അനുപമ ഓഫീസിൽ നിന്നും പടിയിറങ്ങിയപ്പോൾ കണ്ണീരോടെ യാത്രയാക്കി ഡഫേദാർ എ അഫ്സൽ; ആലപ്പുഴയുടെ ഹൃദയം കവർന്ന കലക്ടറുടെ യാത്രയയപ്പ് ചിത്രങ്ങൾ സൈബർ ലോകത്തും വൈറൽ; തോമസ് ചാണ്ടിക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഐഎഎസുകാരിയെ മിസ് ചെയ്ത് കളക്ടറേറ്റ്; വള്ളംകളിയുടെ നാട്ടിൽ നിന്ന് പൂരത്തിന്റെ നാട്ടിൽ പ്രിയങ്കരിയാവാൻ അനുപമ
മറുനാടൻ ഡെസ്ക്
ആലപ്പുഴ: സൈബർ ലോകത്തിന്റെ ഏറ്റവും പ്രിയങ്കരിയായ ഉദ്യോഗസ്ഥരിൽ ഒരാളാണ് തൃശ്ശൂർ കളക്ടറായി ചുമതലയേറ്റ ടി വി അനുപമ ഐഎഎഎസ്. ഇതുവരെ ഇരുന്ന കസേരയിൽ എല്ലാം കൂറുപുലർത്തി കൊണ്ടാണ് കൈയടി നേടിയിട്ടുണ്ട് മിടുക്കിയായ ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാതെ നിന്ന് സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊണ്ട് ആലപ്പുഴക്കാരുടെ കൈയടി നേടിയാണ് അവർ കലക്ടർ പദവിയിൽ നിന്നും പടിയിറങ്ങിയത്. തോമസ് ചാണ്ടി എന്ന പ്രബലന്റെ കൈയേറ്റങ്ങൾക്കതെിരെ ശക്തമായ നിലപാട് സ്വീകരിച്ച അനുപമ തന്റെ ഔദ്യോഗിക പദവിയിലെ അവസാന ദിവസവും ചാണ്ടിയെ പ്രതിരോധത്തിലാക്കിയ ഉത്തരവിട്ടാണ് വള്ളംകളിയുടെ നാട്ടിൽ നിന്നും പൂരത്തിന്റെ നാട്ടിലേക്ക് വണ്ടി കയറിയത്.
കലക്ടർ പദവിയിൽ നിരവധി ഉദ്യോഗസ്ഥരെ കണ്ട ആലപ്പുഴ കലക്ടറേറ്റിന് അനുപമയുടെ നഷ്ടം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്. കണ്ണീരോടെയാണ് ആലപ്പുഴ കലക്ടറെ ജീവനക്കാർ യാത്രയാക്കിയത്. ആജ്ഞാ സ്വരത്തിൽ കാര്യങ്ങൾ പറയുകയും തലക്കനത്തോടെ പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കിടയിൽ തീർത്തും വ്യത്യസ്തയായിരുന്നു അനുപമ. ഒരു കുടുംബത്തിലെ അംഗങ്ങളോട് പെരുമാറുന്നതു പോലെയുള്ള ഇടപെടൽ കൊണ്ട് അവർ ജീവനക്കാർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ട് സ്വാധീനം നേടുകയും ചെയ്തു.
ഒരു വർഷത്തോളം മാത്രമാണ് അനുപമ ആലപ്പുഴ കലക്ടറായിരുന്നത്. എങ്കിലും അനുപമ തൃശ്ശൂരിലേക്ക് പോകുമ്പോൾ പല ജീവനക്കാരും കണ്ണീർ തുടച്ചു. ജീവനക്കാർ എത്രത്തോളം നമ്മുടെ കലക്ടറെ ഇഷ്ടപ്പെട്ടിരുന്നു എന്നറിയാൻ ഒരു ചിത്രം മാത്രം ശ്രദ്ധിച്ചാൽ മതി. ബുധനാഴ്ച ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നിൽ കണ്ണീർ തുടയ്ക്കുന്ന ഡഫേദാർ എ.അഫ്സലിന്റെ ഫോട്ടോ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഫോട്ടോ ഗ്രാഫർ സി ബിജു എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അനുപമയെ എത്രത്തോളം ആലപ്പുഴ കലക്ട്രേറ്റിലെ ജീവനക്കാർ ഇഷ്ടപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നാണ് ഈ ചിത്രമെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.
കളക്ടർ ആലപ്പുഴ വിടുന്നത് ഇഷ്ടമല്ലാത്തവരായിരുന്നു ഏറെയും. സംഘടനകൾക്കും തസ്തികകൾക്കുമപ്പുറമായിരുന്നു ഈ മനോഭാവം. പല ജീവനക്കാരും നിറകണ്ണുകളോടെയാണ് കളക്ടർക്ക് മുന്നിൽ നിന്നത്. ശരിയുടെ പക്ഷംപിടിച്ച കളക്ടറെ അഭിനന്ദിക്കാനും യാത്രയാക്കാനും സാമൂഹികസംഘടനാ പ്രവർത്തകരും കളക്ടറേറ്റിലേക്കെത്തിയിരുന്നു. കേരള രാഷ്ട്രീയത്തിൽ പിടിച്ചു കുലുക്കിയ തീരുമാനമായിരുന്നു മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ച കാര്യങ്ങളിലെ അനുപമയുടെ ഇടപെടലുകൾ. ഭരണപക്ഷത്തെ പ്രമുഖന് അനുകൂലമായി തീരുമാനം എടുക്കുമെന്ന് പലരും കരുതിയെങ്കിലും അനുപമ നേരെ മറിച്ചാണ് നിലപാട് സ്വീകരിച്ചത്.
താൻ കണ്ടെത്തിയ ശരികൾക്കൊപ്പമായിരുന്നു അവർ നിലകൊണ്ടത്. അതുകൊണ്ട് തന്നെയാണഅ അധികാരമൊഴയും മുമ്പ് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് ഏരിയ പൊളിച്ചു നീക്കാൻ ഉത്തരവിട്ടതും. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാർക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്. റിസോർട്ടിന്റെ പാർക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് ഇന്നലെ വൈകിട്ട് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. പാർക്കിങ് ഏരിയയിൽ മണ്ണിട്ട് നികത്തിയത് വാട്ടർ വേൾഡ് കമ്പനിയാണെന്ന് കണ്ടെത്തിയ കലക്ടർ ഇതുസംബന്ധിച്ച റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. തണ്ണീർതട നിയമങ്ങൾ ലംഘിച്ചാണ് നിലം നികത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്.
2003 ലാണ് ബണ്ടിൽ മാറ്റങ്ങൾ വരുത്തിയത്. അന്ന് സ്ഥലമുടമ ലീലാമ്മ ഈശോ ആയിരുന്നു. ഇവർ കമ്പനിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോട്ടിന്റെ പാർക്കിങ് ഏരിയയായി മാറിയത്. 2006 ലാണ് ബണ്ടിന്റെ വീതി കൂട്ടിയതെന്നും അനുപമ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നിശ്ചിത കാലയളവിനുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കിയില്ലെങ്കിൽ തുടർ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിക്കെതിരേ കൈയേറ്റ ആരോപണങ്ങൾ സജീവമായപ്പോഴാണ് ടി.വി. അനുപമ ആലപ്പുഴ ജില്ലാ കലക്ടറായെത്തിയത്. അന്വേഷണം തുടങ്ങുകയും രണ്ട് തവണയായി റിപ്പോർട്ട് നൽകുകയും ചെയ്തു.
ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, ബോയ ഉപയോഗിച്ചുള്ള കായൽ കൈയേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയിലാണു നിയമലംഘനങ്ങൾ കണ്ടെത്തിയത്. സമ്മർദങ്ങൾക്ക് കീഴടങ്ങാതെയാണ് അവർ കൈയേറ്റങ്ങൾ അക്കമിട്ടു നിരത്തിയത്. പിന്നീട് സർവേ നമ്പരിലെ പിശകിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനം ഏൽക്കേണ്ടി വന്നെങ്കിലും അത് തിരുത്തി കലക്ടർ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് സ്ഥലംമാറ്റമുണ്ടായത്.
തൃശ്ശൂർ ജില്ലാ കലക്ടറായി അനുപമ ചുമതലയേൽക്കുകയും ചെയ്തു. ഇന്നു രാവിലെ പത്തുമണിക്കു കലക്ടറുടെ ചേംബറിലെത്തിയ അനുപമ രജിസ്റ്ററിൽ ഒപ്പുവച്ചു ചുമതലയേറ്റെടുക്കുകയായിരുന്നു. സബ് കലക്ടർ രേണുരാജ്, എഡിഎം എന്നിവർ ആശംസകൾ നേർന്നു.തൃശൂർ കലക്ടർ ആയിരുന്ന ഡോ. എ. കൗശികൻ ഇന്നലെ ചുമതലയൊഴിഞ്ഞു. അനുപമ കൂടി ജില്ലയിൽ എത്തിയതോടെ കലക്ടറും സബ് കലക്ടറും മേയറും ഡപ്യൂട്ടി മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമടക്കം പ്രമുഖ പദവികളിലെല്ലാം വനിതകളാണ്.
ചിത്രത്തിന് കടപ്പാട്: മാതൃഭൂമി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍