ഇതുവരെ മൗനം പാലിച്ച ഫ്രാങ്കോ മുളയ്ക്കൽ വിശദീകരണവുമായി ചാനലിൽ എത്തിയത് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുമായി ഒത്തുതീർപ്പിൽ എത്തിയതിന് ശേഷമെന്ന് സൂചന; പരാതിക്കാരിയടക്കം തിരുവസ്ത്രം ഊരിപോയ 18 കന്യാസ്ത്രീകളിൽ 12 പേരേയും മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് രൂപതയുടെ കീഴിലുള്ള സന്യാസ സമൂഹം ഏറ്റെടുക്കും; ഒത്തു തീർപ്പ് ചർച്ചയ്ക്കായി ഗുഡ്ഗാവ് രൂപതാ മെത്രാൻ കേരളത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലത്തീൻ കത്തോലിക്കാ രൂപതയാണ് ജലന്ധർ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സിറോ മലബാർ സഭാ അംഗവും. ജലന്ധർ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത് മൊത്തം കത്തോലിക്കാ സഭയ്ക്കും നാണക്കേടാണ്. അത് ദേശീയ തലത്തിൽ ചർച്ചയാകും. മാർപ്പാപ്പയുടെ ഇടപെടലിനും കാരണമാകും. ഇന്ത്യൻ സഭയ്ക്ക് തീരാ കളങ്കമുണ്ടാക്കാൻ പോന്ന ഈ സംഭവം ഒതുക്കി തീർക്കാൻ വലിയ ഇടപെടലുകളാണ് നടക്കുന്നത്. വിഷയത്തിൽ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വയ്ക്കുന്നത് മലങ്കര സഭയാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് ചർച്ചകൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുമായി ബിഷപ്പ് ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് കത്തോലിക്കാ സഭയിലെ ഉന്നതർ പങ്കുവയ്ക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസത്തോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ജലന്ധർ ബിഷപ്പിനെതിരെ 18 കന്യാസ്ത്രീകളാണ് പരാതിയുമായി തിരുവസ്ത്രം ഊരിയത്. ഇതിനൊപ്പമാണ് ഇപ്പോൾ കന്യാസ്ത്രീ ആരോപണങ്ങളുമായി രംഗത്തുള്ളത്. പീഡന ആരോപണം ഉന്നയിക്കുന്ന ഈ കന്യാസ്ത്രീയ്ക്കൊപ്പം 9 കന്യാസ്ത്രീകളും നിലയുറപ്പിച്ചിട്ടുണ്ട്. തിരുവസ്ത്രം ഊരിയ 18 പേരിൽ 12 പേർ വിവാഹിതരല്ല. ഇവരാണ് ബിഷപ്പിനെതിരെ അതിശക്തമായി രംഗത്തുള്ളത്. ഈ 12 പേരേയും അനുനയത്തിലൂടെ സഭയുമായി അടുപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം കുറവിലങ്ങാട്ടെ കന്യാസ്ത്രീയും ഒപ്പമുള്ളവരും എത്തിയാൽ ബിഷപ്പിന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകും. ഇത് മനസ്സിൽ കണ്ടാണ് മലങ്കര രൂപതയുടെ ഇടപെടൽ. ചർച്ചകൾക്കായി ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് കോട്ടയത്ത് എത്തികഴിഞ്ഞു. കങ്ങഴയിലെ ബന്ധുവീട്ടിലാണ് ബിഷപ്പുള്ളത്. പരാതി ഉന്നയിച്ച കന്യാസ്ത്രീകളുമായി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.
തിരുസ്ത്രം ഊരിയ 12 കന്യാസ്ത്രീകളേയും ഇപ്പോൾ ജലന്ധർ ബിഷപ്പിനെതിരെ നിലപാട് എടുത്ത 9 കന്യാസ്ത്രീകളേയും മലങ്കര സഭയുടെ ഭാഗമാക്കാനാണ് നീക്കം. 21 പേരേയും കന്യാസ്ത്രീകളായി ഗുർഗാവ് രൂപത ഏറ്റെടുക്കാൻ തയ്യാറാകുന്ന തരത്തിലാണ് ഒത്തുതീർപ്പ് ഫോർമുല. ഇതിന് പകരം വിവാദങ്ങളിൽ നിന്ന് പിന്നോട്ട് പോവുക. ബിഷപ്പിനെതിരെ കോടതിയിൽ മൊഴി കൊടുത്തതു കൊണ്ട് പൊലീസ് അന്വേഷണം തുടരും. എന്നാൽ ഈ കേസ് കോടതിയിൽ എത്തുമ്പോൾ ബിഷപ്പിന് അനുകൂലമായി നിലപാട് എടുക്കുക. ഇത്തരമൊരു ഒത്തുതീർപ്പിന് വഴങ്ങിയാൽ ബിഷപ്പിനെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കില്ല. പകരം പീഡനത്തിന് പ്രത്യക്ഷ തെളിവില്ലെന്നും മൊഴി മാത്രമേ ഉള്ളൂവെന്നും പൊലീസ് കോടതിയെ അറിയിക്കും. പരാതിയിൽ കന്യാസ്ത്രീകൾ ഉറച്ചു നിന്നാൽ ഇത്തരം നീക്കങ്ങൾക്ക് പൊലീസിന് കഴിയാതെ വരും. പകരം ജാമ്യമില്ലാ കേസ് ആയതിനാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടിയും വരും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലങ്കര സഭയുടെ ഇടപെടൽ.
കത്തോലിക്കാ സഭയ്ക്ക് മൂന്ന് കർദിനാൾമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ രണ്ട് പേർ കേരളത്തിലും. പീഡനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയുടെ അധ്യക്ഷനും കർദിനാളുമായ മാർ ആലഞ്ചേരിയുടെ പേര് പല ഘട്ടത്തിലും വലിച്ചിഴയ്ക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടലിന് സീറോ മലബാർ സഭ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ലത്തീൻ രൂപത പുതിയ നീക്കം നടത്തിയത്. മലങ്കര സഭയെ കൂട്ടുപിടിച്ചായിരുന്നു ഇത്. കർദിനാൾ കൂടിയായ ബസേലിയേസ് ക്ലീമീസും പ്രശ്ന പരിഹാരത്തിന് അനുകൂലമായ നിലപാട് എടുത്തു. കത്തോലിക്കാ സഭ കൂട്ടായ്മയുടെ നേതൃത്വവും ക്ലീമീസിനാണ്. എങ്ങനേയും പീഡന ആരോപണത്തിൽ നിന്ന് ബിഷപ്പിനെ രക്ഷിക്കാനുള്ള ഒത്തുതീർപ്പിനുള്ള വഴികളും തേടി. ഇതിനൊടുവിലാണ് ബിഷപ്പിനെതിരെ ആരോപണമുന്നയിച്ച ലത്തീൻ സഭയിലെ കന്യാസ്ത്രീകളെ ഏറ്റെടുക്കാൻ മലങ്കര സഭയ്ക്കുള്ള ധാരണയായത്. ഡൽഹിയിലെ ഗുർഗാവിലുള്ള ബിഷപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഷപ്പ് ഫ്രാങ്ക് മുളങ്കലുമായി ഗുർഗാവിലെ മെത്രാനും നല്ല സൗഹൃദമുണ്ട്. ഇതും ബിഷപ്പിനെ രക്ഷിക്കാൻ മുന്നോട്ട് വരാൻ ഡോ ജേക്കബ് മാർ ബർണാബസിനെ പ്രേരിപ്പിച്ച ഘടകമാണ്. ഇന്ന് തന്നെ ബിഷപ്പ് കന്യാസ്ത്രീകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാൽ ഈ ഒത്തുതീർപ്പ് ഫോർമുല കന്യാസ്ത്രീകൾ അംഗീകരിക്കുമോ എന്ന സംശയം ശക്തമാണ്. ജലന്ധർ ബിഷപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കാനാണ് ഇവരുടെ തീരുമാനം. വിഷയത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത് കന്യാസ്ത്രീകൾ അല്ലെന്നും വധ ഭീഷണിയിൽ കന്യാസ്ത്രീകളെ പ്രതിയാക്കി പരാതികൊടുത്ത ജലന്ധർ ബിഷപ്പാണെന്നും ഇവർ പറയുന്നു. ഇതേ തുടർന്നാണ് സഭയ്ക്ക് നൽകിയ പരാതികൾ പൊലീസിനും കൊടുക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഭയ്ക്കുണ്ടായ ചീത്ത പേരിന് കാരണക്കാരൻ ജലന്ധർ ബിഷപ്പാണെന്ന് ഇവർ പറയുന്നു.
സഭയ്ക്കുണ്ടാകുന്ന മാനക്കേട് കരുതി വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറാകുമെന്നാണ് ഇടനിലക്കാരുടെ പ്രതീക്ഷ. അതിനിടെ താൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചിരുന്നു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നും ജലന്ധറിൽ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് ഇതുവരെ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞാൽ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ഒത്തുതീർപ്പിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിഷപ്പ് മാധ്യമങ്ങളെ കണ്ടതെന്ന നിരീക്ഷണവും ശക്തമാണ്.
2016-ൽ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നൽകിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാൻ സിസ്റ്റർ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറിൽ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു. ആരോപണത്തിന് പിന്നിൽ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭകൾ വളരെ ഐക്യത്തിലാണ് പ്രവർത്തിക്കുന്നത്. സഭയ്ക്കുള്ളിൽ പ്രശ്ങ്ങൾ ഉണ്ടെന്നുള്ളത് കെട്ടിചമച്ച കഥ മാത്രമാണെന്നും ബിഷപ് പറഞ്ഞു.
തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് കാണിച്ച് പഞ്ചാബിലും കേരളത്തിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പേര് പരാമർശിച്ചിട്ടുള്ള സിസ്റ്റർമാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്വീകരിച്ചിരിക്കുന്നത് പോലെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. ബിഷപ്പ് പദവിയിൽനിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങൾ താൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കൂട്ടിച്ചേർത്തു. സഭയെ മാനക്കേടിൽ നിന്ന് രക്ഷിക്കാൻ ബിഷപ്പിനെ കൈവിടാനാകില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്