മെത്രാൻ പദവിയിൽ കടിച്ചു തൂങ്ങി കിടന്ന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കാൻ നീക്കം സജീവം; പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ പോലും സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; മെത്രാനെ അറസ്റ്റ് ചെയ്യാൻ മടിച്ച് പിണറായിയുടെ പൊലീസും; സത്യം തുറന്നു പറഞ്ഞ കന്യാസ്ത്രീ നേരിടുന്നത് വൻ പ്രതിസന്ധി; പോസ്റ്റർ ഒട്ടിച്ചും അധമന് വേണ്ടി പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അതീവ ഗുരുതരമായ ആരോപണങ്ങളാണ് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്നത്. എന്നിട്ടും മെത്രാൻ പദവിയിൽ നിന്ന് പോലും കത്തോലിക്കാ സഭ ബിഷപ്പിനെ മാറ്റുന്നില്ല. ഇതോടെ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിൽ സഭയുടെ നിലപാടും വ്യക്തമാവുകയാണ്. എങ്ങനേയും കേസ് അട്ടിമറിക്കാൻ സഭ ബിഷപ്പിനെ സഹായിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പിനെ സ്ഥാനത്ത് നിന്ന് തൽകാലത്തേക്ക് പോലും മാറ്റി നിർത്താൻ സഭ തയ്യാറാകാത്തത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. സഭയ്ക്കുള്ളിൽ നിന്നുയർന്ന ആരോപണത്തിൽ പോലും ഇത്തരത്തിലൊരു നിലപാട് സഭയെടുക്കുന്നതിന് പിന്നിൽ കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
അതിനിടെ ലൈംഗികപീഡനക്കേസ് അട്ടിമറിക്കാൻ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നുവെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരൻ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരളത്തിലെയും ജലന്ധറിലെയും രാഷ്ട്രീയ നേതൃത്വത്തിൽ വലിയ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടിമറിച്ച് ഇരയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം തന്റെ സഹോദരിയെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല. രണ്ടു ദിവസംകൂടി കാത്തിരിക്കുമെന്നും പിന്നീട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സഭ കൂടുതൽ പ്രതിസന്ധിയിലാണ്. പഞ്ചാബിലാണ് ജലന്ധർ. ഇവിടെ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ബിഷപ്പിനൊപ്പമാണ്. കന്യാസ്ത്രീയുടെ സഹോദരനെതിരെ വധ ശ്രമ കേസ് പഞ്ചാബിൽ ബിഷപ്പ് നൽകിയിട്ടുണ്ട്. ഈ കേസിൽ അന്വേഷണം നടത്തുകയാണ് പഞ്ചാബ് പൊലീസ്.
ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ ക്രൈസ്തവ സമൂഹം സർക്കാരിനെ കൈവിടുമോ എന്ന ഭയം പിണറായി സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തന്ത്രപരമായി നീങ്ങുകയാണ് പൊലീസ്. സഭയ്ക്കുള്ളിൽ തന്നെ പ്രശ്ന പരിഹാരത്തിന് സാധ്യതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാമെന്ന ചിന്തയാണ് പൊലീസിനുള്ളത്. പരമാവധി തെളിവുകൾ കിട്ടിയ ശേഷമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യൂവെന്നാണ് പൊലീസ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് സത്യം പറഞ്ഞ കന്യാസ്ത്രീയാണ്. സഭയിലും അവർ ഒറ്റപ്പെട്ടുവെന്നാണ് സൂചന. ബിഷപ്പിന് സഭ നൽകുന്ന പിന്തുണ കാരണമാണ് ഇത്.
അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ട്. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. സത്യത്തിനും നീതിക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനുംവേണ്ടി പ്രവർത്തിക്കുന്ന ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളക്കലിനുവേണ്ടി പ്രാർത്ഥനയോടെ വിശ്വാസിസമൂഹം എന്നതാണ് പോസ്റ്ററിലെ വാചകം. ഇന്നലെ പുലർച്ചെയാണ് കോട്ടയം ജില്ലയിൽ പോസ്റ്റർ വ്യാപകമായി കണ്ടത്. ബിഷപ്പിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ രൂപതയിലെ മുഴുവൻ വൈദികരുടെയും യോഗം ജലന്ധറിൽ ബിഷപ്പ് വിളിച്ച് ചേർത്തിരുന്നു. എന്നാൽ ഒരു വിഭാഗം വൈദികർ ബിഷപ്പിന്റെ പ്രവൃത്തിയെ എതിർത്തതായാണ് സൂചന.
ബിഷപ്പിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കേരളത്തിൽ എത്തിയതായി സൂചനയുണ്ട്. ബിഷപ്പിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണവേലകളാണ് ഇവരുടെ ലക്ഷ്യം. പൊലീസിനെയും ഇവർ സമീപിക്കുന്നതായി സൂചനയുണ്ട്. ഇതെല്ലാം രൂപതാധ്യക്ഷ സ്ഥാനത്ത് ബിഷപ്പ് തുടരുന്നതുകൊണ്ടാണ്. സഭയുടെ പദവിയുടെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമം. പഞ്ചാബ് പൊലീസിനെ കൊണ്ട് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. കേരളാ പൊലീസിൽ സമ്മർദ്ദം ചെലുത്തി അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. ഇതോടെ കരുതലോടെ നീങ്ങാൻ പീഡനത്തിന് ഇരയായ കന്യാസത്രീയും തീരുമാനിച്ചു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുൾപ്പെടെ നിരവധിപ്പേർ നൽകിയ പരാതികൾ പുറത്ത് വന്നിരുന്നു. ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പുറമെയാണ് ബിഷപ്പിനും സഭാ നേതൃത്വത്തിനുമെതിരെ നിരവധിപ്പേർ പരാതി നൽകിയിരുന്നത്. കന്യാസ്ത്രീമാരെ ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നുവെന്നും പരാതികളിലുണ്ട്. ബിഷപ്പ് ഉൾപ്പെടെയുള്ളവരുടെ പീഡനത്തെ തുടർന്ന് ഫോർമേറ്റർ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ) ഉൾപ്പെടെ 18 കന്യാസ്ത്രീകൾ സഭ വിട്ടുപോയി. ഇത്രയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ബിഷപ്പിനെ തൽസ്ഥാനത്ത് നിന്ന് സഭ നീക്കാത്തതാണ് ഏറ്റവും ദുരൂഹം.
ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകൾ മിഷനറീസ് ഓഫ് ജീസസ് ( എംജെ) സന്യാസ സമൂഹത്തിന്റെ മദർ ജനറലിന് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ മുതിർന്ന കന്യാസ്ത്രീകളടക്കം 18 പേരും സഭ വിട്ടുപോയത്. പുരോഹിതൻ എന്നതിനെക്കാൾ ഒരു അധികാരമോഹിയായ രാഷ്ട്രീയക്കാരനു തുല്യനും കച്ചവടക്കാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനിൽക്കുന്നു. തനിക്ക് എതിരായി ശബ്ദമുയർത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.
സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാർഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളിൽ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോർമേറ്ററായിരുന്ന കന്യാസ്ത്രീ മദർ ജനറലിന് നൽകിയ കത്തിലുള്ളത്. അതുകൊണ്ട് തന്നെ വെറും ഒരു കന്യാസ്ത്രീയുടെ ആരോപണമായി ഇവയെ കാണാൻ ആർക്കും കഴിയില്ല. എന്നിട്ടും ബിഷപ്പിനെ തൊടാൻ സഭ തയ്യാറാകുന്നില്ല. വലിയ സ്വാധീനം സഭയിലും ബിഷപ്പിനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍