്ണറുമായിരുന്ന ഷീലാ ദീക്ഷിത്, കാശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മോഹ്സീന ക്വിദ്വായി, സീതാറാം യെച്ചൂരി തുടങ്ങിയവരും ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അവരെല്ലാവരുമായും സംസാരിക്കുവാനുള്ള അവസരവും എനിക്കു ലഭിച്ചു. മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പാർലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ഒക്കെ അതിഥികൂട്ടത്തിലെ അംഗങ്ങളായി.
കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള ഭാരതത്തിന്റെ ദേശീയതയായിരുന്നു, 2007ഒക്ടോബർ ആറിന് നടന്ന ആ ഇഫ്താറിൽ എനിക്ക് ദർശിക്കാൻ കഴിഞ്ഞത്. ഒരു ദേശീയ നേതൃത്വ കൂട്ടായ്മയായിരുന്നു അത്. അവിടെ വച്ച് ഏ.കെ. ആന്റണി എനിക്ക് ഒരു ബഹുമതിയും തന്നു. ''ബോൺ ഫൈറ്റർ''. തലേക്കുന്നിൽ ബഷീറും ജമീല ഇബ്രാഹീമും കൂടി കേരളത്തിൽ ഞാൻ നൽകിയ ദേശാഭിമാനി കോഴക്കേസിനേയും മെർക്കിസ്റ്റൺ കേസിനേയും ഉദ്ദേശിച്ചുകൊണ്ട് കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ ഗവണ്മെന്റിനെതിരെ ലീഗൽ ഫൈറ്റ് നടത്തുന്നത് റഹീം ആണെന്നു പറഞ്ഞപ്പോൾ ആന്റണിയുടെ കമന്റ് ''റഹീം ഒരു ബോൺ ഫൈറ്ററാണ്'' എന്നായിരുന്നു.
ആന്റണി നൽകിയ ബഹുമതിയും പ്രധാനമന്ത്രി നൽകിയ സസ്യാഹാരവും കഴിച്ച് ആ ദേശീയ സംഗമത്തിൽ നിന്ന് മടങ്ങുമ്പോൾ ഈ ദേശീയത ഒരു വിഘടനവാദത്തിനും തകർക്കാനാവില്ല എന്ന ദൃഢവിശ്വാസം എന്നിൽ പതിഞ്ഞിരുന്നു. 2008 -ലെ ഇഫ്താറിനും എനിക്കു ക്ഷണമുണ്ടായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം അത് റദ്ദാക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു കെപിസിസി. പ്രസിഡന്റ്. എനിക്ക് ഇഫ്താറുകളിൽ പങ്കെടുക്കാനുള്ള അസുലഭാവസരം ഒരുക്കിത്തന്നതും രമേശ് ചെന്നിത്തല തന്നെ. ഒരിക്കലും മറക്കാത്ത, മായാത്ത ഓർമ്മകളായി ഈ ഇഫ്താറുകൾ എന്നും മനസ്സിൽ ജീവിക്കും.
(അഭിഭാഷകനും കോൺഗ്രസ് നേതാവുമാണ് ലേഖകൻ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍