പത്തനാപുരത്തെ ശത്രുക്കളെ ഒരുമിപ്പിക്കുന്ന നയതന്ത്രം; ഇന്ദ്രൻസിന്റെ ജനകീയത മുതൽകൂട്ടാക്കുന്ന കുശാഗ്ര ബുദ്ധി; ഹണി റോസിനും രചനാ നാരായണൻകുട്ടിക്കും മുത്തുമണിക്കും അംഗീകാരം നൽകിയ കുശലത; 'അമ്മ'യെ എതിരില്ലാതെ നയിക്കാനൊരുങ്ങി മോഹൻലാൽ; ഗണേശ് വൈസ് പ്രസിഡന്റും ജഗദീഷ് ട്രഷററും; ദിലീപിന്റെ അതിവിശ്വസ്തരായ മുകേഷും സിദ്ദിഖും ഭാരവാഹികൾ; ജനറൽ സെക്രട്ടറി ഇടവേള ബാബുവും; മമ്മൂട്ടി ഇനി ഉപദേശകൻ; താരസംഘടനയിൽ ഇനി പൃഥ്വിരാജിന് റോളില്ല
ആവണി ഗോപാൽ
കൊച്ചി: മലയാള സിനിമയിൽ വീണ്ടും മോഹൻലാൽ മാജിക്ക്. ശത്രുക്കളെ എല്ലാം ഒരുമിപ്പിച്ച് 'അമ്മ'യിൽ പുതിയ നേതൃത്വം. സിനിമയ്ക്കുള്ളിൽ ചേരികളില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഇടപെടലുകൾ. അമ്മയുടെ എക്സിക്യൂട്ടിവിലേക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസിന് പോലും സ്ഥാനം നൽകുകയാണ് മോഹൻലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് പരസ്പരം പോരടിച്ചവരാണ് കെബി ഗണേശ് കുമാറും ജഗദീഷും. പ്രചരണത്തിന്റെ അവസാനനാളിൽ പത്തനാപുരത്ത് എത്തി ഗണേശിന് വേണ്ടി മോഹൻ ലാൽ വോട്ടും ചോദിച്ചു. ഇതോടെ വിജയം ഗണേശ് ഉറപ്പിച്ചു. ജഗദീഷ് പരസ്യമായി വിമർശനവുമായി മോഹൻലാലിനെതിരെ തിരിഞ്ഞു. മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുപ്പുമ്പോൾ ആ ഭരണ സമിതിയിൽ ജഗദീഷും ഉണ്ട്. അതിനിർണ്ണായകമായ ട്രഷറർ സ്ഥാനമാണ് ജഗദീഷിന്. ദിലീപിന്റെ ഭാരവാഹിത്വമാണ് ജഗദീഷിന് ലാൽ നൽകുന്നത്.
നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ മോഹൻലാലിൻഖെ മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു. കെ.ബി ഗണേശ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇവർ രണ്ടു പേരും ഇടതുപക്ഷ പിന്തുണയോടെ ജയിച്ച എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തും. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷും. നേരത്തെ ദിലീപിന് വേണ്ടി ജഗദീഷ് ഒഴിഞ്ഞു കൊടുത്തതാണ് ഈ സ്ഥാനം. എക്സിക്യൂട്ടീവിനേയും എതിരില്ലാതെ തെരഞ്ഞെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞുവെന്നാണ് സൂചന. മോഹൻലാലിന്റെ നിരന്തര ഇടപെടലാണ് മത്സരം ഒഴിവാക്കുന്നത്.
ആസിഫലി, ബാബുരാജ്, ഇന്ദ്രൻസ്, ഹണിറോസ്, രചനാ രാമൻകുട്ടി, മുത്തുമണി, ശ്വേത, അജു വർഗ്ഗീസ് എന്നിവരും എക്സിക്യൂട്ടീവിലുണ്ടെന്നാണ് സൂചന. സിപിഎം നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് മുകേഷ് ഭാരവാഹിയാകുന്നത്. മോഹൻലാലിന്റെ ആവശ്യ പ്രകാരം മമ്മൂട്ടിയാണ് മുകേഷിനെ ഭാരവാഹിയാക്കുന്നതിനുള്ള സമ്മതം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയത്. അമ്മയുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുകയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അമ്മയുടെ രൂപീകരണം മുതൽ ഭരണത്തിൽ മമ്മൂട്ടി സജീവമായി ഇടപെട്ടിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലെ അവൈലബിൾ എക്സിക്യൂട്ടീവായിരുന്നു. ഇത് വിമർശനത്തിന് വഴി വച്ചു. ഇതോടെ താൻ ഇനി നേതൃത്വത്തിലേക്കില്ലെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു.
അമ്മയുടെ എക്സിക്യൂട്ടീവിൽ പൃഥ്വിരാജും രമ്യാ നമ്പീശനും ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇരുവരും ദിലീപിനെതിരെ നിലപാട് എടുത്തു. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുകയാണ് മോഹൻലാൽ. ദിലീപിന്റെ മനസ്സ് കൂടി അറിഞ്ഞാണ് ഈ തീരുമാനം. അമ്മയ്ക്കുള്ളിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. പൃഥ്വിയും രമ്യയും ഭാരവാഹികളാകാൻ ശ്രമിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് ദിലീപ് പക്ഷം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിയെ ഒഴിവാക്കിയത്. മത്സരിച്ചാലും ജയിക്കാനുള്ള പിന്തുണ പൃഥ്വിക്ക് കിട്ടില്ലെന്ന വിലയിരുത്തലും ഇതിന് കാരണമായി. ദിലീപിന് താൽപ്പര്യമുള്ള പേരുകാരാണ് എക്സിക്യൂട്ടീവിലെ ബഹുഭൂരിഭാഗവും. ആസിഫലി മാത്രമാണ് ഇതിനൊരു അപവാദം. എല്ലാ വിഭാഗത്തിന്റേയും മനസ്സ് തിരിച്ചറിഞ്ഞ് ഭാരവാഹികളെ കണ്ടെത്തിയതും ലാൽ തന്നെയാണ്.
നടിയെ ആക്രമിച്ച വിവാദത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ കൊടുത്തവരാണ് ഗണേശും മുകേഷും സിദ്ദിഖും. ജഗദീഷും ദിലീപിനൊപ്പമാണ് നിന്നത്. ഈ സാഹചര്യത്തിലാണ് ഇവരെല്ലാം ഭാരവാഹികളായതെന്ന വാദം സജീവമാണ്. ഇടവേള ബാബുവാകട്ടെ മോഹൻലാലിന്റെ അതിവിശ്വസ്തനായിരുന്നു. അമ്മയുടെ സെക്രട്ടറി എന്ന നിലയിൽ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും ഇടവേള ബാബുവായിരുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. മമ്മൂട്ടി വിട്ടു നിൽക്കുമ്പോൾ ഇടവേള ബാബുവിനാണ് കൂടുതൽ സാധ്യതയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിപുന്നു. ചിലർ എതിർപ്പുയർത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഭിന്നതയുണ്ടാക്കരുതെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. മഴവിൽ അമ്മയുടെ ഷോയ്ക്കിടെയാണ് ഭാരവാഹികളെ അമ്മ നിശ്ചയിച്ചത്.
17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഓസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിച്ചിരുന്നു.
യുവതലമുറയ്ക്ക് മൊത്തമായി സംഘടനയുടെ ഭാരവാഹിത്തം കൈമാറാൻ മോഹൻലാലും മമ്മൂട്ടിയും തയ്യാറായി. ഇതിനെതിരെ ദിലീപ് പക്ഷം രംഗത്തെത്തി. സംഘടന പിളരുമെന്ന അവസ്ഥയിലുമെത്തി. ഇതോടെയാണ് മോഹൻലാലിനോട് നേതൃത്വം ഏറ്റെടുക്കാൻ മമ്മൂട്ടി നിർദ്ദേശിച്ചത്. അതനുസരിച്ചായിരുന്നു പിന്നീടുള്ള ഇടപെടൽ. ഇതിനൊപ്പം ദിലീപിന്റെ അംഗത്വകാര്യത്തിലും അമ്മയുടെ അടുത്ത ജനറൽ ബോഡി യോഗം തീരുമാനം എടുക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ അവൈലബിൾ എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പൊതുയോഗത്തിൽ ചർച്ചയ്ക്കെടുക്കും. പൊതുയോഗം അന്തിമ തീരുമാനവും എടുക്കും.
ദിലീപിനെ അമ്മയിൽ സജീവമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇത്. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്. കോടതി ശിക്ഷിക്കും വരെ ദിലീപിനെ തെറ്റുകാരനായി കാണുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് അമ്മയിലുള്ളത്. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ചയ്ക്ക് വന്നാൽ പൊതുയോഗം അത് തള്ളിക്കളയാനാണ് സാധ്യത. കേസിൽ കോടതി വിധി വരും വരെ ദിലീപിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്യും. ഫലത്തിൽ അമ്മയുടെ അംഗമായി ദിലീപ് മാറും. ഈ യോഗത്തിന് ദിലീപ് എത്താൻ സാധ്യത കുറവാണ്. താൻ ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലും ദിലീപിനെതിരായ നടപടി തള്ളിക്കളയാൻ തന്നെയാണ് സിനിമാക്കാർക്കിടയിലെ പൊതു തീരുമാനം. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ എല്ലാ പ്രശ്നങ്ങൾക്കും അവസാനമാകുമെന്നാണ് ഉയരുന്ന വിലയിരുത്തൽ.
നേരത്തെ സംഘടന പിടിച്ചെടുക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പൊളിക്കാൻ ദിലീപിനെ അനുകൂലിക്കുന്നവരും ശ്രമം നടത്തിയിരുന്നു. അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവർക്ക് ബഹുഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി രാജിന് സംഘടന പിടിക്കാനാവില്ലെന്ന് വിലയിരുത്തലുമെത്തി. ഇതോടെ ഈ നീക്കം പൃഥ്വിരാജ് ഉപേക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച ഷോയിലും പൃഥ്വി രാജ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ യോഗത്തിൽ പൃഥ്വി എത്തുമോയെന്ന സംശയവും സജീവമാണ്. ദിലീപിന്റെ നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ മഞ്ജു വാര്യരും പങ്കെടുക്കാനിടയില്ല.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെയാണ് അച്ചടക്ക നടപടിയുമായി അവൈലബിൾ എക്സിക്യൂട്ടീവ് എത്തിയത്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന വിലയിരുത്തലുകളും ഉണ്ടായി. എന്നാൽ അതിന് ശേഷം അമ്മയ്ക്ക് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്താനായില്ല. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പൊതു യോഗമാണ്. അതുകൊണ്ടാണ് ഈ വിഷയവും കൊച്ചിയിലെ യോഗത്തിൽ ചർച്ചയാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്