നെയ്മറും ലുക്കാകു പോരാട്ടത്തിൽ ആരു ജയിക്കും? ഇന്ന് സൂപ്പർ ഫ്രൈഡേ; ലോകകപ്പിൽ ഇന്ന് നടക്കുക ഫൈനലിനെക്കാൾ ആവേശം പകരുന്ന രണ്ട് കളികൾ; ബ്രസീലിന് ബെൽജിയവും ഫ്രാൻസിന് ഉറുഗ്വായും എതിരാളികളാകും; കാണാതിരിക്കരുത് ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ
മറുനാടൻ ഡെസ്ക്
മോസ്കോ: നോക്കൗട്ട് ഘട്ടം ടീമുകൾക്ക് ജീവന്മരണ പോരാട്ടങ്ങളാണ്. എന്നാൽ, ചില മത്സരങ്ങൾ കാണാതിരുന്നാൽ നഷ്ടം കളിപ്രേമികൾക്കാവും. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ഏതൊക്കെ ടീമുകൾ കടന്നാലും, ഇന്നത്തെ ഈ രണ്ട് മത്സരങ്ങളുടെയത്ര തീവ്രതയും ആവേശവും അതിനുണ്ടാകില്ലെന്നുറപ്പാണ്.
ക്വാർട്ടർ ഫൈനലിൽ ഇന്നു വൈകിട്ട് ഏഴരയ്ക്ക് ഫ്രാൻസ് ഉറുഗ്വായെയും രാത്രി പതിനൊന്നരയ്ക്ക് ബ്രസീൽ ബെൽജിയത്തെയും നേരിടും. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടുടീമുകളുടെ പോരാട്ടം ഇന്നത്തോടെ അവസാനിക്കുമെന്നതാണ് ഈ മത്സരങ്ങൾ ഉണ്ടാക്കുന്ന നിരാശ. എന്നാൽ, അതേറ്റവും മികച്ച ടീമിനോട് പോരാടിയിട്ടാവും എന്നത് ആവേശം പകരുകയും ചെയ്യുന്നു.
യുവത്വം x പരിചയസമ്പത്ത്
റഷ്യൻ ലോകകപ്പിനെതതിയ സംഘങ്ങളിൽ ഏറ്റവും മികച്ച യുവനിരയാണ് ഫ്രാൻസിന്റേത്. ഈ ലോകകപ്പിന്റെ താരം ആരരായാലും, റഷ്യ ലോകത്തിന് മുന്നിലേക്ക നിർത്തുന്ന താരം കൈലിയൻ എംബാപ്പെ എന്ന 19-കാരനായിരിക്കും. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടുഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കിയ പെനാൽട്ടി സ്വന്തമാക്കുകയും ചെയ്ത എംബാപ്പെ, ഈ ലോകകപ്പിന്റെ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. എന്നാൽ, ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിരയ്ക്കെതിരെ എംബാപ്പംയും സംഘവും എത്രത്തോളം മുന്നേറുമെന്നതാകും ഫ്രാൻസ്-ഉറുഗ്വായ് മത്സരം തെളിയിക്കാനിരിക്കുന്നത്. 1998 ലോകകപ്പിൽ ക്യാപ്റ്റനൈന്ന നിലയിൽ കിരീടം നേടിയ ദിദിയർ ദെഷാംപ്സ് ഫ്രാൻസിനെ പരിശീലിപ്പിക്കുമ്പോൾ, ലോകകപ്പിലെ വെറ്ററൻ പരിശീലൻ ഓസ്കർ ടബാരസാണ് ഉറുഗ്വായുടെ തന്ത്രങ്ങളൊരുക്കുന്നത്.
ടൂർണമെന്റിൽ ഇതേവരെ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയ ടീമുകളിലൊന്നാണ് ഉറുഗ്വായ്. നാല് കളികൡ ഒരുഗോൾ മാത്രം. ക്യാപ്റ്റൻ ഡീഗോ ഗോഡിൻ നയിക്കുന്ന അതിശക്തമായ പ്രതിരോധമാണ് അവരുടെ മുതൽക്കൂട്ട്. ഒപ്പം ഫെർണാണ്ടോ മുസ്ലേരയെന്ന മികച്ച ഗോൾകീപ്പറുമുണ്ട്. ഉയരക്കാരായ പ്രതിരോധ നിര താരങ്ങൾ ഉയർന്നുവരുന്ന പന്തുകളിൽ ആധിപത്യം പുലർത്താൻ മികച്ചവരാണ്. എഡിൻസൺ കവാനി-ലൂയി സുവാരസ് സഖ്യമാണ് മുന്നേറ്റത്തിൽ അവരുടെ കരുത്ത്. പരിക്കാണ് ഈ രണ്ടുതാരങ്ങളെയും അലട്ടുന്നത്. രണ്ടുപേരുടെയും സേവനം 90 മിനിറ്റും മൈതാനത്ത് കിട്ടുമോയെന്ന പ്രതീക്ഷ ടീമിനില്ല. അതവരുടെ ദൗർബല്യവുമായി.
എല്ലാ മേഖലകളിലും സുശക്തമാണ് ഫ്രഞ്ച് ടീം. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുതൽ തുടങ്ങുന്നു ആ കരുത്ത്. എംബാപ്പെയും പോൾ പോഗ്ബയും അന്റൊയിൻ ഗ്രീസ്മാനും മുന്നേറ്റത്തിൽ ഏതൊരു ടീമിനെയും ഉലയ്ക്കാൻ പോന്ന പ്രതിഭകളാണ്. ഇവർക്കൊപ്പം ഒളിവർ ജിറൂഡുമുണ്ട്. കഴിഞ്ഞമത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ, ബ്ലെയ്സ് മറ്റിയൂഡിക്ക് കളിക്കാനാവില്ലെന്നത് മധ്യനിരയ്ക്ക് ക്ഷീണമാണ്. എന്നാൽ, എൻഗോളോ കാന്റെയും ഔസ്മാനെ ഡെംബലെയും ആ കുറവ് നികത്താൻ പോന്നവരാണ്. ഉറുഗ്വായുടെ പരമ്പരാഗത ശക്തിയ്ക്കെതിരെ ഫ്രഞ്ച് യുവതുർക്കികളുടെ പോരാട്ടം എത്രത്തോളം വിജയം കാണുമെന്ന് ആദ്യ ക്വാർട്ടർ ഫൈനൽ തെളിയിക്കും.
പാരമ്പര്യം x പ്രൊഫഷണലിസം
ആധുനിക ഫുട്ബോളിലെ കരുത്തന്മാരുടെ പോരാട്ടമാണ് ഇന്നു കാണുക. ബ്രസീലിന്റെ ആക്രമണ നിരയും മധ്യനിരയും ഏതു നിമിഷവും മത്സരഗതി മാറ്റാൻ കഴിവുള്ളവരാണ്. ഗബ്രിയേൽ ജീസസും റോബർട്ടോ ഫിർമിനോയും ഒത്തുചേർന്നാൽ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റക്കാരായി. ഇടത് വിങിൽ നെയ്മറും വലതു വിങിൽ വില്യനും അണിനിരക്കുമ്പോൾ ബെൽജിയംകാർ ശരിക്കും വിയർക്കും. അറ്റാക്കിങ് മിഡ്ഫീൽഡർമാരായ കുടീഞ്ഞോയും പൗളിഞ്ഞോയും എന്തിനും പോന്നവരാണ്. കാസെമിറോയും ഫെർണാണ്ടീഞ്ഞോയും ഗോൾ കീപ്പർ അലിസണിനു മുന്നിൽ രക്ഷാകവചമാകും. ബ്രസീലിനെ അപേക്ഷിച്ച് ആക്രമണത്തിൽ അൽപ്പം പിന്നിലാണെങ്കിലും ബെൽജിയത്തെ എഴുതിത്ത്ത്ത്ത്തള്ളാനാകില്ല. റഷ്യയിലെ ടോപ് സ്കോറർമാരിൽ ഒരാളായ റൊമേലു ലുക്കാക്കുവും മിചി ബാറ്റ്ഷുയിയും വിശ്വസ്ത സ്ട്രൈക്കർമാരാണ്്.
ഓരോ മത്സരം കഴിയുംതോറും ശക്തിപ്രാപിച്ചുവരികയാണ് ബ്രസീൽ. ആറാമത് ലോകകിരീടം അകലെയല്ലെന്ന പ്രതീതി ആരാധകർക്കിടയിൽ ജനിപ്പിച്ചുകൊണ്ടാണ് ബ്രസീലിന്റെ കുതിപ്പ്. മറുഭാഗത്ത് ബെൽജിയമാണ്. യൂറോപ്യൻ ഫുട്ബോളിന്റെ സമസ്ത സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന തികഞ്ഞ പ്രൊഫഷണലുകളുടെ ടീം. എക്കാലവും ബെൽജിയം ഇതേ പ്രൊഫഷണലിസവുമായാണ് ലോകകപ്പിനെത്തിയിരുന്നത്. ഇത്തവണത്തെ ടീമിനെ പഴയ ടീമുകളിൽനിന്ന് വേറിട്ടുനിർത്തുന്നത് അതിന്റെ വിജയതൃഷ്ണയാണ്. ജപ്പാനെതിരെ പ്രീക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിലായിപ്പോയിട്ടും, കളി കൈവിടാതെ തിരിച്ചുവരികയും അവസാന നിമിഷംവരെ പോരാടി വിജയം പിടിക്കുകയും ചെയ്തത് ആ വിജയതൃഷ്ണയ്ക്ക് തെളിവാണ്.
നെയ്മറാണ് ബ്രസീലിന്റെ ചാലകശക്തി. പക്ഷേ, കഴിഞ്ഞ ലോകകപ്പിലേതുപോലെ നെയ്മറെ മാത്രം ആശ്രയിച്ചല്ല ബ്രസീൽ കളിക്കുന്നതെന്നതാണ് അവരുടെ വിജയവും. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊളംബിയക്കെതിരേ കളിക്കുമ്പോൾ നെയ്മർക്ക് പരിക്കേറ്റിരുന്നു. സെമിയിൽ നെയ്മറില്ലാതെ കളിക്കാനിറങ്ങിയ ബ്രസീൽ, ജർമനിയോട് തോറ്റത് 7-1നാണ്. ഇക്കുറി ആ പിഴവ് തിരുത്തിയാണ് കോച്ച് ടിറ്റെ ടീമിനെ ഒരുക്കിയിരിക്കുന്നത്. കളിമികവിൽ ഈ പി.എസ്.ജി. താരം മുന്നിട്ടുനിൽ്ക്കുന്നുവെങ്കിലും, പൗളീന്യോ, ഫിർമിനോ തുടങ്ങിയ താരങ്ങളാണ് ബ്രസീലിന്റെ കുതിപ്പിന് കരുത്താകുന്നത്. മധ്യനിരയിലെ വിശ്വസ്തൻ കാസെമിറോയ്ക്ക് ഇന്ന് സസ്പെൻഷൻ കാരണം കളിക്കാനാവില്ലെന്ന് അവർക്ക് തിരിച്ചടിയാകും.
ഗോൾകീപ്പർ തിബോട്ട് കുർട്വാ മുതൽ മുന്നേറ്റത്തിലെ റൊമേലു ലുക്കാക്കുവരെ ഒരേ താളത്തിൽ കളിക്കുന്ന ടീമാണ് ബെൽജിയത്തിന്റേത്. കോച്ച് മാർട്ടിനസിന് വലിയ തലവേദനയില്ലാതെ ബ്രസീലിനെതിരെ ടീമിനെ അണിനിരത്താനാകും. പരിക്കോ സസ്പെൻഷനോ ബെൽജിയത്തെ കാര്യമായി അലട്ടുന്നില്ല. എന്നാൽ, ആദ്യമത്സരങ്ങളിൽ പ്രകടിപ്പിച്ച ഫിനിഷിങ് പാടവം റൊമേലു ലുക്കാക്കുവിന് ഇപ്പോഴുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞമത്സരത്തിൽ ലുക്കാക്കുവിന്റെ നിഴൽമാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എന്നാൽ, കഠിനാധ്വാനിയായ ക്യാപ്റ്റൻ ഇഡൻ ഹസാർഡിന്റെ സാന്നിധ്യം ബെൽജിയത്തെ ബ്രസീലിന് കരുത്തുറ്റ എതിരാളികളാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
തുടർച്ചയായി ഏഴാം തവണയാണു ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ കളിക്കുന്നത്. 2006 ൽ ഫ്രാൻസിനെതിരേയും 2010 ൽ ഹോളണ്ടിനെതിരേയും അവർ ക്വാർട്ടറിൽ തോറ്റു പുറത്തായി. കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യൻ ടീമിനോടു തോറ്റാണു ബ്രസീലിന്റെ കിരീട പ്രതീക്ഷ അസ്തമിച്ചത്. 2006 ൽ ഫ്രാൻസും 2010 ൽ ഹോളണ്ടും കഴിഞ്ഞ ലോകകപ്പിൽ ജർമനിയും ബ്രസീലിനെ തോൽപ്പിച്ചു. പറയാൻ കണക്കുളിലെ മുൻതൂക്കം ബെൽജിയത്തിനുമുണ്ട്. നായകൻ ഈഡൻ ഹസാഡ് കഴിഞ്ഞ 18 കളികളിൽ 19 ഗോളുകൾക്കു വഴിയൊരുക്കി. റാഫേൽ മാർട്ടിനസ് കോച്ചാ ശേഷം അദ്ദേഹം 10 ഗോളടിക്കുകയും ഒൻപത് ഗോളുകൾക്കു വഴിമരുന്നിടുകയും ചെയ്തു. റൊമേലു ലുക്കാക്കു ഈ ലോകകപ്പിൽ ഗോളിലേക്കു തൊടുത്ത അഞ്ച് ഷോട്ടുകളിൽ നാലും വലയം കടന്നു.
ബെൽജിയത്തിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളും ജയിച്ച മുൻതൂക്കവുമായാണു ബ്രസീൽ ഇന്നു കളിക്കുക. ഏഴുവട്ടം ലോകകപ്പിൽ കളിച്ചെങ്കിലും രണ്ടുവട്ടം മാത്രമാണു ബെൽജിയം ക്വാർട്ടറിൽ കളിച്ചത്. റോബർട്ട് മാർട്ടിനസിന്റെ ശിഷ്യന്മാർ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന വിശേഷണവുമായാണു കളിക്കുന്നത്. 2014 ലോകകപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാനായില്ല. 1986 ലോകകപ്പിന്റെ സെമി ഫൈനലിൽ കളിച്ചാണ് ഏറ്റവും മികച്ച പ്രകടനം. ലിറ്റിൽ പ്രിൻസ് എന്ന അപരനാമക്കാരനായ ഫ്രാങ്ക് വെർകാടേൺ ആണ് അവരെ സെമിയിലെത്തിച്ചത്. തുടർന്നു ഡീഗോ മാറഡോണയുടെ അർജന്റീനയോട് 2-0 ത്തിനു തോൽക്കാനായിരുന്നു വിധി.
കടുത്ത പ്രതിരോധമാണു ബെൽജിയത്തിന്റെ കരുത്ത്. സ്വിറ്റ്സർലൻഡിനെതിരേ നടന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതാണ് അപവാദം. ജപ്പാനെതിരേ രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം ജയിച്ചു കയറിയതും ബെൽജിയൻ താരങ്ങളുടെ കഠിനാധ്വാനത്തിനു തെളിവാണ്.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ?
- ജി 20 ക്ക് പുടിൻ എത്തിയാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന് വ്യക്തിപരമായി ഉറപ്പു തരാനാവില്ലെന്ന്
- ബ്രസീലിയൻ പൊലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി എമി മാർട്ടിനെസ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്