പെണ്ണ് കെട്ടിച്ചാലേ അച്ചന്മാരുടെ അസുഖം മാറൂ എന്ന് പറയുന്നവർ ഇപ്പോൾ എന്ത് പറയുന്നു; ഭാര്യയും മക്കളും ഒക്കെ ഉണ്ടായിട്ടും വൈദികർ ഇങ്ങനെ തുടങ്ങിയാൽ പിന്നെന്തു ചെയ്യും? കുമ്പസാര രഹസ്യങ്ങൾ ദുരുപയോഗിക്കാൻ ഉപയോഗിച്ചവരെ സസ്പെൻഡ് ചെയ്താൽ പ്രശ്നം തീരുമോ? ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈബർ ലോകത്ത് വൈറലായി ഓടുന്ന ഒരു ഓഡിയോ ഉണ്ട്. ഈ ഓഡിയോയിൽ ഓർത്തഡോക്സ് സഭക്കാനാരായ ഒരു വിശ്വാസി ഒരു വൈദികനോടോ അല്ലെങ്കിൽ സുഹൃത്തിനോടൊ അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെക്കുന്നതാണ് കേൾക്കുന്നത്. എന്തുകൊണ്ടാണ് അയാൾ വൈദികനെതിരെയും സഭയ്ക്കെതിരെയും യുദ്ധം ചെയ്യുന്നത് എന്നതിന് ഉത്തരമായി തന്റെ അനുഭവം വിവരിക്കുകയാണ്. ജീവിതത്തിൽ ഏറ്റവും അധികം താൻ ഇഷ്ടപ്പെട്ടിരുന്ന, ഒരിക്കലും ഒരു വാക്കു കൊണ്ടുപോലും സംശയിക്കാതിരുന്ന ഭാര്യ നടത്തിയ വഞ്ചനയുടെ കഥ യാദൃശ്ചികമായി തിരിച്ചറിഞ്ഞപ്പോൾ അയാൾക്കുണ്ടായ വേദന പങ്കുവെക്കുന്നതായിരുന്നു ആ ഓഡിയോയിൽ ഉണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളും അതിലെ വൈദികരും നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളി കൂടിയാണ്.
രണ്ട് കുട്ടികളുള്ള ഈ മനുഷ്യൻ ഒരിക്കൽ പോലും തന്റെ ഭാര്യയെ സംശയിച്ചിരുന്നില്ല. എന്നിട്ടും അടിയന്തിരമായി ഒരിക്കൽ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് വേണ്ടി അയാൾ ഭാര്യയുടെ ഇമെയ്ൽ അക്കൗണ്ട് തുറന്നപ്പോൾ അവിടെ കണ്ട ചില കാഴ്ച്ചകളും ചില ഇമെയിൽ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് അയാളെ ഞെട്ടിച്ചത്. ഒരിക്കൽ ഒരു ഹോട്ടലിൽ ഭാര്യ താമസിച്ചതിന്റെ ബിൽ ഡെബിറ്റ്കാർഡിൽ നിന്നും പോയത് അടക്കം അയാളുടെ കണ്ണിൽപ്പെട്ടപ്പോഴാണ് അയാൽ അതിന്റെ കാര്യം തിരക്കിയത്. ഈ അന്വേഷണത്തിന് ഒടുവിൽ അദ്ദേഹം മനസിലായത് ഭാര്യക്കുണ്ടായിരുന്ന അവിഹിത ബന്ധത്തിലേക്കാണ്. എട്ടോളം വൈദികരുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് ബോധ്യമായപ്പോൾ അയാൽ തകർന്നുപോയി.
വിവാഹത്തിന് മുമ്പ് മുതൽ ഇയാൾക്ക് ഇടവകയിലെ വികാരിയമായി ചില അവിശുദ്ധ ബന്ധങ്ങളുണ്ടായിരുന്നു. വിവഹത്തിന് ശേഷവും ഈ ബന്ധം അവർ തുടർന്നു. പിന്നീട് കുഞ്ഞിന്റെ മാമോതീസ സമയത്തുണ്ടായ മാനസിക സംഘർഷങ്ങളെ മറികടക്കാൻ തന്റെ പുതിയ ഇടവകയിലെ വികാരിയുമായി കുമ്പസരിക്കാൻ ചെന്ന യുവതി തന്റെ വൈദികനുമായുള്ള ശാരീരിക ബന്ധത്തിന്റെ കഥ പറയുകയാണ്. ആ വൈദികനാകട്ടെ ഈ രഹസ്യം ഭർത്താവിനോട് പറയും എന്നു പറഞ്ഞ് ആ യുവതിയുമായി ബന്ധം ആരംഭിക്കുന്നു. തുടർന്ന് ആ വൈദികന്റെ സുഹൃത്തായ മറ്റൊരു വൈദികനും മറ്റുള്ളവരും ഈ യുവതിയെ ദുരുപയോഗിക്കുകയാണ്. ഇതിലെ യുവതിയുടെ ഭാഗം വ്യക്തമല്ലെങ്കിൽ കൂടി ഒരു വിവാഹിതയായ യുവതിക്ക് ഒന്നിലധികം വൈദികരുമായി ബന്ധമുണ്ടായരുന്നു എന്നത് നാണം കേടുമായി തലകുനിക്കേണ്ട സംഭവമാണ്.
ഭർത്താവ് പറഞ്ഞത് ശരിയാണെങ്കിൽ ഒരു സ്ത്രീയുടെ കുമ്പസാര രഹസ്യം ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ശ്രമിച്ചെങ്കിൽ അത് ഗുരുതരമായി വിഷയം തന്നെയാണ് ഇനി ആ ഭാഗം അതിശയോക്തി കലർത്തി കൊണ്ടുവന്നതാണെങ്കിൽ കൂടി വിവാഹിതയായി സ്ത്രീയുമായി ബന്ധത്തിലേർപ്പെടാൻ പള്ളിവികാരിമാർ ശ്രമിക്കുന്നത് എത്ര നീചവും നികൃഷ്ഠവുമാണ്. ഇത് പറയുമ്പോൾ പലരും ചോദിക്കും വൈദികരും മനുഷ്യരല്ലേ എന്ന്. അല്ല, വൈദികർ, മനുഷ്യന്റെ ബലഹീനതകളെ അതീജീവിക്കാൻ കഴിയുന്നവൻ മാത്രമേ പുരോഹിതൻ ആകാവൂ. മനുഷ്യന്റെ ബലഹീനതകൾ പൂർണമായും ഉപേക്ഷിച്ച് എല്ലാവരെയും ആത്മീയ പാതകളിലേക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമാണ് ഒരു പുരോഹിതനുള്ളത്. ഏതെങ്കിലും ഒരു വൈദികന് താനൊരു മനുഷ്യനാണ് എന്നും താനും മറ്റു മനുഷ്യന്റെ വികാരങ്ങൾ പ്രകടിപ്പിക്കും എന്നും തോന്നിയാൽ ആ നിമിഷം, അദ്ദേഹം ആ വെള്ളക്കുപ്പായം ഊരി മാനുഷിക വികാരങ്ങൾക്ക് പിന്നാലെ പോകണം.
വെള്ളക്കുപ്പായം ഇട്ടുകൊണ്ട് ആത്മീയത പ്രസംഗിച്ചു കൊണ്ട് ഏതെങ്കിലും ഒരു വൈദികൻ വ്യഭിചാരത്തിന് ഇറങ്ങിയാൽ, ഏതെങ്കിലും ഒരു വൈദികൻ കുട്ടികളെ പീഡിപ്പിച്ചാൽ, ഏതെങ്കിലും ഒരു വൈദികൻ വിവാഹിതരായ സ്ത്രീകളുമായി അവിശുദ്ധ ബന്ധത്തിന് പോയാൽ അത് തിന്മയാണ്, അത് തെറ്റായ മാതൃകയാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ പീഡനകഥകൾ പതിവാണ്. വൈദികർ പീഡിപ്പിച്ച കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം നൽകി യൂറോപ്പിലെയും അമേരിക്കയിലെയും പല കത്തോലീക്കാ സഭകളും പൂട്ടിപ്പോയിട്ടുണ്ട്. നിരവധി വൈദികരും കന്യാസ്ത്രീകളും ലൈംഗിക പീഡനം എന്ന ആരോപണമേറ്റ് യൂറോപ്പിലെയും അമേരിക്കയിലെയും ജയിലുകളിൽ കഴിയുന്നുണ്ട്. എന്നാൽ, അതുപോലെ ശക്തമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഇല്ല. വൈദികൻ എന്ന പ്രിവിലേജ് ഉപയോഗിച്ചു കൊണ്ട് കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗിക്കുന്ന സാഹചര്യം ഇവിടെ വളർന്നുവരികയാണ്. 14 വയസുള്ള ഒരു പെൺകുട്ടിയെ നിരന്തരമായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആ കുട്ടിയിൽ ഒരു കുഞ്ഞു പിറക്കുകയും ചെയ്തപ്പോഴും ആ കുഞ്ഞിനെ അനാഥാലയത്തിലാക്കി ആ കുഞ്ഞിന്റെ പിതൃത്വം ആ പെൺകുട്ടിയുടെ പിതാവിനെ ഏൽപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച വൈദികൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന നാടാണ് കേരളം.
അതിനേക്കാൾ ലജ്ജാകരം ആ വൈദികനെ സംരക്ഷിക്കാൻ കന്യാസ്ത്രീകളും സഭാ വിശ്വാസികളും അടങ്ങുന്ന ഒരു വിഭാഗം രംഗത്തിറങ്ങി എന്നതാണ്. അന്നൊക്കെ എല്ലാവരും പറഞ്ഞത് അച്ചന്മാരെ പെണ്ണുകെട്ടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നാണ്. കത്തോലിക്കാ വൈദികർ പെണ്ണു കെട്ടിയാൽ മാതിയെന്നാണ്. എന്നാൽ ഓർത്തഡോക്സ് സഭയിലെ എട്ടു വൈദികർ വിവാഹിതയായ ഒരു യുവതിയെ ദുരുപയോഗിച്ചു എന്നു രകേൾക്കുമ്പോൾ ഇത് പെണ്ണുകെട്ടാത്തതിന്റെ പ്രശ്നമല്ല. ഒരു ക്രിമിനൽ ചിന്താഗതിയുടെ പ്രശ്നമാണ്. ഈ വൈദികരെല്ലാം വിവാഹിതരും കുട്ടികൾ ഉള്ളവരുമാണ്. എന്നിട്ടും അവർക്ക് അവസരം ലഭിച്ചപ്പോൾ അവർ ഒരു യുവതിക്കൊപ്പം അന്തിയുറങ്ങാൻ പുറപ്പെട്ടു. ഇത്തരം തിന്മകൾ ആവർത്തിക്കുന്നതിന് കാരണം ലൈംഗിക ആരോപണം വൈദികർക്കെതിരെ ഉണ്ടാകുമ്പോൾ അത് മൂടിവെക്കാൻ സഭ നടത്തുന്ന ഇടപെടൽ തന്നെയാണ്. ഈ ഭൂരിപക്ഷം വരുന്ന ഇരകളും നാണക്കേട് ഓർത്തും സഭക്കുണ്ടാക്കുന്ന പ്രശ്നങ്ങളുമോർത്ത് പരാതിയുമായി എത്താത്തതാണ്.
ആരെങ്കിലും നിയമനടപടിയുമായി മുൻപോട്ടു പോയാൽ അവരെ പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സഭ സ്വീകരിക്കുന്നത്. അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് സഭാ അധികൃതരുടെ പിന്തുണയോടെയാണ്. ഇപ്പോൾ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന് പറഞ്ഞ ഭർത്താവിനെ കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും അവർ തന്നെ രംഗത്തുണ്ട്. ഈ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാനം രക്ഷിക്കാൻ അഞ്ച് വൈദികരെ സസ്പെന്റ് ചെയ്യാനുള്ള മാന്യത എങ്കിലും ഓർത്തഡോക്സ് സഭ കാണിച്ചിട്ടുണ്ട്. കുറച്ചു കാലം മുമ്പ് തങ്ങി നിൽക്കുന്ന പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇത് നടക്കാതെ പോയപ്പോഴാണ് സസ്പെൻഷനിലേക്ക് എത്തിയത്. ഇവിടെ രണ്ട് പ്രശ്നങ്ങളാണ് ഉള്ളത്. ഒന്ന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം. ആ സ്ത്രീയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെങ്കിൽ അതിനെ ബലാത്സംഗം എന്ന പേരിൽ വിചാരണ ചെയ്യാൻ പറ്റില്ല. എന്നാൽ, ഭർത്താവുള്ള ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ പുരുഷനെ അഞ്ച് കൊല്ലം വരെ ശിക്ഷിക്കാൻ പറ്റുന്ന നിയമമുണ്ട്. ആ നിയമം ഉപയോഗിച്ച് വൈദികരെ ശിക്ഷിക്കാവുന്നതാണ്.
രണ്ടാമത്തെ വിഷയം നിയമം അല്ല, ധാർമ്മിതയാണ്. തങ്ങളുടെ സഭാംഗത്തെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വൈദികനായി തുടരാൻ ഒരിക്കലും അർഹനല്ല. ഈ വൈദികരുടെ പട്ടം എടുത്തു കളഞ്ഞ് ഈ വൈദികരെ പൗരോഹിത്യത്തിൽ നിന്നും വിലക്കുകയാണ് ബഹുമാന്യനായ കാതോലിക്കാ ബാവ ചെയ്യേണ്ടത്. റോബിൻ അച്ചനെ പോലെ ജയിലിൽ കിടക്കുന്ന ചില അച്ചന്മാരെ മാറ്റി നിർത്തിയാൽ മറ്റു ലൈംഗിക ആരോപണം നേരിടുന്ന അച്ചന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ കത്തോലിക്കാ സഭയും തയ്യാറല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കത്തോലിക്കാ വൈദികർ ഇടവകയിലെ വീട്ടമ്മമാരെയും കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ അഞ്ച് ഓർത്തഡോക്സ് വൈദികരുടെ അനുഭവം എല്ലാ ക്രിസ്ത്യൻ വിഭാഗക്കാർക്കും ഒരു പാഠമായി മാറണം. ആത്മീയ ശുശ്രൂഷകളിൽ നിന്നും അവരെ വിലക്കിയാൽ മാത്രം പോരാ.. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിനുള്ള ഉത്തരവാദിത്തമാണ് സഭാ നേതൃത്വം കൈക്കൊള്ളേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്