പിഡിപ്പിക്കു വേണ്ടി പ്രഖ്യാപിച്ച വെടി നിർത്തൽ മുതലെടുത്ത് ഭീകരർ അഴിഞ്ഞാടിയതോടെ സഖ്യത്തെ എന്നും എതിർത്തിരുന്ന ആർഎസ്എസ്സിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാവാതായി; കശ്മീരിൽ കാവിക്കൊടി പാറിക്കാനുള്ള നീക്കം പാളിയതോടെ ഭരണം തന്നെ ഉപേക്ഷിച്ചു ബിജെപി; ഇനി ഭീകര വിരുദ്ധ പോരാട്ടത്തിന്റെ കാഠിന്യം കൂട്ടും: തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡോ- പാക് യുദ്ധം തന്നെ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി:മനസ്സില്ലാമനസോടെയാണ് കശ്മീരിൽ റമദാൻ കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള മെഹ്ബൂബ മുഫ്തിയുടെ ആശയത്തെ ബിജെപി പിന്തുണച്ചത്.എന്നാൽ,എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന രീതിയിലായിരുന്നു ഭീകരരുടെ അഴിഞ്ഞാട്ടം.ആർഎസ്എസും സംസ്ഥാന ബിജപിയും വെടിനിർത്തലിനെ ആശയത്തെ ശക്തമായി എതിർത്തിരുന്ന പശ്ചാത്തലത്തിൽ, ഭീകരാക്രമണങ്ങൾ വൻതിരിച്ചടിയായി. റമദാനെ തുടർന്ന് കശ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘർഷത്തിൽ 41 പേരുടെ ജീവനാണ് പൊലിഞ്ഞത്.
ഇരുപതോളം ഗ്രനേഡാക്രമണങ്ങൾക്കും അമ്പതോളം അക്രമാസക്തമായ സമരങ്ങൾക്കും പിന്നാലെ റൈസിങ് കശ്മീർ എഡിറ്ററും മിതവാദിയുമായ ഷുജാത് ബുക്കാരിയുടെയും സൈനികനായ ഔറംഗസീബിന്റെ കൊലകൾ കൂടിയായതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായി.ആർഎഎസിന്റെ അതൃപ്തിക്ക് പുറമേ,കാൽചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതും കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞു.സർജിക്കൽ സ്്ട്രൈക്കിലൂടെ പാക്കിസ്ഥാന് ശ്ക്തമായ സന്ദേശം നൽകിയ ശേഷം ഇതൊരുപിന്നോട്ടുപോക്കും പേരുദോഷവുമാകുമെന്ന് ബിജെപി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഭീകരർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് അടിത്തറ ഉറപ്പിക്കാൻ ഏറ്റവുമധികം പാർ്ട്ടിയെ സഹായിക്കുക.ലോക്സഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയത ഉണർത്തി വോട്ടുപെട്ടി ഭദ്രമാക്കാനും ഈ നിലപാടായിരിക്കും പാർ്ട്ടിക്ക് തുണയാവുക എന്ന് മോദിക്കും അമിത്ഷായ്ക്കും മറ്റാരേക്കാളും നന്നായി അറിയാം
പിഡിപിയുമായി സഖ്യം ഒഴിയുകയും, മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തതോടെ ജമ്മുകാശ്മീർ ഇനി സാക്ഷ്യം വഹിക്കുക ബിജെപിയുടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കായിരിക്കും.പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നീക്കം കൃത്യമായ അജണ്ടകളോടെയെന്ന് വ്യക്തം.കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത പാക്കിസ്ഥാനോട് ഇനി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനം.
കശ്മീരിലെ ഇപ്പോഴത്തെ സ്്ഥിതിഗതികൾ വിലയിരുത്താനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത്ത് ഡോവലുമായി ചർച്ച നടത്തിയതിന് പിറകെയാണ് സഖ്യം വേർപെടുത്താനുള്ള ബിജെപി തീരുമാനം വന്നതെന്നതും ശ്രദ്ധേയമാണ്. മോദി സർക്കാറിന് ഏറെ കീർത്തി നേടിക്കൊടുത്ത സർജിക്കൽ സട്രൈക്കിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് അജിത്ത് ഡോവലായിരുന്നു.നിലവിലെ സാഹചര്യത്തിൽ പി.ഡി.പി കൂട്ടുകെട്ടുമായി മുന്നോട്ടുപോവുന്നത് കശ്്്മീർ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂ എന്ന നിലപാടാണ് ഡോവൽ സ്വീകരിച്ചതെന്നാണ് വിവരം.
നേരത്തെ പി.ഡി.പിയുമായുള്ള സഖ്യവും അമിത്ഷാ തന്നെ മുൻകൈയെടുത്തുകൊണ്ടുവന്നതാണ്.ഇതിനെതിരെ ശക്തമായ എതിർപ്പ് പലതവണ ആർഎസ്്എസ് ഉയർത്തിയിരുന്നെങ്കിലും, കശ്മീരിലെ അധികാര പങ്കാളിത്തം ഹൈന്ദവ സമൂഹത്തിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ അതിനെ ന്യായീകരിക്കുകയായിരുന്നു.എന്നാൽ കത്വ സംഭവത്തിന്റെ പശ്്ചാത്തലത്തിൽ പിഡിപി ഹൈന്ദവരെ മൊത്തം ഒറ്റപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ടായതോടെയാണ് ആർഎസ്എസ് നിലപാട് കടുപ്പിച്ചത്.
മെഹബൂബ മുഫ്്ത്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന രാഷ്ട്രീയ നിലപാടും ആർഎസ്എസിനുണ്ട്.അതുകൊണ്ടുതന്നെ ഗവർണറുടെയും തുടർന്ന് രാഷ്ട്രപതിയുടെയും ഭരണത്തിലായാലും തീവ്രവാദികളോടും അതിന് ഒത്താശ ചെയ്യുന്ന പാക്കിസ്ഥാനോടും വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാറിന് ആവില്ല.അതുകൊണ്ടുതന്നെ ഫലത്തിൽ പാക്കിസ്്ഥാനുള്ള മുന്നറിയിപ്പുകൂടി ആയാണ് ബിജെപിയുടെ പൊടുന്നനെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഭീകരവാദത്തെ ഒതുക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടകൂടിയായി മാറുന്നതോടെ,പാക്കിസ്ഥാനുമായി ഇനി നേരിട്ടുള്ള ഏറ്റുമുട്ടലിന് കേന്ദ്രം തയ്യാറാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അല്ലെങ്കിൽ സർജിക്കൽ സ്്്ട്രൈക്ക് പോലുള്ള ശക്തമായ നടപടികളും എടുക്കാനും കേന്ദ്രം മടിക്കില്ല.എന്തായാലും പ്രശ്്നം ചർച്ചയിലുടെ പരിഹരിക്കമെന്ന ആഭ്യന്തരമന്ത്രി രാജ്്നാഥ്സിങിന്റെ അടക്കമുള്ള നിലപാടുകൾക്ക് ഇനി പ്രസക്്തിയില്ലാതായിരിക്കയാണ്.
വിരുദ്ധചേരികളായിരുന്നുവെങ്കിലും അധികാരം വേണമെന്ന ആഗ്രഹമാണ് ഏവരെയും ഞെട്ടിച്ച സഖ്യം കശ്മീരിൽ നിലവിൽ വരാൻ കാരണം. കൃത്യമായി അതിർത്തികൾ നിർണ്ണയിച്ചുകൊണ്ടാണ് ഇരു കൂട്ടരും ഭരിച്ചിരുന്നത്. ജമ്മുവിൽ ബിജെപിയും കശ്മീരിൽ പിഡിപിയും കാര്യങ്ങൾ തീരുമാനിക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ. എന്നാൽ ബിജെപിയുടെ അജണ്ടകൾ നടപ്പാകാതെ വന്നതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പോലെ ബിജെപി ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ജമ്മു കാശ്മീരിന് സവിശേഷ പദവികൾ നൽകുന്ന ഭരണഘടനയുടെ 370 ാം വകുപ്പിന്റെ പുനഃപരിശോധന. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സഖ്യമുപേക്ഷിച്ച തീരുമാനം ബിജെപിയുടെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ കൃത്യമായ സൂചനയാണ്.
തീവ്ര അജണ്ടകളുമായി ബിജെപി നീങ്ങിയാൽ പാക്കിസ്ഥാനുമായുള്ള സംഘർഷം നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വളരാനുള്ള സാധ്യതപോലും നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിന്റെ സമാധാനത്തിന് വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തിയ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ മരണത്തിന്റെ ചൂടാറും മുമ്പ് കാശ്മീർ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍