സാദാ ജനറൽ നഴ്സായി ഇംഗ്ലണ്ടിൽ എത്തി; ബിഎസ്സി നഴ്സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്സിന് പത്മശ്രീക്ക് സമാനമായ പുരസ്ക്കാരം നൽകി ആദരിച്ച് ബ്രിട്ടീഷ് രാജ്ഞി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: സാദാ ജനറൽ നഴ്സായി ബ്രിട്ടനിൽ എത്തിയതാണ് കോട്ടയംകാരിയായ ഡോ. അജിമോൾ പ്രദീപ്. തന്റെ ഇച്ഛാശക്തി കൊണ്ട് അവർ അവിടെ നിന്നും പഠിച്ച് ബിഎസ്സി നഴ്സിങും ഡോക്ടറേറ്റും എടുത്ത് മറ്റുള്ളവർക്ക് മാതൃകയായി. പിന്നീട് അങ്ങോട്ട് തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്ക് പുറമേ സാമൂഹിക പ്രവർത്തനത്തിന് കൂടി മാറ്റിവെച്ചു. ആയിടയ്ക്കാണ് അവയവ ദാനത്തിന്റെ പ്രസക്തിയെ കുറിച്ച് അജിമോൾ മനസ്സിലാക്കുന്നത്. വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടിയായി പിന്നീട് അജിമോളുടെ പോരാട്ടം. അനേകം പേർക്ക് ജീവൻ തിരികെ ലഭിക്കുന്നപ്രവർത്തിക്ക് തുടക്കം കുറിച്ച മലയാളി നഴ്സിനെ തേടി ഒടുവിൽ മലയാളി നഴ്സിന് പത്മശ്രീക്ക് സമാനമായ പുരസ്ക്കാരം ലഭിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് രാജ്ഞിയാണ് പിറന്നാൾ ദിനത്തിൽ പുരസ്ക്കാരം നൽകി അജിമോളെ ആദരിച്ചത്.
ഏഴു വർഷം മുൻപ് ഞങ്ങളുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളി സമൂഹം കണ്ടെത്തിയ അജിമോൾ ഇക്കാലയളവിൽ നേടിയ നേട്ടങ്ങളാണ് ഒടുവിൽ ഈ കോട്ടയംകാരിയെ ബ്രിട്ടീഷ് കൊട്ടാര മുറ്റത്തു എത്തിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ബ്രിട്ടീഷ് രാജ്ഞിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു സമ്മാനിക്കുന്ന കീർത്തി മുദ്രയ്ക്കു മലയാളി അർഹയാകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലണ്ടൻ മലയാളി പ്രതിഭ സിംഗിനും ഈ അവാർഡ് ലഭിച്ചിരുന്നു. സ്വിൻഡൻ മലയാളി റോയ് സ്റ്റീഫനും ശേഷം മൂന്നാം ഊഴമാണ് ഡോ അജിമോൾ പ്രദീപിനെ തേടി എത്തിയത്.
സമൂഹത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നവർക്കുള്ള ബഹുമതിയായാണ് ബ്രിട്ടീഷ് എമ്പയർ മെഡൽ കരുതപ്പെടുന്നത്. മുൻ വർഷങ്ങളിൽ പ്രതിഭ സിങ്ങിനും റോയ് സ്റ്റീഫനും ഓബിഇ ആയിരുന്നു ലഭിച്ചിരുന്നത്. ''ഒരിക്കലും പ്രതീക്ഷിക്കാത്ത അംഗീകാരം, സകലതിനും സർവ്വേശ്വരനോട് നന്ദി പറയുന്നു'', അവാർഡ് വാർത്ത അറിഞ്ഞു ആദ്യം അറിയിച്ചവരിൽ ബ്രിട്ടീഷ് മലയാളിയോട് അജിമോൾ പങ്കിട്ട വാക്കുകളാണിത്. അജിമോളുടെ ഓരോ നേട്ടത്തിലും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പങ്കും ഏറെയാണ്. അതൊരിക്കലും അജിമോൾ മറച്ചും വയ്ക്കാറില്ല.
ഏഴുവർഷം മുൻപ് അവയവദാന പ്രചാരണത്തിന് മുന്നിട്ടിറങ്ങുമ്പോൾ ബ്രിട്ടീഷ് മലയാളികൾ നൽകിയ സ്നേഹവും കരുതലുമാണ് അജിമോൾക്കു തുണയായി മാറിയത്. പിന്നീട് ഗവേഷണവും ഉപഹാർ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ രൂപീകരണവും അവയവദാനം നടത്തി ശ്രദ്ധേയനായ ഫാ. ചിറമ്മേലിനെ യുകെയിൽ എത്തിച്ചു മലയാളികൾക്കിടയിൽ നടത്തിയ ജീവകാരുണ്യ സന്ദേശവും ഒക്കെ അജിമോളുടെ ഹൃദയ തുടിപ്പുകളായി അവശേഷിക്കുകയാണ്. ഇന്നും ഒരു സാധാരണ മലയാളി വനിതയായി സമൂഹത്തിൽ അലിയാൻ ആണ് അജിമോൾ എന്ന ലാളിത്യത്തിന്റെ മറുവാക്കായ ഈ യുവതിക്ക് താല്പര്യം.
പഠനത്തിനും മികച്ച അവസരങ്ങൾക്കും ലണ്ടൻ പ്രവർത്തന കേന്ദ്രമാകുന്നതാണ് കൂടുതൽ നല്ലതെന്ന ചിന്തയിലാണ് രണ്ടു വർഷം മുൻപ് അജിമോൾ ലണ്ടൻ കിങ്സിൽ ജോലിക്കു എത്തുന്നത്. ഇവിടെയും ഒട്ടും അലസത ഇല്ലാതെ അജിമോൾക്കു പ്രവർത്തിക്കാൻ കഴിഞ്ഞു എന്നാണ് രാജ്ഞിയുടെ കീർത്തി മുദ്ര നേട്ടം തെളിയിക്കുന്നത്. ശാസ്ത്രജ്ഞരും ബഹുമുഖ പ്രതിഭകളും ഒക്കെ ആദരിക്കപ്പെടുന്നതിനു ഒപ്പമാണ് ആതുര സേവന രംഗത്ത് നിന്നും അജിമോളുടെ പേര് അവാർഡിനായി പരിഗണിച്ചത്.
ബ്രിട്ടീഷ് സർക്കാർ മില്യൺ കണക്കിന് പൗണ്ട് മുടക്കിയിട്ടും പ്രയോജനം കാണാത്ത അവയവദാന പ്രചാരണമാണ് അജിമോൾ ഏഷ്യൻ സമൂഹത്തിൽ നടത്തിയത്. പാക്കിസ്ഥാൻ വംശക്കാരുടെയും ബ്രിട്ടീഷ് മലയാളിയുടെ കൂടെ സഹകരണത്തോടെ മലയാളി സമൂഹത്തിലും ഒക്കെ പ്രവർത്തിക്കാൻ സാധിച്ചതും ഈ നേട്ടത്തിന് പരോക്ഷ കാരണമായി മാറുകയാണ്.
ഏഴു വർഷം മുൻപ് മാഞ്ചസ്റ്ററിൽ ദിവസവും ട്രാൻസ്പ്ലാന്റ് യൂണിറ്റിൽ എത്തുന്ന അനേകം മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖത്ത് നിന്നാണ് അജിമോൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നന്മ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ഈശ്വര നിയോഗം പോലെ ആ സമയത്ത് തന്നെ മാഞ്ചസ്റ്റർ റോയൽ ഹോസ്പിറ്റലിൽ അവയവ ദാന പ്രചാരണത്തിന് കോ-ഓഡിനേറ്ററെ നിയമിക്കാനും ധാരണയായി.
നിരവധി പേരെ മറി കടന്നു അജിമോൾ പുതിയ പദവിയിൽ എത്തുമ്പോഴും മനസ് നിറയെ പാക്കിസ്ഥാനി, ബംഗ്ലാദേശി വംശജരായ ആളുകളുടെ ചോദ്യം ആയിരുന്നു. ''ഞങ്ങൾ ബ്രിട്ടീഷുകാർ ആല്ലാത്തതിനാൽ ആണോ കിഡ്നിക്കായ് ഇത്രയും വലിയ കാത്തിരിപ്പ്?'' ആയിരം മുനയുള്ള ആ ചോദ്യത്തിനു തന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല എന്ന് അജിമോൾ പറയുന്നു.
ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ് മലയാളിയുടെ അസോസിയേഷൻ പേജിൽ ലെസ്റ്ററിലെ യുവതി വൃക്ക തേടുന്നു എന്ന ചെറിയ വാർത്ത! പ്രത്യക്ഷപ്പെടുന്നത്. (നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം അടുത്ത കാലത്താണ് ഈ യുവതി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയതും). ആ വാർത്തയിലൂടെയാണ് മലയാളി സമൂഹത്തിലും വൃക്ക രോഗികൾ നീണ്ട കാത്തിരിപ്പിലാണ് എന്ന് അജിമോൾ തിരിച്ചറിയുന്നത്. തുടർന്ന് ഇതിനായി തനിക്കു എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് അജിമോളെ അവയവ ദാന പ്രചാരണ രംഗത്ത് സജീവമാക്കിയത്.
എന്നാൽ പലരും കരുതുന്നത് അജിമോൾ ഗവേഷണത്തിന്റെ ഭാഗമായി അവയവ പ്രചാരണം ഏറ്റെടുത്തു എന്നാണ്. ഇങ്ങനെ ചില വിമർശങ്ങൾ നേരിട്ട് കേൾക്കേണ്ടി വന്നപ്പോൾ കരഞ്ഞു തീർത്തതിനു കണക്കില്ലെന്നു അജിമോൾ പറയുമ്പോൾ നന്മ ചെയ്യാൻ ഇറങ്ങുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന തിക്ത അനുഭവം കൂടിയാണ് നമുക്ക് മുന്നിൽ തെളിയുന്നത്. എന്നാൽ ജീവിതം പുഞ്ചിരി സമ്മാനിക്കാൻ തന്നെയാണ് പലപ്പോഴും നമ്മളെ വിഷമിപ്പിക്കുക എന്നും ഇപ്പോൾ അജിമോളുടെ അസാധാരണ നേട്ടത്തിലൂടെ വ്യക്തമാകുകയാണ്.
രണ്ടായിരത്തിന്റെ ഒടുക്കത്തിൽ തന്നെ അവയവ പ്രചാരണത്തിന് മുന്നിട്ടു ഇറങ്ങിയ അജിമോൾ വീണ്ടും രണ്ടു വർഷം കഴിഞ്ഞാണ് ഗവേഷണത്തെ കുറിച്ച് ചിന്തിക്കുന്നത്. ഗവേഷണം അവയവ ദാനത്തിനുള്ള തടസ്സങ്ങൾ എന്ത് എന്നായിരുന്നതിനാൽ ഒരിക്കലും അവയവ ദാന പ്രചരണം സംഘടിപ്പിക്കേണ്ടിയിരുന്നില്ല. ഗവേഷണത്തെ പിന്തുണയ്ക്കാൻ ചില ചോദ്യാവലികളും നിർദ്ദേശങ്ങളും മാത്രം ആവശ്യമായിരുന്നുള്ളൂ. എന്നാൽ അവയവദാന പ്രചരണം എന്നത് ആ പ്രശ്നത്തിനുള്ള പരിഹാരം കൂടി ആയിരുന്നു.
ഒരു വേള നിക്ഷേധാത്മക സമീപനം പലരിൽ നിന്നും നേരിടേണ്ടി വന്നപ്പോൾ ഈ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായും അജിമോൾ പറയുമ്പോൾ എത്ര ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചാണ് യു കെ മലയാളികൾക്കിടയിൽ അവയവ ദാന സന്ദേശം വേരുറപ്പിച്ചതെന്നു വ്യക്തമാകും. ഈ യാത്രയിൽ ബ്രിട്ടീഷ് മലയാളിയും മറ്റു സംഘടനകളും നല്കിയ പിന്തുണയും പ്രോത്സാഹനവും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്നും ഒരു പക്ഷെ സമൂഹത്തിന്റെ കലവറയില്ലാത്ത അത്തരം പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നും അവയവ ദാനം യു കെ മലയാളികൾക്കിടയിൽ സംഭവിക്കുമായിരുന്നില്ല എന്നതാണ് കൂടുതൽ യഥാർത്ഥ്യം.
പലരും കരുതുന്നത് പോലെ ഒരിക്കലും ജീവിച്ചിരിക്കുന്നവരുടെ അവയവ ദാനം നടത്താനല്ല തങ്ങൾ പ്രചരണം നടത്തുന്നതെന്ന് പിന്നീട് ഇതിനായി രൂപീകരിച്ച ഉപഹാർ എന്ന ജീവകാരുണ്യ സംഘടനയുടെ ട്രസ്റ്റി കൂടിയായ അജിമോൾ പറയുന്നു. മരിച്ച ശേഷം നടത്തുന്ന അവയവ ദാനത്തിനാണ് ഉപഹാർ പ്രോത്സാഹനം നല്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാൾക്കു കുടുംബത്തിന്റേത് ഉൾപ്പെടെ ഒട്ടേറെ പ്രയാസങ്ങൾ മറി കടന്നെ ദാനം സാക്ഷാൽക്കരിക്കാൻ കഴിയൂ. എന്നാൽ മരിച്ച ആളുടെ അവയവ ദാനം താരതമെന്യേ കൂടുതൽ പ്രയാസ രഹിതമാണ്. ജീവിച്ചിരിക്കുന്നവർക്ക് അനവധി പരിശോധനകളും ആവശ്യമായതിനാൽ എൻഎച്ച്എസ് പോലും മരിച്ചവരുടെ അവയവ ദാനത്തിനു തന്നെയാണ് കൂടുതൽ പ്രോത്സാഹനം നല്കുന്നത്.
ഒരു വൃക്ക രോഗിക്ക് പ്രതിവർഷം ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സക്കായി എൻഎച്ച്എസ് 35,000 ഓളം പൗണ്ടാണ് ചെലവാക്കുന്നത്. എന്നാൽ ഒരു ട്രാൻസ്പ്ലാന്റേഷൻ നടത്തിയാൽ പരമാവധി 6,000 പൗണ്ടിൽ ചികിത്സ ചെലവ് ഒതുങ്ങും. ഈ കണക്കിൽ മൂന്നു രോഗികളുടെ ട്രാൻസ്പ്ലാന്റേഷൻ സാധ്യമാക്കിയാൽ എൻഎച്ച്എസ് ലാഭിക്കാൻ കഴിയുന്നത് ഒരു ലക്ഷം പൗണ്ടാണ്. ഇത്തരത്തിൽ സാമ്പത്തികമായും രാജ്യത്തിന് നൽകുന്ന വലിയൊരു സേവനം കൂടിയാണ് അവയവ ദാനം. അവയവ ദാന പ്രചരണം മലയാളികൾക്കിടയിൽ വേരുറച്ച പോലെ മറ്റു ഏഷ്യൻ വംശജരിലും അനുകൂല ചിന്ത വളർത്തി തുടങ്ങി എന്നാണ് അജിമോളുടെ അനുഭവ സാക്ഷ്യം.
ഉപഹറിന്റെ പ്രവർത്തനത്തിൽ ഇവരെക്കൂടി ലക്ഷ്യമിടുന്നതിനാൽ വരും വർഷങ്ങളിൽ വലിയ മാറ്റം സംഭവിക്കാൻ ഇടയുണ്ട്. 2013ൽ വെറും 12 അവയവ ദാനം നടന്നിടത് 2014ലിൽ 35 പേരുടെ അവയവ മാറ്റം സാധ്യമാക്കാൻ കഴിഞ്ഞത് ഈ മാറ്റത്തിന്റെ കൂടി സൂചനയാണ്. ഇത്തരത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കാൻ അജിമോൾക്കു കഴിഞ്ഞതാണ് ഇപ്പോൾ രാജ്യത്തിന്റെ അംഗീകാരം തേടിയെത്താൻ കാരണം. ബ്രിട്ടീഷ് മലയാളിയുടെ വാർത്ത താരം ലെസ്റ്റർ അവാർഡ് നൈറ്റിൽ കരസ്ഥമാക്കിയതും അജിമോൾ തന്നെയാണ്.
Stories you may Like
- കുസൃതിക്കുരുന്നിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയായി മാറിയ കാമില രാജ്ഞിയുടെ കഥ
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- ഗൺമാന്റെ പരാക്രമം കേന്ദ്രത്തിന് മുന്നിൽ; യൂത്ത് കോൺഗ്രസ് ഉറച്ച നിലപാടിൽ
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്