നെഹ്റുവിന്റെ രാഷ്ട്രീയക്കളരിയിൽ ചുവടുറച്ച് ഇന്ദിരയുടെ വിശ്വസ്തനായി വളർച്ച; കെ.കരുണാകരനൊപ്പം ഐ ഗ്രൂപ്പിന്റെ കൈപിടിച്ചു; കോൺഗ്രസിൽ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന് ഉറച്ചുവിശ്വസിച്ചു; സ്വയം പുകഴ്ത്താതെ എല്ലായിടത്തും കാരണവരെ പോലെ സ്നേഹം ചൊരിഞ്ഞു; പാലായിൽ മാണിയോട് രണ്ടുവട്ടം മൽസരിച്ച് അധികാരമില്ലാതെ ശീലിക്കുന്നതിനെ ഓർമിപ്പിച്ചു; എം.എം.ജേക്കബ് വിടവാങ്ങുമ്പോൾ ഓർമയിലെത്തുന്നത് കേരളരാഷ്ട്രീയത്തിന്റെ വലിയൊരുചരിത്രം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വ്യത്യസ്ത അഭിപ്രായങ്ങൾ ഒരു പാർട്ടിയിൽ ഉണ്ടാകുന്നത് ആ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന അഭിപ്രായക്കാരനായിരുന്നു എം.എം.ജേക്കബ്. എന്നാൽ, ആ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടി നേതൃത്വം എങ്ങനെ ഉൾക്കൊള്ളുവെന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയുടെ ശോഭനമായ ഭാവി. അതുകൊണ്ട് തന്നെ കോൺ്ഗ്രസിലെ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.വി എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ ജേക്കബ് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായാലേ പാർട്ടി സജീവമാകൂ. അതിനാൽ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നതിൽ തെറ്റില്ല. ഗ്രൂപ്പ് യോഗങ്ങൾ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനശൈലിയുടെ ഭാഗമാണെന്നും എം.എം. ജേക്കബ് പറഞ്ഞിരുന്നു.സ്വയം പുകഴ്ത്താതിരുന്ന അദ്ദേഹം സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ ആരെയും ഭയപ്പെട്ടിരുന്നില്ല. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം.മാണി ജേക്കബിനെതിരെ ജയിച്ചത് വെറും 374 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് കേസു കൊടുത്തെങ്കിലും പിന്നീട് പിൻവലിച്ചു. എന്നിരുന്നാലും മാണിയുടെ നയസമീപനങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.
2016 ൽ കോൺ്ഗ്രസുമായി ഇടഞ്ഞ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചപ്പോൾ, എം.എം.ജേക്കബിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാനാണ് തീരുമാനമെങ്കിൽ കേരള കോൺഗ്രസ് എം എംഎൽഎമാർ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണി വിടുമെന്ന മാണിയുടെ ഭീഷണി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ് .പാലായിൽ മാണിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വയം കൃതാനർഥമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരുടെയും വോട്ട് നേടി ജയിച്ചിട്ട് കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മാണി പറയുന്നത് രാഷ്ട്രീയ സദാചാരമല്ലെന്നും എംഎം ജേക്കബ് തുറന്നടിച്ചു.അധികാരമില്ലാതിരുന്ന് മാണി ശീലിച്ചിട്ടില്ല. ഇപ്പോൾ മാണി പറയുന്ന കാരണങ്ങൾ വ്യക്തിപരം മാത്രമാണ് . അതിന് രാഷ്ട്രീയമാനം കൊടുക്കേണ്ട . ബാർ കോഴക്കേസിൽ മാണിയെ കുടുക്കാൻ കോൺഗ്രസിലാരും ശ്രമിച്ചിട്ടില്ല . കേസിൽ നിന്ന് രക്ഷപ്പെടാനുള്ള അടവാണ് മാണിയുടെതെന്ന് പറഞ്ഞാൽ തെറ്റല്ല .
എപ്പോഴും മാണിയെ സംരക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി മാണിയുമായി ചർച്ച നടത്തട്ടെ .പാലായിൽ താനോ മറ്റു കോൺഗ്രസുകാരോ മാണിയെ തോൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'പി.ടി ചാക്കോയുടെ ചരിത്രം പറഞ്ഞ് കോൺഗ്രസിനെതിരെ തിരിയേണ്ട . ചാക്കോ കോൺഗ്രസുകാരനായിരുന്നു.പുതിയ പാർട്ടിയുണ്ടാക്കിയിട്ടില്ലെന്നും ജേക്കബ് പറഞ്ഞു. പിന്നീടാണ് ചരൽക്കുന്ന് ക്യാമ്പിൽ വച്ച് കേരള കോൺഗ്രസ് യുഡിഎഫ് വിടാൻ തീരുമാനിച്ചത്. എന്നാൽ, ജേക്കബിന്റെ ദേഹവിയോഗത്തിന് മുമ്പ് തന്നെ മാണി യുഡിഎഫിൽ തിരിച്ചെത്തുകയും ചെയ്തു.നെഹ്റുവിനൊപ്പം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.
ജീവിത വഴി
രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു - റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9നാണ മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എം.എം ജേക്കബിന്റെ ജനനം. മഞ്ചാടിമറ്റം പ്രൈമറി സ്കൂൾ, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സുമുണ്ട്. അമേരിക്കയിലെ ഷിക്കാഗോ സർകലാശാലയിൽ നിന്ന് പൊതുസേവനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
'മഞ്ചാടിമറ്റം, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മഞ്ചാടിമറ്റത്ത് പഠിച്ചുകൊണ്ടിരിക്കേ, സ്കൂളിൽ പ്രസംഗിക്കാൻ അവസരം കിട്ടി. കാണാതെ പഠിച്ചാണ് പ്രസംഗിക്കാൻ കയറിയത്. പക്ഷേ, പഠിച്ചത് മറന്നുപോയി.' അങ്ങനെ സദസിനെ അഭിമുഖീകരിക്കാനാവാതെ കരഞ്ഞുപോയ ജേക്കബ് പിന്നീട് എത്രയോ വേദികൾ കീഴടക്കി.
രാഷ്ട്രീയക്കാരൻ മാത്രമല്ല എം.എം.ജേക്കബ്
രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി കൂടിയായ എം.എം.ജേക്കബ് മൂന്ന് തവണ കേന്ദ്ര സഹമന്ത്രിയായി. 1995 മുതൽ 2007 വരെ മേഘാലയ ഗവർണർ ആയിരുന്നു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ലാണ് രാജ്യസഭാ ഉപാദ്ധ്യക്ഷനായത്.1986ൽ രാജ്യസഭാ ഉപാധ്യക്ഷനായി. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി എം.എം.ജേക്കബ് ആണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എൽ.കെ.അദ്വാനി പറഞ്ഞത് അംഗീകാരമല്ലാതെ മറ്റെന്താണ്?നെഹ്റുവിനൊപ്പം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.
1952ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. അക്കാലത്താണ് രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ജേക്കബ് അതിൽ ചേർന്നു. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സദാചാർ സമിതിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 1975 മുതൽ 1981 വരെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടർ, പാലാ റബ്ബർ മാർക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1974 മുതൽ 78 വരെ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു.ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാനുംജേക്കബായിരുന്നു. 1975 മുതൽ 78 വരെ ഹിന്ദുസ്ഥാൻ ലാറ്റെക്സിന്റെ ഗവേണിങ് ബോർഡ അംഗമായിരുന്നു. 1977 മുതൽ 82 വരെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. 1991 മുതൽ 94 വരെ ഫരീദാബാദിലെ വൈ.എം.സി.; ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനിയറിംഗിൽ ബോഡ് ഒഫ് മാനേജ്മെന്റ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1952ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. 1974ലും 1980ലും പാലായിൽ, കെ.എം.മാണിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.രാജ്യസഭയിൽ ചീഫ് വിപ്പായി പ്രവർത്തിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല, നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 1985ലും 1993ലും ഐകര്യരാഷട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1993ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ജേക്കബ് പങ്കെടുത്തു.
അനുസ്മരണങ്ങൾ
രമേശ് ചെന്നിത്തല
സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസം മുടങ്ങിയ ആളാണ് കോൺഗ്രസിലെ എം എം ജേക്കബ്. 1952 കാലത്ത് രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്ന ജേക്കബ് സാറിനെ തേടി പദവികൾ ഓരോന്നായി എത്തുകയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി, പലവട്ടം കേന്ദ്രമന്ത്രി, മേഘാലയ ഗവർണർ എന്നീ പദവികളിൽ എത്തിയപ്പോഴും ലാളിത്യവും നിറഞ്ഞ സ്നേഹവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന ജേക്കബ് സർ എന്നും സാമൂഹ്യനന്മയെ മുറുകെപിടിച്ചു. അദ്ദേഹത്തിന്റെ വിയോഗവാർത്ത ഏറെ വിഷമിപ്പിക്കുന്നു. ആദരാഞ്ജലികൾ..
മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിന്റെ വേർപാടിൽ നിരവധി പ്രമുഖർ അനുശോചിച്ചു. ദേശീയ തലത്തിൽ മന്ത്രിയായും പിന്നെ ഗവർണറായും അതിനോടൊപ്പം വാഗ്മിയായും എഴുത്തുകാരനായും തലയെടുപ്പോടെനിന്ന മലയാളിയായിരുന്നു അദ്ദേഹമെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ ഫെസ്ബുക്കിൽ കുറിച്ചു. 'ഏറ്റവും വാൽസല്യത്തോടെയാണ് അദ്ദേഹം എന്നെയും കുടുംബത്തെയും കണ്ടിട്ടുള്ളത്. അസുഖവും വാർദ്ധക്യവും അലട്ടുന്ന സമയത്തും എന്റെ വിവാഹത്തിനു വേണ്ടി തിരുവനന്തപുരത്തു വന്നതും വീട്ടിലെ കാര്യങ്ങൾ ഒരു കാരണവരെ പോലെ സ്നേഹത്തോടെ എപ്പോഴും ചോദിക്കുന്നതും മറക്കാൻ കഴിയില്ല. സാറിന് എന്റെയും കുടുംബത്തിന്റെയും ബാഷ്പാഞ്ജലികൾ.' ശബരീനാഥൻ കുറിച്ചു.
മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു എം.എം. ജേക്കബെന്ന് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്