സ്നിഗ്ധ കുറ്റക്കാരിയെന്നും ഗവാസ്കർ നിരപരാധിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു; ഐപിഎസ് ഓഫീസർമാർ അടക്കം പൊലീസ് സേന മുഴുവൻ എഡിജിപിക്കും മകൾക്കും എതിര്; എന്നിട്ടും പട്ടികവർഗ്ഗ പീഡന നിയമത്തെ ഭയന്ന് സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ദൃക്സാക്ഷികൾ അനവധിയെങ്കിലും സാക്ഷി പറയാൻ ആരുമില്ല; സിസിടിവിയും കണ്ണടച്ചു; ചികിൽസാ വിവരം പുറത്തു വിട്ടതിന്റെ പേരിൽ എസ് പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:എഡിജിപിയുടെ മകൾ സ്നിഗ്ധയ്ക്കെതിരായ പൊലീസുകാരൻ ഗവാസ്കറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിൽ. ഗവാസ്കറുടെ പരാതി ശരിയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ സാക്ഷി പറയാൻ ആരുമില്ലാത്തതു കൊണ്ട് തന്നെ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഗവാസ്കറുടെ പരാതി തെളിയിക്കാൻ പോന്ന സിസിടിവി ദൃശ്യങ്ങളും കിട്ടിയില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. പട്ടികവർഗ്ഗ നിയമപ്രകാരമാണ് ഗവാസ്കറിനെതിരെ സ്നിഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നത്. പൊലീസ് സേന മുഴുവൻ ഗവാസ്കറിനൊപ്പം ആണെങ്കിലും ഇത്തരത്തിലൊരു നിലപാട് എടുക്കേണ്ടി വരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.
പട്ടികവർഗ്ഗ പ്രകാരമാണ് സ്നിഗ്ധയുടെ പരാതി. ഇത് പ്രകാരം കേസെടുക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഗവാസ്കറിനെതിരെ സ്നിഗ്ധയുടെ ആരോപണങ്ങളിൽ കഴമ്പില്ലെങ്കിലും അത് തള്ളിക്കളയാൻ പറ്റുന്ന സാക്ഷി മൊഴിയൊന്നും കിട്ടിയിട്ടില്ല. സംഭവം നടക്കുമ്പോൾ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ആരും ഒന്നും പറയാൻ തയ്യാറല്ല. സ്നിഗ്ധയെ കൊണ്ടു പോയ ഓട്ടോ റിക്ഷാ ഡ്രൈവറും മറഞ്ഞിരിക്കുകയാണ്. സിസിടിവിയിലും ഇതൊന്നും പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനിടെ കേസിന് നാടകീയ വഴത്തിരിവും ഉണ്ടായി എന്നാണ് സൂചന. സ്നിഗ്ധ എസ് പി ഫോർട്ട ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഈ ചികിൽസാ വിവരങ്ങൾ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഡോക്ടർ കേസിൽ പ്രതിയാകും.
ഗവാസ്കർ തന്നെ അധിക്ഷേപിച്ചെന്നും ആക്രമിച്ചുവെന്നുമാണ് പൊലീസിന് സ്നിഗ്ധ നൽകിയ മൊഴി. എന്നാൽ ഡോക്ടർ രേഖപ്പെടുത്തിയത് ഓട്ടോ തട്ടി പരിക്കേറ്റെന്നും. ഇത് മാധ്യമങ്ങളിൽ വരികയും അത് എഡിജിപിയുടെ മകൾക്ക് തിരിച്ചടിയാവുകയും ചെയ്തു. എന്നാൽ ഡോക്ടറോട് അങ്ങനെ പറഞ്ഞില്ലെന്നാണ് സ്നിഗ്ധയുടെ നിലപാട്. പട്ടിക വർഗ്ഗക്കാരിയായ തന്നെ മോശക്കാരിയാക്കാൻ വേണ്ടി ഡോക്ടർ കള്ളം പറയുന്നുവെന്നാണ് സ്നിഗ്ധ പൊലീസിനോട് വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റായ രീതിയിൽ സ്നിഗ്ധയെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഡോക്ടർക്കെതിരെ പട്ടികവർഗ്ഗ നിയമപ്രകാരം പൊലീസ് കേസെടുത്തേക്കും. ഡോക്ടറെ അറസ്റ്റ് ചെയ്താൽ അത് വലിയ വിവാദമാകുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് കരുതലോടെയാണ് നീക്കങ്ങൾ.
അതിനിടെ എഡിജിപിക്കെതിരെ അനൗദ്യോഗികമായി നിരവധി പരാതികൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിൽ ആരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറുമല്ല. എഡിജിപിയുടെ മർദ്ദനം പോലും ക്യാമ്പ് ഫോളോവർമാർ പരാതിയായി നൽകുന്നു. ഈ സാഹചര്യത്തിൽ പൊലീസ് സേനയിൽ എഡിജിപിക്ക് വലിയ പിന്തുണ ഇല്ല. അപ്പോഴും സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത തരത്തിലെ കുരുക്കാണ് പൊലീസിന് മുന്നിലുള്ളത്. കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചാൽ പോലും സ്നിഗധയെ പൊലീസ് അറസ്റ്റ് ചെയ്യാൻ ഇടയില്ല. ഗവാസ്കറെ സ്നിഗ്ദ മർദ്ദിക്കുന്നത് കണ്ടുവെന്ന സാക്ഷിമൊഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഗവാസ്കറിനെതിരായ പട്ടികവർഗ്ഗ പരാതിയിലും പൊലീസിന് തെളിവില്ല. എന്നാൽ ഡോക്ടർ തന്നെ അപമാനിക്കാൻ വേണ്ടി മെഡിക്കൽ റിപ്പോർട്ട് വ്യാജമായി ചമച്ചുവെന്ന വാദം അംഗീകരിക്കാൻ തെളിവുകൾ ഏറെയുള്ള സാഹചര്യവും. ഇത് ക്രൈംബ്രാഞ്ചിനേയും കുഴയ്ക്കുന്നുണ്ട്.
സ്നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന കേസിൽ ദൃക്സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാനില്ലെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നത്. സംഭവത്തിലെ ഏകദൃക്സാക്ഷിയായ ഈ തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണു ക്രൈംബ്രാഞ്ച് ഭാഷ്യം. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്നിഗ്ധ തലസ്ഥാനത്തെ എസ്പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് ഗവാസ്കർക്ക് അനുകൂലമാണ്. സ്നിഗ്ധയുടെ എതിർപരാതിയിൽ ഗവാസ്കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകൾക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കി. സ്നിഗ്ധയുടെ പരാതി പട്ടികജാതി കമ്മിഷനും പരിഗണിക്കുന്നുണ്ട്.
സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ഈ പരാമർശം.എഡിജിപിയുടെ മകൾ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകൾ. എല്ലാ പൗരനുമുള്ള അവകാശം മാത്രമേ എഡിജിപിയുടെ മകൾക്കും ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹർജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ഇതിന് ശേഷം മാത്രമേ ഇനി ഈ കേസിൽ ക്രൈംബ്രാഞ്ച് തുടർ നടപടികൾ എടുക്കൂ.
താൻ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേർത്തിരിക്കുകയാണെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഡ്രൈവർ ഗവാസ്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഔദ്യോഗികവാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്കറോട് ജൂൺ 13ന് സുധേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 14ാം തിയതി വീണ്ടും ഗവാസ്കർ വാഹനവുമായി എത്തുകയായിരുന്നു. ഇക്കര്യങ്ങളെല്ലാം തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കോളാൻ ഗവാസ്കറിനോട് പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്കർ അവിടെ തന്നെയുണ്ടായിരുന്നു.
എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോൾ ഗവാസ്കർ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു. ഗവാസ്കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ജാതിപ്പേര് വിളിച്ച് തന്നെ ഗവാസ്കർ ആക്ഷേപിച്ചെന്നും ഹർജിക്കാരി ആരോപിച്ചിട്ടുണ്ട്. അതിനിടെ ഗവാസ്കറെ മർദ്ദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് തെളിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ടെലിഫോൺ രേഖകളിൽ നിന്നാണ് ഇത് വ്യക്തമായതെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ ധരിപ്പിച്ചു. പക്ഷേ തെളിവില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സാക്ഷി മൊഴി കിട്ടിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് ഭാവിയിൽ കേസ് റഫർ ചെയ്യാനാണ് സാധ്യത.
ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവും കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകൾ തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കർ നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റിയിട്ടുമുണ്ട്. എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ പരുക്കേറ്റ ഗവാസ്കർ ചികിൽസ തേടിയിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കൾക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവരികയും ചെയ്തിരുന്നു. സംഭവത്തിൽ ഗവാസ്കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. തൊട്ടുപിന്നാലെ ഗവാസ്കർക്കെതിരെ പരാതിയുമായി എഡിജിപിയുടെ മകളും രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നൽകിയ പരാതി ദുർബലപ്പെടുത്താനാണ് തനിക്കെതിരെ പരാതിയുമായി പോകുന്നതെന്നു കാണിച്ച
Stories you may Like
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചു; കേസിൽ കുറ്റപത്രം സമർപ്പിച്ചു;
- കേരളത്തിനായി ഇനി റോഹൻ പ്രേം കളിക്കില്ല
- ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് റിസർവ് ഡേ
- രോഹിത് ശർമയുടെ ഷോട്ട് സെലക്ഷനെതിരെ വിമർശനവുമായി ഗവാസ്കർ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്