ആതിഥേയർക്ക് കാലിടറിയത് പെനാൽട്ടി ഷൂട്ടൗട്ടിൽ; ഇംഗ്ലണ്ടിനെ ഭാഗ്യം കനിഞ്ഞത് 28 വർഷത്തിന് ശേഷം; കറുത്ത കുതിരകളായി ഉയർത്തെഴുന്നേറ്റ് പോരാടിയത് ക്രൊയേഷ്യ; ഇനി കാത്തിരിക്കുന്നത് ക്രൊയേഷ്യ-ഇംഗ്ലണ്ട്, ഫ്രാൻസ്-ബെൽജിയം യുദ്ധങ്ങൾ; റഷ്യൻ മണ്ണിൽ നിന്നും കപ്പുമായി മടങ്ങുന്നത് ഈ നാലുപേരിൽ ആര്? ഇഷ്ട ടീമുകളെല്ലാം നാട് നീങ്ങിയപ്പോൾ പുതുമ തേടുന്ന മലയാളികളിൽ ഭൂരിപക്ഷവും ക്രൊയേഷ്യയ്ക്കൊപ്പം
മറുനാടൻ ഡെസ്ക്
സോച്ചി: റഷ്യൻ ലോകകപ്പിൽ റഷ്യൻ വീര്യത്തിന് സെമിയിലേക്ക് കടക്കാനായില്ല. ഷൂട്ടൗട്ടിൽ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി. സ്വീഡനെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളി. ഹാരി കെയ്നിന്റെയും കൂട്ടരുടെയും വെല്ലുവളിയെ അതിജീവിക്കാൻ ക്രൊയേഷ്യയ്ക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇരുപത്തിയെട്ട് വർഷത്തിനുശേഷമാണ് ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്. 1990ൽ ഇറ്റലിയിലാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പിന്റെ സെമിഫൈനൽ കളിച്ചത്. 1994-ൽ മൂന്നാം സ്ഥാനക്കാരായതിന് ശേഷം ഇപ്പോഴാണ് സ്വീഡൻ ലോകകപ്പിൽ ആദ്യ ക്വാർട്ടർ കളിച്ചത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് ഇത് ഉയർത്തെഴുന്നേൽപ്പിന്റെ ലോകകപ്പാണ്. മറ്റൊരു സെമിയിൽ കരുത്തൽ തമ്മിലാണ് പോരാട്ടം. ബെൽജിയം-ഫ്രാൻസ് മത്സരത്തിൽ വീറും വാശിയും നിറയുമെന്നാണ് പ്രതീക്ഷ. ടോട്ടൽ ഫുട്ബോളാണ് ഇരു ടീമുകളും കളിക്കുന്നത്.
ബ്രസീലും അർജന്റീനയും ആയിരുന്നു മലയാളികളുടെ ഇഷ്ടടീമുകൾ. ഫ്രാൻസിനേയും ഇംഗ്ലണ്ടിനേയും ജർമ്മനിയേയും ആരാധിക്കുന്നവരും ഉണ്ട്. എന്നാൽ കൂടുതലും ലാറ്റിൻ അമേരിക്കൻ ടീമുകളെയാണ് നെഞ്ചിലേറ്റുന്നത്. ഇവരെല്ലാം പുറത്തായതോടെ മലയാളികളുടെ ഫുട്ബോൾ ആവേശം കുറയുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മത്സങ്ങളിൽ ആവേശം പൊടിപൊടിക്കുമ്പോൾ മലായളികളും അതിനൊപ്പമാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ക്രൊയേഷ്യയ്ക്കൊപ്പമാണ് ഭൂരിപക്ഷം മലയാളികളും പന്തു തട്ടുന്നത്. ടൂർണ്ണമെന്റിലെ കറുത്ത കുതിരകളുമായി ക്രൊയേഷ്യ മാറുമെന്നാണ് പ്രതീക്ഷ
ഷൂട്ടൗട്ടിൽ തുണച്ചത് മൽസരപരിചയവും വ്യക്തിഗത മികവും
ആദ്യം ഗോൾ നേടി അട്ടിമറിക്കരുത്ത് കാട്ടിയ റഷ്യയെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണു ക്രൊയേഷ്യ കീഴടക്കിയത്. 120 മിനിറ്റ് കളിയിൽ സ്കോർ 2-2 ആയതിനെത്തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ക്രൊയേഷ്യ 4-3നു വിജയിച്ചു. 20 വർഷങ്ങൾക്കു ശേഷമാണു ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1998ലെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനോടു 2-1നു തോറ്റ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി മടങ്ങിയതാണ് മുൻപത്തെ മികച്ച പ്രകടനം. 11ന് രാത്രി 11.30ന് സെമിയിൽ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും.
ക്രൊയേഷ്യൻ താരങ്ങളുടെ മൽസരപരിചയവും വ്യക്തിഗത മികവുമാണ് ഷൂട്ടൗട്ടിൽ അവരെ തുണച്ചത്. റഷ്യൻ താരം ഫ്യോദോർ സ്മോളോവ് എടുത്ത ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ക്രൊയേഷ്യൻ ഗോളി ഡാനിയൽ സുബാസിച്ച് തടുത്തു. ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് റഷ്യൻ ഗോളി ഇഗോർ അകിൻഫീവ് കൂടി തടുത്തതോടെ ഷൂട്ടൗട്ടിലും നാടകീയതയായി. എന്നാൽ, റഷ്യയുടെ മൂന്നാം കിക്ക് എടുത്ത, മാരിയോ ഫെർണാണ്ടസിന്റെ ഷോട്ട് പുറത്തേക്കു പോയതോടെ കളി ക്രൊയേഷ്യക്കാരുടെ പക്കലായി. പിന്നീടാരും കിക്കുകൾ പാഴാക്കാതെ വന്നതോടെ 4-3നു ക്രൊയേഷ്യ ജയിച്ചു. ആതിഥേയർ എന്ന നിലയ്ക്കു ലോകകപ്പിനു യോഗ്യത നേടിയ റഷ്യ, ഫിഫ റാങ്കിങ്ങിൽ 70-ാം സ്ഥാനക്കാരാണു തങ്ങളെന്നു മറന്ന പോരാട്ടവീര്യമാണു കളത്തിൽ കാഴ്ചവച്ചത്.
ഫിഫ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്തുള്ള ക്രൊയേഷ്യയെ റഷ്യ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 31-ാം മിനിറ്റിൽ ഡെനിസ് ചെറിഷേവിലൂടെ റഷ്യ ലീഡ് നേടി. എട്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്ദ്രേ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ 1-1 സമനില പിടിച്ചു. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയുടെ 101-ാം മിനിറ്റിൽ ഡൊമഗോജ് വിദയിലൂടെ ക്രൊയേഷ്യ 2-1 ലീഡെടുത്തു. കളി തീരാൻ അഞ്ചുമിനിറ്റുള്ളപ്പോൾ മാരിയോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളിലൂടെ റഷ്യ വീണ്ടും സമനില പിടിച്ചു(2-2).
പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരേയും ക്രൊയേഷ്യ ഷൂട്ടൗട്ട് അതിജീവിച്ചിരുന്നു, . രണ്ട് ഷൂട്ടൗട്ടിലും നിർണായകമായ അവസാന കിക്കെടുത്തത് റാക്കിറ്റിച്ചായിരുന്നു. രണ്ടും സമ്മർദം അതിജീവിച്ച് ബാഴ്സലോണ താരം വലയിലെത്തിച്ചു. ഷൂട്ടൗട്ടിൽ റഷ്യൻ താരങ്ങളായ ഫിയോദോർ സ്മോളോവ്, മാരിയോ ഫെർണാണ്ടസ് എന്നിവരുടെ കിക്കുകൾ പാഴായതു റഷ്യയ്ക്കു തിരിച്ചടിയായി. സമ്മർദ്ദഘട്ടത്തെ അതിജീവിക്കാൻ ക്രൊയേഷ്യക്കാരെ മൽസരപരിചയം തുണയ്ക്കുകയും ചെയ്തു.
ഇംഗ്ലണ്ട് വിജയം ആധികാരികമായി
28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ അവസാന നാലിൽ ഇടംപിടിക്കുന്നത്. ഇതുവരെ രണ്ടുതവണയാണ് അവർ സെമി കളിച്ചിട്ടുള്ളത്. 1966-ലായിരുന്നു ആദ്യം. അന്ന് അവർ കിരീടം ചൂടിിയിരുന്നു. പിന്നീട് 1990-ലും സെമിയിൽ എത്തിയിരുന്നെങ്കിലും പശ്ചിമ ജർമനിയോടു തോൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുമായാണ് ഇക്കുറി ഇംഗ്ലണ്ട് ലോകകപ്പിനെത്തിയത്. റഷ്യയിൽ ആദ്യ മത്സരം മുതൽ മികച്ച കളി കെട്ടഴിച്ച അവർ ഇന്നലെ സ്വീഡനെതിരേയും പതിവു തെറ്റിച്ചില്ല.
ഇംഗ്ലണ്ട് പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് സ്വീഡനെ തോൽപിച്ചത്. മുപ്പതാം മിനിറ്റിൽ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. ആഷ്ലി യങ് എടുത്ത കോർണർ ബോക്സിൽ ഉയർന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂർ. ഗോളി റോബി ഓൾസന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.
അമ്പത്തിയൊന്നാം മിനിറ്റിൽ ഡെലി അലിയാണ് ലീഡുയർത്തിയത്. ബോക്സിന്റെ പുറത്ത് നിന്ന് ലിങ്ഗാർഡ് നൽകിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്. പോസ്റ്റിനുള്ളിൽ മാർക്ക് ചെയ്യാതെ നിന്ന അലി നിഷ്പ്രയാസമാണ് പന്ത് വലയിലെത്തിച്ചത്. ബാറിനു കീഴിൽ ഇംഗ്ലീഷ് കീപ്പർ ജോർദാൻ പിക്ഫോർഡിന്റെ തകർപ്പൻ പ്രകടനവും സ്വീഡനു ഗോൾ നിഷേധിച്ചു. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് അവിശ്വസനീയമാംവിധം പിക്ഫോർഡ് തടഞ്ഞിട്ടത്.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായി ട്രാവിസ് ഹെഡ്
- ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍