Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വർഷം തടവ്; കോടതി ശിക്ഷ വിധിച്ചത് അഴിമതി കേസിൽ; ഷെരീഫും മക്കളും അനധികൃത സ്വത്ത് സമ്പാദനം നടത്തി; മക്കൾ ലണ്ടനിൽ വാങ്ങി കൂട്ടിയത് നിരവധി ആഡംബര ഫ്‌ളാറ്റുകൾ; വ്യാജ രേഖ ചമച്ചതിന് മകൾ മറിയത്തിനും ജയിൽ ശിക്ഷ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വർഷം തടവ്; കോടതി ശിക്ഷ വിധിച്ചത് അഴിമതി കേസിൽ; ഷെരീഫും മക്കളും അനധികൃത സ്വത്ത് സമ്പാദനം നടത്തി; മക്കൾ ലണ്ടനിൽ വാങ്ങി കൂട്ടിയത് നിരവധി ആഡംബര ഫ്‌ളാറ്റുകൾ; വ്യാജ രേഖ ചമച്ചതിന് മകൾ മറിയത്തിനും ജയിൽ ശിക്ഷ

ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ പാക് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു. കൂട്ടുപ്രതിയായ മകൾ മറിയത്തിന് ഏഴ് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പാക് അക്കൗണ്ടബിലിറ്റി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.വരവിനെക്കാൾ ഉയർന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ നാല് ആഡംബരഫ്‌ളാറ്റുകൾ സ്വന്തമാക്കിയെന്നും മകൾ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.

തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013-ലെ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിൽ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികൾ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാർലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമർശമുണ്ടായിരുന്നു.

ഇതിന് പുറമെ, പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, തനിക്കെതിരായ കേസിന്റെ വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്ന് നവാസ് ഷെരീഫ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തനിക്ക് കേസിന്റെ വാദം നേരിട്ട് കേൾക്കണമെന്നാവശ്യപ്പെട്ടാണ് വാദം നീട്ടി വയ്ക്കാൻ അപേക്ഷ നൽകിയത്. അദ്ദേഹം ഇപ്പോൾ മകൾ മറിയത്തിനൊപ്പം ലണ്ടനിലാണ് താമസം.

ഇതിന് പുറമെ, തന്റെ ഭാര്യയായ കുൽസൂം നവാസ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാൽ വിചാരണ വേളയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും നവാസും മറിയവും നൽകിയ ഹർജിയിൽ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP