ലെഫ്റ്റനന്റ് ഗവർണറെ വച്ച് ഒരു സംസ്ഥാനത്തെ ഗവൺമെന്റിനെ ശ്വാസംമുട്ടിച്ച് കൊല്ലുക! എംഎൽഎമാരേയും മന്ത്രിമാരേയുംപോലും ഇല്ലാക്കഥകൾ പറഞ്ഞ് തുറുങ്കിലടയ്ക്കുക; ആം ആദ്മിയെന്ന നല്ല പാർട്ടിക്ക് എതിരെ ബിജെപിയും കേന്ദ്രവും കാട്ടുന്ന നീതി നിഷേധങ്ങളുടെ കരണത്തടിച്ച് സുപ്രീംകോടതി; ഇനി കെജ്രിവാളും ആംആദ്മിയും ശരിക്കും ഡൽഹി ഭരിക്കും - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇന്നത്തെ സുപ്രീം കോടതി വിധി. ഡൽഹി ഗവൺമെന്റിനെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാരിന്റെ നോമിനിയായ ലഫ്. ഗവർണറോട് പോയി പണി നോക്കാൻ സുപ്രീം കോടതി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം ലഫ്. ഗവർണർക്കാണോ ഏതോ ചീഫ് മിനിസ്റ്റർക്കാണോ കൂടുതൽ അധികാരം എന്നുള്ളതായിരുന്നു. എന്നു മാത്രമല്ല ഡൽഹിക്ക് സ്വതന്ത്ര പദവി നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കോടതി അത് നിരസിച്ചു. പക്ഷേ അത് ഒരു തോൽവിയായി കാണേണ്ടതില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ പറയുന്നത്.
ഡൽഹി പോലൊരു നഗരത്തിന് സ്വതന്ത്ര പദവി നൽകുക സാങ്കേതികമായി ശരിയല്ല. ലോക രാജ്യങ്ങളുടെ എംബസികളും ലോക രാഷ്ട്രങ്ങളുടെ തലവന്മാർ അടിക്കടി സന്ദർശിക്കുന്ന ഒരു നഗരമാണ് ഡൽഹി. പാർലമെന്റ്, സുപ്രീം കോടതി, പ്രധാന മന്ത്രി, മറ്റ് കേന്ദ്ര മന്ത്രിമാർ പ്രസിഡന്റ് എന്നിവരുടേയൊക്കെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ സാധാരണ നഗരത്തിനും നഗരപിതാവിനും നൽകുന്ന അധികാരം മാത്രം ഡൽഹിപോലൊരു സംസ്ഥാനത്തിന് നൽകാനുള്ള നീക്കവും ശ്രമവും തീരുമാനവും ആയിരുന്നു ചോദ്യം ചെയ്യപ്പെടേണ്ടത്.
ഭൂരിപക്ഷം വരുന്ന ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരാണ് ഡൽഹിയിലുള്ളത്. ആ സർക്കാരിന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയും ജനാധിപത്യത്തിന് വലിയ നാണക്കേടാണ്.എന്നാൽ കേന്ദ്ര സർക്കാരിന്റെ അധികാരത്തിൽ ഇടപെടാതെ ജനധിപത്യപരമായ ഒരു വിധിയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.ഇതനുസരിച്ച് സർക്കാരിന് തീരുമനങ്ങളെടുത്ത് നടപ്പിലാക്കുന്നതിനായി ലഫ്.ഗവർണറുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ടതില്ല.പൊലീസ് അടക്കമുള്ള സംസ്ഥാന സർക്കാരിന് നടപ്പിലാക്കാനുള്ള അധികാര സംവിധാനങ്ങൾ ഇപ്പോഴും ലഭ്യമല്ലെങ്കിലും ഏതൊരു നിയമം പാസ്സാക്കാനും നടത്താനും അത് നടപ്പിലാക്കാനും അധികാരം ലഭിച്ചിരിക്കുകയാണ്.
ഇത് വരെ സംസ്ഥാന സർക്കാർ പാസ്സാക്കുന്ന നിയമങ്ങളൊക്കെ ലഫ്. ഗവർണർക്ക് അയച്ച് കൊടുക്കുകയും ഔദാര്യത്തിന് കാത്ത് നിൽക്കുകയും അത് സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണെങ്കിൽകൂടി ആം ആദ്മി എന്ന പാർട്ടിക്ക് ഗുണം ചെയ്യുമെങ്കിൽ അത് തടയുകയാണ് ലഫ്.ഗവർണർ ചെയ്യുന്നത്. അതിന് തടയിടുകയാണ് ഇപ്പോൾ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ലഫ്.ഗവർണറാണ് പരമാധികാരി എന്ന് കരുതി മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാൻ ഉദ്യോഗസ്ഥർ പോലും വിമൂഖത കാണിച്ചിരുന്നു. പാസാക്കുന്ന ഒരു നിയമത്തിന് അംഗീകാരം ലഭിക്കാൻ ഗവർണറുടെ വീട്ടിൽ പോയി സത്യാഗ്രഹം ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ തന്നെയാണ് പരമാധികാരിയെന്നും ആർട്ടിക്കിൾ 157 പ്രകാരം ഗവർണർമാർക്ക് നൽകുന്ന അധികാരം മാത്രമെ ലഫ്.ഗവർണർക്കും ഉള്ളൂവെന്നുമാണ് കോടതി പറഞ്ഞത്.ഇത് ജനാധിപത്യത്തിന് വലിയ വിജയം തന്നെയാണ്. ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ എ എ പ്രകാരം രൂപം നൽകിയ ഡൽഹിയിൽ ലഫ്.ഗവർണർക്കുള്ള അധികാരത്തെ വ്യാഖ്യാനിക്കുന്നത് ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.എന്നാൽ 157 അനുസരിച്ച് ഗവർണർമാരെ നിയമിക്കുന്നത് സർക്കാരുകളുടെ തീരുമാനം ഇന്ത്യൻ ദേശീയതയ്ക്കോ ഭരണഘടനയ്ക്കോ കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഇടപെട്ട് അത് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനും ആവശ്യമെങ്കിൽ ആർട്ടിക്കിൾ 356 പ്രകാരം സർക്കാരിനെ പിരിച്ച് വിടാനുമാണ്.
ഡൽഹിക്കും പുതുച്ചേരിക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയപ്പോൾ അത് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ലഭിക്കാതിരക്കാൻ പ്രത്യേക ആർട്ടികിളിലൂടെ ആണ് അത് നടപ്പിലാക്കിയത്.അതിലൂടെയാണ് ലഫ്.ഗവർണർമാർക്ക് മറ്റ് ഗവർണർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ അധികാരം നൽകിയത്.ഇതാണ് മുഖ്യമന്ത്രിയെക്കാൾ അധികാരം ലഫ്.ഗവർണർക്ക് ഉണ്ട് എന്ന വാദം സുപ്രീം കോടതിയിൽ സർക്കാർ ഉയർത്തിയത്.അതിപ്പോൾ കോടതി തള്ളികളഞ്ഞിരിക്കുന്നു.
ലോകത്ത് രണ്ട് തരം ജനാധിപത്യ സംവിധാനങ്ങളാണ് ഉള്ളത്. ഒന്ന് ഫെഡറലിസവും മറ്റൊന്ന് പാർലമെന്ററി സംവിധാനവും. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഫെഡറലിസത്തിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും പരമാവധി അധികാരം നൽകി രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുമ്പോൾ ബ്രിട്ടനിൽ പാർലമെന്ററി ജനാധിപത്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്.ഇന്ത്യയാകട്ടെ ഫെഡറലിസവും പാർലമെന്ററിയും ഒരുപോലെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്ത്യയുടെ അധികാരങ്ങളെ മൂന്നായി തിരിക്കുകയാണ് ചെയ്തത്. 60ഓളം അധികാരം കേന്ദ്ര സർക്കാരിന് ഉണ്ട്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല.
സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും അധികാരങ്ങൾ കൂട്ടിമുട്ടാതിരിക്കാനനും കൂടികലരാതിരിക്കാനും ഇന്ത്യൻ ഭരണഘടന സുപ്രീം കോടതിക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്.ഇതിനെ രണ്ടിനേയും മറികടക്കുന്ന നിയമമാണ് ലഫ്.ഗവർണർമാർ ഉണ്ടാക്കിയിരുന്നത്. ആ ഇടപെടലിലൂടെ കേന്ദ്രത്തിന്റെ അവിഹിത ഇടപെടൽ സുപ്രീം കോടതി ഇടപെട്ട് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുകയാണ്.ജനാധിപത്യത്തിനുണ്ടായിരിക്കുന്ന ഈ വിവരം എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നാണ്.
ആം ആദ്മി എന്ന പരീക്ഷണ രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന പരീക്ഷണങ്ങളുടേയും പരിശ്രമങ്ങളുടേയും വഴിയിയായി ഇത് മാറും. കാലാകാലങ്ങളായി ഇന്ത്യ ഭരിക്കുന്ന വ്യവസഥാപിത രാഷ്ട്രീയ പാർട്ടികൾക്കെതിരെ ജനാധിപത്യത്തിന്റെ കോണിൽ നിന്നുയർന്ന വെല്ലുവിളിയാണ് ആം ആദ്മി എന്ന പാർട്ടി. ഒരുപക്ഷേ ആ പാർട്ടി ഒരു ആൾകൂട്ടം മാത്രം ആയിരിക്കും എന്നാൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും അവർ ശ്രമം നടത്തുന്നു. മറ്റ് പാർട്ടികൾക്കും സർക്കാരുകൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അവർ ചെയ്യുന്നത്.മറ്റ് രാഷ്ട്രീയ പാർട്ടികളുടേത് പോലെ ബിസിനസുകാരുടേയോ സ്ഥാപനങ്ങളുടേയോ പിന്തുണയില്ലാതെ ജനങ്ങളുടെ കയ്യിൽ നിന്നും ശേഖരിക്കുന്ന പണം കൊണ്ടാണ് ആം ആദ്മിയുടെ പ്രവർത്തനം.
അങ്ങനെയൊരു പാർട്ടിയെ തകർക്കുക എന്നത് വ്യവസ്ഥാപിത പാർട്ടികളുടെ വലിയ ആവശ്യം തന്നെയാണ്.അവർ ചെയ്യുന്നതെല്ലാം കുറ്റമാണ്. എംഎൽഎമാരെയും മന്ത്രിമാരെയും പോലും ഇല്ലാകഥകൾ പറഞ്ഞ് തുറങ്കിലടയ്ക്കുന്ന കാഴ്ചയും നാം കണ്ടതാണ്. അങ്ങനെ എല്ലാ എതിർപ്പുകളും നേരിട്ട് ഇന്ത്യയെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ആാം ആദ്മിക്ക് ലഭിച്ചിരിക്കുന്ന കൈയടിയാണ് ഈ കോടതി വിധി. ഇത് ജനാധിപത്യത്തിനെ കൂടുതൽ ശക്തമാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍