ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്ച്ചത്തെ സമയം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒടുവിൽ ആരാധകർ കാത്തു കാത്തിരുന്ന വാർത്തയെത്തി. ലണ്ടനിൽ ചിത്രീകരിക്കുന്ന മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് പേരായി, ഡ്രാമ. പേര് പോലെ തന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടേറെ ഡ്രാമകളുടെ ആകെത്തുകയാണ് ഈ ചിത്രം. കുടുംബ സിനിമയെന്ന നിലയിൽ ഓണത്തിന് തിയറ്ററിൽ എത്തുന്ന ചിത്രം യുകെയിൽ നിർമ്മിക്കുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവും ബോക്സ് ഓഫിസ് ഹിറ്റും ആയിരിക്കുമെന്ന വിശ്വാസമാണ് അണിയറ പ്രവർത്തകർ പങ്കിടുന്നത്.
ഇതിനകം സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രം ഷൂട്ടിങ് അവസാനിക്കാറായപ്പോൾ വലിയൊരു മാറ്റവുമായി വീണ്ടും ശ്രദ്ധ നേടുകയാണ്. ലാൽ തന്നെ നിർദ്ദേശിച്ച ഹിന്ദി നടി കോമള പ്രതീക്ഷക്കൊത്തു അഭിനയ മികവ് കാട്ടാതായതോടെ പകരം മലയാളത്തിന്റെ പ്രിയ നടി ആശാ ശരത് ആ റോൾ ഏറ്റെടുക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആശാ ശരത് യുകെയിൽ എത്തിക്കഴിഞ്ഞു.
മോഹൻലാലിന്റെ ദൃശ്യത്തിൽ പൊലീസ് ഓഫിസർ ആയെത്തിയ ആശാ പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ലാലിനൊപ്പം പ്രധാന റോളിൽ എത്തി. രണ്ടു ചിത്രങ്ങളിലും അപ്രതീക്ഷിതമായാണ് ആശയുടെ പേരെത്തിയത്. ചിത്രത്തിൽ ഉണ്ടാകുമോ എന്ന ആശങ്കയിൽ ആശാ പോലും അവസാന നിമിഷമാണ് തന്റെ റോളിന്റെ കാര്യം ഫേസ്ബുക്ക വഴി ആരാധകരെ അറിയിച്ചത്. നിമിത്തം എന്നോണം ആ പതിവ് ലണ്ടൻ ചിത്രമായ ഡ്രാമയിലും ആവർത്തിക്കുകയാണ്. കോമള നിരാശപ്പെടുത്തിയതോടെ പകരം ആര് എന്ന ചിന്തയിലാണ് ദൃശ്യം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയിൽ ആശയുടെ പ്രകടനം അണിയറ ശിൽപ്പികളുടെ മനസ്സിൽ എത്തിയത്.
മോഹൻലാലിനൊപ്പം ആശ ചേർന്ന രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായതും നിമിത്തങ്ങളിൽ വിശ്വസിക്കുന്ന സിനിമ ലോകത്തു ഡ്രാമയിൽ ആശയുടെ റോൾ ഉറപ്പിക്കാൻ പ്രധാന കാരണമായി. ഈ ചിത്രത്തിൽ ലാലിന്റെ ഭാര്യയായാണ് ആശാ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ലാലും കോമലും ചേർന്നുള്ള മുഴുവൻ രംഗങ്ങളും വെട്ടി മാറ്റി ചിത്രം വീണ്ടും ചിത്രീകരിക്കുകയാണ്. ഈ ഭാഗങ്ങൾ അഭിനയിച്ചു തീർക്കാൻ ലാൽ ഒരാഴ്ച കൂടി ലണ്ടനിൽ തുടരും എന്നാണ് ലൊക്കേഷനിൽ നിന്നുള്ള പ്രധാന വിശേഷം.
ആശയെ സിനിമ ലോകത്തു ശ്രദ്ധിക്കാൻ കാരണമായ ലാൽ ചിത്രം ദൃശ്യത്തിന് പിന്നാലെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന പടത്തിൽ ഇന്ദുലേഖയെന്ന കഥാപാത്രമായി മുഖം കാണിക്കാൻ മാത്രമാണ് ആശക്കു അവസരം ലഭിച്ചത്. പിന്നീട് 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. എന്നാൽ ഡ്രാമയിലൂടെ ലാലിന്റെ ഭാര്യയായി ശ്രദ്ധേയ റോൾ ഏറ്റെടുക്കുന്ന ത്രില്ലിൽ ആണ് ആശ ഇപ്പോൾ യുകെയിൽ എത്തിയിരിക്കുന്നത്.
മോഹൻലാലും ആശയും ഒത്തുള്ള ജോഡി സെറ്റിലും ആവേശം പകർന്നിരിക്കുകയാണ്. കോമാളിനു പകരം തന്മയത്തത്തോടെ ആശാ അഭിനയിച്ചു തുടങ്ങിയതോടെ ലൊക്കേഷനിൽ നിന്നുള്ള രംഗം ലാൽ തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമം വഴി പുറത്തു വിട്ടിരുന്നു. ലാലും ആശയും കാറിൽ ചീറിപ്പായുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. ലാലിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന് ഫ്യൂണറൽ ഡിറക്ടറുടെ റോൾ ആണ് ലഭിച്ചിരിക്കുന്നത്.
ഇത്തരം ഒരു റോൾ ആദ്യമായാകും ലാലിന്റെ അഭിനയ ജീവിതത്തിൽ. അതിനാൽ തന്നെ ഏറെ ശ്രദ്ധ നൽകിയാണ് ലാൽ അഭിനയിക്കുന്നതും. മരണവും അകേ തുടർന്നുള്ള കുടുംബത്തിലെ അവസ്ഥയും പറയുന്ന ചിത്രത്തിൽ ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞിട്ടുണ്ട്. ഈ രംഗങ്ങളിൽ സ്വാഭാവിക അഭിനയത്തിൽ കോമാളിനു പിഴവ് പറ്റിയതോടെയാണ് പ്രധാന റോളിലേക്ക് ആശാ എത്തുന്നത്. മോഹൻലാലിന്റെ ഭാര്യയുടെ റോളിൽ ആയിരിക്കും ആശാ ശരത് ചിത്രത്തിൽ നിറയുക.
മോഹൻലാലാകട്ടെ യുകെ ജീവിതം ശരിക്കും ആസ്വദിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ലൊക്കേഷനിലെ പെരുമാറ്റം. സെറ്റിൽ എത്തുന്നവരോട് വലിയ ശ്രദ്ധ കാട്ടുന്ന അദ്ദേഹം സെല്ലിയെടുക്കുക എന്ന ജീവിത മോഹവുമായി സെറ്റിലും ഹോട്ടലിലും ഒക്കെ കാത്തുനിൽക്കുന്നവരെയും നിരാശപ്പെടുത്തുന്നില്ല. ദിവസവും രാവിലെ ലണ്ടൻ ഹൈഡ് പാർക്കിൽ ജോഗിങ് നടത്തുന്ന ലാൽ സ്വകാര്യതയുടെ ശീതളിമ കൂടിയാണ് ലണ്ടനിൽ അനുഭവിക്കുന്നത്. അദ്ദേഹം മറ്റൊരു സിനിമക്കായി ഉടൻ തന്നെ വീണ്ടും ലണ്ടനിൽ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രീകരിക്കുന്ന ഡ്രാമ ഓണത്തിന് തിയറ്ററിൽ എത്തിക്കാനായി തിരക്കിട്ടാണ് അണിയറ ജോലികൾ പുരോഗമിക്കുന്നത്.
ചിത്രത്തെ കുറിച്ചു തനിക്കും നിറഞ്ഞ പ്രതീക്ഷകൾ ആണ് ഉള്ളതെന്ന് സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം ബർമിങ്ഹാമിൽ നടന്ന ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടേറെ വൈവിധ്യങ്ങൾ സമ്മാനിച്ച രഞ്ജിത്ത് തന്നെ വിദേശ മലയാളികളുടെ ജീവിതത്തിൽ വലിയ സങ്കീർണത സൃഷ്ടിക്കുന്ന മരണവും അതേ തുടർന്നുള്ള മറ്റു സംഭവങ്ങളും വെള്ളിത്തിരയിൽ എത്തിക്കാൻ വേണ്ടി വന്നു എന്നതും വിധി നിയോഗം ആയിരിക്കാം.
കഥയിലെ കാമ്പ് ഇല്ലായ്മയുമായി എത്തിയ മുൻ ചിത്രങ്ങൾ ലണ്ടൻ ലൊക്കേഷന്റെ കരുത്തിൽ പിടിച്ചു നിൽക്കാതെ ബോക്സ് ഓഫിസിൽ പരാജയമായപ്പോൾ ബ്രിട്ടൻ മലയാള സിനിമക്ക് അനുയോജ്യമല്ല എന്ന വർത്തമാനം പോലും ലൊക്കേഷനുകളിൽ സജീവമായിരുന്നു. മോഹൻലാൽ പടം ഡ്രാമ വിജയമായാൽ വീണ്ടും മലയാള പടങ്ങൾ യുകെയിൽ എത്തുമെന്നുറപ്പാണ്. നിലവിൽ മൂന്നു ചിത്രങ്ങൾക്ക് വേണ്ടിയെങ്കിലും നിർമ്മാതാക്കൾ യുകെ ലൊക്കേഷനുകൾ സന്ദർശിച്ചു കഴിഞ്ഞു. ഇതിൽ ഒരു ചിത്രത്തിന്റെ നിർമ്മാണം അടുത്ത ഏതാനും മാസത്തിനുള്ളിൽ തന്നെ ആരംഭിക്കാനും തയ്യാറെടുക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍