'പെരുന്ന നായരായി' പത്തനംതിട്ടയിൽ നിറഞ്ഞപ്പോൾ പ്രശ്നം തുടങ്ങി; സുകുമാരൻ നായരുടെ 'താക്കോൽ സ്ഥാനത്തിന്' പിന്നിലെ ബുദ്ധി കേന്ദ്രമായപ്പോൾ കൂടുതൽ അകന്നു; ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതോടെ ശത്രുത ഇരട്ടിച്ചു; സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതും രാജ്യസഭാ ഉപാധ്യക്ഷന്റെ ബുദ്ധി; നേതാവ് കളിക്കളം ഡൽഹിയിലേക്ക് മാറ്റുമ്പോൾ മുഖ്യ ശത്രുവിന്റെ കിടപ്പാടം ഇല്ലാതാക്കിയ പ്രതികാരം; രാജ്യസഭാ സീറ്റിലെ വിട്ടുവീഴ്ചയ്ക്ക് പിന്നിൽ പിജെ കുര്യനും ഉമ്മൻ ചാണ്ടിയും തമ്മിലെ വൈരാഗ്യമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയ കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ പകതീർക്കലോ? കെ കരുണാകരനെ ചാരക്കേസിൽ കുടുക്കി പുറത്താക്കിയ അതേ ബുദ്ധിയാണ് തനിക്കെതിരേയും പ്രവർത്തിച്ചതെന്നാണ് പിജെ കുര്യൻ വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ നീക്കം തകർക്കുന്നത് കോൺഗ്രസിനെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ മുന്നിൽ നിന്ന് പടവെട്ടാൻ കുര്യൻ കേരളത്തിൽ തന്നെയുണ്ടാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ഇടപെടലുകളാണ് കുര്യനെ ഉമ്മൻ ചാണ്ടിയുടെ ശത്രുസ്ഥാനത്ത് നിർത്തുന്നത്.
എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.
71 സീറ്റുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോഴും കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ നീക്കമെത്തുന്നത്. താക്കോൽ സ്ഥാനത്ത് നായരില്ലെന്ന സുകുമാരൻ നായരുടെ പരാമർശം കുര്യന്റെ അറിവോടെയായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അതി വിദഗ്ധമായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയാക്കി. അപ്പോഴും സുകുമാരൻ നായർ തൃപ്തനായില്ല. ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയാലോ പ്രശ്ന പരിഹാരമുണ്ടാകൂവെന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ധരിപ്പിച്ചത് കുര്യനായിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾക്ക് ഡൽഹിയിൽ ചരടു വലിച്ചത് കുര്യനായിരുന്നു. ഇത് ഉമ്മൻ ചാണ്ടിക്ക് ഏറെ നഷ്ടമുണ്ടാക്കി. സോളാറും അന്വേഷണവുമെല്ലാം അതിന്റെ തുടക്കമായിരുന്നു. ഇത് ഉമ്മൻ ചാണ്ടിയും കുരന്യും തമ്മിലുള്ള ശത്രുത കൂട്ടി.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി.
പത്ത് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു കുര്യൻ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തിയിരുന്നത്. ഇത് മൂലം രാഹുലുമായി പോലും ഉമ്മൻ ചാണ്ടി തെറ്റി. ഒടുവിൽ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്. ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി. ഇനി ഡൽഹിയിൽ കരുക്കൾ നീക്കാൻ കുര്യനുണ്ടാകില്ല. ഇത് ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന്റെ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.എം. മാണിക്കു മധ്യസ്ഥർ നൽകിയ ഉറപ്പാണു രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ നൽകുന്നത്. അന്നു പാലായിൽ ചർച്ചയ്ക്കെത്തിയ യു.ഡി.എഫ്. നേതാക്കൾക്കു മുന്നിൽ മാണി ഉന്നയിച്ച പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കൈയോടെ സമയം നിശ്ചയിക്കുകയും ചെയ്തു. കേരളാ കോൺഗ്രസി(എം)നു രാജ്യസഭയിലേക്കു വഴിതെളിക്കാനാണു പി.ജെ. കുര്യനെതിരേ യുവ എംഎൽഎമാരെക്കൊണ്ടു ചുടുചോറു വാരിച്ചത്. ഇതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയായിരുന്നു. വിഷ്ണുനാഥിന് സീറ്റ് വാങ്ങി നൽകുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാൽ ചെങ്ങന്നൂർ പാക്കേജി'ന്റെ ഉപജ്ഞാതാവെന്ന നിലയിലാണു രാജ്യസഭാ സീറ്റിനു മാണിക്ക് അവകാശമുണ്ടെന്ന വാദമുയർത്തി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു.
പി.ജെ. കുര്യൻ അവകാശവാദം ഉയർത്താതിരിക്കാനായി കോൺഗ്രസിൽ യുവകലാപം ഉണ്ടാക്കിയതും ഇതിന്റെ ഭാഗമായാണ്. ഷാഫി പറമ്പിലാണു കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേ ആദ്യം രംഗത്തുവന്നത്. വി.ടി. ബൽറാം, ഹൈബി ഈഡൻ, അനിൽ അക്കര എന്നിവർ ഇത് ഏറ്റുപിടിച്ചു. ഒരു രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പതിവുള്ളതായിരുന്നില്ല ആ കലാപം. കുര്യനെപ്പോലെ ഹൈക്കമാൻഡിനു വേണ്ടപ്പെട്ട നേതാവിനെ മാറ്റണമെന്നു നേരിട്ടു പറയാൻ യുവ നേതാക്കൾക്ക് ധൈര്യം പകർന്നതും ഉമ്മൻ ചാണ്ടിയാണെന്ന വാദമാണ് കോൺഗ്രസിൽ സജീവമാകുന്നത്.
കോൺഗ്രസിൽ മധ്യകേരളത്തിലെ പ്രധാന നേതാവാണ് ഉമ്മൻ ചാണ്ടി. സഭകളും സമുദായങ്ങളുമായി അത്മബന്ധമുള്ള നേതാവ്. എന്നാൽ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടിയുടെ മേൽകോയ്മ കുര്യൻ അംഗീകരിച്ചിരുന്നില്ല. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസഫ് എം പുതുശ്ശേരിയെ നിശ്ചയിച്ചതിനെ കുര്യൻ തുറന്നെതിർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്കായി പുതുശ്ശേരി ശ്രമിച്ചുവെന്ന വാദമാണ് കുര്യൻ സജീവമാക്കിയത്. ഒടുവിൽ കുര്യന് മുമ്പിൽ മാപ്പു പറഞ്ഞാണ് മത്സരിക്കാൻ പുതുശ്ശേരി എത്തിയത്. എന്നിട്ടും പുതുശ്ശേരി ജയിച്ചില്ല. ഇതോടെ കേരളാ കോൺഗ്രസും കുര്യനും തമ്മിലും ഭിന്നത രൂക്ഷമായി. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് പത്തനംതിട്ടയിൽ പാർട്ടിയെ നിയന്ത്രിച്ച കുര്യൻ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടുമായി.
കോട്ടയം പോലെ പത്തനംതിട്ടിയിലും ഉമ്മൻ ചാണ്ടിക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ആന്റോ ആന്റണിയെ മാറ്റി ചാണ്ടി ഉമ്മനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ പോലും ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ഇതിനേയും കുര്യൻ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനാണെന്ന് വ്യക്തമായപ്പോൾ പരസ്യ പ്രതികരണവുമായി കുര്യൻ രംഗത്ത് വന്നത്. സമാനമായ സംഭവത്തിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചത് 1994 ൽ കരുണാകരന്റെ കാലത്തായിരുന്നു. ഘടകകക്ഷിയായ മുസ്ലിംലീഗിന് സീറ്റ് നൽകിയതിന് എതിരേ അതിശക്തമായ പ്രതിരോധം ഉയർത്തി രംഗത്ത് വന്ന ഉമ്മൻ ചാണ്ടി അന്ന് മന്ത്രിസഭയിൽ നിന്നും രാജിവച്ചാണ് പ്രതിഷേധിച്ചത്. അനായാസം കിട്ടുമായിരുന്ന രണ്ടു സീറ്റുകൾ എ-ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടർന്ന് കരുണാകരൻ സീറ്റുകൾ മുസ്ലിംലീഗിന് കൊടുത്തു.
ലീഗിന്റെ അബ്ദുസ്സമദ് സമദാനി രാജ്യസഭയിലെത്തി. ഉമ്മൻ ചാണ്ടി ഉൾപ്പെട്ട എ ഗ്രൂപ്പിന്റെ ഡോ. എം.എ. കുട്ടപ്പനായിരുന്നു പിന്മാറേണ്ടി വന്നത്. രാജ്യസഭാ സീറ്റ് ലീഗിന് വിട്ടുകൊടുത്ത കരുണാകരൻ പത്രിക നൽകിയ ശേഷമായിരുന്നു എംഎ കുട്ടപ്പനെ കൊണ്ടു പിൻ വലിപ്പിച്ചത്. തീരുമാനത്തോട് ധനമന്ത്രിസ്ഥാനം രാജിവച്ചായിരുന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ശക്തമായ ഗ്രൂപ്പിസത്തിനായിരുന്നു സംഭവം വഴി വെച്ചത്. കേരളത്തിൽ നിന്നും വയലാർ രവിക്കൊപ്പം സമദാനി സഭയിലെത്തി. സിപിഎമ്മിന്റെ ഇ. ബാലാനന്ദനായിരുന്നു ഇവർക്കൊപ്പം രാജ്യസഭയിലെത്തിയ മൂന്നാമൻ. അന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ഹീറോ പരിവേഷം കിട്ടിയ ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ വില്ലന്റെ പരിവേഷമാണ്. 1994ലെ പ്രശ്നമുയർത്തി കരുണാകരനെ ഒതുക്കിയതും ഉമ്മൻ ചാണ്ടിയായിരുന്നു.
യുഡിഎഫിന്റെ പൊതുതാൽപ്പര്യം കണക്കിലെടുത്തുള്ള തീരുമാനം എന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയൂം ന്യയീകരിക്കുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പിജെ കുര്യന്റെ ആരോപണം. കോൺഗ്രസിലെ ഇപ്പോഴത്തെ യുവ കലാപത്തിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടിയാണെന്നും പിജെ കുര്യൻ പറഞ്ഞു. എല്ലാത്തിനും ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്താനും കുര്യൻ മടിക്കുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്