Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപകന്റെ കൈ വെട്ടുന്നവരോടും വിദ്യാർത്ഥിയുടെ കരൾ പിളർക്കുന്നവരോടും യഥാർത്ഥ ഇസ്ലാമിന് സന്ധിയില്ല; അള്ളാഹുവിന്റെ പേരിൽ പക പതപ്പിക്കുന്നവർക്കും പച്ചമാംസം കൊത്തിയെടുക്കുന്നവർക്കും ഇരുമ്പഴി മാത്രമായിരിക്കണം അഭയം; പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല എസ്ഡിപിഐയെയും നിരോധിക്കണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

അദ്ധ്യാപകന്റെ കൈ വെട്ടുന്നവരോടും വിദ്യാർത്ഥിയുടെ കരൾ പിളർക്കുന്നവരോടും യഥാർത്ഥ ഇസ്ലാമിന് സന്ധിയില്ല; അള്ളാഹുവിന്റെ പേരിൽ പക പതപ്പിക്കുന്നവർക്കും പച്ചമാംസം കൊത്തിയെടുക്കുന്നവർക്കും ഇരുമ്പഴി മാത്രമായിരിക്കണം അഭയം; പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല എസ്ഡിപിഐയെയും നിരോധിക്കണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

രു മനുഷ്യന്റെ സ്വഭാവം രൂപീകരിക്കുന്നതിൽ മതങ്ങൾക്ക് കാര്യമായ പങ്കൊന്നുമില്ല.ഒരുപക്ഷ സദാചാരബോധവും മൂല്യബോധവും മതപ്രമാണങ്ങളാൽ സ്വാധീനിക്കപ്പെടാമെങ്കിലും,അവനൊരു ക്രമിനലോ, നല്ലവനോ ആയി മാറുന്നത് മതത്തിന്റെ സ്വാധീനം കൊണ്ടല്ല.നേരേ മറിച്ച് അവന്റെ ജീവിത സാഹചര്യങ്ങളും പാരമ്പര്യവും, ജീനുകളുമൊക്കെയാണ് അത് നിർണയിക്കുന്നത്.എങ്കിലും ഒരാളുടെ പേർ കേൾക്കുമ്പോൾ അയാൾ മുസ്ലീമാണെങ്കിൽ ആളുകൾ ഭയപ്പെടുന്നു, അധികൃതർ ഭയപ്പെടുന്നു, പൊലീസ് കരുതലെടുക്കുന്നു.പല രാജ്യങ്ങളും വിസ നിഷേധിക്കുന്നു.അഡ്‌മിഷൻ കിട്ടാതെ വരുന്നു, ജോലി കിട്ടാതെവരുന്നു...ഇങ്ങനെ ധാരാളം വിവേചനങ്ങൾ മറ്റുമതങ്ങൾക്കിടയിലുണ്ട്.

സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ അറസ്റ്റിലായാൽ അയാൾ മുസ്ലിം പേരുള്ളയാളാണെങ്കിൽ, കൂടുതൽ പരിശോധനകൾ ഉണ്ടാവും.ഇതിന്റെ അർഥം ഇസ്ലാമോഫോബിയ എന്നത് ഒരുസത്യം തന്നെയാണ് എന്നർഥം.മുസ്ലീമിനോടും മുസ്ലിം പോരിനോടും ലോകമെമ്പാടും ആ പേടി നിലനിൽക്കുന്നു.ഐഎസിനെ പോലെ കണ്ണും കാതുമില്ലാതെ ഭീതി അഴിച്ചുവിടുന്ന ഭീകരരാണ് ഇതിന് വലിയ ഒരുപരിധി വരെ കാരണം.ലോകത്തെ സഹിഷ്ണുതയുടെ അടയാളങ്ങളായ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ മുസ്ലിം ഭീകരർ ആക്രമണങ്ങൾ നടത്തി.ലണ്ടനിലും പാരീസിലും ബ്രസൽസിലും അടക്കം,ജനസമാധാനം തകർക്കാൻ നിരന്തര ബോംബ് സ്‌ഫോടനങ്ങൾ നടത്തുന്നു.അള്ളാഹുവിന്റെ പേരിൽ നിരപരാധികളെ തെരുവിൽ കുത്തിക്കൊല്ലുന്നു.ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഭയമാണ് ഇസ്ലാമോഫോബിയയ്ക്ക് ആധാരം.

എന്നാൽ, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇത്തരം പ്രവണതകളെ തള്ളിക്കളയുന്നുവെന്ന് മാത്രമല്ല, പലപ്പോഴും അവർ സഹിഷ്ണുതയുടെ അടയാളങ്ങളുമാണ്.എന്നാൽ, ചെറിയൊരു വിഭാഗം ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ ഇസ്ലാമോഫോബിയ മാത്രമല്ല എല്ലായിടത്തും ഭയം ജനിക്കുകയും ചെയ്യുന്നു.ശരിയായി ഇസ്ലാമിനെ മനസിലാക്കുന്നവരെ വിശ്വാസത്തിലെടുത്തുകൊണ്ടും, ഒപ്പം നിർത്തിക്കൊണ്ടും, തെറ്റായി ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നവരെ ഒറ്റപ്പെടുത്തി അടിച്ചമർത്തിക്കൊണ്ടും മുന്നോട്ട് പോവുകയാണ് മാർഗം.ഇസ്ലാമോഫോബിയയ്ക്ക് കുടപിടിച്ചുകൊണ്ട് ഒട്ടേറെ ഭരണാധികാരികൾ ഇസ്ലാമിനെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാക്കി ചിത്രീകരിക്കുന്നത് ഒരുഭാഗത്ത് നടക്കുമ്പോൾ, കേരളം പൊലൊരു സ്ഥലത്ത് ഇസ്ലാമോഫോബിയയെ ഭയന്നുകൊണ്ടു സന്ധി ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സംസ്ഥാനത്ത് ഇസ്ലാമിക ഭീകരവാദികൾ പിടിമുറുക്കുകയാണ്.

പുറത്തുവരുന്ന തെളിവുകൾ പ്രകാരം ഇസ്ലാമിക ഭീകരവാദികൾ കേരളത്തിലെ എല്ലാ സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ട് എന്നതാണ്.ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖംമൂടിയണിഞ്ഞുകൊണ്ട് അവർ അവരുടെ ആശയം പ്രചരിപ്പിക്കാൻ വേണ്ടി പല സാമൂഹിക-രാഷ്ട്രീയ സംഘടനകളുമുണ്ടാക്കി പ്രവർത്തിച്ചുവരുന്നു.നിഷ്പക്ഷരെ ഒപ്പം നിർത്താൻ വേണ്ടി അവർ പല ഗൂഢാലോചനകളും നടത്തുന്നു.ഡിവൈഫ്‌ഐ, എസ്എഫ്‌ഐ, സിപിഎം,കോൺഗ്രസ്, യൂത്ത് കോൺ്ഗ്രസ് എന്നിങ്ങനെയുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളിലെല്ലാം ഈ ഇസ്ലാമിക ഭീകരർ മുഖംമൂടിയണിഞ്ഞ് പ്രവർത്തിക്കുന്നു.കേരള പൊലീസിൽ പോലും പച്ചവെളിച്ചം എന്ന പേരിൽ ഗ്രൂപ്പ് ഉണ്ട് എന്ന് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു.ജനാധിപത്യവും സോഷ്യലിസവും മേമ്പൊടിയായി ചേർത്ത് ഇസ്ലാമിക ഭീകരവാദികൾ നമ്മുടെ നാട്ടിൽ അവരുടേതായ തട്ടകമൊരുക്കുകയും,അവരുടേതായ ഗൂഢാലോചനകൾ നടത്തുകയും ചെയ്യുമ്പോൾ,മതനിരപേക്ഷതയുടെയും, പുരോഗമനവാദത്തിന്റെയും,ഇസ്ലാമോഫോബിയയുടെയും ഒക്കെ പേരിൽ,മുഖ്യധാരാ രാഷ്ട്ീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വരെ ഓശാന പാടുകയാണ്.പത്തുപേരെ കൂ്ട്ടാൻ കഴിയാത്ത ബുദ്ധിജീവികൾ ഇവരുടെ കൂടാരത്തിൽ എത്തിപ്പെടുന്നത് പതിനായിരങ്ങളെ വിളിച്ചുകൂട്ടുന്ന ഇവരുടെ യോഗങ്ങളിൽ പ്രസംഗങ്ങൾ കേൾക്കാൻ ആളെ കിട്ടുമെന്നതുകൊണ്ടാണ്.അറിയാതെ ഇവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ ബുദ്ധിജീവികളും പുരോഗമനവാദികളും ഇവരുടെ വലയിൽ വീഴുകയാണ്.ഇതൊരു കെണിയാണെന്ന് മനസ്സിലാക്കാതെ അവരുടെ ലൈനിലേക്ക് വഴുതി പോകുന്ന കാഴ്ച.

ഇത്തരക്കാരുടെ കെണി തിരിച്ചറിഞ്ഞ് ഇവരെ വിമർശിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ,ഉടനെ സംഘിയാക്കിയും ബ്ലാക്ക്‌മെയിലറാക്കിയും,പണം വാങ്ങി മോദിക്ക് വേണ്ടി പ്രചാരണം നടത്തുന്നവരാക്കിയും ഇസ്ലാമോഫോബിയ ബാധിച്ചവരാക്കിയും ഇവർ പ്രചരണം നടത്തും.മറുനാടനെ പോലെയുള്ളവർ സത്യങ്ങൾ വിളിച്ചുവരുമ്പോൾ,മഞ്ഞപത്രമാണെന്നും ബ്ലാക്ക്‌മെയിലിങ്ങാണെന്നും പെയ്ഡ് ജേണലിസമാണെന്നും പ്രചരിപ്പിക്കുന്നതും ഇക്കൂട്ടർ തന്നെയാണ്.ഇങ്ങനെ ഒരുപോസ്റ്റിന്റെ കീഴിൽ കൂട്ടത്തോടെ വന്ന സൈബർ ആക്രമണം നടത്തുകയും, ഗൂണ്ടാ ആക്രമണം നടത്തുകയും അവരുടെ ഫേസ്‌ബുക്ക് പേജുകൾ ലോവർ റേറ്റുനൽകി താഴ്‌ത്തുകയും ഒക്കെ ചെയ്യുമ്പോൾ,പുരോമനവാദികളും നിഷ്പക്ഷരുമായവർ പേടിക്കുമെന്നും ഇവിടുന്ന് വിട്ടുപോകുമെന്നും ഇവർക്കറിയാം.

അദ്ധ്യാപകന്റെ കൈവെട്ടിയും, അഭിമന്യുവിനെ കുത്തിക്കൊന്നും ഈ സൈബർ യുദ്ധം തെരുവിലേക്ക് നീട്ടുന്നുവെന്നതിന്റെ തെളിവാണ്.ഒറ്റപെ്ട നില ആക്രമണങ്ങളിലൂടെ ഇവർ നേടിയെടുക്കുന്നത് നിശ്ശബരാക്കാനുള്ള വെല്ലുവിളി തന്നെയാണ്.മതഭീകരത എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി തന്നെയാണ്.ഇത്തരക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് തുറങ്കലിലടയ്ക്കുകയാണ് പോംവഴി.അഭിമന്യുവിനെ കൊന്ന് ഒറ്റയൊരുത്തനെയും പുറംലോകം കാണാൻ അനുവദിച്ചുകൂടാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP