കുമ്മനത്തെ ഗവർണറാക്കിയ ശേഷം പിറ്റേന്ന് സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം പൊളിഞ്ഞത് രാഷ്ട്രപതി രണ്ട് ദിവസം നേരത്തെ നിയമനത്തിൽ ഒപ്പിട്ടപ്പോൾ; ആവശ്യം വന്നപ്പോൾ വിട്ടുനൽകി കുമ്മനത്തെ ചോദിക്കാതെ നീക്കിയതോടെ ഒത്തു തീർപ്പിന് വഴങ്ങാതെ സംസ്ഥാന ആർഎസ്എസ് നേതൃത്വം; സുരേന്ദ്രനെ ഒഴിവാക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ ആർഎസ്എസ് നേതൃത്വം: സംസ്ഥാന അധ്യക്ഷനെ നിയമിക്കാനാവാതെ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിൽ ഉഴറി ബിജെപി നേതൃത്വം. മുരളീധരൻ - പി കെ കൃഷ്ണദാസ് വിഭാഗങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനൊപ്പം ആർഎസ്എസിന്റെ കടുംപിടുത്തവുമാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലെ തീരുമാനം വൈകുന്നത്. ഈ വിഷയത്തിൽ ആർഎസ്എസ് നിർദ്ദേശ പ്രകാരം നിയമിച്ച കുമ്മനത്തെ മാറ്റിയ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയാണ് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ ആർഎസ്എസിന്റെ നിസ്സഹകരണത്തെ തുടർന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റിരിക്കയാണ്.
കുമ്മനത്തെ ഗവർണറായി നിയമിച്ച് പകരം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കാനായിരുന്നു പാർട്ടി കേന്ദ്രനേതൃത്വത്തിലുണ്ടായ ധാരണ. ഇക്കാര്യം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയതും. എന്നാൽ, ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 29ന് വൈകുന്നേരം ഗവർണറായി നിയമിക്കാൻ ആയിരുന്നു തീരുമാനിച്ചത്. 30ന് സുരേന്ദ്രനെ പ്രസിഡന്റാക്കാനും തീരുമാനിച്ചു. എന്നാൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് നേരത്തെ ഗവർണർ നിയമനത്തിൽ ഒപ്പിട്ടതോടെ നീക്കം പാളി. കുമ്മനത്തെ മാറ്റുന്നത് അദ്ദേഹത്തിന്റെയും ആർഎസ്എസിന്റെയും അനുമതിയോടെയാണ് എന്നാണ് കേന്ദ്ര നേതൃത്വത്തെ ബിജെപി നേതാക്കൾ ധരിപ്പിച്ചത്. എന്നാൽ, അങ്ങനെയല്ലെന്ന് പിന്നീട് ബോധ്യമായി. തങ്ങളോട് ആലോചിക്കാതെ കുമ്മനത്തെ മാറ്റിയ നടപടിയാണ് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കുമ്മനത്തിന് പകരക്കാരനായി കണ്ട കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആർഎസ്എസ്. അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ പ്രശ്നങ്ങൾ സങ്കീർണമായതോടെയാണ് എച്ച്. രാജ, നളിൻകുമാർ കട്ടീൽ എന്നീ കേന്ദ്രനേതാക്കളെ ചർച്ചകൾക്കായി അമിത് ഷാ കേരളത്തിലേക്കയച്ചത്. എന്നാൽ അവർ നടത്തിയ അനുരജ്ജന ശ്രമങ്ങളും വേണ്ട വിധത്തിൽ വിജയിച്ചില്ല. ആർ.എസ്.എസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബിജെപി.നേതൃത്വത്തെ ശരിക്കും വെട്ടിലാക്കി. കാരണം.
ബിജെപി. അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാനത്തെ ആർഎസ്എസ്. നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. അനുനയ ചർച്ചയ്ക്കെത്തിയ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനോടും ആർഎസ്എസ്. നേതാക്കൾ ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി. ചൊവ്വാഴ്ച പാലക്കാട്ടെത്തിയ ബി.എൽ. സന്തോഷ്, ആർഎസ്എസ്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. എന്നാൽ, തീരുമാനമെടുക്കാനായില്ല.
ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും കൂടിക്കാഴ്ചയ്ക്ക് സന്തോഷ് ക്ഷണിച്ചിരുന്നു. എന്നാൽ, കെ. സുരേന്ദ്രൻ മാത്രമാണ് എത്തിയത്. എം ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കാതിരുന്നത് ആർഎസ്എസ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന. കുമ്മനം രാജശേഖരനെ ആർഎസ്എസ്. നിർദ്ദേശപ്രകാരമാണ് ബിജെപി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നൽകണമെന്നാണ് ആർഎസ്എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇതിൽ പ്രതിഷേധിച്ച് ബിജെപി. കേന്ദ്ര നേതൃത്വത്തിന് അവർ കത്തെഴുതിയിരുന്നു.
സുരേന്ദ്രനെ എതിർക്കുന്ന പി.കെ. കൃഷ്ണദാസ്-എം ടി. രമേശ് പക്ഷം പാർട്ടി അധ്യക്ഷനായി നേതാക്കളുടെ മുന്നിൽവെച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പേരാണ്. രാധാകൃഷ്ണൻ, സുരേന്ദ്രൻ എന്നിവർക്കൊപ്പം പി.എസ്. ശ്രീധരൻപിള്ളയുടെ പേരും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ആർ.എസ്.എസിന്റെ അഭിപ്രായം അവഗണിച്ച് പാർട്ടി പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ബിജെപി. നേതൃത്വത്തിനാവില്ല. തങ്ങളുടെ സഹായം ആവശ്യമില്ലെങ്കിൽ പാർട്ടി ചുമതലകളിലുള്ള ആർഎസ്എസ്. നേതാക്കളെ പിൻവലിച്ചേക്കാം എന്ന മുന്നറിയിപ്പ് നേതൃത്വം ബിജെപി. നേതാക്കളെ അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.
ബിജെപി.യുടെ ഭരണഘടന അനുസരിച്ച് അധ്യക്ഷൻ രാജിവച്ചാൽ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും. കുമ്മനം സ്ഥാനമൊഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. ഫലത്തിൽ കേരളത്തിൽ ബിജെപി.ക്ക് ഇപ്പോൾ സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരേന്ദ്രനെ നിയമിക്കില്ല എന്നറിയിച്ചിട്ടും വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സുരേന്ദ്രൻ പ്രസിഡന്റായാലേ നേട്ടമുണ്ടാകൂവെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം സംസ്ഥാനത്തെ മുതിർന്ന നേതാക്കളേയും അറിയിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന നേതാക്കളിൽ നാൽപതോളം പേർ സുരേന്ദ്രന്റെ പേർ നിർദ്ദേശിച്ചതായാണു സൂചന. കൃഷ്ണദാസ് പക്ഷക്കാരായ ചില മുതിർന്ന നേതാക്കൾപോലും, ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കെ. സുരേന്ദ്രനാണ് നല്ലതെന്ന അഭിപ്രായം കേന്ദ്രസംഘത്തിനു െകെമാറി. എം ടി. രമേശിനെ മുൻനിർത്തി ചർച്ചയിൽ പങ്കെടുത്ത പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്നു ചിലർ എ.എൻ. രാധാകൃഷ്ണന്റെ പേരു പറഞ്ഞു. ഇതോടെ കാര്യങ്ങൾ സുരേന്ദ്രന് അനുകൂലമാണെന്ന പൊതു വിലയിരുത്തലുമെത്തി.
കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ള ചർച്ചയാണു പൂർത്തിയാക്കിയതെന്നും പ്രഖ്യാപനം പിന്നീടു നടത്തുമെന്നും ചർച്ചകൾക്കൊടുവിൽ എച്ച്. രാജ അറിയിച്ചിരുന്നു. മൊത്തം 62 പേരിൽ നിന്നാണു കേന്ദ്രനേതൃത്വം അഭിപ്രായം കേട്ടത്. പ്രസിഡന്റ് പദവിയിലേക്കു സ്വീകാര്യമായ പേരുകൾ വ്യക്തമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നേതാക്കൾ രേഖപ്പെടുത്തി. തീരുമാനം സുരേന്ദ്രന് അനുകൂലമാണെന്ന് അറിഞ്ഞതോടെയാണ് പികെ കൃഷ്ണദാസ് പക്ഷം കടുത്ത നിലപാടുകളിലേക്ക് പോയത്.അതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ചു മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍