ഒടുവിൽ ശനി ശരിക്കും ഭൂഗോളത്തിന്റെ ശനിയാകുമോ അതോ രക്ഷയാകുമോ? ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് ശനി ഗ്രഹത്തിൽ ജീവൻ തുടിക്കുന്നതായി കണ്ടെത്തൽ; ശനിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലൊന്നിന്റെ വിള്ളലിൽ ജീവിവർഗം പിറവിയെടുത്തെന്ന് നിഗമനം; അടിസ്ഥാന ജൈവവസ്തുക്കൾ കണ്ടെത്തിയതോടെ വൻ പ്രതീക്ഷയിൽ നാസയും ശാസ്ത്രജ്ഞരും
മറുനാടൻ ഡെസ്ക്
വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു കണ്ടെത്തലാണ് ഇന്ന് ശാസ്ത്രലോകം പുറത്തുവിടുന്നത്. ഭൂമിയുടെ പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ കണികകൾ ഉണ്ടാകാമെന്നും ഭൂമിക്കു തുല്യമായതോടെ അതിലും വികസിച്ചതോ ആയൊരു ജീവവ്യവസ്ഥ രൂപംകൊണ്ടിരിക്കാമെന്നും മനുഷ്യൻ ഏറെ നാളായി പ്രതീക്ഷിക്കുന്നു.
ഭൂമിക്ക് പുറത്തേക്കുള്ള പര്യവേഷണങ്ങൾ തുടങ്ങിയ കാലംമുതൽ ഈയൊരു പ്രതീക്ഷയിൽ ഊന്നിയായിരുന്നു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും. ഭൂമിക്ക് പുറത്തുനിന്ന് ഇ.റ്റി എന്ന് വിളിക്കുന്ന ഒരു എക്ട്രാ ടെറസ്ട്രിയൽ (ഭൗമേതര) ശബ്ദമോ സന്ദേശമോ സൂചനകളോ പ്രതീക്ഷിച്ച് മനുഷ്യൻ കാതോർത്തു തുടങ്ങിയിട്ട് കാലമേറെയായി. ചൊവ്വയിലുൾപ്പെടെ പഠന ദൗത്യവുമായി ഇന്ത്യയുടെ പേടകങ്ങളുമെത്തി.
ഒടുവിലിതാ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഇതാ ഒരു ശുഭസൂചകമായ, അല്ലെങ്കിൽ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിടുന്നു. ഭൂമിയിൽ നിന്ന് അധികം ദൂരെയല്ലാതെ ഈ പ്രപഞ്ചത്തിൽ ജീവൻ തുടിക്കുന്നുണ്ടാകും. സൗരയൂഥത്തിൽ ഭൂമിക്കൊപ്പം സൂര്യനെ വലംവയ്ക്കുന്ന ശനിയുടെ അസംഖ്യം ഉപഗ്രഹങ്ങളിൽ ഒന്നായ എൻസൈലദൂസിൽ ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും കണ്ടെത്തി. ശനിയുടെ ഈ ഉപഗ്രഹത്തിന്റെ വിള്ളലുകളിൽ ഒന്നിൽ ഉറപ്പായും ജീവൻ പിറവിയെടുത്തിരിക്കാം എന്നാണ് നാസയുടെ പര്യവേഷണ പേടകം കണ്ടെത്തിയിട്ടുള്ളത്.
ഭൂമിയിലേതിനു സമാനമായി ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഘടകങ്ങളും എൻസൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകൾ നാസയുടെ പേടകം 'കാസിനി'യുടെ കണ്ടെത്തലായി ശാസ്ത്രലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്തെ ഏറ്റവുംവലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നെന്ന നിലയിലാണ് നാസയുടെ ഈ വിജയത്തെ വിലയിരുത്തുന്നത്. അതോടൊപ്പം ശനിയേയും അതിന്റെ ഉപഗ്രഹങ്ങളേയും കേന്ദ്രീകരിച്ച് ഭാവിയിൽ വലിയ പഠനത്തിനും പര്യവേഷണത്തിനും സാധ്യതകളും തുറന്നിടുന്നു.
എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താൻ വേണ്ട എല്ലാ ഘടകങ്ങളും ശരിയായ അളവിൽ നിലനിൽക്കുന്നു എന്നാണ് പര്യവേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മഞ്ഞുപാളികൾ നിറഞ്ഞതാണ് എൻസൈലദുസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവ് നേരത്തേ ലഭിച്ചിരുന്നു. ഇതോടെ തന്നെ ഇതിനടിയിൽ ഗർത്തങ്ങളിലോ വിള്ളലുകളിലോ ജീവൻ ഇതിനകം തന്നെ പിറവിയെടുത്തിട്ടുണ്ടോ എന്ന നിലയിൽ ഗവേഷണം മുന്നോട്ടുപോയി.
സമുദ്രത്തിന്നടിയിൽ നിന്നു രാസപ്രക്രിയകളിലൂടെ വൻതോതിൽ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതായി കണ്ടെത്തിയതോടെ കൂടുതൽ പ്രതീക്ഷയായി. ജീവിവർഗങ്ങൾ ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന തരത്തിൽ മീഥെയ്ൻ, ഹൈഡ്രജൻ തുടങ്ങിയ വാതകങ്ങൾ പുറത്തുവരുന്നതായി കണ്ടതോടെയാണ് ഏറെക്കുറെ ജീവനുണ്ടെന്ന നിലയിൽ സ്ഥിരീകരണം നടക്കുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളിൽ നിന്നാണ് 'കാസിനി' സാംപിളുകൾ ശേഖരിച്ചത്.
ശനിയെക്കുറിച്ച് പഠിക്കാനാണ് കാസിനി വിക്ഷേപിക്കപ്പെട്ടതെങ്കിലും ആ ഗ്രഹത്തെ വലയംവയ്ക്കുന്നതിനിടെ അതിനെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സമീപത്തുകൂടെയും ഈ പര്യവേഷണ വാഹനം കടന്നുപോയിരുന്നു. അതിനിടെയാണ് എൻസൈലദുസിന്റെ മഞ്ഞുമൂടിക്കിടക്കുന്ന പ്രതലവും അതിന്റെയുള്ളിലെ സാധ്യതയും ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്.
എൻസൈലദുസിന്റെ പ്രതലത്തിലെ വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തിരുന്നു. മാസങ്ങളോളം ശേഖരിച്ച ഡാറ്റയും കാസിനി ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവർത്തനം നിലയ്ക്കുന്നതിനു തൊട്ടുമുൻപായി ഭൂമിയിലേക്ക് അയച്ചു. 1997ൽ അയച്ച പേടകം കഴിഞ്ഞവർഷം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനകം തന്നെ വിലപ്പെട്ട നിരവധി വിവരങ്ങൾ കാസിനി നൽകി.
ഇതിന്റെ അപഗ്രഥനം പൂർത്തിയായതോടെയാണ് ശനിയുടെ എൻസൈലദുസ് എന്ന ഉപഗ്രഹത്തിൽ ജീവന്റെ തുടിപ്പ് ഉറപ്പായും ഉണ്ടാകാമെന്നുള്ള നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തുന്നത്. നാസയുടെ രാജ്യാന്തര ശാസ്ത്രസംഘമാണ് അന്തിമമായി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഡേറ്റ പഠന വിധേയമാക്കിയ സംഘം എൻസൈലദുസിന്റെ എ്റ്റവും പ്രധാന ഭാഗത്തുതന്നെ കാർബൺ സമ്പുഷ്ടമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു എന്ന് കണ്ടെത്തുകയായിരുന്നു. 'ശരിക്കും ഞെട്ടിച്ച കണ്ടെത്തൽ' എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ജീവൻ നിലനിർത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കൾ ആണ് ഏൻസൈലദുസിന്റെ ഹൃദയഭാഗത്തുനിന്നുതന്നെ ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് വാതകങ്ങളും സാക്ഷ്യപ്പെടുത്തുന്നതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.ഫ്രാങ്ക് പോസ്റ്റ്ബെർഗ് പറഞ്ഞു.
ജീവൻ പിറവിയെടുക്കുന്നതിനോ പിറവിയെടുത്തതിനോ സമാനമായ രാസപ്രക്രിയ എൻസൈലദുസിൽ നടക്കുന്നുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചതോടെയാണ് ഇക്കാര്യം ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. ആവർത്തിച്ച് പഠനവിധേയമാക്കി ഇക്കാര്യം ഉറപ്പിച്ച ശേഷം 'നേച്ചർ' ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃത്യമായ സൂചന നൽകിയതോടെയാണ് ഇക്കാര്യം വെളിപ്പെടുത്താൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്. ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് അടുത്തിടെവരെ ശക്തമായ സാഹചര്യങ്ങളും സൂചനകളും ലഭിച്ചത് ചൊവ്വയിൽ നിന്നായിരുന്നു. ഇവിടെനിന്ന് ലഭിച്ച തെളിവുകളേക്കാൾ ജീവസാന്നിധ്യത്തിന് ഏറെ അടുത്ത് എത്തി പര്യവേഷണം എന്ന് വ്യക്തമാക്കുന്നതാണ് എൻസൈലദുസിൽ നിന്ന് ലഭിച്ച വിവരങ്ങളെന്നാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍