Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുത്ത വർഗക്കാരനുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നോക്കി രസിക്കുന്നത് ഒരാൾക്ക് ഹരം; മറ്റേയാൾക്ക് പ്രിയം ലണ്ടനിലെ സുന്ദരികളായ കൗമാരക്കാരികൾ; വസീം അക്രത്തെയും ഇമ്രാൻ ഖാനെയും താറടിക്കുന്ന പുസ്തകം അണിയറയിൽ ഒരുങ്ങുമ്പോൾ പാക്കിസ്ഥാനിൽ തിരികൊളുത്തുന്നത് വൻ രാഷ്ട്രീയകോളിളക്കത്തിന്; വെളിപ്പെടുത്തലുകൾ വിവാദമായതോടെ ആത്മകഥ എഴുതിയ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാനെതിരെ വക്കീൽ നോട്ടീസുകളുടെ പെരുമഴ

കറുത്ത വർഗക്കാരനുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നോക്കി രസിക്കുന്നത് ഒരാൾക്ക് ഹരം; മറ്റേയാൾക്ക് പ്രിയം ലണ്ടനിലെ സുന്ദരികളായ കൗമാരക്കാരികൾ; വസീം അക്രത്തെയും ഇമ്രാൻ ഖാനെയും താറടിക്കുന്ന പുസ്തകം അണിയറയിൽ ഒരുങ്ങുമ്പോൾ പാക്കിസ്ഥാനിൽ  തിരികൊളുത്തുന്നത് വൻ രാഷ്ട്രീയകോളിളക്കത്തിന്; വെളിപ്പെടുത്തലുകൾ വിവാദമായതോടെ ആത്മകഥ എഴുതിയ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാനെതിരെ വക്കീൽ നോട്ടീസുകളുടെ പെരുമഴ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻനായകനും, തെഹ്രികി ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ മുൻഭാര്യയും മാധ്യമപ്രവർത്തകയുമായ റെഹം ഖാന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വൻവിവാദമാകുന്നു.പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്നതോടെ, റെഹം ഖാനെതിരെ നിയമനടപടികളും വന്നിരിക്കുകയാണ്.

റെഹം ഖാന്റെ ആദ്യ ഭർത്താവ് ഡോ.ഇജാസ് റഹ്മാൻ, ക്രിക്കറ്റ് താരം വസീം അക്രം,ബ്രിട്ടീഷ് വ്യവസായി സയിദ് സുൽഫിക്കർ ബുക്കാരി, ഇമ്രാൻ ഖാന്റെ പാരിസ്ഥാൻ തെഹ്രികി ഇൻസാഫ് മീഡിയ കോഡിനേറ്റർ അനില ക്വാജ എന്നിവരാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.ഇമ്രാൻ ഖാനുമൊത്തുള്ള റെഹം ഖാന്റെ വിവാഹം 15 മാസത്തിന് ശേഷം ബന്ധം വേർപെടുത്തിയിരുന്നു.

അക്രത്തിനും മറ്റുമൂന്നുപേർക്കുമെതിരെ വൻആരോപണങ്ങളാണ് റെഹം ഖാൻ ആത്മകഥയിൽ കുറിച്ചിരിക്കുന്നത്.പുസ്തകത്തിന്റെ 402,572 പേജുകളിലാണ് അക്രത്തിന്റെ സെക്ച്വൽ ഫാന്റസികൾ റെഹം ഖാൻ വിവരിക്കുന്നത്. തന്റെ മരിച്ചുപോയ ഭാര്യയുമായി ബന്ധപ്പെട്ടായിരുന്നു അക്രത്തിന്റെ ഫാന്റസി. ഒരുകറുത്ത വർഗ്ഗക്കാരൻ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപെടുന്നത് കണ്ടിരിക്കുന്നതായിരുന്നു അക്രത്തിന്റെ ലൈംഗിക സങ്കൽപം.മരിച്ചുപോയ ഭാര്യയെ മാത്രമല്ല അക്രത്തെയും റെഹം ഖാൻ പുസ്തകത്തിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറും മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരമെന്ന നിലയിലും ക്രിക്കറ്റ് വിദഗ്ദ്ധൻ എന്ന നിലയിൽ മാധ്യമരംഗത്തും അനേകം ആരാധകരുമുള്ള അക്രത്തിന്റെ സൽപ്പേര് നശിപ്പിക്കാനുള്ള നീക്കമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
മെയ് 30 നായിരുന്നു റെഹത്തിന് വെസ്റ്റ് ലണ്ടനിലെ മാധ്യമസ്ഥാപനം കത്തയച്ചത്. പുസ്തകത്തിൽ അങ്ങേയറ്റം ഹീനവും നുണയും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആണെന്നും തെറ്റിദ്ധാരണാജനകമായ അപമാനപരമായ കാരങ്ങളാണ് പരാമർശിച്ചിരിക്കുന്നതെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.

ഇമ്രാൻ ഖാന്റെ വലംകൈയായ ബുഖാരിയെക്കുറിച്ചും ഞെട്ടിക്കുന്ന വിവരമാണ് നൽകിയിട്ടുള്ളത്. ലണ്ടനിൽ ഇമ്രാൻഖാന് കൊച്ചു പെൺകുട്ടികളെ ഒപ്പിച്ചു കൊടുത്തിരുന്നത് ബുഖാരിയാണെന്നും ഇമ്രാനിൽ നിന്നും ഗർഭിണിയാകുന്നവർക്ക് ഗർഭഛിദ്രം ഏർപ്പാടാക്കിയിരുന്നത് ബുഖാരിയാണെന്നും റെഹം ആരോപിക്കുന്നുണ്ട്.

ഇമ്രാൻഖാനുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്ന ഖ്വാജ അദ്ദേഹത്തെ അസാധാരണമായ രീതിയിൽ നിയന്ത്രിച്ചിരുന്നു. ഹറാമുകളുടെ ചീഫ് എന്നാണ് ഖ്വാജയെ പുസ്തകത്തിൽ റഖം വിശേഷിപ്പിച്ചുന്നത്. തന്റെ മൂന്ന് വിവാഹവും പരാജയപ്പെടാൻ കാരണം ആദ്യ ഭർത്താവ് ഡോ. റഹ്മാനാണെന്നും റഖം ആരോപിക്കുന്നു. 'ദി ഡോർ' എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം പേജിൽ ഇദ്ദേഹത്തെ വൃത്തികെട്ട ക്രൂരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 14 ദിവസത്തിനുള്ളിൽ ചില നിബന്ധനങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടിയെന്നാണ് ഭീഷണി. കയ്യെഴുത്തു പ്രതിയിലെ തെറ്റായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്നും അത് പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ട്.

പുസ്തകത്തിന്റെ 464 ാം നമ്പർ പേജിലാണ് ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്. ലണ്ടനിലെ ഇമ്രാന്റെ ഉന്നത അനുയായിയായ ബുഖാരി, ഖാന് വേണ്ടി അറപ്പുളവാക്കുന്ന പണിയാണ് ചെയ്തതെന്നാണ് ആരോപണം.ഇമ്രാൻ ഖാൻ ഗർഭിണിയാക്കിയ യുവതിക്ക് ഗർഭച്ഛിദ്രം നടത്താൻ അവസരമൊരുക്കി കൊടുത്തത് ബുക്കാരിയായിരുന്നു. ഇമ്രാൻഖാനുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്ന തെഹ്രികി ഇൻസാഫ് പാർട്ടിയുടെ മീഡിയ കോഡിനേറ്റർ അനില ഖ്വാജ അദ്ദേഹത്തെ അസാധാരണമായ രീതിയിൽ നിയന്ത്രിച്ചിരുന്നു.

വേശ്യാലയ നടത്തിപ്പുകാരി എന്നാണ് ഖ്വാജയെ പുസ്തകത്തിൽ റഹം വിശേഷിപ്പിച്ചുന്നത്. തന്റെ മൂന്ന് വിവാഹവും പരാജയപ്പെടാൻ കാരണം ആദ്യ ഭർത്താവ് ഡോ. റഹ്മാനാണെന്നും റഖം ആരോപിക്കുന്നു. 'ദി ഡോർ' എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം പേജിൽ ഇദ്ദേഹത്തെ വൃത്തികെട്ട ക്രൂരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 14 ദിവസത്തിനുള്ളിൽ ചില നിബന്ധനങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടിയെന്നാണ് ഭീഷണി. കയ്യെഴുത്തു പ്രതിയിലെ തെറ്റായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്നും അത് പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ട്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റെഹം ഖാന്റെ വെളിപ്പെടുത്തലുകൾ ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസിൽ നിന്ന് റെഹം 90 ലക്ഷത്തോളം രൂപ കൈപ്പറ്റിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും വിമർശനം വന്നുകഴിഞ്ഞു.റെഹമിന്റെ മയക്കുമരുന്നുദുശ്ശീലവും അക്രമവും അടക്കമുള്ള രഹസ്യങ്ങൾ പുറത്താക്കി തിരിച്ചടിക്കുമെന്ന സൂചന ആദ്യ ഭർത്താവ് ഡോ.ഇജാസ് റഹ്മാൻ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP