ആലുവ തീവ്രവാദ റിപ്പബ്ലിക്കോ? ഉസ്മാൻ സംഭവവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ 'നോമ്പ് നോറ്റ് വന്ന' വ്യക്തിയെ പൊലീസ് മർദ്ദിച്ചു എന്ന പരാമർശനം വർഗീയത ഇളക്കിവിടും വിധമെന്ന് ആരോപണം; മാതൃഭൂമിയുടെ പ്രൈം ടൈം അവതാരകൻ വേണു ബാലകൃഷ്ണനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ; അവതാരകനെ വിമർശിക്കുന്ന വീഡിയോയും വൈറൽ
മറുനാടൻ ഡെസ്ക്
കൊല്ലം: ആലുവ തീവ്രവാദികളുടെ റിപ്പബ്ലിക്കോ? മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈമിൽ നടന്ന ഡിബേറ്റിലെ ചർച്ചയുടെ ടാഗ് ഇങ്ങനെയായിരുന്നു. വിവാദമായ ഈ ചർച്ചാവിഷയത്തിനിടെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് വേണു ബാലകൃഷ്ണനെതിരെ പരാതി. ചാനൽ ചർച്ചക്കിടെ വർഗീയത വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പരാതി നൽകിയത്.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജു സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂൺ ഏഴിന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസ് ഔവർ ഡിബേറ്റിൽ ചർച്ച ആരംഭിച്ച് കൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലാണെന്ന് പരാതിയിൽ പറഞ്ഞു. പരാതിയിൽ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് പ്രോസിക്യൂഷൻ ഡയറക്ടറുടെ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കും.
മുസ്ലിം സഹോദരങ്ങളെ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും ഉയർത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു മാതാചാരത്തെ അപമാനിച്ചു എന്ന തരത്തിൽ വക്രീകരണമുണ്ടായി. ഇത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ആരോപിച്ചാണ് പരാതി. 153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി. പരാതി സ്വീകരിച്ച പൊലീസ് ആർ ബിജുവിന്റെ മൊഴിയെടുത്തു.
നോമ്പു നോറ്റുവന്ന ഉസ്മാനെ മർദ്ദിച്ച കാര്യം വിശദീകരിച്ചപ്പോൾ നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിതെ വിധത്തിൽ നടത്തിയ പരാമർശ ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം ഈ വിഷയത്തിൽ വേണുവിനെതിരെ സൈബർ ലോകത്തും എതിർപ്പുയർന്നിട്ടുണ്ട്. ഉസ്മാന്റെ മതം പറഞ്ഞാണ് വേണു ആ ചർച്ച തുടങ്ങിയ വേണുവിനെ വിമർശിക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് വൈറലായിരിക്കുന്നത്. ഷാജു വിപി എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ ലൈവുമായി എത്തിയത്.
ഷാജുവിന്റെ വിമർശനം ഇങ്ങനെയാണ്: പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തി നൽകിയിരിക്കുന്നത്. നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണൻ ഉസ്മാൻ വിഷയത്തിലെ ചർച്ചയ്ക്ക് ആമുഖമായി പറഞ്ഞത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെയോ കെവിന്റെയോ മതം പറയാത്ത വേണു ഉസ്മാന്റെ മതം പറയുന്നത് തികഞ്ഞ വർഗീയതയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. യുവാവിന്റെ വാക്കുകൾ ഇതാണ്: '' എന്താ വേണൂ നിന്റെ ഡയലോഗ്. ഉമിനീര് പോലും എടുക്കാതെ നോമ്പ് നോറ്റിരിക്കുന്ന മുസ്ലിംങ്ങളെയാണ് തീവ്രവാദികളാക്കിയതെന്ന്. വിഷം തേച്ച നാവ് കൊണ്ട് നിങ്ങൾ എന്തൊക്കെയാണ് വേണൂ കുരയ്ക്കുന്നത്. വേണുവിനൊരു മറുപടി തരണമെന്ന് കുറേ ദിവസമായി വിചാരിക്കുന്നു.
ഒരു കോട്ടുമിട്ട് ന്യൂസ് റൂമിലിരുന്നാൽ സുപ്രീം കോടതി ജഡ്ജിയാണ് എന്നൊരു തെറ്റിദ്ധാരണ വേണുവിനെ പോലുള്ള അവതാരകർക്കുണ്ട്. അത് നിങ്ങളുടെയൊക്കെ വെറും തെറ്റിദ്ധാരണ മാത്രം തന്നെയാണ്. വേണുവിന്റെ പരിപാടി കാണാൻ ഇരിക്കുന്ന ഒരു ചെറിയ ശതമാനം ആളുകൾ പോലും ഇന്നത്തെ സമൂഹത്തിൽ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയിൽ ഈ ഊളപ്പരിപാടി കാണാൻ ഒരു മനുഷ്യനും ഇല്ല.
തനിക്കൊക്കെ ഞംഞം അടിക്കാൻ ഇത്തരത്തിൽ മതവും വർഗീയതയും പറഞ്ഞ് നല്ല രീതിയിൽ ഐക്യത്തോടെ പോകുന്ന ഒരു സമൂഹത്തെ ഭിന്നിപ്പിച്ച് എന്ത് നേടാനാണ്. നോമ്പ് നോറ്റ് വന്നതിന്റെ പേരിലോ അവൻ മുസ്ലിം ആയതിന്റെ പേരിലോ അല്ല. ഉസ്മാൻ എന്ന് പറയുന്നയാൾ ഇതിന് മുൻപും പല കേസുകളിലും പ്രതിയാണ്. ഒരു എസ്ഐയെ അടിച്ച കേസിലും കളമശ്ശേരി ബസ് കത്തിക്കൽ കേസിലും പ്രതിയാണ്.
അല്ലാതെ ഒരു പള്ളിയിലെ ഉസ്താദ് ബാങ്ക് കൊടുത്ത് വരികയോ ഒരു മതപണ്ഡിതൻ റോഡിലൂടെ വരുമ്പോൾ നിനക്ക് നോമ്പുണ്ടോ നീ മുസ്ലിം ആണോ എന്ന് ചോദിച്ച് പൊലീസ് അടിച്ചതൊന്നുമല്ല. ഒരു പൊലീസുകാരനെ കയറി ചൊറിഞ്ഞപ്പോൾ പൊലീസുകാരൻ അടിച്ചു. അതിപ്പോ വേണു എന്ന പേരുള്ളവനോ ജോസഫ് എന്ന പേരുള്ളവനോ ഉസ്മാൻ എന്ന് പേരുള്ളവനോ ഏത് മതത്തിൽപ്പെട്ടവനോ ആയാലും തല്ല് കിട്ടും.
പൊലീസുകാർക്ക് അവരുടെ ജോലി കൃത്യമായി ചെയ്യുക തന്നെ വേണം. തല്ലാൻ പോയ പൊലീസുകാരന്റെ പേര് അഫ്സൽ എന്നാണ്. അതും ഉമിനീരിറക്കാതെ നോമ്പ് നോറ്റ മുസ്ലിം തന്നെ ആയിരുന്നു. വെറുതെ റോഡിൽക്കൂടി പോയവനെ പിടിച്ച് അടിക്കാൻ പൊലീസുകാർ എന്താ ചോറല്ലേ തിന്നുന്നത്. അവിടെയാണ് വേണു മതവും വർഗീയതയും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. വല്ല വയളും പറയാൻ പോകുന്നതാവും നല്ലത്.
മതത്തിനോടും മുസ്ലിംങ്ങളോടും വേണുവിനുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത ഒരിത്. ആരുടെ മുന്നിലാണ് നിങ്ങളീ നാടകം കളിക്കുന്നത്. ഭക്ഷണം കഴിക്കാൻ ആണെങ്കിൽ വേറെ വല്ല പണിക്കും പോയ്ക്കൂടെ. വിനുവിനേയും വേണുവിനേയും പോലുള്ള ചില ആളുകളുണ്ട്. കോട്ടിട്ട് കഴിഞ്ഞാൽ എന്ത് ഊളത്തരവും വിളിച്ച് പറയാം എന്ന് കരുതുന്നവർ. ന്യൂസ് അവർ, ന്യൂസ് പ്രൈം ടൈം എന്നൊക്കെ പറഞ്ഞ് തുടങ്ങും
കുറച്ച് ആളുകളെ കൊണ്ട് വന്ന് ഇരുത്തും. അവരെ ഒന്നും പറയാൻ സമ്മതിക്കില്ല. നിങ്ങൾക്ക് തോന്നുന്നത് നിങ്ങളങ്ങ് വിളമ്പി വിടും. ദയവ് ചെയ്ത് ഭിന്നിപ്പിക്കരുത്. കേരളം അത്രയേറെ ഐക്യത്തോടെ മുന്നോട്ട് പോകുന്ന ഒരു നാടാണ്. അവിടെക്കയറി ഇജ്ജാതി ഊളത്തരം വിളിച്ച് പറയരുതം മിസ്റ്റർ വേണു. പണ്ട് ദിലീപ് പറഞ്ഞത് പോലെ വേണുവിന് പറ്റിയ പണി കുഴലൂത്താണ്. അല്ലേൽ വല്ല കമ്പിപ്പാരയും എടുത്ത് കക്കാൻ പോകൂ.
ആ പണിക്ക് വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്നതിനേക്കാൾ അന്തസ്സുണ്ട്. അന്ന് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ ഹിന്ദു ആയതുകൊണ്ട് ശ്രീജിത്തിനെ കൊന്നുവെന്ന് താൻ പറഞ്ഞില്ലല്ലോ. കെവിൻ കൊല്ലപ്പെട്ടപ്പോൾ ക്രിസ്ത്യാനി ആയതുകൊണ്ടാണ് കൊന്നതെന്ന് പറഞ്ഞോ. ഒരു ഉസ്മാൻ കയറി പൊലീസുകാരെ ചൊറിഞ്ഞപ്പോൾ രണ്ടെണ്ണം കൊടുത്ത് ഉസ്മാന്റെ താടിയെല്ല് പൊട്ടി.
പൊലീസുകാർക്ക് അവരുടെ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിങ്ങളെപ്പോലുള്ളവർ ഉണ്ടാക്കി വെയ്ക്കുന്നത്. ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എടുത്ത് മൊത്തം പൊലീസുകാരെയും കരിവാരിത്തേക്കും. അതല്ല വേണ്ടത്. നല്ല കാര്യങ്ങൾ ചെയ്യുന്നവരാണ് ഭൂരിപക്ഷം പൊലീസുകാരും. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ മനസമാധാനത്തിൽ ജീവിക്കുന്നത്. ആ സംവിധാനം തകർന്നാൽ നാട് കുട്ടിച്ചോറാകും. അതിനുള്ള അവസരം ഉണ്ടാക്കരുത്'' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്