ലാസ് വഗസ്സിൽ താരമാകുന്നത് ത്രീഡി പ്രിന്റിങ്; കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഷോയാണ്, സി ഇ എസ് എന്നറിയപ്പെടുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ, 1967 മുതൽ ഈ ഷോ അമേരിക്കയിൽ നടക്കുന്നുണ്ട്. എല്ലാ വർഷവും അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഉല്പന്നങ്ങളുമായാണ് സി ഐ എസ് വന്നെത്തുന്നത്.
1970 ഇൽ ആദ്യമായി വീഡിയോ കാസറ്റ് റിക്കോർഡർ മുതൽ പിന്നീട് ഇങ്ങോട്ട്, ക്യാം കോഡാർ (1981), ഡിവിഡി(1996), പ്ലാസ്മ ടിവി (2001) ബ്ലൂ റേ ഡിസ്‌ക്(2003), 3ഡി എച്ച്ഡി ടിവി (2009) എന്നിങ്ങനെ വിസ്മയങ്ങൾ അവതരിക്കപ്പെട്ടിരുന്നു. അൾട്ര എച്ച്ഡി ടിവി, ഫ്‌ലെക്‌സിബിൽ ഒഎൽഇ ഡി, ഡ്രൈവർ ആവശ്യമില്ലാത്ത കാര് എന്നിവയാണ് 2013 ൽ അവതരിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം, ലൈഫൈ സ്മാർട്ട് ഫോൺ, എഎംഡി ട്രൂഓഡിയോ, എന്നിവയോടൊപ്പം, സ്മാർട്ട് വാച്ചുകൾ, ഡ്രോൺ, ഓഡി കാറുകളിൽ ഹെഡ്‌ലൈറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള ലേസർ ഡയോഡ് എന്നിവയും ശ്രദ്ധികപ്പെട്ടു.
ഈ വർഷത്തെ സി ഇ എസ്, ലാസ് വെഗസ്സ് കൺവെൻഷൻ സെന്ററിൽ നടക്കുമ്പോൾ ഒരുപറ്റം നൂതന ഉപകരണങ്ങളാണ് അവതരിക്കപ്പെട്ടിരിക്കുന്നത്
വെസ്റ്റ്‌ഗേയ്റ്റ് ലാസ് വെഗസ്സ്, നോർത്ത് ഹാൾ, സെൻട്രൽ ഹാൾ, സൗത്ത് ഹാൾ, WYNN ലാസ് വെഗസ്സ്, സാൻഡ്‌സ് എക്‌സ്‌പോ, ദി മിറാജ്, മാൻഡലേ ബേ എന്നീ വേദികളിലായാണ് നൂതന ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നത്
ത്രിഡി പ്രിന്റിങ് ഇത്തവണത്തെ ഏറ്റവും ആകർഷകമായ വേദി ആയി, എല്ലാവരും ഉറ്റുനോക്കുന്നതും, അനേകം സാധ്യതകളും ഉള്ളതിനാലാണിത്, ആകർഷകമായ മധുര പലഹാരങ്ങൾ മുതൽ ശരീരത്തിലെ ഒരു അവയവം വരെ ത്രിഡി പ്രിന്റിങ് വഴി നിര്മ്മിക്കാൻ കഴിയും എന്ന് വരുമ്പോൾ തന്നെ ഇതിന്റെ പ്രാധാന്യം ആര്ക്കും മനസിലാക്കാൻ കഴിയും. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ കാണുന്ന അത്രയും ഭാഗം ഒബാമയുടെ ശരീരത്തിൽ നിന്നും യഥാർത്ഥ ശരീരത്തിന്റെ അതെ വലിപ്പത്തിൽ കോപ്പി ചെയ്ത് നിർമ്മിച്ചെടുക്കാൻ വേണ്ടി വന്നത്, പകർതുവാൻ 3 മിനുട്ടും, നിർമ്മിച്ചെടുക്കുവാൻ പതിനഞ്ചു മിനുട്ടും മാത്രമാണ്. വാഹനങ്ങളുടെ സ്‌പെയർ പാർട്ടുകൾ സർവീസ് സെന്ററിൽ തന്നെ നിർമ്മിച് നല്കുന്ന കാലവും വിദൂരമല്ല.
പിന്തുടരുന്ന ഡ്രോണുകൾ
ഇത് ഡ്രോണുകളുടെ കാലമാണ്, പറത്തുവാൻ മനുഷ്യൻ കൂടെ സഞ്ചരിക്കേണ്ട ആവശ്യമില്ലാത്ത ആകാശ വാഹനങ്ങളാണ് ഡ്രോൺ എന്നറിയപ്പെടുന്നത്, ഇവയ്ക്ക് ഇന്ന് വിവിധ ഉദ്ദേശ്യങ്ങൾ ഉൾകൊള്ളുകൊണ്ട് ഡ്രോനുകൾ നിർമ്മിക്കപെടുന്നുണ്ട്, കൂടുതലായി സിനിമയിലാണ് ഇവയുടെ ആവശ്യം, മുൻ കാലങ്ങളിൽ ഹെലികോപ്ട്ടറുകളിൽ ക്യാമറ കൊണ്ടുപോയി ചെയ്തിരുന്ന സീനുകൾ ഇന്ന് ആർകും ചെയ്യാൻ കഴിയുന്ന വിധത്തിൽ ഈ പറക്കുന്ന ഡ്രോണുകൾക്ക് കഴിയുമെന്ന് ആയിരിക്കുന്നു, ഓൺലൈൻ വിൽപനക്കാരായ ആമസോൺ ഡെലിവറി ഡ്രോണുകൾ ഉപയോഗിച്ച് ചെയ്യുന്നത് പരീക്ഷിച്ചിരുന്നു, ജിപിഎസ് സഹായത്തോടെ പറന്നുയരുന്ന സ്ഥലത്ത് തിരിച്ചെത്തുന്ന രീതിയിലേക്ക് ഡ്രോനുകൾ വികസിക്കപ്പെട്ടിരികുന്നു.
എന്നാൽ പിന്തുടരുന ഡ്രോനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഈ സിഇഎസിൽ, ഹെക്‌സോ+, എയർഡോഗ് എന്നിവയാണ് ഇത്തരത്തിൽ പ്രവർത്തികുന്നവ. എന്നാൽ ഒരു വസ്തുവിനെയോ മുഖമോ തിരിച്ചരിഞ്ഞുകൊണ്ടല്ല ഇവ ഇവ പിന്തുടരുന്നത്, വാഹനത്തിലോ ശരീരത്തിലോ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഉപകരണത്തെയാണ് ഇവ പിൻതുടരുന്നത്.
ചലനങ്ങൾ മനസിലാക്കുന്ന വസ്ത്രങ്ങൾക്ക് ഇപ്പോൾ നുണയും മനസിലാക്കാം (Motion capture suits can detect lies)
യഥാർത്ഥത്തിൽ വസ്ത്രം മുകളിൽ സൂചിപ്പിച്ചതുപോലെ നുണ മനസിലാക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമല്ല. വസ്ത്രം ധരിച്ചിരിക്കുന്ന ആളുടെ ചലനങ്ങളെ മനസിലാക്കുന്നതിനുവേണ്ടി ഉള്ളതാണ്. സിനിമാ നിർമ്മാണത്തിലും മനുഷ്യന് നേരിട്ട് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലും മനുഷ്യന്റെ ചലനങ്ങൾ മെഷീനുകളെകൊണ്ടോ, പ്രത്യേകം നിർമ്മിച്ച റോബോർട്ടുകളെ കൊണ്ടോ ചെയ്യികുന്നതിനാണ് ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുക, ഈ വസ്ത്രം ധരിച്ചിരിക്കുന്ന ആളുടെ ഓരോ ചലനങ്ങളും വസ്ത്രം മനസിലാകി എടുക്കുകയും കമ്പ്യൂട്ടറിന്റെ സഹായത്തോടെ അതെ ചലനങ്ങൾ മറ്റൊരു പാവയിലോ, യന്ത്രതിലോ, യന്ത്ര മനുഷ്യനിലോ അനുവർത്തികുന്നതിനു വേണ്ടി ഉള്ളതാണ് ഇത്തരം വസ്ത്രങ്ങൾ. കൊച്ചടിയാൻ എന്നാ സിനിമയിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അഭിനേതാക്കളുടെ ചലനങ്ങൾ മനസിലാക്കി അത് വരച്ചുണ്ടാകുന്ന കഥാപാത്രങ്ങൾക്ക് നല്കുകയായിരുന്നു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ വസ്ത്രം, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ, നുണ പറയുന്നത് മനസിലാക്കുന്നത്തിനു പൊലീസിനെ സഹായിക്കുമെന്ന് അവകാശപ്പെടുന്നു, നാലിൽ മൂന്ന് നുണയന്മാരെ ഇതിനകം ഈ വസ്ത്രം പരീക്ഷണ സമയത്ത് കണ്ടുപിടിച്ചിരുന്നു, മനസ്സിൽ തോന്നുന്ന നേരിയ കുറ്റബോധം മൂലം ശരീരത്തിൽ പ്രകടമാവുന്ന ചലനങ്ങളും, മസിലുകളിൽ ഉണ്ടാവുന്ന മാറ്റവും മനസിലാക്കിയാണ് ഈ വസ്ത്രം നുണ മനസിലാക്കുന്നത്. കുറ്റബോധം ഒട്ടും തോന്നാത്തവരെ പിടിക്കുക വിഷമമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. (മനസ്സിൽ കുറ്റബോധം തോന്നികഴിഞ്ഞാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.)
പേഴ്‌സണൽ തിയേറ്റർ
ആവ്ഗനറ് എന്ന കമ്പനി അവതരിപ്പിച്ച പേഴ്‌സണൽ തിയേറ്റർ കാഴ്ചയിൽ ഒരു ഹെഡ്‌ഫോൺ കണ്ണിനുമുന്നിലേക്ക് ചെരിച്ച് വച്ചിരിക്കുന്നത് പോലെയേ തോന്നു. ഒരേ സമയം ഹൈ ക്വാളിറ്റിയുള്ള വീഡിയോയും അതെ സമയം ഓഡിയോയും ഇതിന്റെ പ്രത്യേകതയാണ് അലുമിനിയത്തിൽ നിർമ്മിച്ചിരിക്കുന്ന ഇതിനു പുറമെയുള്ള ലെതർ ആവരണം ഉണ്ട്, ഒറ്റ നോട്ടത്തിൽ ബീറ്റ്‌സ് ഹെഡ്‌ഫോൺ ആണെന്നെതോന്നൂ.
ഫോഗൊ സ്മാർട്ട് ഫ്‌ലാഷ് ലൈറ്റ്
ഫോണുകളും വാച്ചുകളും സ്മാർട്ട് ആയികൊണ്ടിരിക്കുമ്പോൾ ഇനി ടോർച്ച് കൂടി സ്മാർട്ട് ആവുകയാണ്. സ്വിസ് ആർമി അവതരിപ്പിക്കുന്ന ഫോഗൊ എന്ന ഈ സ്മാർട്ട് ഫ്‌ലാഷ് ലൈറ്റിൽ ജിപിഎസ് സൗകര്യം കൂടിയുണ്ട്.
എക്‌സെൽ ഫ്‌ലെക്‌സ് സ്മാർട്ട് ഷർട്ട്
ടോർച്ചുവരെ സ്മാർട്ടായ സ്ഥിതിക്ക് എന്തിന് കുറക്കുന്നു. വസ്ത്രങ്ങൾ കൂടി സ്മാർട്ട് ആയിക്കൂടെ എന്ന് ചിന്തിച്ചിരിക്കുകയാണ് കേംബ്രിഡ്ജ് കൺസൽട്ടന്റ്‌സ്. ഇവർ അവതരിപ്പിക്കുന്ന വസ്ത്രത്തിന് ധരിച്ചിരിക്കുന്ന ആളുടെ ചലനങ്ങൾ മനസിലാക്കുന്നതിനും, എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചരിഞ്ഞ് അത് മെച്ചപെടുതുന്നതിനുള്ള നിർദ്ദേശങ്ങൾ ആപ്ലികേഷൻ വഴി നല്കുന്നതിനും കഴിയും. കഴുകുമ്പോൾ കേടുവരാത്ത രീതിയിലുള്ള ഒപ്റ്റികൽ ഫൈബർ അടങ്ങിയ നൂലിഴകളും, ഈ വസ്ത്രത്തിന്റെ പ്രതേകതയാണ്. ശരീരത്തിന്റെ ചലനതിനോപ്പം വസ്ത്രത്തിന് ഉണ്ടാകുന്ന വലിവും സമ്മർധവും മനസിലാക്കിയാണ് ഇത് പ്രവർത്തികുന്നത്.
സ്മാർട്ട് ബെഡ്
ഇങ്ങനെ എല്ലാം സ്മാർട്ടായൽ എന്നും ഓവർ സ്മാർട്ടാണ് താൻ എന്ന് ചിന്തിക്കുന്ന മലയാളി അടക്കമുള്ള മനുഷ്യന്റെ അവസ്ഥ എന്താവും എന്ന് ചിന്തികുന്നതിനു മുന്നേയാണ് കണ്മുന്നിലേയ്ക്ക് കിടക്കുന്ന മെത്ത കൂടി സ്മാർട്ടായി നീണ്ടു നിവർന്ന് കിടകുന്നത്. ഉറങ്ങുന്ന രീതിക്കും, കിടക്കുന്ന ശൈലിക്കും, ശരീര ചലനങ്ങൾക്കും അനുസരിച്ച് സ്വയം അഡ്ജസ്റ്റ് ആവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി. സ്മാർട്ട് ഫാബ്രിക്‌സുകളും അനേകം സെൻസറുകളും ഉൾകൊള്ളുന്ന ഈ മെത്ത ഇതിന്റെ വായൂ അറകളിലെ സമ്മര്ദം സ്വയം ക്രമീകരിച്ചാണ് പ്രവർത്തികുന്നത്.
സ്മാർട്ട് കാർ
സ്മാർട്ട് കാർ എന്ന് കേൾകുമ്പോൾ തനിയെ ഓടുന്ന കാർ എന്നായിരിക്കും മനസ്സിൽ വരിക എന്നാൽ ഇത് അത്ര സ്മാർട്ടല്ല, പ്രമുഖ വാഹന നിർമ്മാതാക്കളായ വോക്‌സ്വാഗൺ തങ്ങളുടെ ഇനി മുതലുള്ള ഗോൾഫ് മോഡൽ കാറുകളിലെ ബട്ടണുകൾക്ക് പകരം ടച്ച് സ്‌ക്രീനുകളും ജെസ്റ്ററുകളും ആയിരിക്കും എന്ന് അറിയിച്ചു കഴിഞ്ഞു. സ്‌ക്രീനിനുമുന്നിൽ പ്രത്യേകതരം ആംഗ്യങ്ങൾ കാണികുമ്പോൾ അതിനനുസരിച് പ്രവർത്തികുന്നതാണ് ജെസ്ടർ.
അതെ സമയം ഹ്യുണ്ടായി ആവട്ടെ, സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുന്ന സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലേത് പോലെ, ഇനി മുതൽ വാച്ചിൽ നിന്നും വാഹനം സ്റ്റാർട്ട് ചെയ്യുകയും നിർത്തുകയും, ഡോർ തുറക്കുകയും അടക്കയും, ഡിക്കി തുറക്കുകയും അതേപോലെ അടക്കുകയും ചെയ്യാൻ കഴിയും.
വാച്ച് കൊണ്ട് നിയന്ത്രികാവുന്ന കാർ
ഔഡി കാർ എഞ്ചനീയേഴ്‌സ് എല്ലാ വർഷവും എന്തെങ്കിലും ഒക്കെ അവതരിപ്പിച്ചുകൊണ്ട് കാർ പ്രേമികളെയും, ടെക് പ്രീമികളെയും അതിശയിപ്പിക്കാറുണ്ട്, എൽ ജിയുടെ ഇനിയും വിപനിയിലെത്തിയിട്ടില്ലാത്ത സ്മാർട്ട് വാച്ചിലാണ് ഔഡിയുടെ നിയന്ത്രണം, സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഏകദേശം 550 മൈലോളം ഇത്തരത്തിൽ സ്വയം സഞ്ചരിച്ച് ലാസ് വെഗസ്സ് കൺവെൻഷൻ സെന്ററിൽ എത്തിയാണ് ഈ കാർ എല്ലാവരെയും അതിശയിപ്പിച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഔഡി ടാബ് 2016 ൽ വരാനിരിക്കുന്ന Q7 ശ്രേണിയിലുള്ള കാറുകളിലെ വരൂ എന്നിരിക്കെ ഈ വർഷം അവതരിപ്പിച്ച ഈ സൗകര്യം എപ്പോഴാണ് വിപണിയിൽ ലഭ്യമാവുക എന്ന് കാത്തിരുന്നു കാണണം.
എന്നാൽ ജിഎം ഷെവി അവതരിപ്പുകുന്നത് സ്വയം മനസിലാക്കുന്ന കാറാണ്, എപ്പോഴാണോ റിപ്പയർ ആവശ്യമായി വരുന്നത് അപ്പോൾ ഉപഭോക്താവിനെയും കമ്പനിയും അറിയിക്കുന്ന സൗകര്യമാണ്. ഇത് മൂലം വാഹനം എപ്പോഴും നല്ല കണ്ടീഷനിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ജീം അവകാശപ്പെടുന്നു. 2016 മുതൽ ലഭ്യമാവുന്ന കാറുകളിലായിരിക്കും 4ജി സൗകര്യം. ഉപയോഗിച്ച് സ്വയം അനലൈസ് ചെയ്ത വിവരങ്ങൾ കമ്പനിയുടെ സുരക്ഷിതമായ സെർവറിലേക്ക് കൈമാറുന്നു അവിടെ നിന്ന് ഉപഭോക്താവിനെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
സ്മാർട്ട് ബെൽറ്റ്
ആഹാരം കഴികുന്നതിനനുസരിച്ച് സ്വയം മുറുകുകയും അയയുകയും ചെയ്യുന്നതാണ് ബെൽട്ടി എന്ന് പേരുള്ള ഈ സ്മാർട്ട് ബെൽറ്റ്. ആക്‌സിലറോമീറ്ററും, ഗിറോസ്‌കോപ്പും അടങ്ങിയതാണ് ഈ ബെൽറ്റ്. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബെൽറ്റിൽ നിന്നും വിവരങ്ങൾ അനലൈസ് ചെയ്ത് കാണുന്നതിനുള്ള സൗകര്യവും ഉണ്ട്.
വളയ്ക്കാവുന്ന ഫോൺ
ഇത് ഐഫോണിനെ കുറിച്ചല്ല, ഐഫോൺ 6 ഇറങ്ങിയപ്പോൾ വ്യാപകമായി അറിയപ്പെട്ട പ്രശ്‌നമായിരുന്നു ജീൻസിന്റെ പോക്കറ്റിൽ ഉള്ളപ്പോൾ അറിയാതെ ഇരുന്നാൽ വളയുന്നു എന്നത്. പ്രമുഖ കമ്പനിയായ എൽ ജി ആണ് സ്വയം വളയുകയും നിവരുകയും ചെയ്യുന്ന ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന ഐഫോൺ സിക്‌സ് പ്ലസിന്റെ സ്‌ക്രീൻ സൈസുള്ള ഈ ഫോണ് അമർത്തി വളക്കുവാൻ ശ്രമിച്ചാൽ വളക്കാൻ കഴിയും അതുപോലെ തന്നെ നിവർത്തുവാനും. ഇത് ഫോണിന്റെ ലൈഫ് വർധിപ്പിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
സ്മാർട്ട് ചെടിച്ചട്ടി
ഡ്രോൺ നിർമ്മാതാക്കൾ എന്ന നിലയിലാണ് പാരറ്റ് എന്ന കമ്പനി പ്രശസ്തമായത് അവരുടെ മറ്റൊരു ഉല്പന്നമാണ് ഈ സ്മാർട്ട് ചെടിച്ചട്ടി. ചട്ടിയുലുള്ള ചെടി ഏതു തരം ചെടിയാണ് എന്ന് മനസിലാക്കുന്നതിനും, ചട്ടിയിലെ മണ്ണിന്റെ നനവും വളക്കൂറും, ചെടിക്ക് ലഭിക്കുന്ന സൂര്യ പ്രകാശത്തിന്റെ അളവും മനസിലാക്കാൻ ഈ ചെടി ചട്ടിക്ക് കഴിയും ആവശ്യമെങ്കിൽ ചെടിക്ക് വെള്ളം നല്കുന്നതിനും കഴിയും, ചട്ടിയോടു ചേർത്തുള്ള ചെറിയ ടാങ്കിൽ നിന്നും വെള്ളം ചട്ടിയിൽ ചെടിയുടെ ചുവട്ടിലേക്ക് ഒഴിക്കുകയാണ് ചെയ്യുന്നത്.
ഇനി ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നൊള്ളൂ എന്ന് പറയാൻ വരട്ടെ, അസാധ്യം ആയി ഒന്നുമില്ല എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. സാധാരണക്കാരന്റെ ചിന്തയ്ക്കും അറിവിനും അപ്പുറമുള്ള കാര്യങ്ങളാണ് സയൻസ് ഇന്ന് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്.
സ്മാർട്ട് വീൽ
പണ്ട് സർക്കസുകാർക്ക് മാത്രം സാധിക്കുന്ന കാര്യമായിരുന്നു ഒരു ചക്രത്തിൽ സൈക്കിൾ ഓടിക്കുക എന്നത്. എന്നാൽ ഇന്ന് യാതൊരു ബാലൻസും ആവശ്യമില്ലാതെ അതും സാധ്യമായിരുക്കുന്നു. സെല്ഫ് ബാലന്‌സിങ് വീൽ ഗൈറൊസ്‌കോപ്പിന്റെ സഹായാതോടുകൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. ഡ്രോണുകളെപ്പോലെ ഈ വർഷം സേഗുകളുടെയും വർഷമായിരുന്നു. അനേകം കമ്പനികളാണ് സെല്ഫ് ബാലൻസിങ് വീലുകളും സേഗുകളും അവതരിപ്പിചിരുക്കുന്നത്.
എയർ വീൽ എന്ന കമ്പനിയാണ് ഏറ്റവും വില കുറഞ്ഞ സെല്ഫ് ബാലൻസിങ് വീൽ അവതരിപ്പിചിരിക്കുന്നത്. ഒരു ചാർജിൽ ഏഴുമുതൽ ഒൻപത് മൈൽ വരെ സഞ്ചരിക്കാൻ കഴിയും. ഇതിലെ ബാറ്ററി മുഴുവനായി ചാർജ് ചെയ്യുന്നതിന് ഒന്നര മണിക്കൂർ മാത്രം മതി. ട്രാഫിക് ഉള്ള സിറ്റികളിൽ ഹോം ഡെലിവറിക്ക് ഇത് വളരെ ഉപകാരപ്രധമായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍