10,034 രൂപാ വച്ച് 180 മാസ തവണയായി പതിനഞ്ചു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട ലോൺ; 100 തവണയ്ക്കുമേൽ മുടങ്ങാതെ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! പത്തുലക്ഷത്തിന് മേൽ കൃത്യമായി തവണകളടച്ചിട്ടും വീണ്ടും 16 ലക്ഷത്തോളം അടയ്ക്കാൻ നിർദ്ദേശിച്ച് ഒരു ബാങ്കുകൊള്ള; ന്യൂജൻബാങ്കുകൾ പാവങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
കൊച്ചി: നീരവ് മോദിയും വിജയ് മല്ല്യയും ശതകോടികളുമായി മുങ്ങി... വീഡിയോകോൺ ഉൾപ്പെടെ തട്ടിപ്പുനടത്തിയതിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ കൊടുക്കുന്ന കാര്യത്തിലും ഒരു ആസ്തിയും നോക്കാതെ സ്നേഹം വാരിക്കോരി ചൊരിയുന്നതിലും ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല.
അതേസമയം, ലോണിന്റെ ഒരു തിരിച്ചടവ് മുടങ്ങിയാലോ അല്ലെങ്കിൽ എന്തിനേറെ അക്കൗണ്ടിൽ മിനിമം ബാലൻസിന്റെ പേരിൽ പോലും സാധാരണക്കാരനെ പിഴിയുന്നതിന് ബാങ്കുകൾ മുന്നിട്ടിറങ്ങുകയും ചെയ്യും. സർവീസ് ചാർജ് എന്ന പേരിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം പണമീടാക്കിയും ഫൈനിട്ടും ബാങ്കുകൾ ആത്മാർത്ഥത കാണിക്കും. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് എതിരെപ്പോലും വലിയതോതിൽ ഇക്കാര്യത്തിൽ വിമർശനം ഉയരുന്നു. എന്നിട്ടും ഇതിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ചെറുവിരൽപോലും അനക്കുന്നുമില്ല.
പൊതുമേഖലാ ബാങ്കുകളുടെ കാര്യം ഇതാണെങ്കിൽ ഏതാണ്ട് ബ്ളേഡ് കമ്പനികളുടെ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂജൻ ബാങ്കുകൾ. മിക്കവയും തട്ടിപ്പിന്റെ നേർച്ചിത്രങ്ങൾ. പാലും പഞ്ചസാരയും വാഗ്ദാനം നൽകി ലോൺ എടുപ്പിക്കും. തുടക്കത്തിൽ പലിശ കുറവാണെന്നും മറ്റ് ബാങ്കുകളേക്കാൾ മാസത്തവണ കുറവാണെന്നുമെല്ലാം ആയിരിക്കും മോഹന വാഗ്ദാനങ്ങൾ. എന്നാൽ അതിന് ശേഷം നടക്കുന്നതെല്ലാം ഉഗ്രൻ തട്ടിപ്പുകളെന്ന പരാതി വ്യാപകമാകുകയാണ്. ലോൺ ക്ലോസ് ചെയ്യാൻ കുറച്ചുകാലമേയുള്ളൂ എന്നു കരുതി സമാധാനിച്ചിരിക്കുന്നവർക്ക് ഇടിത്തീ പോലെയാകും ലോൺ അടച്ചു തീരാൻ ഇനിയും വർഷങ്ങളുണ്ടെന്ന സന്ദേശം ലഭിക്കുക.
ഇത്തരം ചതികളുടെ കഥകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി ചർച്ചയാവുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നു. എന്നാൽ ഇപ്പോഴും ഈ ബാങ്കുകളുടെ കൊള്ളയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം ന്യൂജൻ ബാങ്കുകളും കണ്ടില്ലെന്ന് നടിക്കുന്നു. കാരണം ഇടപാടുകാരെ പിഴിയാനുള്ള തന്ത്രമാണ് ഇത്. പലിശ കുറച്ച് ലോൺ അനുവദിക്കും. മാസങ്ങൾ കഴിയുമ്പോൾ പലിശ നിരക്കു മാറ്റും. ഇതോടെ മാസത്തവണകളുടെ എണ്ണം കുത്തനെ കൂടും. മാസം അടയ്ക്കേണ്ട തുകയിൽ മാറ്റം വരുത്താതെയാണ് അടയ്ക്കേണ്ട മാസങ്ങളുടെ എണ്ണംകൂട്ടി നടത്തുന്ന കൊള്ള. അടയ്ക്കേണ്ട തുകയിൽ മാറ്റം വരുത്താത്തതിനാൽ ഇക്കാര്യം അന്വേഷിക്കാത്ത ലോൺ അക്കൗണ്ട് ഉടമ ഇക്കാര്യം അറിയുകയേയില്ല. ഈ ചതിയുടെ കഥപറഞ്ഞ് ഫേസ്ബുക്കിൽ വന്നൊരു പോസ്റ്റ് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.
ബാങ്ക് കൊള്ളയുടെ കഥ ഇങ്ങനെ:
സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ന്യൂജെൻ ബാങ്ക് കൊള്ളയുടെ കഥയിതാണ്. അദേഹം ഒൻപത് വർഷം മുമ്പ് പത്ത് ലക്ഷം രൂപാ ഒരു ന്യൂ ജെനറേഷൻ ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു. അക്കാലത്ത് അദ്ദേഹം 2500 രൂപയോളം മാസം അടയ്ക്കുന്ന ടിഡിഎസ് പേയർ ആയിരുന്നു. അതും കൂടി ലാഭിക്കാമല്ലോ എന്ന് ആരെക്കൊയോ ഉപദേശിക്കുകയും കൂടി ചെയ്തിട്ടാണ് അദ്ദേഹം ലോണെടുത്തത്. ഇഎംഐ 10,034 രൂപാ വച്ച് 180 തവണ അതായത് പതിനഞ്ച് വർഷത്തെക്കായിരുന്നു ലോൺ. അദ്ദേഹം മുടങ്ങാതെ അത് അടച്ചും പോന്നു. ഇത് വരെ 104 തവണകളായി 10,40,000 രൂപയ്ക്ക് മുകളിൽ അടച്ചിട്ടുമുണ്ട്.
ഒരു കാഷ്വൽ ടോക്കിൽ 'എന്തിനാ ചേട്ടാ വെറുതെ പലിശ കൊടുക്കുന്നത് ? അതങ്ങ് തീർത്തു കൂടെ ?' എന്ന സുഹൃത്തിന്റെ ചോദ്യം കാര്യമായെടുത്തു. പിറ്റേ ദിവസം തന്നെ തനിക്ക് ലോൺ പെട്ടെന്ന് അടച്ച് തീർക്കാനുള്ള താല്പര്യം ബാങ്കിനെഴുതി. ഏകദേശം 8,24,440 രൂപയാണ് അടയ്ക്കേണ്ട തുകയെന്നാണ് ഇമെയലിലൂടെ ബാങ്കിൽ നിന്നും മറുപടി കിട്ടിയത്. ഒന്നിച്ചടയ്ക്കുകയാണെങ്കിൽ തുക ഇതിൽ നിന്നും കുറയുകയാണല്ലോ വേണ്ടത്, അല്ലെങ്കിൽ തുക ഒന്നിച്ചടച്ചിട്ടെന്ത് ലാഭം എന്നായി അദ്ദേഹത്തിന്റെ ആദ്യ സംശയം. പക്ഷേ അദ്ദേഹം ഞെട്ടിയത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോസ്റ്റിൽ വന്ന ബാങ്കിന്റെ ലെറ്റർ കണ്ടപ്പോഴാണ്.
അതുപ്രകാരം 2031 ൽ മാത്രമേ ലോൺ അക്കൗണ്ട് ക്ലോസ് ആവൂ എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. അതായത് ഇനി 157 മാസം കൂടി ഇഎംഐ അടയ്ക്കണം 157 ത 10,034 = 15,75,000ത്തോളം രൂപ. 180 മാസം കൊണ്ട് അടച്ചുതീർക്കേണ്ട ലോൺ മുടങ്ങാതെ 100 ന് മുകളിൽത്തവണ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! ഇത് ബാങ്കിന്റെ ഉഡായിപ്പാണോ അതോ ലോണെടുക്കുമ്പോൾ അദ്ദേഹത്തിനുണ്ടായ ശ്രദ്ധക്കുറവാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
പുതുക്കിയ പലിശ നിരക്ക് അനുസരിച്ചു ഇഎംഐയുടെ എണ്ണത്തിൽ മാറ്റം വരാം. എന്നാൽ അതൊരിക്കലും ആദ്യം തീരുമാനിച്ച അത്രയും ആകണമെന്നില്ല, തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും അത് സംഭവിക്കാം. എങ്കിലും ഇത്രയധികം വ്യത്യാസം അസ്വാഭാവികമാണെന്നാണ് അഭിപ്രായമാണ് പൊതുവിൽ ഉയരുന്നത്. ലോൺ എടുത്തത് ഫ്ളോട്ടിങ് റേറ്റിൽ ആണെങ്കിൽ ഈ ചതി സംഭവിക്കുമെന്നാണ് പൊതുവേ ഉയരുന്ന വാദം. പലിശ ഉയർന്നപ്പോൾ ഇഎംഐ മാറാതെ ലോൺ കാലയളവ് ബാങ്ക് വർധിപ്പിച്ചു. അതുകൊണ്ട് ഇന്ററസ്റ്റ്് കംപോണേന്റ് ഇപ്പോളും ഇഎംഐയിൽ സിംഹഭാഗവും ആയി തുടരും. ലോൺ ഡോക്യുമെന്റ് ഫിൽ ചെയ്തത് ഫ്ളോട്ടിങ് റേറ്റ് ആയത് അറിവില്ലായ്മ മൂലമോ ബാങ്ക് ചതിച്ചതോ ആവും. പക്ഷേ ഇനി ഈ അധിക തുക അടയ്ക്കാൻ വായ്പ എടുത്തയാൾ നിർബന്ധിതനാണെന്നതാണ് വസ്തുത.
ഓരോ മൂന്നു മാസത്തിലും പലിശ പുതുക്കി നിശ്ചയിക്കും. നൂറു മാസങ്ങൾക്കുള്ളിൽ പലിശ നിരക്കിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ കൂടി കണക്കിലെടുക്കണം. ഇഎംഐ സ്ഥിരമായി കണക്കാക്കുവാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം. പലിശയിൽ മാറ്റം വരുത്തുന്നത് നമ്മൾ അറിയില്ല. അതിന് പകരം തവണ കൂടിക്കൊണ്ടിരിക്കും. മറ്റൊരു അപകടം ഉണ്ട്. ഇത് ക്ലോസ് ചെയ്യാൻ ചെല്ലുമ്പോൾ വലിയൊരു തുക ക്ലോസിങ് ഫീസ് ഈടാക്കും. അതുകൊണ്ടു വളരെ ചെറിയൊരു തുക നിലനിർത്തിക്കൊണ്ടു ബാക്കി അടക്കുക മാത്രമാണ് പോംവഴി. ആ പണം രണ്ടോ മൂന്നോ തവണ കൊണ്ട് അടച്ചു തീർത്താൽ ക്ലോസിങ് ഫൈൻ ഉണ്ടാവില്ല. അങ്ങനെ രക്ഷപ്പെടാം. പലപ്പോഴും ലോൺ ഒറ്റയിടിക്ക് ക്ലോസ് ചെയ്യുന്നത് ബാങ്കുകൾക്ക് കൂടുതൽ ഗുണകരമാകുന്നത് ലോൺ ക്ലോസിങ് തുക കാരണമാണ്.
മിക്ക ബാങ്കുകളും വായ്പാ തുക ഈടാക്കുന്നത് ഇന്ന് ബാങ്കിലൂടെയാണ്. ചിലപ്പോഴൊക്കെ തിരിച്ചടവ് മടുങ്ങാം. ഏജന്റ് പണം വാങ്ങിയ ശേഷം അടയ്ക്കാൻ മുടങ്ങിയാലും ഇതേ പ്രശ്നം വരും. എന്നാൽ ഏജന്റുമാർ കൈയിൽ നിന്ന് പണം വാങ്ങുമ്പോൾ ചെക്ക് ബൗൺസ് തുക ഈടാക്കില്ല. ഇത് കെട്ടിക്കിടന്നും വലിയ തുകയായി മാറും. ലോൺ അടച്ച് തീരാതെ വരുമ്പോൾ അന്വേഷിക്കും. അപ്പോൾ മാത്രമാകും ഇക്കാര്യം അറിയുക. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ലോൺ തട്ടിപ്പ് ഉന്നയിച്ച് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നത്.
പോസ്റ്റ് ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍