അജിത് കുമാറും ഭാര്യയും ഒളിവിൽ തുടരുന്നു; വിദേശത്തുള്ള മോഡറേറ്റർമാരെ വരെ ഇമെയിലിലൂടെ നോട്ടീസ് അയച്ച് വിളിപ്പിച്ച് ശല്യം ചെയ്യാൻ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ പറ്റുന്ന വകുപ്പുകൾ ചേർത്തും പീഡനം; മദ്യം പ്രചരിപ്പിച്ച് കാശുണ്ടാക്കി എന്നാരോപിക്കുന്നത് ചെലവ് ആകാത്ത ബ്രാണ്ടുകൾ വിറ്റ് ബിവറേജസുകൾ ലാഭം ഉണ്ടാക്കിയതിന്റെ പേരിൽ; പീഡക വൈദികരേയും മെത്രാനേയും മാത്രമല്ല കാട്ടുകള്ളന്മാരെ പോലും തൊടാൻ പേടിക്കുന്ന പൊലീസ് ഇപ്പോൾ കറുത്ത ഫലിതം പറഞ്ഞ ദമ്പതികൾക്ക് പിന്നാലെ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുമ്പസാര രഹസ്യം ചോർത്തി യുവതിയെ പീഡിപ്പിച്ച നാല് വൈദികർ. കന്യാസ്ത്രീയെ കീഴ്പ്പെടുത്തി കാര്യങ്ങൾ സാധിച്ച മെത്രാൻ. അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കാമ്പസ് ഫ്രണ്ടുകാരേയും കണ്ടു പടിക്കാൻ പൊലീസിന് താൽപ്പര്യമില്ല. സോഷ്യൽ മീഡിയയിൽ താമശയ്ക്കായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിന് പിന്നാലെയാണ് യാത്ര. 18 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫൺ ഗ്രുപ്പിനെ പിടിക്കാൻ കള്ളക്കളികലും കള്ളക്കഥകളും മെനയുകയാണ് പൊലീസ്. പീഡകരേയും കള്ളന്മാരേയും കൊലപാതകികളേയും രക്ഷപ്പെടാൻ അനുവദിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലെ ബ്ലാക് ഹ്യൂമർ തീരെ പിടിക്കുന്നില്ല. എന്ത് വന്നാലും ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഇല്ലായ്മ ചെയ്യുമെന്ന് ശപഥമെടുത്ത് കേസ് അന്വേഷിക്കുകയാണ് പൊലീസ്. പീഡകർക്ക് കൊടുക്കുന്ന ആനുകൂല്യമൊന്നും ഈ ഗ്രൂപ്പിന്റെ അഡ്മിനുമാർക്ക് പൊലീസ് നൽകില്ല.
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജിഎൻപിസി) എന്ന ഫേസ്ബുക് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ പറ്റില്ലെന്നു പൊലീസിനോടു ഫേസ്ബുക് അറിയിച്ചു കഴിഞ്ഞു. 18 ലക്ഷം പേർ അംഗങ്ങളായ ഗ്രൂപ്പ് പൊലീസിന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള ഫേസ്ബുക്കിന്റെ മറുപടി പൊലീസിനു ലഭിച്ചു. എക്സൈസും പൊലീസും ജിഎൻപിസി അഡ്മിനിസ്ട്രേറ്റർമാർക്കെതിരെ കേസെടുത്തതു ചൂണ്ടിക്കാട്ടിയാണു സിറ്റി പൊലീസ് കമ്മിഷണർ ഫേസ്ബുക്കിനു കത്തയച്ചത്. ഈ നിർദ്ദേശം ഫെയ്സ് ബുക്ക് തള്ളിക്കളഞ്ഞിട്ടും ഇതിൽ നിയമപരമായി ഒന്നുമില്ലെന്ന് മനസ്സിലാക്കാൻ പൊലീസിന് കഴിയുന്നില്ല. സൈബർ ലോകത്തെ ചെറിയ കുറ്റകൃത്യം പോലും ഗൗരവത്തോടെ എടുക്കുന്നവരാണ് ഫെയ്സ് ബുക്ക്. എന്നാൽ മദ്യം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊലീസ് ആരോപിക്കുന്ന ഗ്രൂപ്പിനെ ഫൺ ഗ്രൂപ്പായി മാത്രമേ ഫെയ്സ് ബുക്കും കാണുന്നുള്ളൂ. ഇതോടെ പുതിയ തന്ത്രങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്.
ഗ്രൂപ്പിന്റെ 38 മോഡറേറ്റർമാരെ മൊഴിയെടുക്കുന്നതിനായി വിളിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ഇതിൽ പകുതിയോളം പേർ വിദേശത്താണ്. എല്ലാവരുടെയും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായ അജിത്കുമാറും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പു കൽപിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് എക്സൈസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഇവർക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള മുൻകരുതൽ പൊലീസും എടുക്കുന്നു. അജിത് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും എക്സൈസ് ശേഖരിച്ചു.
മദ്യസൽക്കാരം നടത്തിയതു വഴി ഇവർക്ക് ഓൺലൈനായി ലഭിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തെളിവായി ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് അക്കൗണ്ട് പരിശോധന. ചല ബ്രാണ്ടുകളെ കുറിച്ച് ഈ ഗ്രൂപ്പിൽ പോസ്റ്റിട്ടാൽ ഉടൻ ഈ ബ്രാണ്ടുകൾ ബിവറേജസിൽ വിറ്റു പോകും. ഇത് ബ്രാണ്ടുകളിൽ നിന്ന് കാശ് വാങ്ങിയാണെന്നാണ് ആരോപണം. ഇതുൾപ്പെടെ ഉയർത്തി ഗുരുതര കുറ്റങ്ങളാണ് ഗ്രൂപ്പിനെതിരെ ചുമത്തുന്നത്. മദ്യ വിൽക്കുന്നതും കുട്ടിയെ ഷാപ്പിൽ കയറിയതുമെല്ലാം കേസായി എത്തുന്നു. ബാലാവകാശ കുറ്റം ചുമത്തിയും അജിത് കുമാറിനും ഭാര്യയ്ക്കും ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ബ്ലാക് ഹ്യൂമറാണ്. എന്നാൽ ഇത് പോലും കേരളാ പൊലീസിന് പിടിക്കുന്നില്ല. പീഡകരായ അച്ചന്മാർ കളിച്ച് ചിരിച്ചു നടക്കുമ്പോഴാണ് അജിത് കുമാറിനും കുടുംബത്തിനും ഈ ദുർഗതി.
ജിഎൻപിസി ദുബായിലും ഡിജെ പാർട്ടി സംഘടിപ്പിച്ചതായി വിവരം. കൂട്ടായ്മയിലെ ചില പ്രമുഖ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തെ ഡിജെ പാർട്ടി സംബന്ധിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് എക്സൈസ് അധികൃതർ. മദ്യവിൽപനയ്ക്ക് സഹായകരമായി രീതിയിൽകുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തി, പൊതു സ്ഥലത്ത് മദ്യപാനം പ്രോൽസാഹിപ്പിച്ചതിനുമാണ് ഗ്രൂപ്പ് അഡ്മിന്മാരായ ടിഎൽ അജിത്ത് കുമാർ ഭാര്യ വിനിത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. മത വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ശവ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് മദ്യപിച്ചതടക്കമുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. അതായത് പൊലീസ് പിടിച്ചാൽ അടുത്ത കാലത്തൊന്നും അജിത് കുമാറിനും ഭാര്യയും പുറത്തുവരാൻ കഴിയില്ല.
ഫേസ്കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ബാർഹോട്ടലുകളിൽ പാർട്ടി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ബാറുകളിൽ പരിശോധനകൾ തുടരുകയാണ്. ഡിജെ പാർട്ടി നടത്തൽ, ബ്രാൻഡ് പ്രോൽസാഹിപ്പിക്കൽ, എന്നിവ ഇതിനകം സ്ഥിരീതരിച്ചിട്ടുള്ളതിനാൽ അബ്കാരി നിയമ പ്രകാരവും അഡിമിന്മാർക്കെതിരേ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു. അഡ്മിന്മാരേയും കേസിൽ പ്രതിയാക്കും. അതിനിടെ കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജിഎൻപിസി അഡ്മിൻ ടി.എൽ.അജിത് കുമാർ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. ബാർ ലൈസൻസുള്ള ഹോട്ടലാണ് ഇത്.
മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർമാരായ അജിത്കുമാറിനും ഭാര്യയ്ക്കുമെതിരെയാണു ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. 37 മോഡറേറ്റർമാർക്കെതിരെ നിസ്സാര വകുപ്പുകളേയുള്ളൂ. നേമം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും അജിത്കുമാറിനെതിരെ മാത്രമാണ്. ജിഎൻപിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകൾക്കെതിരെ തൽക്കാലം നടപടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കി. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. അജിത് കുമാറിനെതിരായ വ്യക്തി വൈരാഗ്യം തീർക്കലാണ് എല്ലാത്തിനും പിന്നിലെന്ന ആരോപണും ശക്തമാവുകയാണ്.
അതിനിടെ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പിനെയും അഡ്മിന്മാരെയും പിന്തുണച്ച് അംഗങ്ങൾ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. െഎ സപ്പോർട്ട് ജിഎൻപിസി ക്യാംപെയിൻ പുരോഗമിക്കുകയാണ്. 18 ലക്ഷം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മക്കെതിരെ എക്സൈസ് നടപടി തുടങ്ങിയതോടെയാണ് അംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്