കഷ്ട 'കാല'! ആവേശം ചോർന്ന് പുതിയ രജനി ചിത്രം; പഴമയും പുതുമയും കൂട്ടിക്കുഴച്ച് എങ്ങുമത്തൊതെ പാ രഞ്ജിത്ത് ചിത്രം; രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമ; ഏക ആശ്വാസം 68-ാം വയസ്സിലും കെടാതെ നിൽക്കുന്ന രജനി സ്റ്റൈൽ മാത്രം
എം മാധവദാസ്
എന്റെമ്മോ! ഒരു രജനിപടം റിലീസ് ദിവസം തന്നെ യാതൊരു തിരക്കുമില്ലാതെ ടിക്കറ്റെടുത്ത്, കർണ്ണകഠോരമായ ബഹളങ്ങളൊന്നുമില്ലാതെ കാണാൻ കഴിയുമെന്ന് ഈ ജന്മത്ത് പ്രതീക്ഷിച്ചതല്ല. പക്ഷേ അതും സംഭവിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ രജനീകാന്ത് ചിത്രം 'കാല' കണ്ടത് മരണവീടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു തീയേറ്റിലായിരുന്നു! എത്രപെട്ടെന്നാണ് മെഗാ സ്റ്റാർ രജനീകാന്തിന്റെ കാൽക്കീഴിലെ മണ്ണൊലിച്ചുപോയതെന്ന് നോക്കുക. 'കബാലിക്കായി' രജനിയുടെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയവരെയും,ആടിനെ ബലി നൽകിയവരെയൊന്നും എവിടെയും കാണാനില്ല.
കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ചിത്രത്തിന് ശോകമൂകമായ പ്രതികരണമാണ്.കർണാടകയിൽ റിലീസിന്പോലും കഴിഞ്ഞിട്ടില്ല.നോക്കണം,ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരാധകൻ ട്രയിനിനു ചാടി മരിച്ചുവെന്നുള്ള വാർത്തകളൊക്കെയായിരുന്നു മുമ്പ് ഒരു രജനിപടത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴകത്തുനിന്ന് കേൾക്കാറുണ്ടായിരുന്നത്. അമിതാബച്ചനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ, ഒരുപക്ഷേ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന നടനമ്മാരിൽ ജാക്കിചാൻ കഴിഞ്ഞാൽ, ഏറ്റവും കൂടതൽ ആരാധകരുള്ള ഒരു താരമാണ് ഈ രീതിയിൽ കൂപ്പുകുത്തുന്നത്!
പ്രശ്നം സിനിമയല്ല.രാഷ്ട്രീയമാണ്.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം തമിഴ്നാടിന്റെ പൊതുതാൽപ്പര്യങ്ങൾക്ക് എതിരാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ട അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ തന്നെയാണ് ആരാധകരെ അകറ്റിയത്.കാവേരി നദീജല പ്രശ്നത്തിൽ വൈകി നിലപാട് എടുത്തതും, തൂത്തുക്കുടി വെടിവെപ്പിനെ ന്യായീകരിച്ചതും തകർത്തുകളഞ്ഞത്, തമിഴ്മക്കളുടെ രജനിയെന്ന കടവുൾ സമാനമായ വികാരത്തെയായിരുന്നു.ഒരു കണക്കിന് അതും നന്നായി.തന്റെ ഫാൻസ് എന്നാൽ താൻ എന്തുചെയ്താലും അന്ധമായ ന്യായീകരിക്കുന്ന ആൾക്കുട്ടങ്ങളാണെന്നതിനുപകരം, വ്യക്തിതമുള്ളവരാണെന്ന് രജനിയും മനസ്സിലാക്കട്ടെ.
സിനിമയിലേക്ക് വരാം.പക്ഷേ അവിടെയും രാഷ്ട്രീയം വിടാൻ കഴിയില്ല.അല്ളെങ്കിലും തമിഴകത്ത് വെള്ളിത്തിരയും,പോയസ്ഗാർഡനും തമ്മിലുള്ള ദൂരം നന്നേ ചെറുതാണല്ലോ. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം മുന്നിൽ കണ്ട്, ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ടെയിലർ മെയ്ഡ് സിനിമയെന്ന് കാലയെ വിശേഷിപ്പിക്കാം.പക്ഷേ കലയും കച്ചവടവും കൂട്ടിവിളക്കി സാധാരണക്കാരനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ചലച്ചിത്രമാക്കാൻ സംവിധായകൻ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
സ്റ്റൈലും ത്രില്ലുമാണ് രജനി പടങ്ങളുടെ പ്രത്യേകത.കലാപരമായി നോക്കുമ്പോൾ അടുത്തകാലത്ത് ഇറങ്ങിയ രജനിപടങ്ങളേക്കാൾ മുകളിലാണ് ഈ ചിത്രമെങ്കിലും, പലയിടത്തും ലാഗടിക്കുന്നുണ്ട്.അവിടെയാക്കെ ചിത്രത്തെ കണ്ടിരിക്കാനാക്കുന്നത്, കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ കൊട്ടകകളെ പ്രകമ്പനം കൊള്ളിച്ച ആ ശബ്ദവും സ്റ്റെലും തന്നെയാണ്! കറുത്ത ഷർട്ടും കറുത്ത മുണ്ടും കറുത്ത കണ്ണടയുമായുള്ള ആ വരവും, പടക്കത്തിന് തീകൊളത്തുന്നതുപോലുള്ള ഡയലോഗ് ഡെലിവറിയുമൊക്കെ, രജനിക്ക് ഇനിയും ഒന്നല്ല പത്ത് അങ്കത്തിന് ഈ 68-ാംവയസ്സിലും ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.പക്ഷേ കേട്ടുമടുത്ത ദുർബലമായ കഥയും, ത്രില്ലില്ലാത്ത സംവിധാനവും മേൽപ്പറഞ്ഞ രാഷ്ട്രീയവും കാലയെ വല്ലാത്ത കഷ്ടകാലത്തിലേക്കാണ് എത്തിച്ചത്.
ത്രില്ലും ഫാമലി സെന്റിമെൻസും അൽപ്പം ആക്ഷനും... ഒരു കാലത്ത് ഇതു മതിയായിരുന്നു ഒരു രജനി ചിത്രം ഹിറ്റാകാൻ.പക്ഷേ കാലം മാറിയത് സംവിധായകൻ മറന്നുപോയിരിക്കുന്നു.വിജയ് സേതുപതിയെപ്പോലുള്ള അഡാർ നടന്മാരും, വിക്രംവേദപോലുള്ള വ്യത്യസ്തമായ ചിത്രങ്ങളും ഇറങ്ങുന്ന ന്യൂജൻ തമിഴകത്ത് ഇതൊന്നും പോര.
കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം
പക്ഷേ രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന് ആശയ അടിത്തറ നൽകാനുള്ള വകുപ്പുകളെല്ലാം ഈ പടത്തിലുണ്ട്.മുംബൈയിലെ ധാരാവിയിൽ ജീവിക്കുന്ന തമിഴ് കുടിയേറ്റക്കരുടെ കഥയാണ് ചിത്രം പറയുന്നത്.വരദരാജമുതലിയാരുടെയും ഹാജി മസ്താന്റെയും കഥകളായി പലതവണ ബോളിവുഡ്ഡിലടക്കം വന്ന തിരക്കൂട്ട്. മണിരത്നത്തിന്റെ നായകൻ,രാംഗോപാൽ വർമ്മയുടെ സത്യ തുടങ്ങിയ പല ചിത്രങ്ങളുമായും സാമ്യമുണ്ടെങ്കിലും കൃത്യമായി കറുപ്പിന്റെ രാഷ്ട്രീയം പറയുന്നതിലൂടെയാണ് കാല വ്യത്യസ്തമാവുന്നത്.
തമിഴ്നാട്ടിലെ തിരുനൽവേലിയിൽനിന്ന് വന്ന് മുംബൈ യിലെ ധാരാവിയിൽ സ്വന്തം സാമ്രാജ്യം പണിത, കരികാലൻ എന്ന കാലയുടെയും അയാളുടെ ജനതയുടെയും കഥയാണിത്.കാല എന്ന യമരാജാവ്.സാക്ഷാൽ കാലൻ.ശത്രവിന് മുന്നിൽ പത്തുതലയുള്ള രാവണൻ എന്ന രീതിയിലുള്ള കമേർഷ്യൽ സിനിമയിൽ പതിവുള്ള ബിൽഡപ്പുകൾ വേറെയും.
മുബൈയിലെ ചേരികൾ പൊളിച്ച് വൃത്തിയാക്കാൻ ഇറങ്ങിയ ഹരിദേവ് ( നാനാ പടേക്കർ) എന്ന രാഷ്ട്രീയക്കാരനും, കാലയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം.കാല അടിമുടി കറുപ്പാണെങ്കിൽ ഹരിദേവ് തൂവെള്ളയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു.സംഘപരിവാറിന്റെയും ശിവസേനയുടെയും മണ്ണിന്റെ മക്കൾ വാദവും, ശുദ്ധതാവാദവും ഹരിദേവും ഉയർത്തുന്നുണ്ട്.കാലയുടെത് കറുപ്പിന്റെ സ്വത്വരാഷ്ട്രീയവും,ഹരിദേവിന്റെ വെളുപ്പിന്റെ സവർണ രാഷ്ട്രീയവും!
ഹരിദേവിനെയും കൂട്ടരെയും സംബന്ധിച്ച് കാല രാവണനാണ്.ചിത്രത്തിന്റെ കൈ്ളമാക്സിൽ സംഘി രാഷ്ട്രീയത്തോടുള്ള തന്റെ വിയോജിപ്പുകൾ കൃത്യമായി എടുത്തു പറയുന്നുണ്ട് സംവിധായകൻ.രാമ-രാവണ യുദ്ധത്തിന്റെ ചില ഭാഗങ്ങൾ എ ടുത്തുപറഞ്ഞുകൊണ്ടുള്ള ആധ്യാത്മിക പ്രഭാഷണത്തിന് ഇടയിലാണ്, ചേരിയിലെ യഥാർഥ യുദ്ധം കാണിക്കുന്നത്.കാലിൽ വീഴുന്നത് ഇഷ്ടപ്പെടുകയും ഹസ്തദാനം ചെയ്യാൻ മടിക്കകയും ചെയ്യുന്ന ധവളരാഷ്ട്രീയം, മത പുസ്തകങ്ങളെ കൂട്ടുപിടിച്ച് എങ്ങനെ ഹിംസയെ ന്യായീകരിക്കുന്നുവെന്നും ചിത്രം വ്യക്തമാക്കുന്നു.( ഈ ചിത്രം രജനിയുടെ രാഷ്ട്രീയ അഭിപ്രായമാണെങ്കിൽ ഒരു കാര്യ വ്യക്തമാണ്.അദ്ദേഹത്തിന് ഒരിക്കലും സംഘപരിവാറിനൊപ്പം കൂടാനാവില്ല)
പക്ഷേ രാജ്യത്തെ വെറും വെള്ളരിക്കാപ്പട്ടണമായി ചുരുക്കുന്നതും, പൊലീസ് അടക്കമുള്ള ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും പാവങ്ങൾക്ക് എതിരാണെന്ന ധ്വനി പരത്തുന്നതിനോടും വിയോജിപ്പുണ്ട്.അതുപോലെ ചിത്രമുയർത്തുന്ന അന്ധമായ സ്വത്വബോധത്തോടും. ചില പ്രതീകാത്മകമായ ദൃശ്യങ്ങൾകൊണ്ട് സമ്പന്നമാണെങ്കിലും ഇടക്കെപ്പോഴൊ വല്ലാതെ ആവേശം ചോരുന്നുമുണ്ട്.കാലയുടെ കുടുംബ രംഗങ്ങളും പൂർവ കാമുകിയെ കണ്ടത്തെുന്നതുമൊക്കെ സാമാന്യം നന്നായി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്.മൊത്തത്തിൽ ഒരേ നിലവാരം തുടരാൻ ചിത്രത്തിലൂടെ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.ചിലയിടത്ത് മനോഹരമായ രംഗങ്ങൾ കാണാം.തൊട്ടടുത്ത സീനിൽ പതിവ് ചപ്പടാച്ചിത്തരങ്ങളും.
ഉദാഹരമായി രജനീകാന്ത് ഒരു കുടവെച്ച് എതിരാളികളെ അടിച്ചു തകർക്കുന്ന പഴഞ്ചൻ ഫൈറ്റുണ്ട് ഈ പടത്തിൽ! എങ്ങനെയായിരിക്കണം ഈ ചിത്രമെന്നതിന് സംവിധായകന് കടുത്ത ആശയക്കുഴപ്പം ഉണ്ടായിരുന്നെന്ന് വ്യക്തം.ഒന്നുകിൽ ഒരു പതിവ് രജനിപ്പടമായി പക്കാ ത്രില്ലർ ഒരുക്കുക. അല്ലെങ്കിൽ ആധുനിക സിനിമാലോകത്തിന് അനുയോജ്യമായ ഒരു പുതുമയുള്ള ചിത്രം ഒരുക്കുക. ഇത് രണ്ടിന്റെയും മിശ്രിതമായി ഇറക്കുന്നത് പാതിവെന്ത പരുവത്തിലുള്ള ഒരു പടപ്പാണ് ഉണ്ടാക്കിയത്.
താരം ചങ്ങലിക്കിട്ട നടൻ
താരാധിപത്യം ചങ്ങലക്കിട്ട നടനാണ് രജനീകാന്തെന്ന് അക്കാദമിക്ക് പഠനങ്ങളിൽതന്നെ പറയുന്ന കാര്യമാണ്.താരഗോഷ്്ഠികൾക്കിടയിൽ വീർപ്പുമുട്ടിനിൽക്കുന്ന രജനിയിലെ നടനെ പുറത്തെടുക്കുന്നുണ്ട് പാ രഞ്ജിത്ത് ഈ പടത്തിൽ ചിലയിടത്ത്.പൂർവകാമുകിയെ കണ്ട് മടങ്ങുന്ന രംഗവും കൈ്ളമാക്സിലെ ആ ചിരിയുമൊക്കെ അത് ഓർമ്മിപ്പിക്കുന്നു.
പക്ഷേ ശിവാജിറാവു ഗെയ്ക്ക്വാദ് എന്ന മറാത്താകുടംബത്തിൽ ജനിച്ച സിനിമാമോഹിയായ ചെറുപ്പക്കാരനെ, രജനീകാന്ത് എന്ന മെഗാ സ്റ്റാറാക്കിയ ആ സ്റ്റെലും ഫയറും ഈ 68ാം വയസ്സിലും അദ്ദേഹത്തിൽനിന്ന് കൈമോശം വന്നിട്ടില്ളെന്ന് കാല തെളിയിക്കുന്നു. ബോംബിടുന്നപോലുള്ള സംഭാഷണങ്ങളിലും, തീപാറുന്ന നോട്ടവും ആക്ഷനുമൊക്കെ രജനിയെ വ്യത്യസ്തനാക്കുന്നു. ശിവാജി ഗണേശനുശേഷം ഇത്ര ശക്തമായ ഡയലോഗ് പറയാൻ കഴിവുള്ള താരം ഇന്ത്യൻ സിനിമയിൽ തന്നെയില്ല. കമൽഹാസനൊക്കെ കിട്ടിയപോലുള്ള റിയലിസ്റ്റിക്കായ വേഷങ്ങൾ രജനിക്ക് കിട്ടിയിരുന്നെങ്കിൽ തമിഴ് ചലച്ചിത്ര സംസ്ക്കാരം തന്നെ മാറിമറയുമായിരുന്നു. കാലക്ക് കട്ടക്ക് കട്ട നിൽക്കുന്ന ഘടാഘടിയൻ വില്ലനായത്തെിയ നാനാ പടേക്കറുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ദീർഘനാളിന്ശേഷമാണ് ഒരു മുഖ്യധാര സിനിമിൽ പടേക്കറെ കാണുന്നത്. സാധാരണ കറുത്ത് കരിവാളിച്ച് കാണാറുള്ള പടേക്കർ ഇത്തവണ തൂവെള്ളയിൽ കുട്ടപ്പനായിട്ടാണെന്ന മാറ്റവുമുണ്ട്.
രജനി പടങ്ങളിൽ നായികമാർക്കൊന്നും വലിയ പ്രസക്തയില്ളെന്നത് ഇവിടെയും ആവർത്തിക്കുന്നു.കാലയുടെ ആദ്യ പ്രണയിനിയായി വരുന്ന ഹുമാ ഖുറൈശിക്കും,ഭാര്യയായ ഈശ്വരിറാവുവിനും കാര്യമായ റോളില്ല.ഹുമാ ഖുറൈശിയുടെ വേഷം ചിലപ്പോഴൊക്കെ ചിത്രത്തിന് ബാധ്യതയാവുന്നുമുണ്ട്.സമുദ്രക്കനിയുടെ കാര്യസ്ഥൻ കം സുഹൃത്തിന്റെ വേഷമാണ് തമ്മിൽ ഭേദം. സന്തോഷ് നാരായണന്റെ ഗാനങ്ങൾ എടുത്തുപറയേണ്ടതാണ്. ജി.മുരളിയുടെ കാമറയും, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും കൂട്ടിനുണ്ടായിട്ടും ചിത്രം പ്രതീക്ഷച്ചതിലേക്ക് ഉയർന്നിട്ടില്ല.
വാൽക്കഷ്ണം: രജനീകാന്തിന്റെ അനുഭവം ഒന്നാന്തരം പാഠമാകേണ്ട ഓരാളുണ്ട് നമ്മുടെ നാട്ടിൽ.മറ്റാരുമല്ല നമ്മുടെ മെഗാ സ്റ്റാർ മമ്മൂട്ടിതന്നെ.നിന്നുതിരിയാൻ സമയമില്ലാതെ സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടുന്ന മമ്മൂട്ടിയുടെപേര് ഇത്തവണത്തെ രാജ്യസഭാ സീറ്റിൽപോലും പറഞ്ഞുകേൾക്കുന്നുണ്ട്, ഇടതുപക്ഷത്തിന്റെ നോമിനിയായിട്ട്. തമിഴ്നാട്ടിൽപോലും ചീറ്റിത്തുടങ്ങിയ താര രാഷ്ട്രീയം കേരളത്തിലേക്ക് പറിച്ചുനടുന്നതിനുമുമ്പ് മമ്മൂട്ടിയെപ്പോലുള്ളവർ മൂന്നുവട്ടം ചിന്തിക്കട്ടെ.രജനിയുടെ അനുഭവം അതാണ് ഓർമ്മപ്പെടുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്