ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന് കളക്ടർ ബ്രോ ചോദിച്ചത് അൽഫോൻസ് കണ്ണന്താനത്തെ കുറിച്ച് തന്നെയെന്ന് റിപ്പോർട്ടുകൾ; കേന്ദ്രമന്ത്രിയുമായി തെറ്റിയ പ്രശാന്ത് ഐഎഎസിന്റെ ഡെപ്യൂട്ടേഷൻ റദ്ദ് ചെയ്ത് നാട്ടിലേക്ക് അയക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടപടി തുടങ്ങി; ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് കേരളത്തിലേക്ക് മടങ്ങിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പേഴ്സണൽ സെക്രട്ടറി സ്ഥാനം കളക്ടർ ബ്രോയെന്ന വിളിപ്പേരുള്ള പ്രശാന്ത് നായർക്ക് നഷ്ടമാകും. ടൂറിസം മന്ത്രിയുമായി പ്രശാന്ത് തെറ്റിയെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് നടത്തിയ ഒളിയമ്പ് അൽഫോൻസ് കണ്ണന്താനത്തെ ലക്ഷ്യമിട്ടു തന്നെയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ പോസ്റ്റ് വന്നതോടെ തന്നെ പ്രശാന്തിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കാൻ കണ്ണന്താനം തീരുമാനിച്ചു. പ്രശാന്തിന്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ റദ്ദാക്കി കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന ചോദ്യമാണ് രണ്ട് ദിവസം മുമ്പ് ഫെയ്സ് ബുക്കിലൂടെ പ്രശാന്ത് ഉയർത്തിയത്. പ്രശാന്തിന്റെ ഈ കുറിപ്പിൽ എന്തോ ഉണ്ടെന്ന് സോഷ്യൽ മീഡിയയും ചർച്ചയാക്കി. അതിനിടെയാണ് മന്ത്രിയും പ്രശാന്തും ഭിന്നതയിലാണെന്ന സൂചന മറുനാടന്‍ ലഭിച്ചത്. പ്രശാന്തിന് സിനിമയോട് മാത്രമേ താൽപ്പര്യമുള്ളൂവെന്ന വിമർശനമാണ് അൽഫോൻസ് കണ്ണന്താനത്തിനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഈ വിഷയത്തിൽ ഇനിയും പ്രതികരിക്കാൻ പ്രശാന്ത് തയ്യാറായിട്ടുമില്ല. പ്രശാന്തിനെ കേരളത്തിലേക്ക് മടക്കി അയയ്ക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതും കണ്ണന്താനം തന്നെയെന്നാണ് മറുനാടന്‍ ലഭിച്ച സൂചന. ഇതോടെ വിഷയത്തിൽ പ്രശാന്ത് നടത്തുന്ന പ്രതികരണം നിർണ്ണായകമാകും. കണ്ണന്താനവുമായി തെറ്റാനുള്ള കാരണം പ്രശാന്ത് തുറന്നു പറയുമോ എന്നതാണ് നിർണ്ണായകം.
നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പ്രശാന്തായിരുന്നു പ്രൈവറ്റ് സെക്രട്ടറി. പൊലീസിനെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോയത് പ്രശാന്തായിരുന്നു. അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥൻ തുടക്കത്തിൽ ഓഫീസിലുണ്ടായിരുന്നതിന്റെ ഗുണം രമേശ് ചെന്നിത്തലയ്ക്ക് കിട്ടുകയും ചെയ്തു. അവിടെ നിന്നാണ് കോഴിക്കോട് കളക്ടറായി പ്രശാന്ത് എത്തിയും സോഷ്യൽ മീഡിയയുടെ കളക്ടർ ബ്രോയയതും. നേരത്തെ കെടിഡിസിയുടെ എംഡിയായും പ്രശാന്ത് പ്രവർത്തിച്ചിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ക്ലീൻ ഇമേജുള്ള പ്രശാന്തിനെ കണ്ണന്താനും ഡൽഹിയിലെത്തിച്ച് പേഴ്സണൽ സെക്രട്ടറിയാക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രശാന്തും ഡൽഹിക്ക് വിമാനം കയറിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ ബന്ധത്തിൽ വിള്ളലുണ്ടായെന്നാണ് സൂചന.
പ്രശാന്ത് സോഷ്യൽ മീഡിയയിൽ തുറന്നെഴുതുന്നതിന് പലതിനും പല അർത്ഥമുണ്ടായിരുന്നു. അതിൽ പലതും ഒളിച്ചിരിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ചർച്ചയാകുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്
ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജർ ബാങ്കിലെ ലോക്കർ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരൻ കണാൻ ഇടവന്നു. കഥയിൽ ഇനിയെന്ത് സംഭവിക്കും:
1) ബാങ്ക് മാനേജർ ചമ്മൽ മാറ്റാൻ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3)ബാങ്ക് മനേജർ തെറ്റ് തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരൻ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം?
പ്രശാന്തിന്റെ ഈ കുറിപ്പിൽ എന്തോ ഉണ്ടെന്ന് സോഷ്യൽ മീഡിയയും തിരിച്ചറിഞ്ഞിരുന്നു. CCTV കാമറ വച്ച ആളെ കേരള പൊലിസ് പിടിച്ച് അകത്താക്കും. ബാക്കി എല്ലാരും ക്ലീനായി പുറത്തുമാകുമെന്നാണ് രസകരമായ ഒരു കമന്റ്. സത്യം പുറത്തു പറഞ്ഞാൽ ഒറ്റപ്പെടുത്തുമെന്ന സൂചനയാണ് ഇതിലുള്ളത്. യഥാ സമയം കുറ്റകൃത്യം അറിയിക്കാൻ വൈകിയാൽ പ്രതിയാണേ..... മറക്കണ്ട.....-തിയേറ്റർ പീഡനത്തെ ഓർമിപ്പിച്ച് തിയേറ്റർ ഉടമയുടെ അറസ്റ്റുമായി ബന്ധിപ്പിച്ച് മറ്റൊരു കമന്റ്. കഥയിൽ ഇനിയെന്ത് സംഭവിക്കും എന്ന പോസ്റ്റിനും മുമ്പും സമാന രീതിയിൽ കുറിപ്പ് ഫെയ്സ് ബുക്കിൽ പ്രശാന്ത് ഇട്ടിരുന്നു. അതിലും ചില ഒളിയമ്പുകൾ ഉണ്ടായിരുന്നു. ഇതിൽ അത്ഭുതം കൂറി ഇരിക്കുമ്പോഴാണ് കൂടുതൽ വിശദീകരണം ഒളിപ്പിച്ച് പുതിയ പോസ്റ്റ് എത്തിയത്.
രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാൻ പറ്റൂ. സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.-എന്നായിരുന്നു ആദ്യ പോസ്റ്റ്. ഐഎഎസുകാരനായിരുന്ന രാഷ്ട്രീയക്കാരനാണ് കണ്ണന്താനം. രാഷ്ട്രയവും ബ്യൂറോക്രസിയും ചേരുന്ന വ്യക്തിത്വം. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ പോസ്റ്റുകൾ മന്ത്രിയെ ഉന്നംവച്ചുള്ളതാണെന്ന വിലയിരുത്തൽ നേരത്തെ തന്നെ സജീവമായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പ്രശാന്തിനെ ഒഴിവാക്കാൻ കണ്ണന്താനം ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരിക്കെ സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കിയാണ് പ്രശാന്ത് ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയുടെ സാധ്യത പൂർണ്ണമായും ഉപയോഗിച്ചു. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും ശ്രദ്ധേയമായി.
പിണറായി അധികാരത്തിലെത്തി ഏറെ നാൾ കഴിയും മുമ്പേ സ്ഥാനം പോയി. പിന്നെ നീണ്ട അവധിക്കാലം. അതിന് ശേഷമാണ് മുൻ ഐഎഎസുകാരൻ കൂടിയായ അൽഫോൻസ് കണ്ണന്താനം പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് പ്രശാന്തിനെ ഒഴിവാക്കിയാൽ അദ്ദേഹത്തിന് ഇനിയെന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. പിണറായി സർക്കാർ പ്രശാന്തിന് എന്ത് ഉത്തരവാദിത്തം നൽകുമെന്നതാണ് ഇതിൽ പ്രധാനം.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍