ത്രില്ലടിപ്പിക്കുന്ന വഴിത്തിരിവുകൾ.... ശ്വാസം മുട്ടിക്കുന്ന സസ്പെൻസുകൾ.... സിരകളിൽ തീ പിടിക്കുന്ന ഡയലോഗുകൾ; ഒട്ടും കൃത്രിമമല്ലാത്ത സംഭവങ്ങളും അഭിനയവും; സംശയം വേണ്ട മമ്മൂട്ടി സിനിമകളുടെ കളക്ഷൻ റിക്കോർഡ് അബ്രഹാമിന്റെ സന്തതികൾ തിരുത്തിക്കുറിക്കും
ഷാജൻ സ്കറിയ
മലയാള സിനിമയിൽ മിനിമം മാർക്കറ്റുള്ള രണ്ട് നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി. ജനം കണ്ടില്ലെങ്കിൽ പോലും മമ്മൂട്ടിയെയോ, മോഹൻലാലിനെയോ വച്ചൊരു പടം ഇറക്കിയാൽ അത് നഷ്ടം വരുത്തുകയില്ല എന്നത് തന്നെയാണ് ഈ ഗ്യാരന്റിയുടെ ലക്ഷണം. ആദ്യ ദിവസങ്ങളിൽ ഫാൻസ് കളക്ഷനും സാറ്റ്ലൈറ്റ് റേറ്റിങ്ങും ഓൺലൈൻ റേറ്റും മാത്രം മതി ഇവരുടെ സിനിമകൾക്ക് മിനിമം വിജയം ഉറപ്പാക്കാൻ. അതുകൊണ്ട് തന്നെ ജനത്തെ പിടിച്ചിളക്കുന്ന ഒരു സിനിമ വന്നാൽ അത് ചരിത്രം കുറിക്കും. ആ അർത്ഥത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും മമ്മൂട്ടിയുടെ ഇന്നിറങ്ങിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രം ഒരു അപൂർവ്വമായ വിജയം തന്നെയാകും.
മലയാള സിനിമയുടെ ഭാഗധേയം മാറ്റി എഴുതുന്ന ഉദാത്തമായ സിനിമ എന്ന അഭിപ്രായം ഈ ലേഖകനില്ല. കലാപരമായ കാഴ്ചപാടുകളിലൂടെ നോക്കിയാൽ അബ്രഹാമിന്റെ സന്തതികൾ ഒരു സിനിമയേയല്ല. എന്നാൽ വാണിജ്യപരമായ സമീപനത്തിലൂടെ നോക്കിയാൽ ഇതൊരു ക്ലാസിക് പടമാണ് എന്നു പറയേണ്ടി വരും. പണം മുടക്കിയ നിർമ്മാതാവിനും, ഇമേജിന് പ്രാധാന്യം കൊടുക്കുന്ന നായകനും മാത്രമല്ല മുഴുവൻ അണിയറപ്രവർത്തകർക്കും കാശ് കൊടുത്ത് തീയേറ്ററിൽ പോയി കാണുന്ന പ്രേക്ഷകർക്കും ഈ സിനിമ ഒരു ഭാഗ്യം തന്നെയാണ്. ഒരു പക്ഷേ കുറഞ്ഞത് 50 ദിവസം എങ്കിലും തുടർച്ചയായി ഓടാൻ ഭാഗ്യം ലഭിക്കുന്ന മലയാളത്തിലെ അപൂർവ്വ സിനിമകളിൽ ഒന്നായി ഇതു മാറിയെന്നു വരും.
സിനിമയെ ഒരു നേരംപോക്കായി അല്ലെങ്കിൽ ഒരു വിനോദമായി കാണുന്ന സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് മറക്കാൻ കഴിയുന്ന സിനിമയല്ല. മമ്മൂട്ടി സിനിമകളിൽ പരാജയപ്പെടുന്ന ചില പതിവ് ഫോർമുലകളിൽ നിന്നും മാറി നിൽക്കാൻ സംവിധായകൻ നന്നേ പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ വെറുപ്പിക്കുന്ന ഏന്തിയേന്തിയുള്ള നടപ്പും നൃത്തവുമില്ല, വളിച്ച കസബ സ്റ്റൈൽ തമാശകളില്ല, മരം ചുറ്റി പ്രേമമോ കൊച്ചു പെൺപിള്ളേരോടുള്ള പൈങ്കിളി പ്രേമമോ ഇല്ല. പ്രണയമേ ഇല്ല ഈ സിനിമയിൽ, എന്നാൽ നല്ല സ്നേഹവും ഉത്തരവാദിത്തബോധവുമുണ്ട്.
ജിത്തു ജോസഫ് സിനിമകളുടെ പോലെ മറിഞ്ഞുമറിഞ്ഞു വരുന്ന സംഭവപരമ്പരകൾ തന്നെയാണ് ഈ സിനിയമയുടെ ഏറ്റവും വലിയ വിജയം. തുടക്കം മുതൽ ഒടുക്കും വരെ ശ്വാസം അടക്കി പിടിച്ചിരുന്ന് കാണാവുന്ന കാഴ്ചകൾ തന്നെ, അപ്രതീക്ഷിതമായ വഴിത്തിരുവുകളും ഇനിയെന്തു സംഭവിക്കും എന്ന ചോദ്യവും പ്രേക്ഷകരെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ മുൻപോട്ട് കൊണ്ടുപോകും. ആ ത്രില്ല് അവസാനം വരെ നിലനിർത്തുകയാണ്.
ഭയത്തെ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ ചിത്രീകരിക്കുന്ന കൊലപാതക പരമ്പരയിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. കൊലയാളിയുടെ പദ്ധതി പത്ത് നിഷ്ടൂര മരണങ്ങളാണ്. ആ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും മാസീവ് ആയി രംഗ പ്രവേശം ചെയ്യുന്ന നായകനും ആരെയും ചിന്തിപ്പിക്കുന്നത് ഓരോന്നായി ബാക്കി കൊലപാതകങ്ങൾ പ്രതി നടത്തുകയും ഒടുവിൽ പ്രതിയെ നായകൻ കണ്ടെത്തുകയും ചെയ്യുന്ന കാഴ്ചയാവുമെന്നാണ്. എന്നാൽ കണ്ണടച്ച് തുറക്കും മുൻപ് പത്തുകൊലപാതകങ്ങളും തീർത്ത് വില്ലൻ രംഗം ഒഴിയുന്നു. നായകനാവട്ടെ പരാജിതനായി പൊലീസിൽ നിന്നും മടങ്ങുന്നു.
പിന്നീടാണ് മനസിലാക്കുന്നത് സിനിമയുടെ വെറും ഒരു ഇൻട്രോ മാത്രമാണ് ഈ കൊലപാതക പരമ്പര എന്ന്. അവിടെ നിന്നും ആരംഭിക്കുന്ന വഴിത്തിരുവ് ഏറ്റവും ഒടുവിൽ നായകൻ കാക്കിക്കുപ്പായം അണിഞ്ഞ് സല്യൂട്ട് അടിക്കുന്നത് വരെ തുടരുന്നു എന്നതാണ് പ്രത്യേകത. കഥയുടെ ക്ലൈമാക്സ് വെളിപ്പെടുമ്പോൾ തീയറ്ററിൽ നിലയ്ക്കാത്ത കൈയടിയാണ്. ആരാധകർക്ക് സീറ്റിൽ പോലും ഇരുപ്പുറപ്പിക്കാൻ പറ്റുന്നില്ല. ക്ലാമാക്സിന് ശേഷം പക്ഷേ വീണ്ടും സിനിമ തുടരുമ്പോൾ ആദ്യം നിരാശ തോന്നും. ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം മാസ് ഡയലോഗുകളും താര സിംഹാസനം ഉറപ്പിക്കാനുള്ള ചലനങ്ങളും ഒക്കെ സ്ക്രീനിൽ തെളിയുമ്പോൾ കൊള്ളാവുന്ന പടം ആണല്ലോ ആ പോട്ടെ എന്നു കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ആന്റി-ക്ലാമാക്സ സംഭവിക്കുകയാണ്.
പിന്നീടാണ് മനസിലാക്കുന്നത് സിനിമയുടെ വെറും ഒരു ഇൻട്രോ മാത്രമാണ് ഈ കൊലപാതക പരമ്പര എന്ന്. അവിടെ നിന്നും ആരംഭിക്കുന്ന വഴിത്തിരുവ് ഏറ്റവും ഒടുവിൽ നായകൻ കാക്കിക്കുപ്പായം അണിഞ്ഞ് സല്യൂട്ട് അടിക്കുന്നത് വരെ തുടരുന്നു എന്നതാണ് പ്രത്യേകത. കഥയുടെ ക്ലൈമാക്സ് വെളിപ്പെടുമ്പോൾ തീയറ്ററിൽ നിലയ്ക്കാത്ത കൈയടിയാണ്. ആരാധകർക്ക് സീറ്റിൽ പോലും ഇരുപ്പുറപ്പിക്കാൻ പറ്റുന്നില്ല.സത്യം പറഞ്ഞാൽ അബ്രഹാമിന്റെ സന്തതികളുടെ ഈ ആന്റി-ക്ലാമാക്സാണ് ഈ സിനിമയുടെ ഏറ്റവും വലിയ നിറക്കൂട്ട്. രണ്ടാം പകുതിയിലെ അതിനാടകീയത ക്ലൈമാക്സ് എന്തായിരിക്കും എന്നൂഹിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും എങ്കിലും ആന്റി-ക്ലൈമാക്സ് ഊഹിക്കാൻ സിനിമ നിരൂപകർക്ക് പോലും സാധിക്കില്ല. ഒട്ടും പ്രാധാന്യമല്ലാതെ പ്രേക്ഷകർ വിട്ട ചില പഴയ രംഗങ്ങളാണ് അവർക്ക് വീണ്ടും ഓർക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ അടിപൊളി എന്നു പറയാതിരിക്കാൻ ആർക്കും കഴിയുകയില്ല.
നവാഗതനായ ഷാജി പടൂരിന്റെ സംവിധാന പ്രതിഭയെ കൈയടിച്ചേ പറ്റു. മമ്മൂട്ടിയെ വേഷം കെട്ടിക്കാൻ ശ്രമിക്കാതെ പ്രായത്തിനും ഭാവത്തിനും ചേരുന്ന കഥാപാത്രമാക്കി മാറ്റിയത് സംവിധായകന്റെ മിടുക്ക് തന്നെയാണ്. ഒരു പക്ഷേ ഹനീഫ് അദേനിയുടെ** കൈയടക്കമുള്ള തിരക്കഥയുടെ വിജയം ആയെന്നു വരാം ഇത്. 22 കൊല്ലമായി സഹസംവിധായകനായി ജോലി ചെയ്യുന്ന ഷാജിക്ക് തന്റെ തുടക്കം വിജയിച്ചതിൽ ആത്മാർത്ഥമായി അഭിമാനിക്കാം. മഹേഷ് നാരായണന്റെ കാമറയും മനോഹരമായി.
സത്യം പറഞ്ഞാൽ അബ്രഹാമിന്റെ സന്തതികളുടെ ഈ ആന്റി-ക്ലാമാക്സാണ് ഈ സിനിമയുടെ ഏറ്റവും വലിയ നിറക്കൂട്ട്. രണ്ടാം പകുതിയിലെ അതിനാടകീയത ക്ലൈമാക്സ് എന്തായിരിക്കും എന്നൂഹിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും എങ്കിലും ആന്റി-ക്ലൈമാക്സ് ഊഹിക്കാൻ സിനിമ നിരൂപകർക്ക് പോലും സാധിക്കില്ല. ഒട്ടും പ്രാധാന്യമല്ലാതെ പ്രേക്ഷകർ വിട്ട ചില പഴയ രംഗങ്ങളാണ് അവർക്ക് വീണ്ടും ഓർക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ അടിപൊളി എന്നു പറയാതിരിക്കാൻ ആർക്കും കഴിയുകയില്ല.അഭിയന കാര്യത്തിൽ മമ്മൂട്ടി പുലർത്തുന്ന മിതത്വം തന്നെയാണ് ഈ സിനിമയുടെ പ്രധാന വിജയ രഹസ്യം. കസബയ്ക്ക് പറ്റിയ പാളിച്ചകൾ ഒക്കെ ഒരുപാട് ഹോം വർക്കുകളിലൂടെ മമ്മൂട്ടി ഇവിടെ പരിഹരിച്ചു എന്നു പറയാം. ഡെറിക് അബ്രഹാം എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സഹോദരനായി ആൻസൻ പോൾ തിളങ്ങി. കനിഹയടക്കം മറ്റു നടീ നടന്മാർക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. ചെറിതെങ്കിലും മികച്ച വേഷം കൈകാര്യം ചെയ്യുന്ന സിദ്ദിഖും അബ്രഹാമിന്റെ സന്തതികളിൽ കാര്യമായ പങ്കില്ലാതെ പോയി. അനാവശ്യമായി തോന്നിയത് പാട്ടുകളായിരുന്നു. കുറഞ്ഞത് രണ്ട് പാട്ടുകൾ എങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ ഈ സിനിമ കുറച്ചുകൂടി ആകർഷകമായേനെ.
ഏതൊരു കൊമേഴ്സ്യൽ സിനിമയിലും ഉള്ള ചില അവിശ്വസനീയതകൾ ഈ സിനിമയിലും ഉണ്ട്. സ്റ്റണ്ട് സീനുകളും വെടി വെയ്പുകളും കാർ റേസിങ്ങും ഒക്കെ ആ പട്ടികയിൽ പെടുത്താം. കഥ തുടങ്ങുമ്പോൾ മുതൽ കേസും വിചാരണയും ശിക്ഷയും വരെ കഴിഞ്ഞാലും പൊലീസുകാർക്കാർക്കും സ്ഥലംമാറ്റവും പ്രൊമോഷനും ഒന്നുമില്ലേ എന്നു ആരെങ്കിലും ചോദിച്ചാൽ എന്ത് ചെയ്യും? പക്ഷേ അതൊന്നും ഒരു കൊമേഴ്സ്യൽ സിനിമയെ ബാധിക്കുന് പ്രശ്നങ്ങളേയല്ലല്ലോ.
ഒരു സംശയവും വേണ്ട, ഈ അടുത്തകാലത്ത് ഇറങ്ങിയ മമ്മൂട്ടി സിനിമകളിൽ ഏറ്റവും അധികം പണം കൊയ്യുന്ന സിനിമകളിൽ ഒന്നു അബ്രഹാം തന്നെയാവും. അൻപതാം ദിവസം ആഘോഷിക്കാൻ അണിയറപ്രവർത്തകർക്ക് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങാം. അത്രയ്ക്കും മാസ്സീവ് ആണ് ഈ സിനിമ, മമ്മൂട്ടിയും മറ്റു അണിയറപ്രവർത്തകും മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഊർജം പകരുന്ന ഈ സിനിമയുടെ പേരിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്