മെസിയുടെ മോഹങ്ങൾ ഐസ് മലയിൽ തട്ടി തകരുമോ? സൂര്യനെ കാണുക നാല് മാസം മാത്രം; എട്ട് മാസവും മൈതാനങ്ങളിൽ മഞ്ഞുമല മാത്രം; മരണഗ്രൂപ്പിലെ കുഞ്ഞൻ ടീമിന്റെ കുതിപ്പ് സ്വപ്നം കണ്ട് മൂന്ന് ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയുള്ള ചെറുമീൻ; റഷ്യയിൽ ഐസ്ലണ്ടിനെ ഭയക്കുന്നവരിൽ സാക്ഷാൽ അർജന്റീനയും
മോസ്കോ: ലോക കായിക ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കമാണ് ഫിഫ ഫുട്ബോൾ ലോകകപ്പ്. ആ വേദിയിൽ ഒരിക്കലെങ്കിലും പന്ത് തട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു ഫുട്ബോൾ താരവും ലോകത്തുണ്ടാകില്ല. 195 രാജ്യങ്ങളുള്ള ലോകത്തിലെ 32 രാജ്യങ്ങൾക്ക മാത്രമാണ് പക്ഷേ ലോകകപ്പിൽ യോഗ്യത ലഭിക്കുക.
പലവട്ടം ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തിയ 3 തവണ ചാമ്പ്യന്മാരായ ഇറ്റലിയും മറ്റൊരു മികച്ച ടീമായ ഹോളണ്ടുമില്ലാ ഇത്തവണ റഷ്യയിൽ പന്ത് തട്ടാൻ എന്നത് തന്നെ എത്ര കഠിനമാണ് ലോകകപ്പ് വേദിയിലേക്കുള്ള ടിക്കറ്റ് എന്നതിന് ഉദാഹരണമാണ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അർജന്റീന ഇത്തവണ എത്തുന്നത് പോലും അവസാന മത്സരം ജയിച്ച് മാത്രമാണ്. വൻ ഫുടബോൾ ശക്തികൾ മാറ്റുരയ്ക്കുന്ന ഈ വേദിയിൽ പക്ഷേ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരുടെ കഥകൾ നാടോടി കഥകൾ പോലെ മനോഹരമാണ്.അത്തരമൊരു കഥയാണ് ഐസ്ലാൻഡുകാർക്ക് പറയാനുള്ളത്.
ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യം
ഏഴ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ വൻ ഫുട്ബോൾ ശക്തികൾക്ക് സ്വന്തമായുള്ള ഫുട്ബോൾ സൗകര്യങ്ങളോ പാരമ്പര്യമൊ അവകാശപ്പെടാനില്ല ഐസ്ലാൻഡുകാർക്ക്. പേര് സൂചിപ്പിക്കും പോലെ മഞ്ഞിനാൽ മൂടി കിടക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഐസ്ലാൻഡ്. വർഷത്തിൽ നാല് മാസം മാത്രം സുര്യന്റെ പ്രകാശത്തിന് കീഴിൽ കളിക്കാൻ കഴിയുന്ന ഒരു ടീം ലോകകപ്പിന് യോഗ്യത നേടി എന്നതിൽ പരം മറ്റൊരു ഉദാഹരണം വേണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകാനുള്ളതാണെന്ന് വിശ്വസിക്കുന്നവർക്ക്.
യൂറോപ്പിയൻ വൻകരയിലെ മഞ്ഞിനാൽ മൂടി വെള്ളത്തിന് നടുക്ക് സ്ഥിതി ചെയ്യുന്ന സ്കാൻഡിനേവിയൻ ദ്വീപ് രാജ്യമാണ് ഐസ്ലാൻഡ്. കഠിന പ്രയത്നമുണ്ടെങ്കിൽ യാഥാർഥ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചാണ് മഞ്ഞിന്റെ നാട്ടുകാരയ ഐസ്ലാൻഡുകാർ ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്തെതുന്നത്.ഇന്ന് വരെ ലോകകപ്പിന് എത്തുന്നതിൽ വെച്ച് ഏറ്റവും ചെറിയ രാജ്യമായ ഐസ് ലാൻഡിന്റെ ജനസംഘ്യ വെറും മൂന്ന് ലക്ഷത്തി മുപ്പത്തിനായിരം മാത്രമാണ്. ഇതിന്റെ നല്ലൊരു ശതമാനം ആൾക്കാരും ഐസ് ലാൻഡുകതാർ ലോകകപ്പിൽ പന്ത് തട്ടുന്നത് കാണാൻ എത്തുമെന്ന് ഉറപ്പാണ്.
മഞ്ഞ് തീർത്ത പ്രതിസന്ധി മറികടന്നവർ
വർഷത്തിൽ 8 മാസത്തിലധികവും രാജ്യത്തെ മൈതാനങ്ങൾ മഞ്ഞിനാൽ മൂടി കിടക്കും. അവിടെ പന്ത് കളി നടക്കില്ല. ഇങ്ങനെയായാൽ ലോകകപ്പ് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന തിരിച്ചറിഞ്ഞ സർക്കാർ ഐസ് ലാൻഡ്ഫുട്ബോളിന് സകല പിന്തുണയുമായി എത്തുകയായിരുന്നു. മഞ്ഞിന്റെ തടസ്സം മാറ്റാൻ അവർ ആദ്യം ചെയ്തത് മികച്ച ഇൻഡോർ സ്റ്റേഡിയങ്ങൾ പണിയുക എന്നതായിരുന്നു. അങ്ങനെ വർഷത്തിൽ എല്ലാ ദിവസും കളി നടത്താൻ കഴിയുന്ന അവസ്ഥയിലായി.പിന്നീട് അവർ ചെയ്തത് സ്പെയ്നിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മികച്ച പരിശീലരേയും ടെക്നേഷ്യന്മാരെയും എത്തിക്കുക എന്നതായിരുന്നു. ഇത് അവരുടെ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം തന്നെ കൊണ്ട് വന്നു.
ആദ്യ വരവ് തന്നെ ഗംഭീരം
ഐസ്ലാൻഡിനെ ആദ്യമായി ലോക വേദിയിൽ ശ്രദ്ധിക്കുന്നത് 2016 യൂറോകപ്പിലായിരുന്നു. ആദ്യ റൗണ്ടിൽ പുറത്താകാൻ വന്ന ഒരു കുഞ്ഞൻ രാജ്യമെന്ന് കരുതിയ ചുരുക്കം ചിലരെങ്കിലും കാണും. എന്നാൽ യൂറോ കപ്പ് യോഗ്യതയിൽ കഴിഞ്ഞ രണ്ട് ലോകകപ്പിന്റേയും ഫൈനൽ, സെമി എന്നിവ കളിച്ച ഹോളണ്ടുകാരെ രണ്ട് തവണ തോൽപ്പിച്ച് യൂറോ കപ്പിനെത്തിയ ഐസ്ലാൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ ഹംഗറി എന്നിവരെ സമനിലയിൽ തളച്ചു. പിന്നീട് ഒസ്ട്രിയയെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി. ആദ്യ യൂറോ കപ്പിൽ തന്നെ നോക്കൗട്ടിലെത്തിയവരെന്ന ഖ്യാതിയുമായി അവർ പ്രീക്വാർട്ടറിൽ എത്തിയപ്പോൾ എതിരാളികൾ സാക്ഷാൽ ഇംഗ്ലീഷുകാർ.
എന്നാൽ ചരിത്രത്തിൽ എന്നും ഇംഗ്ലീഷുകാർക്ക് മുന്നിൽ മുട്ടു മടക്കിയുള്ള പാരമ്പര്യം മൈതാനത്ത് ആവർത്തിക്കാൻ മനസ്സില്ലെന്ന് അവർ തീരുമാനിച്ചപ്പോൾ ഇംഗ്ലണ്ട് എന്ന വന്മരം കടപുഴകി. ക്വാർട്ടറിൽ ആതിഥേയരായ ഫ്രാൻസിന് മുന്നിൽ കാലിടറിയെങ്കിലും ലോകകപ്പ് വിജയിച്ചെത്തിയ പ്രതീധിയലായിരുന്നു മഞ്ഞിന്റെ പൊന്നോമനകളെ അന്നാട്ടുകാർ സ്വീകരിച്ചത്.
ലോകകപ്പിനെത്തുന്നത് 18 തവണ ശ്രമിച്ചതിന് ശേഷം.
ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് ഐസ്ലാൻഡുകാർ പന്ത് തട്ടിയത് 18 തവണയാണ്. എന്നാൽ നിരന്തര പരിശ്രമം ഒടുവിൽ അവർക്ക് വിജയം സമ്മാനിച്ചു. ലോകകപ്പിന് അവർ യോഗ്യത നേടിയപ്പോൾ ആ രാജ്യത്ത് അത് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ആഘോഷമായിരുന്നു.രാജ്യം തങ്ങൾക്ക് പ്രതിസന്ധികൾ ഓരോന്നായി നീക്കി നല്ല സൗകര്യങ്ങൾ ഒരുക്കികൊടുത്തപ്പോൾ അവിടുത്തെ കളിക്കാർ മൈദാനത്തിലായിരുന്നു അതിന്റെ ഫലം കൊയ്ത് നൽകിയത്.
റാങ്കിങിലെ കുതിച്ച് ചാട്ടം
നമ്മുടെ തിരുവനന്തപുരം നഗര പ്രദേശത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഐസ്ലാൻഡിന്റെ വലിപ്പം ജനസംഘ്യയും അത് പോലെ തന്നെ. ഇന്ത്യയിലെ ഫുട്ബോൾ കളിക്കാരുടെ എണ്ണം പോലും ഇല്ല അവിടുത്തെ ജനസംഘ്യ എന്നിരിക്കെയാണ് അവർ ലോക മാമാങ്കത്തിന് എത്തുന്നത്. 2010ൽ ഫിഫ റാങ്കിങ്ങിൽ 112ാം സ്ഥാനത്തായിരുന്ന ഒരു രാജ്യം 2016 യൂറോയ്ക്ക് യോഗ്യത നേടുമ്പോൾ 34ാം സ്ഥാനത്തായിരുന്നു ഇപ്പോൾ ലോകകപ്പിന് യോഗ്യത നേടിയ അവർ 19ാം സ്ഥാനത്തിലാണ്.ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് വലിയ പ്രചോദനമാണ് ഐസ്ലാൻഡ്
ലോകകപ്പിൽ മരണ ഗ്രൂപ്പിൽ
ഈ ലോകകപ്പിൽ ഐസ്ലാൻഡ് ഉൾപ്പെട്ടിരിക്കുന്നത് സാക്ഷാൽ മെസിയുടെ അർജന്റീന, നൈജീരിയ, ക്രൊയേഷ്യ എന്നിവർക്കൊപ്പമാണ്. മികച്ച പ്രകടനം നടത്തി അടുത്ത റൗണ്ടിലേക്ക് അവർ എത്തുന്നത് കാണാൻ അന്നാട്ടുകാർ കാത്തിരിക്കുകയാണ്. ഫുട്ബോൾ ലോകത്തിന് ഐസ്ലാൻഡിന്റെ സംഭാവനയായ വൈക്കിങ് ക്ലാപ്പ് റഷ്യയിലെ മൈദാനങ്ങളിലും മുഴങ്ങി കേൾക്കാനാകുമെന്ന് ഓരോ കായിക പ്രേമിയും വിശ്വസിക്കുന്നു.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- സദാചാര രാഷ്ട്രീയം വിൽക്കാൻ സിപിഎമ്മിന് പ്രത്യേക തന്ത്രങ്ങൾ
- ജഗജില്ലികൾ തുറന്നിടുന്നത് സാഹസികതയുടെ പുതിയ സാധ്യതകൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍