വോട്ടു ചെയ്യാതിരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് യുവ എംഎൽഎമാർ; യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും പൊട്ടിത്തെറി; സോഷ്യൽ മീഡിയയിലെങ്ങും കോൺഗ്രസ് പ്രവർത്തകരുടെ ആത്മരോഷം ആണപൊട്ടിയൊഴുകുന്നു; കോൺഗ്രസ് ഉപേക്ഷിക്കാൻ ആലോചിച്ച് സാധാരണ പ്രവർത്തകർ; മാണിയുടെ മുമ്പിൽ അടിയറവ് പറഞ്ഞ നേതാക്കൾക്കെതിരെ എങ്ങും പ്രതിഷേധം; അവസരം മുതലാക്കാൻ രാജ്യസഭയിലേക്ക് അധിക സ്ഥാനാർത്ഥിയെ നിർത്താൻ ഇടതിൽ ആലോചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് വിട്ടുപോയ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി ശക്തമാകുമ്പോൾ പ്രതിസന്ധി രൂക്ഷമാക്കാൻ ഇടതു പക്ഷവും എത്തിയേക്കും. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികളെ അവർ മത്സരിപ്പിക്കാൻ സാധ്യത. നിലവിലെ നിയമസഭയിലെ അംഗബലം വച്ച് ഇടതുപക്ഷത്തിന് രണ്ടും യുഡിഎഫിന് ഒരാളേയും വിജയിപ്പിക്കാം. എന്നാൽ കോൺഗ്രസിലെ യുവ എംഎൽഎമാരുടെ എതിർപ്പ് തിരിച്ചറിഞ്ഞ് മൂന്ന് സീറ്റിനായി നാല് പേർ മത്സരിക്കുന്ന അവസ്ഥയുണ്ടാക്കാനാണ് ഇടതുപക്ഷത്തെ ആലോചന. ഇതോടെ എംഎൽഎമാർ മറുകണ്ടം ചാടുമോ എന്ന് പരീക്ഷിക്കാനാണ് സിപിഎം നീക്കം. മാണിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന ശക്തമായ നിലപാട് ആറ് യുവ എംഎൽഎമാർ എടുക്കുന്നതാണ് ഇതിന് കാരണം.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒത്തുകളിച്ച് സീറ്റ് കേരളാ കോൺഗ്രസിന് കാഴ്ച വച്ചുവെന്നാണ് ആരോപണം. പിജെ കുര്യന് സീറ്റ് കിട്ടാതിരിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ നീക്കമാണ് ഇതെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. കോൺഗ്രസിന് അർഹതപ്പെട്ടത് എന്തിന് മാണിക്ക് കൊടുത്തുവെന്നതാണ് പ്രശ്നം. ഇതോടെ പ്രതിഷേധവുമായി യുവ എംഎൽഎമാർ രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. യുവ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നൽക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനിടെ ആറ് യുവ എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. വിടി ബൽറാമും ഹൈബി ഈഡനും റോജി എം ജോണും കെഎസ് ശബരിനാഥനും ഷാഫി പറമ്പിലും അനിൽ അക്കരയുമാണ് പരസ്യമായി എതിർപ്പറിച്ച കോൺഗ്രസ് എംഎൽഎമാർ.
ഇവർ മാണിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഉണ്ടാക്കാൻ ഒരാളെ അധികമായി മത്സരിപ്പിക്കാൻ ഇടത് ആലോചന. സീറ്റ് യുഡിഎഫ് ഘടകകക്ഷി പോലും അല്ലാത്ത കേരള കോൺഗ്രസ് എമ്മിന് നൽകിയ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സാധാരണ പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് തീരുമാനം. വഞ്ചനാപരമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് വിടി ബൽറാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്ന് വേണം കരുതാമെന്ന് ഹൈബി ഈഡൻ പറയുന്നു.
യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇനിയെങ്കിലും നേതാക്കൾ ഇക്കാര്യം മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും ഹൈബി ഈഡൻ വിശദീകരിച്ചു. മുന്നണി രാഷ്ട്രീയത്തിലെ സമ്മർദങ്ങൾ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല. രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കിൽ കുറിച്ചതൊഴിവാക്കിയാൽ സാധാരണയായി പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് പറയാറുമില്ല. പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ ആശാവഹമല്ലെന്ന് ഷാഫി പറമ്പിലും തുറന്നടിച്ചു. കെപിസിസി സെക്രട്ടറി കെ. ജയന്ത് ഫേസ്ബുക്കിലൂടെ രാജി അറിയിച്ചു.
കെഎസ്യു ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതാക്കളും രാജി അറിയിച്ചു. ഇവരെല്ലാവരും ചേർന്ന് നഗരത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. തീരുമാനത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി കെ.കെ.സുരേഷ്കുമാർ അറിയിച്ചു. കേരള കോൺഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ 'പരമപുച്ഛം' എന്നു മാത്രം ഫേസ്ബുക്കിൽ പോസ്റ്റിട്ടാണു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതിഷേധിച്ചത്. വി എം സുധീരനും രാജ് മോഹൻ ഉണ്ണിത്താനും അജയ് തറയിലുമെല്ലാം അതിശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പുണ്ടായാൽ യുഡിഎഫിന് ആരേയും ജയിപ്പിക്കാനാവാത്ത സ്ഥിതി ഉണ്ടാകാനിടയുള്ളത്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് പ്രതിനിധി മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരുടെ വോട്ടും ആവശ്യമുണ്ട്. നേരത്തെ, പി.ജെ.കുര്യനാണു സ്ഥാനാർത്ഥിയെങ്കിൽ താൻ വോട്ടു ചെയ്യില്ലെന്ന് അനിൽ അക്കര തുറന്നടിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിനു തന്നെ സീറ്റ് കിട്ടാത്ത സാഹചര്യമാണു സംജാതമായത്.
ഈ സാഹചര്യത്തിൽ സിപിഎം നിലപാട് നിർണ്ണായകമാണ്. നാലാമത്തെ സ്ഥാനാർത്ഥിയെ സിപിഎം നിർത്താൻ തീരുമാനിച്ചാൽ സിപിഐയുെ അതിനെ പിന്തുണയ്ക്കും. ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രതിഷേധം ഇപ്പോൾ തെരുവിലേക്കും നീണ്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെയും കോലം കത്തിച്ചു. രാജ്യസഭാ സീറ്റും കോട്ടയം ലോക്സസഭാ മണ്ഡലവും അടിയറ വച്ച് കേരള കോൺഗ്രസിനെ മുന്നണിയിലേയ്ക്കു തിരിച്ചെത്തിക്കാനുള്ള അപ്രതീക്ഷിത നീക്കം കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെയാണ് ഏറെ കുടുക്കിയത്. കെ.എം മാണിക്കും മകനുമെതിരെ അതിരൂക്ഷമായ ഭാഷയിൽ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഒത്താശയിൽ കേന്ദ്രത്തിൽ നിന്ന് ഈ തീരുമാനം വന്നിരിക്കുന്നത്. ചതിയിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം തട്ടിയെടുത്ത കേരള കോൺഗ്രസിനെ ഇനി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.
കോൺഗ്രസിലെ ധാരണ അനുസരിച്ച് ഒരു വർഷം മുൻപ് ജോഷി ഫിലിപ്പ് രാജി വച്ചതോടെയാണ് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പിടിച്ചത്. മാണി സംസ്ഥാനത്ത് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത് . ഇതേ തുടർന്നു ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അകൽച്ച ശക്തമായി. പിന്നീട് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും നേർക്കുനേർ മത്സരിച്ചു. പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം തന്നെ യു.ഡി.എഫിനു നഷ്ടമായി. ഈ വിഷയങ്ങളെല്ലാം അതുപോലെ നിലനിൽക്കുമ്പോഴാണ് മാണിയെ വീണ്ടും സ്ഥാനമാനങ്ങൾ കൊടുത്ത് ആദരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം കോൺഗ്രസിനെ തകർക്കലാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അണികൾ പറയുന്നു.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകിയ തീരുമാനത്തിനെതിരെ അബിൻ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്ത തീരുമാണിതെന്നും പാലായിലേയും പാണക്കാട്ടെയും വീട്ടിൽ അടുക്കള പണി ചെയ്യുന്നതാണ് ഇതിനേക്കാൾ നല്ലതെന്നും
അബിൻ തുറന്നടിച്ചു. മാണി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും തീരുമാനം ആത്മാഹത്യാപരമെന്നും അബിൻ വ്യക്തമാക്കി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾക്കെതിരെ പരസ്യ വിമർശനമാണ് കോൺഗ്രസ് പാർട്ടിയിൽ ഉയരുന്നത്.
കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതായി അറിയിച്ചത്. ജോസ് കെ. മാണി എംപിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗിന്റെ സമ്മർദ്ദഫലമായാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകിയത്. കേരള കോൺഗ്രസിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യന്തം സമ്മർദ്ദം ചെലുത്തി. മുന്നണി സംവിധാനത്തിന്റെ നിലനിൽപ്പിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് മുസ്ലിം ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിന്റെ മടങ്ങി വരവ് യോഗത്തിൽ ചർച്ചയാകും.
രണ്ട് സീറ്റ് ഒഴിവു വരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എംപി വീരേന്ദ്ര കുമാർ കൂടി മുന്നണി വിട്ട സാഹചര്യത്തിൽ മാണിയെ തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് കടുംപിടുംത്തം തുടർന്നാൽ ഭാവിയിൽ തങ്ങൾ പോലും ഒപ്പമുണ്ടാകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നൽകിയതായാണ് റിപ്പോർട്ടുകൾ. ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്