ആകെ നാറിയ അമ്മയുടെ ഭാരവാഹിത്വത്തിൽ തുടരുന്നത് ലാലേട്ടന്റെ ബ്രാൻഡ് വാല്യു കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ; ഈ അവസ്ഥയിൽ മോഹൻലാൽ അമ്മയുടെ അധ്യക്ഷനായി തുടരരുതെന്ന് അഭ്യുദയകാംഷികളും നേതാക്കളും; രാജിവച്ച് മാനം രക്ഷിക്കാൻ ആലോചിക്കുമ്പോഴും താരസംഘടനയെ പ്രതിസന്ധിയിലാക്കാൻ മടി; ലാൽ രാജി വച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് ഭയന്ന് ലാലിനെ തടഞ്ഞ് മുകേഷും ഗണേശും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അമ്മയുടെ അധ്യക്ഷനായി മോഹൻലാൽ സ്ഥാനം ഏറ്റത് നാല് ദിവസം മുമ്പാണ്. അതിന് മുമ്പ് തന്നെ രാജിയെ കുറിച്ച് സൂപ്പർ താരം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസും ദിലീപിന്റെ പ്രതിസ്ഥാനവും താര സംഘടനയെ വെട്ടിലാക്കുകയാണ്. ഇതിനിടെയാണ് ദിലീപിനെ അമ്മ തിരിച്ചെടുത്തത്. ഇതോടെ ചർച്ചകൾ കൈവിട്ടു പോയി. പീഡനക്കേസിലെ പ്രതിക്കൊപ്പമാണ് അമ്മയെ വിലയിരുത്തലെത്തി. ഇത് ആളിക്കത്തിച്ച് അക്രമത്തിനിരയായ നടിയും രാജിവച്ചു. ഇതിലൊന്നും കൃത്യമായ വിശദീകരണം നൽകാൻ മോഹൻലാലിന് കഴിഞ്ഞില്ല. രാഷ്ട്രീയ-സാസ്കാരിക നായകന്മാർ താരസംഘടനയെ വിമർശിക്കുമ്പോൾ അത് ചെന്ന് കൊള്ളുന്നത് ലാലിനാണ്. പീഡനക്കേസിലെ പ്രതിയെ മോഹൻലാൽ സംരക്ഷിക്കുന്നുവെന്ന ചർച്ചയാണ് സജീവമാകുന്നത്.
അതിനിടെ ഈ വിവാദം ലാലിന്റെ ബ്രാൻഡ് വാല്യു കുറയ്ക്കുമെന്ന ഭയം വ്യവസായ ലോകത്തിനുണ്ട്. ഏഷ്യാനെറ്റിന്റെ ബിഗ് ബ്രദറിലെ മുഖ്യ അവതാരകൻ മോഹൻലാലാണ്. ഈ പരിപാടിയുടെ റേറ്റിങ് കുറയുമോ എന്ന ആശങ്കയും സജീവം. അതുകൊണ്ട് തന്നെ അമ്മയുടെ അധ്യക്ഷ പദവി മോഹൻലാലിനോട് ഒഴിയണമെന്നാണ് ഒരു കൂട്ടം സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ അമ്മയുടെ പോക്ക് നിർണ്ണായക വഴികളിലൂടെയാണ്. ദിലീപ് ജയിലിൽ അടയ്ക്കപ്പെട്ടതോടെ കെട്ടുറപ്പ് തകർന്നു. പലരും പല വഴിക്കാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ ലാൽ എത്തിയത്. അതുകൊണ്ട് തന്നെ അമ്മയെ കൈവിടരുതെന്ന നിലപാടാണ് സിനിമയിലെ സുഹൃത്തുക്കൾ മോഹൻലാലിനോട് പറയുന്നത്. ഇതാണ് രാജി വയ്ക്കുന്നതിൽ നിന്നും ലാലിനെ തടയുന്നത്. ഇതിനൊപ്പം എംഎൽഎമാരായ കെബി ഗണേശ് കുമാറും മുകേഷും രാജി ഒഴിവാക്കാൻ സമ്മർദ്ദം ശക്തമാക്കുകയും ചെയ്യുന്നു.
കൊല്ലത്ത് നിന്നുള്ള എംഎൽഎയാണ് മുകേഷ്. പത്തനാപുരത്തിന്റെ പ്രതിനിധിയാണ് ഗണേശ്. ദിലീപിന് ഉറച്ച പിന്തുണ നൽകിയവരാണ് ഇരുവരും. പീഡനക്കേസിലെ പ്രതിയെ എംഎൽഎമാർ പിന്തുണയ്ക്കുന്നതിൽ ഇടത് മുന്നണിയിൽ പോലും പ്രതിഷേധം ശക്തമാണ്. മോഹൻലാൽ രാജിവച്ചാൽ എംഎൽഎമാർ കൂടുതൽ പ്രശ്നത്തിലാകും. എംഎൽഎ സ്ഥാനം പോലും രാജിവയ്ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് മോഹൻലാൽ രാജിവയ്ക്കരുതെന്ന് ഗണേശ് കുമാറും മുകേഷും നിർബന്ധം പിടിക്കുന്നത്. ഇതിനൊപ്പം അമ്മയെ ഉപേക്ഷിച്ച് പോകരുതെന്ന സമ്മർദ്ദം സിനിമാക്കാരും മോഹൻലാലിൽ ശക്തമാക്കുകയാണ്. അതുകൊണ്ട് മാത്രമാണ് മോഹൻലാൽ രാജി വയ്ക്കാതിരിക്കുന്നത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച നടിമാർക്കു പിന്തുണയുമായി വി എസ് അച്യുതാന്ദൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
അതിനു പിന്നാലെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. നടിമാർ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചതു അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. അമ്മ എന്ന സംഘടനയുടെ നിലപാടുകൾക്കെതിരെ പത്തു വർഷം മുമ്പ് പ്രതിഷേധിച്ച വ്യക്തിയാണ് താൻ. തിലകനെതിരായ വിലക്കിനെതിരെ നിന്നു തിലകന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തുവെന്നും, അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജി വെച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ലെന്നും ഇത് അവരുടെ സംഘടനയുടെ ആഭ്യന്തര പ്രശഎനം മാത്രമാണെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മോഹൻലാൽ രാജിവച്ചാൽ വിഷയം രാഷ്ട്രീയമായി കോൺഗ്രസും ബിജെപിയും ചർച്ചയാക്കും. ഇത് മുകേഷിനും ഗണേശിനും വിനയാവുകയും ചെയ്യും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് അടുത്ത സഹപ്രവർത്തകരായ മുകേഷിനേയും ഗണേശിനേയും രക്ഷിക്കാൻ വേണ്ടി മോഹൻലാൽ അധ്യക്ഷനായി തുടരുന്നത്.
അതേസമയം നടിമാർ ഉന്നയിച്ച വിഷയങ്ങളിൽ ഇടതുമുന്നണി രാഷ്ട്രീയമായി തന്നെ ഇടപെടണമെന്ന് വി.ടി. ബൽറാം എംഎൽഎ പറഞ്ഞു. അമ്മയുടെ പുതിയ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനേയും ജനപ്രതിനിധികളാക്കിയ രപസ്താനമെന്ന നിലയിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയമായി തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണെന്ന് ചുണ്ടിക്കാട്ടിക്കൊണ്ടാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. അമ്മ'യുടെ പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരേയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിനേയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിലെ 'ഇടതുപക്ഷ' ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആർജ്ജവമുള്ള ഈ സ്ത്രീകൾ ചോദിക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് ഇത്തരം ചോദ്യങ്ങളുയരുന്നതും ഗണേശിനേയും മുകേഷിനേയും അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ രാജിവയ്ക്കാൻ സമ്മതിക്കാത്തെന്നാണ് സൂചന.
ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി സംസ്ഥാന വനിതാ കമ്മിഷൻ രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി ജി സുധാകരനും അതിരൂക്ഷമായി 'അമ്മ'യെ വിമർശിച്ചു. അമ്മയിൽ നിന്ന് രാജിവച്ച നടിമാർ അഭിമാനം ഉള്ളവരാണെന്നാണ് സുധാകരന്റെ പ്രതികരണം. പണം ഉണ്ടെന്ന് കരുതി എന്തുമാവാമെന്ന് ആരും കരുതേണ്ടെന്നും സുധകരൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തത് ഉചിതമായില്ലെന്ന് കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. നാല് നടിമാർ രാജിവച്ചത് സംബന്ധിച്ച് അമ്മ നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലഫ്റ്റനന്റ് കേണൽ പദവിയിൽ ഇരിക്കുന്ന മോഹൻലാലിനെ പോലുള്ളവരിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല. വിഷയം കൂടുതൽ അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നു. സംഘടനയുടെ തലപ്പത്തുള്ളവർ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു. ഇതോടെ മോഹൻലാൽ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് അമ്മയുടെ സ്ഥാനങ്ങൾ മമ്മൂട്ടി വേണ്ടെന്ന് വച്ചതും. നിലവിൽ എല്ലാ വിഷയങ്ങൾക്കും മോഹൻലാൽ മറപടി പറയേണ്ട അവസ്ഥ. സാസ്കാരിക നായകരും തീരുമാനം എടുത്തതിലെ സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തി മോഹൻലാലിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതുകൊണ്ടാണ് രാജിയെന്ന മാനസികാവസ്ഥയിലേക്ക് സൂപ്പർ താരമെത്തിയത്. എന്നാൽ വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങി സ്ഥാനം ഒഴിയാനും കഴിയുന്നില്ല. രാജിവച്ചാൽ അമ്മ തന്നെ തകരുമെന്നാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗവും ലാലിനെ അറിയിക്കുന്നത്.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നു പുറത്താക്കിയ നടൻ ദിലീപിനെ കേസ് തീരും മുൻപു തിരിച്ചെടുത്ത നടപടിയെ തുടർന്നാണു ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ എന്നിവർ അമ്മയിൽ നിന്ന് രാജിവച്ചത്. നടിയെ ആക്രമിച്ച പശ്ചാത്തലത്തിൽ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെ (ഡബ്ല്യുസിസി) പ്രതിനിധീകരിക്കുന്ന ഇവരുടെ രാജി നേതൃത്വത്തെ സമ്മർദത്തിലാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. വിശദീകരണം തേടാതെ പുറത്താക്കിയതു ശരിയല്ലെന്ന ന്യായം പറഞ്ഞായിരുന്നു തീരുമാനം. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണു നടിമാർ രാജി പരസ്യമാക്കിയത്.
തിരുത്താൻ ഈ രാജി 'സ്ത്രീ സൗഹാർദ തൊഴിലിടമായി സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും അമ്മ നടത്തിയിട്ടില്ല. ഡബ്ല്യുസിസി അതിനായി നടത്തിയ ശ്രമങ്ങളെ പരിഹസിക്കുകയാണു ചെയ്തത്. കുറ്റാരോപിതനായ നടനെ പിന്തുണയ്ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ജനറൽ ബോഡിയിൽ അജൻഡയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്തു നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചതു ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളിൽ ചിലരുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്നാശിക്കുന്നു'- നടിമാർ സംയുക്ത പ്രസ്താനവയിൽ പറയുന്നു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- 'വോയിസ് ഓഫ് സത്യനാഥൻ' നാളെ തീയറ്ററുകളിൽ
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്