മനുഷ്യനാകാനുള്ള ക്ഷണമാണ് ഓരോ ദുരന്തവും
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ മനുഷ്യജീവിതത്തെ ഈശോ ഒരു യാത്രയായി ചിത്രികരിക്കുകയാണ്: ''നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക...'' (12:58)
ജീവിതമാകുന്ന ഈ യാത്രയിൽ പുലർത്തേണ്ട ശരിയായ മനോഭാവത്തെ കുറിച്ചാണ് തുടർന്ന് ഈശോ പറയുന്നത്. സമീപകാലത്ത് അവിടെ നടന്ന രണ്ട് ദുരന്തങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഈശോ പഠിപ്പിക്കുന്നത്- ബലിയർപ്പ്കാരായ ഗലീലിയക്കാരെ പീലാത്തോസ് വധിച്ച സംഭവവും (13:1) സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണ് 18 ജറുശലേംകാർ മരിച്ച സംഭവവും (13:4).
ആനുകാലികങ്ങളായ ഈ രണ്ട് ദുരന്തങ്ങൾ ഉദ്ധരിച്ചിട്ട് ഈശോ ആവർത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "ഇവയെല്ലാം അനുഭവിച്ചതു കൊണ്ട് അവർ മറ്റെല്ലാവരെയുകാൾ കൂടുതൽ പാപികളായിരിന്നുവെന്ന് നിങ്ങൽ കരുതുന്നുവോ?" (13 2 4). കൊല്ലപ്പെട്ടവരും മരിച്ചവരും ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ പാപികളും കുറ്റക്കാരുമായിരുന്നോ എന്നാണ് ഈശോ ചോദിക്കുന്നത്.
ഈ ചോദ്യം ചോദിച്ചിട്ട് അതിനുള്ള ഉത്തരവും ഈശോ തന്നെ പറയുന്നുണ്ട്. ''അല്ല എന്ന് ഞാൻ പറയുന്നു'' (13:3,5). അതായത് ജീവിച്ചിരിക്കുന്നവർ മരിച്ചവരെപ്പോലെതന്നെ പാപികളും കുറ്റക്കാരുമാണെന്നാണ് ഈശോയുടെ പക്ഷം. എന്നു പറഞ്ഞാൽ, ഈശോയുടെ ശ്രോതാക്കളൊക്കെ ദുരന്തങ്ങളിൽപെട്ട് മരിച്ചുപോയവരെപ്പോലെതന്നെ കുറ്റക്കാരാണെന്ന്. ജീവിച്ചിരിക്കുന്നവർ കൊല്ലപ്പെട്ടവരേക്കാൾ ഒട്ടും മെച്ചപ്പെട്ടവരല്ലെന്നാണ് ഈശോ പറയുന്നത്.
അങ്ങനെയെങ്കിൽ, മെച്ചപ്പെട്ടവരാകാൻ, അഥവാ ജീവിതം മെച്ചപ്പെട്ടതാക്കാൻ എന്തു ചെയ്യണം? അതിനുള്ള ഉത്തരവും ഈശോ തന്നെ പറഞ്ഞു തരുന്നുണ്ട്: ''മാനസ്സാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3,5).
മെച്ചപ്പെട്ടവരാകാനുള്ള വഴിയായിട്ടു ഈശോ പറയുന്നത്, മാനസാന്തരമാണ്. മനസ്സുമാറുക, ചിന്താരീതി മാറുക, കാഴ്ചപ്പാടു മാറുക, ജീവിത രീതി മാറുക എന്നാണ് മാനസ്സാന്തരം കൊണ്ട് അർത്ഥമാക്കുന്നത്. ചിന്താരീതിയും കാഴ്ചപ്പാടും ജീവിത രീതിയും മാറാനാണ് ഈശോ ആവശ്യപ്പെടുന്നത്.
മാറിയില്ലെങ്കിൽ "നശിച്ചു പോകുമെന്നാണ്" ഈശോ പറയുന്നത് (13:3,5). "നശിക്കുമെന്ന" പദപ്രയോഗം കൊല്ലപ്പെടുന്നതിനെക്കാൾ രൂക്ഷമാണ്. ജീവൻ കെട്ടുപോകുന്ന അവസ്ഥയാണത്; രക്ഷയില്ലാത്ത അവസ്ഥയെയാണത്- നാശമെന്നതിന്റെ അർത്ഥമതാണ്. അങ്ങനെയെങ്കിൽ നശിക്കാതിരിക്കണമെങ്കിൽ അഥവാ ജീവനുണ്ടാകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിനുള്ള വഴിയാണ് "മാനസാന്തരപ്പെടുകയെന്നത്."
എന്താണ് മാനസാന്തരപ്പെടുകഎന്നു പറഞ്ഞാൽ? മാനസാന്തരം അതിൽ തന്നെ മനസ്സിന്റെ മാറ്റമാണ്. അതിനാൽതന്നെ അതിനെ ആർക്കും കാണാനാവില്ല. മാനസാന്തരത്തെക്കുറിച്ച് ഈ സുവിശേഷത്തിൽ ഇതിനു മുൻപ് പ്രസംഗിച്ചത് സ്നാപകയോഹന്നാനാണ് (ലൂക്കാ 3:3-18).അന്ന് സ്നാപകൻ പറഞ്ഞത് 'മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ'' (3:8) എന്നാണ്. അതിനെത്തുടർന്ന് വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്ന കാര്യവും, നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടുമെന്ന ശിക്ഷാവിധിയും യോഹന്നാൻ പ്രഖ്യാപിക്കുന്നുണ്ട് (3:9).
ഇന്നത്തെ സുവിശേഷഭാഗത്ത് മാനസാന്തരപ്പെടാൻ ആവശ്യപ്പെടുന്ന ഈശോ തുടർന്നു പറയുന്നത് ഫലം തരാത്ത അത്തി വൃക്ഷത്തെക്കുറിച്ചാണ് (13:6-9). മൂന്നു വർഷം ഫലം തരാതിരുന്ന അത്തിവൃക്ഷത്തെ വെട്ടിക്കളയാനാണ് ഉടമസ്ഥന്റെ കൽപ്പന (13:7).
അങ്ങനെയെങ്കിൽ, ഈശോയും ഉന്നം വയ്ക്കുന്നത് മാനസാന്തരത്തിന്റെ ഫലങ്ങളിലേക്കു തന്നെയാണ്. എന്നാൽ എന്താണ് മാനസാന്തരത്തിന്റെ ഫലങ്ങൾ? ഫലങ്ങൾ എന്തൊക്കെയാണെന്ന് സ്നാപകൻ കൃത്യമായിട്ടു എണ്ണമിട്ടു പറയുന്നുണ്ട്. അവൻ ജനകൂട്ടത്തോടു പറഞ്ഞു: ''രണ്ട് ഉടുപ്പുള്ളവർ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ'' (3:11). അങ്ങനെയെങ്കിൽ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.
അവരുടെ ചോദ്യത്തിന് ഉത്തരമായി സ്നാപകൻ ചുങ്കക്കാരോട് പറഞ്ഞു. ''നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്'' (3:13). അവൻ പടയാളികളോടു പറഞ്ഞു: ''നിങ്ങൽ ആരെയും ഭീക്ഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണവും അരുത്'' (3:14).
ചുരുക്കത്തിൽ ഉള്ളത് പങ്കു വയ്ക്കുന്നതും, നീതിയോടെ പ്രവർത്തിക്കുന്നതുമാണ് മാനസാന്തരത്തിന്റെ ഫലങ്ങൾ. ഒറ്റ വാക്കിൽ ''മനുഷ്യത്വത്തോടെ'' ജീവിക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.
ഈ ഫലം പുറപ്പെടുവിച്ചാൽ ഒരാളും നശിക്കില്ല;നേരെ മറിച്ച് ജീവിക്കുമെന്നാണ് ഈശോ പറയുന്നത്: ''മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3). അതായത് മനുഷ്യത്വത്തോടെ ജീവിച്ചില്ലെങ്കിൽ നശിച്ചുപോകും. മനുഷ്യത്വത്തോടെ ജീവിച്ചാലോ, മരണത്തിനപ്പുറത്തേക്ക് ജീവിക്കാനാകും.
കൈരളിയുടെ 2017 ലെ ജ്വാല അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് ശാലിനി സരസ്വതിയെന്ന യുവതിയായിരുന്നു. ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശാലിനി (ഓഡിയോ കേൾക്കുക).
അങ്ങനെയിരിക്കെ. ഭർത്താവായ പ്രശാന്തുമായി കബോഡിയായിൽ വിനോദയാത്രയ്ക്കു പോയപ്പോൾ അവിടെ വച്ച് അവൾക്ക് അണുബാധയേറ്റു. വളരെ അപൂർവ്വമായൊരു അണുബാധ. അതു ബാധിച്ചാൽ 100 ൽ അഞ്ചുപേരു പോലും രക്ഷപ്പെടില്ല.
ജീവൻ രക്ഷിക്കാൻ ആദ്യം ശാലിനിയുടെ വലതുകൈ മുറിച്ചു കളയേണ്ടി വന്നു. പിന്നീട് ആശുപത്രിയിൽ കിടക്കുമ്പോൾ അവളുടെ മറ്റേ കൈ പൊഴിഞ്ഞ് സഹോദരന്റെ മടിയിലേക്ക് വീണു.കുറേ കഴിഞ്ഞപ്പോൾ രണ്ടു കാലുകളും മുറിച്ചു കളയേണ്ടി വന്നു. എന്നിട്ടും അവൾ മനസ്സു മടുത്തില്ല. പിന്തുണയായിട്ടു ഭർത്താവ് പ്രശാന്തും കുടെ നിന്നു. സ്ഥിരപരിശ്രമത്തിലൂടെ അവസാനം, 10 കിലോ മീറ്റർ ഓട്ട മത്സരത്തിൽ വികലാംഗയായ അവൾ ഒന്നാം സമ്മാനം നേടി.
ജ്വാല അവാർഡിനായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വികലാംഗയായ ശാലിനിയെ പിടിച്ചുയർത്തി എണീൽപ്പിക്കുന്നത് ഭർത്താവ് പ്രശാന്താണ്. പ്രസംഗം കഴിഞ്ഞ തിരിച്ചുവരുമ്പോൾ കുപ്പി തുറന്ന് വെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കുന്നതും ഭർത്താവാണ്.
ഇത് കാണുന്ന മമ്മൂട്ടി പ്രശാന്തിനെ വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു, ജീവിത പങ്കാളിയോടു കാണിച്ച സ്നേഹത്തിനും അർപ്പണത്തിനും. പ്രസംഗത്തിനിടക്ക് ശാലിനി പറഞ്ഞൊരു സംഭവമുണ്ട്. കുറേനാൾ മുമ്പ് അവൾക്കൊരു കത്തു കിട്ടി. അംഗവൈകല്യം ബാധിച്ച ഒരു ചെറുപ്പക്കാരനാണ് കത്ത് എഴുതിയത്. അവന് പുറത്തിറങ്ങാനും ബസ്സിൽ യാത്ര ചെയ്യാനും ആഗ്രഹമുണ്ട്. പക്ഷേ മടിയാണ്. കാരണം പുറത്തിറങ്ങിയാൽ അംഗവൈകല്യത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യത്തെ അഭിമുകഖീകരിക്കാൻ അവനാവില്ലെന്ന്.
ഇതു പറഞ്ഞിട്ട് ശാലിനി സദസ്സിനോടു പറഞ്ഞു - വികലാംഗരോട് നമ്മൾ മനുഷ്യത്വം കാണിക്കണം. എങ്ങനെയാണത്? അനവാശ്യമായ ചോദ്യങ്ങൾ അവരോടു ചോദിക്കാതിരിക്കുക. അവരുടെ സ്വകാര്യതയെ മുറിപ്പെടുത്താൻ നമ്മുടെ ജിജ്ഞാസയെ അനുവദിക്കാതിരിക്കുക. ശാലിനി കൂട്ടിച്ചേർത്തു, ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിൽ അംഗവൈകല്യമുള്ളവരാകുമെന്ന് മറക്കാതിരിക്കുക. അതിനാൽ വികലാംഗരോടു മനുഷ്യത്വം കാണിക്കു- be human- അവൾ പറഞ്ഞു നിർത്തി.
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെന്നതും ഇതു തന്നെയാണ്- "മനുഷ്യത്വത്തിന്റെ ഉയരങ്ങളിലേക്ക് ജീവിച്ചു കയറുക!" നിന്റെ ചുറ്റുമുള്ള ഓരോ ദുരന്തവും മനുഷ്യത്വത്തിൽ വളരാനായി നിന്നെ മാസാന്തരത്തിലേക്കു ക്ഷണിക്കുകയാണ്. ആ ക്ഷണം സ്വീകരിച്ച് മനുഷ്യത്വത്തിന്റെ പങ്കുവയ്ക്കലിൽ വളരുമ്പോഴാണ്, നീ ജിവന്റെ നിറവിലേക്ക് വളർന്നു കയറുന്നത്. നശിച്ചു പോകാതെ, നിത്യം ജീവിക്കുന്നവനായി നീ മാറുന്നതും അങ്ങനെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍