ആയുധധാരികളായ 100 സിആർപിഎഫ് ഭടന്മാർ എപ്പോഴും രാജ്ഭവനു ചുറ്റും റോന്തുചുറ്റും; അസം റൈഫിളിന്റെ 50 ഭടന്മാർ വഴിക്കണ്ണുമായി വീട്ടുമുറ്റത്ത്; എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും രാജ്ഭവൻ കാമ്പസിൽ; ഒരു ഐഎഎസുകാരനും രണ്ട് ഐപിഎസുകാരും ജീവനക്കാർ: കുമ്മനം രാജശേഖരൻ മിസോറാമിൽ ജീവിക്കുന്നത് ഇങ്ങനെ; ഒന്നും വേണ്ടെന്ന് പറഞ്ഞിട്ടും സുരക്ഷാ സേന ഗവർണർക്ക് പിന്നാലെ കേരളത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വഴിയരികിൽ ഭക്ഷണം പാചകം ചെയ്ത് ഉണ്ടും ഉറങ്ങിയും കിടന്ന് ജീവിച്ചൊരു ഭൂതകാലമുണ്ട് കുമ്മനം രാജശേഖരൻ എന്ന നേതാവിന്. അയ്യപ്പ സേവാ സംഘത്തിൽ പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയായിരുന്നു. എന്നാൽ, എന്നും സാധാരണക്കാർക്കൊപ്പം നിന്ന ആ സാധു മനുഷ്യൻ ഇന്ന് കേരളത്തിലേക്ക് തിരിച്ചുവരുകയാണ്. മിസോറാം ഗവർണറായി സ്ഥാനമേറ്റ ശേഷം ഇന്ന് നാട്ടിലേക്ക് എത്തുന്ന കുമ്മനം രാജശേഖരൻ എല്ലാവരെയും ശരിക്കും ഞെട്ടിക്കും. കാരണം ഗവർണർക്ക് വേണ്ടി അതീവ സുരക്ഷയാണ് കേരളത്തിലും ഒരുക്കുന്നത്. എന്നാൽ, സ്വന്തം നാട്ടിൽ ഈ സുരക്ഷയൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ സുരക്ഷാ ഉദ്യോഗസ്ഥരും തയ്യാറല്ല.
മുഴുവൻ സമയവും പൊലീസി ബന്ദവസിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിക്കുന്ന വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ കുമ്മനത്തിനായി ഒരുക്കിയിരിക്കുന്നത്. മിസോറാമിനെ രാജ്ഭവനിലും വലിയ സുരക്ഷകൾക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആർപിഎഫ് ഭടന്മാർ അദ്ദേഹത്തിന് കാവൽ നിൽക്കും. അസം റൈഫിൾസിന്റെ 50 ഭടന്മാർ അദ്ദേഹം പോകുന്ന വഴികളിൽ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുറ്റുമുണ്ട്.അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്.
ഇങ്ങനെയുള്ള കുമ്മനത്തിന് കേരളത്തിൽ എത്തുമ്പോഴും അതീവ സുരക്ഷ തന്നെയാണ് ഒരുക്കുക. എട്ട് പാചകക്കാരാണ് അടുക്കളയിൽ. ഇഷ്ടമുള്ളതു പറഞ്ഞാൽ അപ്പോൾ മുൻപിൽ വരും. ആഹാരം ആദ്യം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ രുചിച്ച് പരിശോധിക്കും. ഡോക്ടറും ആംബുലൻസും ഉൾപ്പെടെ മെഡിക്കൽ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജൻസ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങൾ ധരിപ്പിക്കും. എന്നാൽ സർവ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങൾക്കിടയിലുള്ള ജീവിതമാണ്.
എന്തായാലും മിസോറാമുകാർക്കും കുമ്മനം ഒരു അത്ഭുതമായിട്ടുണ്ട്. അത് ലാളിത്യത്തിന്റെ കാര്യത്തിലാണ്. പതിവ് വെള്ളമുണ്ടും ഷർട്ടും ധരിച്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ ഗവർണർക്ക് അലങ്കാരമായി ഉണ്ടായിരുന്നത് തണുപ്പിനെ ചെറുക്കാൻ ഒരുഹാഫ് ജാക്കറ്റ് മാത്രമായിരുന്നു. ഹിന്ദുത്വ വാദിയെന്ന് ആരോപിച്ച് ചിലർ ഉയർത്തിയ പ്രതിഷേധത്തിന്റെ അലയൊലികൾ അടങ്ങിവരികയാണ്.ഈ സമയത്താണ് കുമ്മനം രാജേശഖരൻ വ്യാഴാഴ്ച കേരളത്തിലേക്ക് എത്തുന്നത്.
ഗവർണർ പദവി ഭാഗ്യമായി കരുതുന്നയാളല്ല കുമ്മനം. അധികാരത്തിനായിരുന്നെങ്കിൽ ഫുഡ് കോർപറേഷനിലെ ജോലി രാജി വച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങില്ലായിരുന്നല്ലോയെന്നാണ് അദ്ദേഹം ആവർത്തിച്ചുചോദിക്കാറുള്ളത്.ഒറ്റയ്ക്ക് ചെറിയ ബാഗും തൂക്കി കടന്നുവന്ന ഈ ലളിതമനസ്കനെ കണ്ട് രാജ്ഭവനിലെ ജീവനക്കാർ അമ്പരന്നു. ഇങ്ങനെയും ഒരു ഗവർണറോ? പതിയെ പതിയെ എല്ലാവരും അടുത്തു.ഏതായാലും കുമ്മത്തിന് തികഞ്ഞ പ്രവർത്തനമേഖലയാണ് മിസോറാം. കൂടുതലും പാവപ്പെട്ട കൃഷിക്കാർ. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. ഡൽഹിയിൽ ഗവർണറുടെ യോഗത്തിലും മിസോറാം വികസനത്തിന് വേണ്ടി എന്തുചെയ്യാനാവും എന്നാണ് പറഞ്ഞത്. യാത്രാസൗകര്യം അടക്കം അടിസ്ഥാനവികസനത്തിന് എന്തുചെയ്യാനുാവുമെന്ന് സർക്കാരിനൊപ്പം നിന്ന് ശ്രമിക്കണം. അതാണ് ഇനി ദൗത്യം.
ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിലെത്തുന്നത്. പഴയതു പോലെ വിചാരിക്കുന്ന സമയത്ത് ഓരോ സ്ഥലത്ത് പോകാൻ കഴിയില്ല. ഇപ്പോൾ എവിടെയെങ്കിലും പോവണമെങ്കിൽ ഏഴ് ദിവസം മുമ്പ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.അതിന്റെ ഒരു വീർപ്പുമുട്ടലുണ്ട്. എന്നിരുന്നാലും പാർട്ടി കൽപിച്ചുതന്ന പദവിയല്ലേ, സന്മനസോടെ സ്വീകരിച്ചു. പത്ത് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാൽ 20 വരെ കേരളത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദർശനവും നടത്തും.
15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 16ന് രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വരും. താൻ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ശേഷം പാർഥസാരഥി ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കും. അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തിൽ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നൽകി മിസോറമിലെ ആദിവാസി ഗോത്ര വർഗം നെയ്തെടുത്ത ഷാൾ അണിയിക്കും. തുടർന്ന് ശബരിമല ദർശനത്തിന് തിരിക്കും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും.
കേരളത്തിലേക്ക് എത്തുന്ന കുമ്മനത്തിന് അതീവ സുരക്ഷ തന്നെയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം കേരളത്തിൽ എത്തുന്നത്. കേരളത്തിലേക്ക് വരുമ്പോൾ ഇഷ്ടഭക്ഷണം കഴിക്കാമെന്ന സന്തോഷം കൂടിയുണ്ടാകും കുമ്മനത്തിന്. രാജ്ഭവനിൽ ദോശയും ഇഡ്ഡലിയുമൊക്കെ തയ്യാറാക്കാൻ പാചകക്കാർക്ക് അറിയാമെങ്കിലും പുട്ട് പോലെയുള്ള വിഭവങ്ങളൊന്നും വലിയ പിടിയില്ല. ഗവർണർക്ക് വേണ്ടി അതൊക്കെ പഠിക്കുന്ന തിരക്കിലാണ് പാചകക്കാർ. ഒരുപക്ഷേ കുമ്മനം മിസോറാമിൽ മടങ്ങിയെത്തുമ്പോഴേക്കും അതൊക്കെ അവർ പഠിച്ചിട്ടുണ്ടാകും.ഏതായാലും സ്വന്തം നാട്ടിലെത്തുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെ.
മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. മൂന്നു ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുകയാണ്, ഗവർണറുടെ മേൽനോട്ടത്തിൽ, കേന്ദ്രഫണ്ടിൽ. വികസനം, ക്രമസമാധാനം എല്ലാം ഗവർണറുടെ ഓഫിസിൽ നിന്നാണ് നോക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ ഗവർണർമാരുടെ യോഗമായിരുന്നു. മിസോറം വികസനത്തിന് ഒരു പ്ലാനുണ്ടാക്കിയാണ് കുമ്മനം രാജശേഖരൻ യോഗത്തിനു പോയത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്. 'യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്നം. ആഴ്ചയിൽ രണ്ടു ദിവസമേ ഡൽഹിക്കു വിമാനമുള്ളു. ദിവസവും കൊൽക്കത്തയ്ക്ക് ഒരു സർവീസുണ്ട്. അതുപോലെ, ട്രെയിനുമില്ല മിസോറമിലേക്ക്.
12 ലക്ഷമാണ് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ. മലയാളി അസോസിയേഷനിൽ നേരത്തെ മൂന്നൂറു പേരുണ്ടായിരുന്നു. ഇപ്പോൾ അത് അറുപതായി കുറഞ്ഞു. അവരൊക്കെ മലയാളി ഗവർണറെ കാണാനെത്തിയിരുന്നു. പിന്നെ, വേഷം മുണ്ടും ഷർട്ടും തന്നെ എന്നും. ചില പരിപാടികൾക്ക് ഡ്രസ് കോഡ് ഉണ്ടെന്ന് പറയുന്നു. അതൊന്നും ആലോചിച്ചിട്ടില്ല. പുതിയ കാഴ്ചപ്പാടോടെയാണ് മിസോറാമിനെ കാണുന്നത്. ഗ്രീൻ മിസോറം. ക്ലീൻ മിസോറം. സ്ഥായിയായ വികസനം എന്ന ആശയമാണ് നാളെ പ്രധാനമന്ത്രിയെ കാണുമ്പോൾ സമർപ്പിക്കുന്ന നിർദ്ദേശം. അതു തയാറാക്കുന്ന തിരക്കിലാണ് ഗവർണർ.
Stories you may Like
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- മറുനാടനോട് പ്രതികരിച്ചു കുമ്മനം രാജശേഖരൻ
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്