ടിക്കറ്റ് നോക്കാനെന്നും പറഞ്ഞ് വാങ്ങി പഴയ ടിക്കറ്റുകൾ തിരുകി കയറ്റി പുതിയത് തട്ടിയെടുക്കും; പണം തരാതെ പറ്റിക്കുന്നതും പതിവ്; ചിലർ വഴിതെറ്റിച്ച് വിട്ടതിനാൽ ഓടയ്ക്കകത്ത് വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്; ബിഎഡ് ബിരുദം നേടിയിട്ടും ജോലിയില്ല; ആരുടെ മുന്നിലും തലകുനിക്കാതെ പൊരിവെയിലിൽ ലോട്ടറിവിൽക്കുന്ന കാഴ്ചയില്ലാത്ത മണിയന്റെ ദുരിതകഥ ഇങ്ങനെ
ആർ പീയൂഷ്
തിരുവനന്തപുരം: ആരെയും കബളിപ്പിക്കാൻ വിരുതന്മാരാണ് ചില മലയാളികൾ. കബളിപ്പിച്ച് പലതും തട്ടിയെടുക്കാൻ കെങ്കേമന്മാരും. എന്നാൽ അത് കാഴ്ചയില്ലാത്ത പാവങ്ങളോട് കാണിച്ചാലോ. അതേ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ലോട്ടറി വിൽപ്പനക്കാരനായ മണിയന്റെ പക്കൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പുകാർ തട്ടിയെടുത്തത് ആയിരക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്. പലരും ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേന മണിയന്റെ പക്കൽ നിന്ന് ഇവ കൈക്കലാക്കിയ ശേഷം കടന്ന് കളയുകയാണ് പതിവ്. ചിലർ ടിക്കറ്റുകൾ നോക്കിയ ശേഷം പഴയ ടിക്കറ്റുകൾ തിരുകി കയറ്റി മടക്കി നൽകും. കാഴ്ചയില്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുമ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ മണിയൻ പുറത്തു പറയുന്നത്.
പാറശാല കാരോട് ഒറ്റപുതുവൽ പുത്തൻവീട്ടിൽ മണിയൻ(45)ജന്മനാ കാഴ്ച ശക്തിയില്ലാത്തയാളാണ്. കഴിഞ്ഞ പത്ത് വർഷമായി മെഡിക്കൽ കോളേജിന് മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ജീവിക്കുന്നത്. വൈകല്യത്തെ മറികടന്ന് മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് ഇദ്ദേഹം ജീവിക്കുന്നത്. വർക്കലയിലെയും കൊല്ലത്തെയും ബ്ലൈൻഡ് സ്ക്കൂളുകളിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. തൈക്കാട് ഗവ.ആർട്സ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം എടുത്തു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എഡും പൂർത്തിയാക്കി. നിരവധി പി.എസ്.സി പരീക്ഷകൾ എഴുതിയെങ്കിലും ജോലി ഇതുവരെ ആയില്ല. അംഗപരിമിതർക്ക് 49 വയസ്സാണ് പി.എസ്.സിയുടെ ഉയർന്ന പ്രായപരിധി.
ജനറൽ വിഭാഗത്തിൽ തന്നെയാണ് ഇവരുടെ പരീക്ഷകളും പി.എസ്.സി നടത്തുന്നത്. അതിനാൽ 33 പേരെ എടുക്കുമ്പോൾ ഒരാളെ അംഗപരിമിതരായവരിൽ നിന്ന് എടുക്കും. അങ്ങനെയായതിനാൽ ജോലി കിട്ടാൻ ഏറെ പ്രയാസമായി. ഒരു താൽക്കാലിക ജോലിക്കായി ശ്രമിച്ചെങ്കിലും അതും നടന്നില്ല. ബിരുദ പഠനത്തിന് ശേഷം ഉപജീവന മാർഗ്ഗമായി ടെലിഫോൺ ബൂത്ത് തുടങ്ങിയിരുന്നെങ്കിലും മൊബൈലിന്റെ കടന്ന് വരവ് നന്നായി ബാധിച്ചു. പിന്നീടാണ് ബി.എഡ് പഠിച്ചെടുത്തത്. പഠനം പൂർത്തിയാക്കിയെങ്കിലും ജോലി എവിടെയും ശരിയായില്ല. ഇതോടെയാണ് ഉപജീവനത്തിനായി ലോട്ടറി വിൽപ്പന തിരഞ്ഞെടുത്തത്.
ഒരു ദിവസം മൂന്ന് ബുക്കുകളാണ് വിൽക്കുന്നത്. വിറ്റാൽ കിട്ടുന്ന ലാഭം 450 രൂപയാണ്. ഒരു ദിവസത്തെ അധ്വാനമാണ് ഈ തുക. രാവിലെ മുതൽ മെഡിക്കൽ കോളേജിന്റെ മുൻവശത്ത് തന്നെ മണിയൻ നിലയുറപ്പിക്കും. ഉറക്കെ വിളിച്ചു പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിപ്പിച്ചാണ് വിൽപ്പന നടത്തുന്നത്. എല്ലാദിവസവും ടിക്കറ്റുകൾ വേഗം വിറ്റു പോകാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഒരു ടിക്കറ്റുപോലും വിൽക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. അതു കൂടാതെയാണ് തട്ടിപ്പു കാരുടെ ക്രൂരതയും.
കാഴ്ച ശക്തിയില്ലെന്ന് അറിയാമെങ്കിലും പലരും കളിയാക്കാറുണ്ടെന്ന് മണിയൻ പറയുന്നു. ചിലർ കളിപ്പാവകളോട് എന്ന പോലെയാണ് പെരുമാറുന്നത്.
വലത്തേക്ക് പോകേണ്ടതിന് ഇടത്തേക്ക് പോകാൻ പറഞ്ഞ് ഓടയ്ക്കകത്ത് വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ചിർക്കൊക്കെ മറ്റുള്ളവരുടെ വേദന കാണാൻ ഇഷ്ട്ടപ്പെടുന്നവരാണ്. അതിനാലാവാം ഇത്തരത്തിലുള്ള ക്രൂരതകൾ പ്രകടിപ്പിക്കുന്നതെന്ന് മണിയൻ പറയുന്നു. ചുരുക്കം ചിലരാണ് ഇത്തരത്തിൽ പെരുമാറുന്നത്. ഏറെയും സഹായിക്കാൻ മനസ്സുള്ളവരാണ് എന്നും അദ്ദേഹം പറയുന്നു.
കാഴ്ച ശക്തിയില്ലെന്ന കാരുണ്യത്തിൽ പലരും ടിക്കറ്റുകൾ എടുക്കുമെങ്കിലും സഹാതാപം കാണിക്കുന്നത് ഇഷ്ട്ടമല്ലെന്നാണ് മണിയന്റെ അഭിപ്രായം. ചിലർ ലോട്ടറി എടുത്തതിന് ശേഷം ബാക്കി തുക വാങ്ങാതെ അത് കൈയിൽ തന്നെ ഇരിക്കട്ടെ എന്ന് പറയുമ്പോൾ സന്തോഷത്തോടെ നിരസിക്കുകയാണ് പതിവ്. നിർബന്ധമാണെങ്കിൽ ആതുകയ്ക്ക് ടിക്കറ്റുകൾ നൽകുകയാണ് പതിവ്. തന്നോട് കാരുണ്യം കാണിക്കുന്നതിനേക്കാൾ അതിലും അവശരായവർ ഉണ്ട് അവർക്കും അത് ലഭിക്കട്ടേ എന്നാണ് മണിയൻ പറയുന്നത്. ജോലി ചെയ്യാൻ അനുവദിക്കണം എന്നൊരപേക്ഷയാണ് എല്ലാവരോടും പറയാനുള്ളത്.
മണിയന്റെ ഭാര്യ സുജയും കാഴ്ച കുറവുള്ള സ്ത്രീയാണ്.
അൻപത് ശതമാനം മാത്രമേ കാഴ്ച ശക്തിയുള്ളൂ. ഏക മകൾ രേഷ്മ പ്ലസ്ടു പഠനം പൂർത്തിയായി. കുടും ബത്തിലെ ഏക വരുമാനമാണ് മണിയന്റെ ലോട്ടറി വിൽപ്പന. മകളുടെ പഠനത്തിന് ഇനിയും തുക ആവശ്യമാണ്. കൂടാതെ വിവാഹത്തിനായും സ്വരൂപിക്കേണ്ടതായുണ്ട്. അതിനാൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ട് മണിയൻ. തന്റെ കഷ്ടപ്പാടുകൾ മാറാൻ ഇനി ആശ്രയം സർക്കാർ മാത്രമാണെന്ന് അയാൾ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍