വീട് വെയ്ക്കാൻ മുസ്ലിം ലീഗ് 20 ലക്ഷം വാഗ്ദാനം ചെയ്തിട്ട് വഞ്ചിച്ചെന്ന് രോഹിത് വെമൂലയുടെ അമ്മ; ചെക്ക് മടങ്ങിയതിനാൽ പണം ലഭിച്ചില്ലെന്നും രാധിക വെമൂല; ക്ലെറിക്കൽ എറർ ആണെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും എം.കെ. മുനീർ; ദിവസങ്ങൾ കൊണ്ട് ആ സ്വപ്നം യാഥാർഥ്യമാകുമെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാർശ്രമം വിലപ്പോവില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: വീട് വെയ്ക്കാൻ മുസ്ലിം ലീഗ് 20 ലക്ഷം വാഗ്ദാനം ചെയ്തിട്ട് വാക്കുമാറിയെന്ന ഗുരുതര ആരോപണവുമായി രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമൂലയുടെ മരണത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉണ്ടായതോടെയാണ് മുസ്്ലീം ലീഗ്് സഹായം വാഗ്്ദാനം ചെയ്തത്. വീടു വയ്ക്കാനായി പാർട്ടി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും വർഷം രണ്ട് പിന്നിട്ടിട്ടും ഇതുവരെ പണം തന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാധിക വെമൂല വ്യക്തമാക്കിയത്.അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ലീഗ് കൈമാറിയിരുന്നെന്നും എന്നാൽ ഇത്് മടങ്ങിയതിനാൽ പണം ലഭിച്ചില്ലെന്നും രാധിക വെമൂല പറയുന്നു.
തന്നെ കേരളത്തിൽ കൊണ്ടു പോയി പാർട്ടിയുടെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുപ്പിച്ചെന്നും അവിടെ വച്ചാണ് വീടുവെയ്ക്കാനുള്ള പണം നൽകാമെന്ന വാഗ്ദാനം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി.എന്നാൽ മുസ്ലിം ലീഗ് നൽകിയ ചെക്ക് മടങ്ങിയത്് ക്ലെറിക്കൽ എറർ ആണെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ എം.കെ. മുനീറും മറ്റ് യൂത്ത്്ലീഗ് നേതാക്കളും പറയുന്നത്.സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വൈകാതെ തന്നെ രാധിക വെമൂലയുടെ വീട് യാഥാർഥ്യമാക്കുമെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മറ്റി ജനറൽ സെക്രട്ടിറി സി.കെ സുബൈറും അറിയിച്ചു.
അതേസമയം രാധിക വെമൂലയുടെ പ്രസ്താവനയിൽ രാഷ്ട്രീയം കണ്ട സംഘപരിവാർ ഐടി സെൽ ഇതിനെ വളച്ചൊടിച്ചതും വിവാദമായി. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചാൽ 20 ലക്ഷം രൂപ നൽകാമെന്ന് മുസ്ലിം ലീഗ് പറഞ്ഞുവെന്നും ഇപ്പോൾ അവർ പറഞ്ഞ വാക്കിൽനിന്ന് പിന്നോട്ട് പോയി എന്നും രാധിക ആരോപിച്ചു എന്നായിരുന്നു സംഘപരിവാർ പ്രചാരണം. ഇതിന് തെളിവായി രാധികയുടെ മകൻ രാജ് വെമൂല നടത്തിയ ഫേസ്ബുക്ക് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഇവർ പ്രചരിപ്പിച്ചു.മോദിക്കെതിരെ പറയാൻ പണംതന്നു എന്നത് നിഷേധിച്ചെങ്കിലും മുസ്്ലീഗ് വാക്കുപാലിച്ചില്ല എന്ന നിലപാടിൽ രാധിക വെമൂല ഉറച്ചു നിൽക്കുകയായിരുന്നു. സാങ്കേതിക പ്രശ്്നങ്ങൾ എല്ലാം പരിഹരിച്ച് വൈകാതെ രാധിക വെമൂലയുടെ വീട് യാഥാർഥ്യമാക്കുമെന്ന് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറി
സി.കെ സുബൈർ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി.
സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുൻപിൽ ഉയർന്ന സമരപ്പന്തലിൽ നിന്നാണ് ആ കുടുംബവും മുസ്ലിം ലീഗും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഞാനും, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അഷ്റഫലിയും ആ സമരപ്പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിക്ക് ഒരു ലക്ഷം രൂപ സഹായവും നൽകി. ആ സമരം വിജയിക്കേണ്ടത് ഇന്ത്യയിലെ ഓരോ ഫാസിസറ്റ്് വിരുദ്ധ മുന്നേറ്റങ്ങളുടെയും അതിജീവനത്തിന് അനിവാര്യമായിരുന്നു. അവിടെ വച്ചാണ് രാധികാമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ശംഖുമുഖം കടപ്പുറത്ത് കേരള യാത്രയുടെ സമാപന സമ്മേളന വേദിയിൽ അവരെത്തിയത് അങ്ങനെയാണ്. ആ സന്ദർശനവേളയിലാണ് പാവപ്പെട്ട ആ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് ബോധ്യമായത്. ഒരു വീട് വച്ച് നൽകാനുള്ള സന്നദ്ധത മുസ്ലിം ലീഗ് അറിയിച്ചു. പക്ഷേ സ്വന്തമായി അവർക്ക് ഭൂമിയും ഉണ്ടായിരുന്നില്ല..
പിന്നീടാണ്, ആന്ധ്രയിലെ റിട്ടയേർഡ് ഐ പി എസ്, ഐ എ എസ് അസോസിയേഷൻ വീടുവക്കാനായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് രാജവെമുല വിളിച്ച് പറഞ്ഞത്. സയ്യിദ് മുനവറലി ശിഹാബ് തങ്ങളോടൊപ്പം അവിടം സന്ദർശിച്ചു. രോഹിതിന്റെ സഹപ്രവർത്തകരായിരുന്ന എ എസ് എ നേതാക്കളും, സെനട്രൽ യൂണിവേഴ്സിറ്റിയിലെ എം എസ്്എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. അവർ കാട്ടിതന്ന സ്ഥലത്ത് രണ്ട് ബെഡ് റൂം സഹിതം 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവിൽ ഒരു വീട് നിർമ്മിച്ച് നൽകാം എന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥലത്തിന്റെ രേഖകൾ എത്രയും വേഗം ശരിയാക്കാൻ അവരോട് നിർദ്ദേശിച്ചു. അവിടുത്തെ കെ എം സി സി പ്രവർത്തകരോടും, ലീഗ് നേതാക്കളോടും നിർമ്മാണം ആരംഭിക്കാനള്ള ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്നും, നിർദേശിച്ചാണ് മടങ്ങിയത്.2016 മെയ് മാസമാണ് അത് നടന്നത്. അന്നത്തെ ഹിന്ദു ദിനപത്രം അത് വാർത്തയാക്കിയിരുന്നു.ആ സമരം നടക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ആന്ധ്ര മുഖ്യമന്ത്രിയും രാജവെമുലക്ക് ജോലി നൽകാം എന്ന ഓഫർ നൽകി. അത് പാലിക്കപ്പെട്ടില്ല. ആ കുടുംബത്തിന് മുൻപിൽ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് രാജ വെമുല ജീവനോപാധി എന്ന നിലക്ക് ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ് പദ്ധതിയിൽനിന്ന് വാഹനം വാങ്ങാനായി യൂത്ത് ലീഗ് ഒരു ലക്ഷം രൂപ നൽകിയിരുന്നു.
ഒരു വർഷത്തോളം ആ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ കുടുംബവും നമ്മളും കാത്തിരുന്നു. പക്ഷേ പിന്നീട് അസോസിയേഷൻ അവരുടെ വാഗ്ദാനത്തിൽ നിന്ന് പുറകോട്ട് പോയി . ആ ഭൂമി അവർക്ക് ലഭിച്ചില്ല.. 2017 ലാണ് വീടും സ്ഥലവും വാങ്ങാനുള്ള ഒരു ആശയം രാജാവെമുല മുന്നോട്ട് വച്ചത്. പറ്റിയാലും പാർട്ടി ഓഫർ ചെയ്ത തുക നൽകാം എന്ന് പറഞ്ഞു. 13.7 ലക്ഷം രൂപക്ക് ഒരു വീട് ശരിയായിരുന്നു. അത് വാങ്ങാം എന്ന് ഉറപ്പിച്ചു. പക്ഷേ ആ വീടും രേഖകൾ ശരിയല്ല എന്ന് പറഞ്ഞ് ആ കുടുംബം തന്നെയാണ് ഒഴിവാക്കിയത്. അങ്ങനെയാണ് ഹൈദ്രാബാദിൽ ഒരു ഫ്ളാറ്റ് വാങ്ങാം എന്ന പ്രൊപോസൽ അവർ മുന്നോട്ട് വെച്ചത്.
നിരന്തരമായ സംഘ് പരിവാർ ഭീഷണിയുടെ നിഴലിൽ കഴിയുന്ന കുടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന സ്ഥലം ഹൈദരാബാദിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് സ്വന്തം ജന്മ നാടായ ഗുണ്ടൂരിൽ തന്നെ അപ്പാർട്ട്മെന്റ് വാങ്ങാം എന്ന് തീരുമാനിച്ചത്. ഇതുമായി ബന്ധപെട്ടു അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകാനായി അവർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. ഉടനെ തന്നെ രണ്ടര ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ അയച്ച് നൽകി. അത് അക്കൗണ്ടിങ് സൗകര്യത്തിന് വേണ്ടി ആയിരുന്നു. അതിൽ ഒരു ചെക്ക് ക്ളറിക്കൽ മിസ് റ്റേക്ക് മൂലം മടങ്ങി. അവർ ശ്രദ്ധയിൽ പെടുത്തിയ മുറക്ക് മറ്റൊരു ചെക്ക് അയച്ചു നൽകി. ആ അപ്പാർട്ട്മെന്റിന്റെ കച്ചവടം നടന്നാൽ രജിസ്ട്രേഷൻ സമയത്ത് ലീഗ് പറഞ്ഞ ബാക്കി തുക കൃത്യമായി ആ കുടുംബത്തിന് ലഭിക്കും.
വീട് വാങ്ങുന്ന പ്രക്രിയ പൂർത്തിയാകുന്ന മുറക്ക് തുക നൽകൂ എന്ന് മുസ്ലിം ലീഗ് തീരുമാനിച്ചത് അവർക്കു ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെന്നതുകൊണ്ടാണ്. അവർക്ക് സാമ്പത്തിക സഹായം നൽകും എന്നല്ല മുസ്ലിം ലീഗ് പറഞ്ഞത് വീടുണ്ടാക്കി നൽകും എന്നാണ്. ഇപ്പോൾ നൽകിയ അഡ്വൻസിന്റ അടിസ്ഥാനത്തിൽ എപ്പോൾ വീടിന്റെ രജിസ്ട്രേഷൻ നടന്നാലും മുസ്ലിം ലീഗ് പറഞ്ഞ തുക നൽകും.രാധിക വെമുലക്ക് ഭാഷ ഒരു പ്രശ്നമായതുകൊണ്ട് രാജ വെമുലയുമായിട്ടാണ് നാം സമ്പർക്കം പുലർത്തി വരുന്നത്.ഇന്നലെ വരെ ഈ വിഷയത്തിൽ നാം അദ്ദേഹവുമായി നിരന്തരം ആശയ വിനിമയം നടത്തി വരികയാണ്.ഒരു ആശയക്കുഴപ്പമോ, വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്ന് അവർ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു.
ഈ വസ്തുതകൾ വക്രീകരിച്ച് വാർത്ത ചമച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് പല അജണ്ടകളുണ്ട്. ഒന്നാമതായി രാജ്യത്ത് മുസ്ലിം ദളിത് സമുദായക്കൾക്കിടയിൽ ശക്തിപ്പെട്ടു വരുന്ന സ്വത്വ പരമായ സാഹോദര്യത്തെ തകർക്കണം. രണ്ടാമതായി മുസ്ലിം ലീഗിന്റെ വിശ്വാസ്യത തകർക്കണം .മൂന്നാമതായി ആ കുടുംബം സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന സാഹചര്യം ഇല്ലാതാക്കണം..പക്ഷേ നിരാശപ്പെടേണ്ടി വരും. ഒന്നും നടക്കാൻ പോകുന്നില്ല. ആ കുടുംബവുമായി ലീഗിനുള്ള ആത്മബന്ധം അത്രമേൽ ദൃഡമാണ്. ഞങ്ങളുടെ സഹോദരന്മാരാണ് രോഹിതും, രാജയും. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്ക് ആ ബന്ധം തകർക്കാനാവില്ല. ഇന്നലെ രാജവെമgല തന്നെ അത് പരസ്യമായി പറഞ്ഞു. മുസ്ലിം ലീഗിനെ വിശ്വാസമാണെന്ന്.
രണ്ടാമത്തേത് ലീഗിന്റെ വിശ്വാസ്യത. നൂറ് ബൈത്തുറഹ്മകളാണ് ലീഗ് കേരളത്തിൽ ആദ്യം പ്രഖ്യാപിച്ചത്. വർഷക്കൾക്കിപ്പുറത്ത് വീടുകളുടെ എണ്ണം ആയിരങ്ങളാണ്. അതിലെത്രയോ വീടുകൾ പാവപെട്ട ദളിത് സഹോദരന്മാർക്കാണ് നിർമ്മിച്ച് നൽകിയത്. പ്രശസ്തരല്ലാത്ത എത്രയോ പാവം കുടുംബങ്ങൾ ലീഗ് നൽകിയ കാരുണ്യത്തിന്റെ സുരക്ഷിതത്വത്തിൽ അന്തിയുറങ്ങുന്നു. അങ്ങനെയുള്ള മുസ്ലിം ലീഗിന് രോഹിതിന്റെ കുടുംബത്തിനൊരു വീട് ഒ ബാധ്യതയേ അല്ല. ഞങ്ങൾക്കത് സന്തോഷമാണ്. രോഹിതിന്റെ സംഭവത്തിന് ശേഷം രാജ്യത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ജുനൈദിന്റേത്. കുടുംബത്തിന് ഒരു സ്ഥിരവരുമാനമായിരുന്നു ലീഗിന്റെ ഓഫർ. ആഴ്ചകൾക്കുള്ളിൽ ഡ്രൈവറായ പിതാവിന് വാഹനം വാങ്ങി നൽകി. ജുനൈദിന്റെ ഇളയ സഹോദരന്മാരുടെ വിദ്യഭ്യാസത്തിനു വേണ്ട ഇടപെടേകൾ നടത്തിയതും മുസ്ലിം ലീഗാണ്. ഉമർ ഖാന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകി.
ഉന്നാവോയിൽ ബിജെപി എം എൽ എ ക്രൂരമായി ബലാൽസംഗം ചെയ്ത്, പരാതി പറഞ്ഞതിന്റെ പേരിൽ അഛനെ നഷ്ടപ്പെട്ട ,ഠാക്കൂർ സമുദായത്തിൽ പിറന്ന പെൺകുട്ടിക്ക് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഞ്ച് ലക്ഷം രൂപ നൽകി. അവരുടെ നിയമ പോരാട്ടത്തിനും മുസ്ലിം യൂത്ത് ലീഗ് കൂടെയുണ്ട്. കത്വയിലെ പെൺകുട്ടിയുടെ നിയമ പോരാട്ടത്തിനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കൂടെയുണ്ട്. മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ വടക്കേയിന്ത്യയിലെ എത്രയോ ഗ്രാമങ്ങളുടെ നേരനുഭവമാണ്. ആ മഹത്തായ ചരിത്രത്തെയും, വർത്തമാനത്തെയും സംഘ് പരിവാർ കൂലിയെഴുത്തുകാർക്ക് ഇല്ലാതാക്കാനാവില്ല..
രാധികാമ്മയും കുടുംബവും തെരുവിലാകും എന്നും കരുതണ്ട.ഏതാനും ദിവസങ്ങൾ കൊണ്ട് ആ സ്വപ്നം യാഥാർഥ്യമാകും. കൂലിയെഴുത്തുകാരുടെ പ്രശംസക്ക് വേണ്ടിയല്ല മുസ്ലിം ലീഗ് ആ ഓഫർ നൽകിയത്. അതുകൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങൾക്ക് ചെവികൊടുക്കില്ല. ആ കുടുംബത്തിന് നൽകിയ വാഗ്ദാനം മുസ്ലിം ലീഗ് പാലിക്കുക തന്നെ ചെയ്യും..
ഈ വിഷയത്തിൽ ആദ്യഘട്ടം മുതൽ അവരുമായി ബന്ധപ്പെടാൻ പാർട്ടി ചുമതലപ്പെടുത്തിയത് എന്നെയാണ് എന്നതുകൊണ്ടും, ആ വാർത്തയിൽ എന്റെ പേര് പരാമർശിച്ചു കണ്ടു എന്നതുകൊണ്ടുമാണ് ഈ വിശദീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്