സേഫായി സ്മൂത്തായി ലാൻഡിങ്ങിന് വേറെ വഴിയില്ല; കോൺഗ്രസിനോട് പിടിച്ചുവാങ്ങിയ സീറ്റിൽ മറ്റൊരാളെ കണ്ടെത്താനില്ല; ജോസ്.കെ.മാണി തന്നെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സഥാനാർഥി; അച്ഛനോ മകനോ സ്ഥാനാർത്ഥിയാകണമെന്ന പി.ജെ.ജോസഫിന്റെ വാക്കുകൾ നിർണായകമായി; അന്തിമ തീരുമാനമെടുത്തത് പാലായിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ; ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്ന് ജോസഫ്; എല്ലാം പാർട്ടി തീരുമാനമെന്ന് ജോസ്.കെ.മാണി
മറുനാടൻ മലയാളി ബ്യൂറോ
പാലാ: ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു.രാവിലെ കെ.എം.മാണി താൽപര്യക്കുറവ് പ്രകടിപ്പിച്ച നേതാവ് തന്നെ കേരള കോൺ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി. മകൻ ജോസ്.കെ.മാണിയാണ് സ്ഥാനാർത്ഥി.രാത്രി 10 മണി കഴിഞ്ഞ് പാലായിൽ മാണിയുടെ വീട്ടിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സ്ഥാനാർത്ഥിയുടെ കാര്യത്തിൽ, സമവായത്തിലെത്താൻ വൈകിയതുകൊണ്ട് സ്റ്റിയറിങ് കമ്മിറ്റി യോഗവും വൈകി. രാത്രി ഏഴുമണിക്ക് തുടങ്ങുമെന്് അറിയിച്ചിരുന്ന യോഗം പത്ത് മണി കഴിഞ്ഞാണ് തുടങ്ങിയത്.ഒമ്പത മണിയോടെ നേതാക്കളെല്ലാം മാണിയുടെ പാലായിലെ വീട്ടിലെത്തി. സ്ഥാനാർത്ഥി നിർണയം വൈകിയതോടെ മാണിയും ജോസഫും ചേർപ്പുങ്കലിലെ റിസോർട്ടിൽ രഹസ്യ ചർച്ചയും നടത്തി.
ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്നും ഏകകണ്ഠമായാണ് തീരുമാനമെന്നും പി.ജെ.ജോസഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.പാർട്ടി ആവശ്യപ്പട്ടതനുസരിച്ചാണ് മൽസരിക്കാൻ തീരുമാനിച്ചതെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെതന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാർത്ഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു. മാണിക്കും ജോസ് കെ.മാണിക്കും താത്പര്യമില്ലെങ്കിൽ പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന ആർക്കെങ്കിലും സീറ്റ് നൽകണമെന്ന് ജോസഫ് പക്ഷം വാദിച്ചു.
ഇതോടെയാണ് ലോക്സഭാ എംപിയായ ജോസ് കെ.മാണിയെതന്നെ രാജ്യസഭയിലേക്ക് അയയ്ക്കാൻ മാണി തീരുമാനിച്ചത്. തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
മാണിയോ ജോസ്.കെ.മാണിയോ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു പൊതുവികാരം. രണ്ടാം തവണ ജോയ് എബ്രഹാമിനെ രാജ്യസഭയിലേയ്ക്കു അയക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തിരുന്നു. മാണിയുടെ വിശ്വസ്തനായ മറ്റൊരാളെ ഈ സാഹചര്യത്തിൽ കണ്ടെത്തുക എന്നതായിരുന്നു പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായാണ് കെ.എം മാണിയെയോ, ജോസ് കെ.മാണിയെയോ രാജ്യസഭയിലേയ്ക്കു അയക്കാൻ പാർട്ടി ആലോചിച്ചത്. ഇരുവരെയും രാജ്യസഭാ സീറ്റിലേയ്ക്കു പരിഗണിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
രാജ്യസഭാ സീറ്റിലേയ്ക്കു ഒരു സ്ഥാനാർത്ഥി വിജയിച്ചാൽ ഇയാൾക്ക് ആരു മാസം വരെ പാർലെന്റ് അംഗമായി തുടരും. ആറുമാസത്തിനുള്ളിൽ രാജി വച്ചാൽ മതിയാകും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കേ ജോസ് കെ.മാണി ആറു മാസം രണ്ടു സ്ഥാനവും ഒരുമിച്ച് വഹിക്കും. ആറു മാസത്തിനു ശേഷം പാർലമെന്റ് എംപി സ്ഥാനം രാജിവച്ചാലും കോട്ടയം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുകയില്ല. കോൺഗ്രസിനെയും സി.പിഎമ്മിനെയും ഒരു പോലെ പിണക്കിയിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം മണ്ഡലത്തിൽ ഒരു തവണ കൂടി മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്നു കേരള കോൺഗ്രസ് എം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ജോസ് കെ.മാണി സേഫായ രാജ്യസഭയിലേയ്ക്കു മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പുവരെ അപകടം ഒഴിവാകുകയും ചെയ്യും.
പാർട്ടി ചെയർമാനായ കെ എം മാണി തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമാണ് പി ജെ ജോസഫ് യോഗത്തിൽ ഉന്നയിച്ചത്. ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കാലുവെക്കാൻ മോഹിച്ച മാണിക്ക് അന്ന് അതിന് സാധിക്കാതെ പോയത് കോൺഗ്രസിലെ തന്നെ ചില നേതാക്കളുടെ എതിർപ്പു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മാണി കേന്ദ്രത്തിലേക്ക് പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുമ്പോൾ ആ മന്ത്രിസഭയിൽ അംഗമായി പഴയ കണക്കു ചോദിക്കണം എന്നുമാണ് പിജെ ജോസഫ് അഭിപ്രായപ്പെട്ടത്. എന്നാൽ, റിട്ടയർമെന്റിന് സമയമായ താൻ ഇനി എങ്ങോട്ടുമില്ലെന്നാണ് മാണി മറുപടി നൽകിയത്.
മാണി രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ജോസ് കെ മാണിയുടെ പേരും യോഗത്തിന് മുമ്പാകെ പി ജെ ജോസഫ് എടുത്തിട്ടു. ഇതോടെ ജോസ് കെ മാണിയെ ചുറ്റിത്തിരിഞ്ഞാണ് ചർച്ചകൾ പുരോഗമിച്ചത്. മാണിയെ സ്ഥാനാർത്ഥിയാക്കിയാൽ പാലയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത്തരമൊരു സാഹചര്യം ഒരുക്കുന്നതിനോട് ആർക്കും താൽപ്പര്യമില്ല. എന്നാൽ, ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയാക്കിയാൽ ലോക്സഭയുടെ കാലാവധി തീരാൻ അധികം സമയമില്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് വരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ജോസ് കെ മാണിയെ ചുറ്റിപ്പറ്റിയാണ് കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിച്ചത്.
കോൺഗ്രസിനോട് പിടിച്ചു വാങ്ങിയ സീറ്റിൽ മാറ്റാരെ സ്ഥാനാർത്ഥിയാക്കിയാലും അത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം കിട്ടിയത്. നേരത്തെ ജോസ് കെ.മാണി വേണ്ടെന്നാണ് തന്റെ നിലപാടെന്നും മാണി അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് ഉപാധിയല്ലെന്നും അറിഞ്ഞ് തന്നതാണെന്നും മാണി അഭിപ്രായപ്പെടുകയുണ്ടായി.
ഒരു വർഷം കഴിഞ്ഞു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്താൻ സാധ്യത ഏറെയാണ്. അങ്ങനെയങ്കിൽ കേരളാ കോൺഗ്രസിനും പങ്കാളിത്തം ഉറപ്പാക്കാം. ഈ സാധ്യത മുന്നിൽ കണ്ടാണ് കേരളാ കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനമായത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍