നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ? പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? അടിസ്ഥാന മേഖലയിൽ മാറ്റം വരുത്താൻ മോദിക്കോ പിണറായിക്കോ കഴിഞ്ഞിട്ടുണ്ടോ? മോദിയേയോ പിണറായിയേയോ അധികാരത്തിൽ എത്തിക്കാൻ ഇനിയും നിങ്ങൾ വോട്ടുചെയ്യുമോ? മറുനാടന്റെ സർവേയിൽ പങ്കെടുക്കാം
ടീം മറുനാടൻ
തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ അധികാരത്തിലിരുന്ന കോൺഗ്രസിനെ വീഴ്ത്തി വൻ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. കേരളത്തിലാകട്ടെ സോളാറും ബാർകോഴയും അഴിമതിയും എല്ലാം വലിയ ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ ഇറക്കിവിട്ട് പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും അധികാരത്തിലെത്തി. കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിയുടെ ഭരണം അഞ്ചാം വർഷത്തിലേക്കും കേരളത്തിൽ മുഖ്യമന്ത്രി പിണറായിയുടെ സർക്കാർ മൂന്നാം വർഷത്തിലേക്കും കടന്നു.
ഈ സാഹചര്യത്തിൽ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സർക്കാരുകളുടെ ഭരണം വിലയിരുത്തുകയാണ് മറുനാടൻ നടത്തുന്ന ഓൺലൈൻ സർവേയിലൂടെ. വായനക്കാർക്ക് ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രകടനം വിലയിരുത്താം. ഇന്നു മുതൽ മൂന്നുദിവസമായിരിക്കും സർവേയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം.
മോദിയുടെ ഭരണവും പിണറായിയുടെ ഭരണവും വിലയിരുത്താൻ രണ്ട് പ്രത്യേകം സർവേകളാണ് നടത്തുന്നത്. വ്യാഴാഴ്ച അർധരാത്രിവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. കേന്ദ്രസർക്കാരിന്റെ സർവേയിൽ വായനക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചു അതിന്റെ ഫലവും സമഗ്ര വിലയിരുത്തൽ റിപ്പോർട്ട് വെള്ളിയാഴ്ച മറുനാടൻ പ്രസിദ്ധീകരിക്കും. പിണറായി സർക്കാരിനെ വിലയിരുത്തുന്നതിന്റെ ഫലവും ജനാഭിപ്രായങ്ങളും ശനിയാഴ്ചയും പ്രസിദ്ധപ്പെടുത്തും.
സർവേകളുടെ ലിങ്ക് ചുവടെ:
- നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ?
- പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
ഭരണത്തുടർച്ച പ്രതീക്ഷിച്ച് മോദിയും വീഴ്ത്താൻ കരുക്കൾ നീക്കി പ്രതിപക്ഷവും
കേന്ദ്രത്തിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ബിജെപിയും മോദിയുമെല്ലാം ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ പാർലമെന്റിൽ ഒഴിവുവന്ന സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളിൽ നാലാം വർഷത്തിൽ മിക്കയിടത്തും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഇത് മോദിക്കെതിരെ വികാരം രാജ്യത്ത് ശക്തമാണെന്നതിന്റെ ദിശാസൂചികളായി കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കാണുന്നു. എന്നാൽ ജനങ്ങളുടെ വിലയിരുത്തൽ അപ്രകാരമാണമെന്നില്ല. ഇന്ധന വിലയിൽ ഉണ്ടായ വൻ വർധനവും രാജ്യത്ത് വലിയ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന സാഹചര്യവുമായിരിക്കും മോദി സർക്കാർ നേരിടുന്ന വലിയ തിരിച്ചടി.
ഇതോടൊപ്പം നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നുള്ള വിഷയങ്ങൾ, കള്ളപ്പണം പിടികൂടുമെന്ന വാഗ്ദാനത്തിലെ പാളിച്ചകൾ, ഹിന്ദുത്വ അജണ്ട, ബാങ്കുകളിൽ നിന്ന് നീരവ് മോദിയും ചോക്സിയുമുൾപ്പെടെ വൻതുക തട്ടി വിദേശത്തേക്ക് കടന്ന സംഭവങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വലിയ പ്രതിരോധത്തിലാണ് ബിജെപിയും മോദിയും. ബിജെപിയുടെ വർഗീയ അജണ്ടയും പലയിടങ്ങളിലും ചർച്ചയാകുന്നു. രാജ്യത്തെല്ലാം കർഷകർ വലിയ പ്രതിഷേധം തീർക്കുന്ന സാഹചര്യവും ഉരുത്തിരിയുന്നു. ഇതിന് പിന്നാലെ ന്യൂനപക്ഷ വിരുദ്ധമാണ് കേന്ദ്ര നിലപാടുകളെന്ന പ്രചരണം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. ഇതോടൊപ്പം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മതേതര മുന്നണിയെന്ന മുദ്രാവാക്യമുയർത്തി അടുത്ത തിരഞ്ഞെടുപ്പിൽ മോദിയേയും ബിജെപിയേയും രണ്ടാംവരവിൽ നിന്ന് തടയാനും നീക്കം ശക്തമാണ്.
മോദി സർക്കാരിന്റെ ആദ്യവർഷങ്ങളിൽ ചർച്ചാവിഷയ പല കാര്യങ്ങളും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വക നൽകിയിരുന്നു. അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തു എന്ന പ്രതിച്ഛായയും നൽകി. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് ഭരണം ഇല്ലാതാക്കി ബിജെപി അധികാരം പിടിച്ചെടുത്തു. ത്രിപുരയിൽ സിപിഎമ്മിനേയും തറപറ്റിച്ചു. ബീഹാറിലും പഞ്ചാബിലും ഏറ്റവുമൊടുവിൽ കർണാടകത്തിലുമാണ് ബിജെപിക്ക് അധികാരം നേടാനാവാതെ പോയത്. ഇതെല്ലാം മോദിയും അമിത്ഷായും അനുകൂല ഘടകങ്ങളായി കണക്കാക്കുമ്പോഴും രാ്ഷ്ട്രീയ അടിയൊഴുക്കുകൾ ശക്തമാണ്.
മേൽപ്പറഞ്ഞ തരത്തിൽ രാഷ്ട്രീയ നീക്കങ്ങളും അടിയൊഴുക്കുകളം നടക്കുമ്പോഴും മോദിയുടെ ഭരണത്തെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നതുതന്നെയാകും കേന്ദ്രത്തിൽ ബിജെപിക്ക് തുടർഭരണം ലഭിക്കുമോ എന്ന കാര്യത്തിൽ നിർണായകമാകുക. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് മറുനാടൻ സർവേ. 12 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ.
വികസനങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും കസ്റ്റഡി കൊലപാതകവും കെവിൻ കേസും ചർച്ചചെയ്ത് കേരളം
പിണറായി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത് ഓരോ മേഖലയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ വികസന പദ്ധതികളും ക്ഷേമ പദ്ധതികളുമാണ്. സംസ്ഥാനത്ത് എല്ലാ മേഖലയിലും മികച്ച പുരോഗതി കൊണ്ടുവരാൻ ഈ രണ്ടുവർഷം കൊണ്ട് കഴിഞ്ഞുവെന്ന വിലയിരുത്തലാണ് ഇടതുപക്ഷം നടത്തുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഗൃഹസന്ദർശനം ഉൾപ്പെടെ നടത്തി മുന്നേറുന്നു. ഇതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉണ്ടായ ഉജ്വല ജയമെന്ന വിലയിരുത്തൽ കൂടി ഇടതുപക്ഷം നടത്തുന്നു.
എന്നാൽ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വൻ വീഴ്ചകൾ സംഭവിച്ചുവെന്നത് സജീവ ചർച്ചയാണ്. രാഷ്ട്ര്ീയ കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ ഇപ്പോഴും തുടരുന്നതും ശ്രീജിത്തിന്റെ ലോക്കപ്പ് കൊലപാതകവും അതിന് പിന്നാലെ കെവിൻ എന്ന യുവാവിന്റെ ദുരഭിമാനക്കൊലപാതകത്തിന് ഒത്താശചെയ്ത പൊലീസിന്റെ സമീപനവും വിദേശവനിതയെ കാണാതായ സംഭവത്തിൽ ആദ്യം പൊലീസ് കാണിച്ച അലംഭാവവും എല്ലാം വലിയ വീഴ്ചകളായാണ് വിലയിരുത്തപ്പെടുന്നത്. ഗെയിൽ പൈപ്പ്ലൈൻ, ദേശീയപാത തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിൽ ഉണ്ടായ പ്രതിഷേധങ്ങളും കീഴാറ്റൂർ വിഷയവുമെല്ലാം ചർച്ചചെയ്യപ്പെടുന്നു.
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഉൾപ്പെടെ സർക്കാർ നടത്തുന്ന നീക്കങ്ങളും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതും സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കിയതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ ഒരുവശത്ത് കൂട്ടുമ്പോൾ സ്വാശ്രയ വിഷയത്തിൽ മുതലാളിമാർക്ക് വേണ്ടി നിയമനിർമ്മാണം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി നിൽക്കുന്നു. ഓഖി ദുരന്തം നേരിടുന്നതിൽ വീഴ്ചവന്നുവെന്ന ആക്ഷേപവും മദ്യവർജനമെന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ സാഹചര്യമൊരുക്കിയതുമെല്ലാം നെഗറ്റീവ് ഇമേജാക്കി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. അതേസമയം, പ്രതിപക്ഷത്തിന് പല വിഷയങ്ങളിലും നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നതും ചർച്ചയാവുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല പരാജയമാണെന്ന ആക്ഷേപമുൾപ്പെടെ ഉയരുന്നു.
സർക്കാർ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും ആദ്യ രണ്ടുവർഷങ്ങളിൽ അതുപോലെ തന്നെ വിവാദങ്ങളും ഉയർന്നുനിന്നു. അഴിമതിക്കെതിരെ വൻ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകിയാണ് പിണറായി മുഖ്യമന്ത്രിയായത്. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും തോല്പിക്കുന്ന ഇച്ഛാശക്തി അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ, ഈ പ്രതീക്ഷകളിൽ എത്രകണ്ട് നിറവേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനായി എന്ന ചോദ്യം ഇപ്പോഴും സജീവമാണ്. ഇതേക്കുറിച്ചുള്ള പൊതുജന അഭിപ്രായമാണ് മറുനാടൻ തേടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാദങ്ങൾ നിരവധിയാണ്. കടുത്ത ഇടതു അനുഭാവികൾ പോലും ഈ സർക്കാറിന് ഫുൾമാർക്ക് നൽകാൻ സാധ്യതയില്ല എന്ന നിലയിൽ സ്വാശ്രയ വിഷയത്തിലുൾപ്പെടെ കൈക്കൊണ്ട നിലപാടുകളിൽ സോഷ്യൽ മീഡിയയിൽപോലും കണ്ട പ്രവണതകൾ സൂചന നൽകുന്നു.
സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയ രണ്ട് മന്ത്രിമാരുടെ വിവാദമായ രാജി ആദ്യവർഷം. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നതിന് പിന്നാലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മംഗളം ചാനലിന്റെ ഹണി ട്രാപ്പിലും കുടുങ്ങി രാജിവച്ചു. ഇതിന് പിന്നാലെ വന്ന തോമസ് ചാണ്ടിക്ക് ഭൂമി വിവാദത്തിലും സ്ഥാനം പോയി. എന്നാൽ അതിന് പി്ന്നാലെ ശശീന്ദ്രൻ കുറ്റവിമുക്തനായി വീണ്ടും മന്ത്രിയായി എത്തി. ഇതെല്ലാം ചർച്ചയായി ഇപ്പോഴും നിൽക്കുന്നു.
ഇതിനിടെ സർക്കാറിന്റെ വികസന പദ്ധതികൾ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്ന ആക്ഷേപവും ശക്തമായി. വിവാദപ്പെരുമഴയിൽപ്പെട്ട് മുങ്ങിപ്പോയ നിരവധി നല്ലകാര്യങ്ങളും മുങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. കാർഷികരംഗത്തും വ്യാവസായിക രംഗത്തും തൊഴിൽരംഗത്തുമെല്ലാം താഴേത്തട്ടിൽ ഉണർവുണ്ടാക്കാൻ പിണറായി സർക്കാറിന് സാധിച്ചു എന്നാണ് വിലയിരുത്തുന്നത്. കശുവണ്ടി മേഖലയിൽ തൊഴിൽ ദിനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. തരിശുഭൂമികളിൽ കൃഷിയിറക്കാൻ തീരുമാനിച്ചതും വലിയൊരു മുന്നേറ്റമാണ് ഉണ്ടാക്കിയത്. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് നൽകിത്തുടങ്ങിയത്, വിദ്യാഭ്യാസ വായ്പ്പയുടെ പലിശബാധ്യത ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫ് സർക്കാറിന്റെ തിളങ്ങുന്ന നേട്ടങ്ങളായി മാറി.
സ്കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തപ്പെട്ടത്. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ശക്തമായി ഇടപെട്ടു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു.
അടിസ്ഥാന വികസനത്തിന് സാമ്പത്തിക സമാഹരണത്തിന് കിഫ്ബി എന്ന നൂതന സംവിധാനം പ്രായോഗികമാക്കി. ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമാക്കിയതും നോക്കുകൂലി നിർത്താലാക്കിയതും ഏറ്റവും ഒടുവിൽ ഇന്ധന വില കുതിച്ചുയരുന്നതിന് അൽപം ആശ്വാസമായി സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാനെടുത്ത തീരുമാനവും ഉൾപ്പെടെ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ഇങ്ങനെ വികസനവും വിവാദങ്ങളും നിറഞ്ഞു നിന്ന പിണറായി വിജയൻ സർക്കാറിന്റെ രണ്ടുവർഷത്തെ വർഷത്തെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും മാർക്കിടാനാണ് മറുനാടൻ മലയാളി സർവേ. 27 ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു സർവേകളുടേയും ലിങ്ക് ചുവടെ:-
- നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ?
- പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇരു സർവേകളിലും ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേകളിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ മോദിസർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിലും പിണറായി സർക്കാർ മൂന്നാംവർഷത്തിലേക്ക് പ്രവേശിച്ച വേളയിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്